ശ്രീശാന്തിന് ആജീവനാന്ത വിലക്ക്

September 14th, 2013

sreesanth-crying-epathram

ന്യൂഡെല്‍ഹി: ഐ. പി. എൽ. ക്രിക്കറ്റില്‍ ഒത്തുകളി ക്കേസില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത്, അങ്കിത് ചവാന്‍ എന്നിവര്‍ക്ക് ബി. സി. സി. ഐ. ആജീവനന്ത വിലക്ക് ഏര്‍പ്പെടുത്തി. ഇവരെ കൂടാതെ രാജസ്ഥാന്‍ റോയൽസിന്റെ മുന്‍ താരം അമിത് സിങ്ങിനു അഞ്ചു വര്‍ഷവും സിദ്ധാര്‍ഥ ത്രിവേദിക്ക് ഒരു വര്‍ഷവും വിലക്കുണ്ട്. അജിത് ചാന്ദിലയുടെ കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കും. വെള്ളിയാഴ്ച ഡെല്‍ഹിയില്‍ ചേര്‍ന്ന ബി. സി. സി. ഐ. അച്ചടക്ക സമിതി യോഗമാണ് തീരുമാനമെടുത്തത്. ഒത്തുകളിയെ കുറിച്ച് രവി സവാനിയുടെ നേതൃത്വത്തില്‍ ബി. സി. സി. ഐ. അഴിമതി വിരുദ്ധ സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഒത്തുകളി ക്കേസുമായി ബന്ധപ്പെട്ട് ബി. സി. സി. ഐ. അധ്യക്ഷ സ്ഥാനത്തു നിന്നും മാറി നില്‍ക്കേണ്ടി വന്ന എൻ. ശ്രീനിവാസനും താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സമിതിയില്‍ ഉണ്ടായിരുന്നു. ഡെല്‍ഹി പോലീസ് ശേഖരിച്ച തെളിവുകൾ, താരങ്ങളുടെ മൊഴികള്‍ തുടങ്ങിയവ അന്വേഷണത്തില്‍ ഉപയോഗിച്ചു.

ബി. സി. സി. ഐ. യുടെ തീരുമാനത്തില്‍ നിരാശയുണ്ടെന്നു ക്രിക്കറ്റിനെ താന്‍ സ്നേഹിക്കുന്നതായും ശ്രീശാന്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുര്‍മന്ത്രവാദത്തിനെതിരെ പോരാടിയ നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചു

August 20th, 2013

പൂനെ: ദുര്‍മന്ത്രവാദത്തിനും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പോരാടിയ പ്രമുഖ യുക്തിവാദിയും സാമൂഹികപ്രവര്‍ത്തകനുമായ നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചു. പ്രഭാതസവാരിയ്ക്കിടെ നഗരത്തിലെ ഓംങ്കാരേശ്വര്‍ മന്ദിറിനു സമീപം വച്ച് ബൈക്കില്‍ വന്ന അഞ്ജാതരുടെ വെടിയേറ്റായിരുന്നു മരണം സംഭവിച്ചത്. വെടിയേറ്റ വീണുകിടന്ന അവസ്ഥയില്‍ കണ്ടെത്തിയ ധബോല്‍ക്കറെ സാസ്സൂണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വൈദ്യശാസ്ത്രത്തില്‍ ബിരുധം നേടിയ ധാബോല്‍ക്കര്‍ മഹാരാഷ്ട്ര അന്ധശാസ്ത്ര നിര്‍മൂലന്‍ സമിതിയുടെ നേതാവായിരുന്നു. സാധന എന്ന പേരില്‍ പുരോഗമനാശയങ്ങളുടെ പ്രചാരണത്തിനായി പുറത്തിറക്കിയിരുന്നു മാസികയുടെ പത്രാധിപരായിരുന്നു. ദുര്‍മന്ത്രവാദവും അനാചാരങ്ങളും നിരോധിക്കുന്ന ബില്ലിനായി സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. ഇന്ത്യന്‍ കബഡി ടീമിലെ അംഗവുമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അറസ്റ്റിലായത് ക്രിക്കറ്റ് കോഴയുടെ ശ്രീ?

May 16th, 2013

ന്യൂഡെല്‍ഹി:ഐ.പി.എല്‍ ക്രിക്കറ്റ് കളിയില്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ ശ്രീശാന്ത് അടക്കം മൂന്ന് കളിക്കാരെ ദില്ലി പോലീസ് അറസ്റ്റു ചെയ്തു. ശ്രീശാന്തിനെ കൂടാ‍തെ അങ്കിത് ചവാന്‍, അജിത് ചാണ്ഡില എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാന്‍ റോയല്‍സ് താരങ്ങളാണ് ഇവര്‍. ശ്രീശാന്തിനെ ഒരു സുഹൃത്തിന്റെ വീട്ടില്‍നിന്നും മറ്റു രണ്ടു പേരെ ടീം അംഗങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
കിങ്ങ്സ് ഇലവന്‍ പഞ്ചാബിനെതിരെ മെയ് 9നു നടന്ന കളിയിലാണ് ശ്രീശാന്ത് ഒത്തു കളിച്ചത്. കരാര്‍ പ്രകാരം രണ്ടാമത്തെ ഓവറില്‍ 14 റണ്‍സ് വഴങ്ങി.
ഈ ഒത്തു കളിയുടെ ഭാഗമായി ശ്രീശാന്ത് 40 ലക്ഷം കൈപറ്റിയെന്നാണ് പോലീസ് പറയുന്നത്. അങ്കിത് ചവാന്‍ 60 ലക്ഷം രൂപയും കൈപറ്റി. നേരത്തെ
നിശ്ചയിച്ച പ്രകാരം ഒത്തുകളിക്കാതിരുന്നതിന്റെ പേരില്‍ അജിത് ചാണ്ഡില മുന്‍‌കൂട്ടി കൈപറ്റിയ 20 ലക്ഷം രൂപ തിരികെ നല്‍കേണ്ടി വന്നു. നേരത്തെ
പറഞ്ഞുറപ്പിച്ചത് പ്രകാരം താന്‍ കളിക്കുവാന്‍ പോകുകയാണെന്നതിനു വാതുവെപ്പുകാര്‍ക്ക് താരങ്ങള്‍ ചില സൂചനകള്‍ നല്‍കും. ഇതിനായി ടവ്വാല്‍, വാച്ച്,
കഴുത്തിലണിഞ്ഞിരിക്കുന്ന മാലയിലെ ലോക്കറ്റ് തുടങ്ങിയവയെ ഇവര്‍ ഉപയോഗിക്കുന്നു. തെളിവുകള്‍ സഹിതമാണ് ദില്ലി പോലീസ് പുറത്ത് വിട്ടത്. മറ്റു
കളിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.

ഒത്തുകളിയുടെ സൂത്രധാരന്‍ ശ്രീശാന്ത് ആണെന്നും സ്ഥിതീകരിക്കാത്ത വാര്‍ത്തകള്‍ ഉണ്ട്. കളിക്കാരെ കൂടാതെ ഏഴ് വാതുവെപ്പുകാരെയും പിടികൂടിയിട്ടുണ്ട്.
പിടിയിലായ മലയാളി ജിജു നാരായണന്‍ ശ്രീശാന്തിന്റെ ബന്ധുവാണെന്ന് സൂചനയുണ്ട്. ഇവരില്‍ നിന്നും നിരവധി സിംകാര്‍ഡുകളും പണവും
പിടിച്ചെടുത്തിട്ടുണ്ട്. ഐ.പി.എല്ലിന്റെ മറവില്‍ കോടികളുടെ വാതുവെപ്പ് നടക്കുന്നതായി ആരൊപണം ഉയര്‍ന്നിട്ടുണ്ട്.

വിവാദങ്ങള്‍ വിട്ടുമാറാത്ത താരമാണ് ശ്രീശാന്ത്. കളിക്കളത്തിനകത്തും പുറത്തും മര്യാദപാലിക്കാതെ പെരുമാറിയതിന്റെ പേരില്‍ പലതവണ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് ഈ മലയാളി താരം.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഹര്‍ഭജന്‍ – ശ്രീശാന്ത്‌ കരണത്തടി വീണ്ടും വിവാദത്തിൽ

April 13th, 2013

sreesanth-crying-epathram

ന്യൂ ഡൽഹി : ക്രിക്കറ്റ് ലോകത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഹര്‍ഭജന്‍ – ശ്രീശാന്ത്‌ കരണത്തടി വീണ്ടും വിവാദത്തിൽ. ആ സംഭവം യാദൃശ്ചികമല്ലെന്നും കൃത്യമായി പ്ലാൻ ചെയ്ത് ഹര്‍ഭജന്‍ സിംഗ് ചെയ്തതാണെന്നും ശ്രീശാന്ത്. ഹര്‍ഭജന്‍ പിന്നില്‍ നിന്നു കുത്തുന്ന ആളാണ്. സത്യം ലോകം അറിയണം. വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടണം. ട്വിറ്ററില്‍ ശ്രീശാന്തിന്റെ ഇത്തരം ട്വീറ്റുകളാണ് ഇപ്പോൾ വീണ്ടും വിവാദമായത്. 2008ലാണ് സംഭവം ഉണ്ടായത്. അന്ന് ഐ. പി. എല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്‍ഭജന്‍ സിംഗ് പ‌ഞ്ചാബ് കിംഗ്സ് താരമായിരുന്ന ശ്രീശാന്തിനെ അടിച്ചു എന്നായിരുന്നു ആരോപണം.

എന്നാൽ അന്നത്തെ സംഭവത്തിന്റെ വീഡിയോയുടെ ഏക പകർപ്പ് തന്റെ കൈവശം ഉണ്ടെന്നും അത് പുറത്തു വിടണമോ വേണ്ടയോ എന്ന കാര്യം ആലോചിക്കുകയാണ് എന്നും ഐ. പി. എൽ. മുന്‍ ചെയര്‍മാന്‍ ലളിത് മോഡി ട്വിറ്ററിലൂടെ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യക്ക് ഷൂട്ടിംഗില്‍ വെള്ളിമെഡല്‍

August 4th, 2012

ലണ്ടന്‍: ഒളിമ്പിക്‌സില്‍  വിജയകുമാറിന്‌ ഷൂട്ടിംഗില്‍ വെള്ളിമെഡല്‍ നേടിയതോടെ രാജ്യത്താകെ  ആഹ്ലാദ തിരയിളക്കം. 25 മീറ്റര്‍ റാപ്പിഡ്‌ ഫയര്‍ പിസ്‌റ്റളിലാണ് ഹിമാചല്‍ പ്രദേശ്‌ സ്വദേശി വിജയ്‌ കുമാര്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തി അഭിമാനമായത്‌. ലോകറെക്കോഡി നൊപ്പമെത്തിയ പ്രകടനം കാഴ്ച വെച്ച ക്യൂബയുടെ ല്യൂറിസ്‌ പ്യൂപോയ്‌ 34 പോയിന്റോടെ സ്വര്‍ണ്ണം നേടി വെള്ളിമെഡല്‍ ലഭിച്ച വിജയ്‌ കുമാറിന്  30 പോയിന്റാണ് ലഭിച്ചത്. 27 പോയിന്റോടെ ചൈനയുടെ ഫെംഗിനാണ്‌ വെങ്കലം.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

3 of 1423410»|

« Previous Page« Previous « അസം കലാപത്തിനു കാരണം അനധികൃത കുടിയേറ്റം
Next »Next Page » രാജ്യം കടുത്ത വരള്‍ച്ചയിലേക്ക്‌ »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine