Thursday, February 9th, 2012

വി.എസ്സിനു നേരെ വിമര്‍ശന വര്‍ഷം

vs-achuthanandan-shunned-epathram
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ചര്‍ച്ചകള്‍ അക്ഷരാര്‍ഥത്തില്‍ പുന്നപ്ര വയലാര്‍ സമര നായകന്‍ വി. എസ്. അച്യുതാനന്തനെ വിചാരണ ചെയ്യാനുള്ള വേദിയായി മാറി. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വി.എസ്സിനെതിരെ നിരവധി ആരോപണങ്ങള്‍ ഉണ്ട്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വി.എസ്സിനെതിരെ കടുത്ത വാക്കുകള്‍ പ്രയോഗിക്കുന്നതില്‍ യാതൊരു ലോഭവും കാണിച്ചില്ല. ഇടുക്കിയില്‍ നിന്നു വന്ന പ്രതിനിധി വി.എസ്സിനെ ഒറ്റുകാരനെന്നു വിശേഷിപ്പിച്ചു. അദ്ദേഹത്തെ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കരുതെന്നും പറഞ്ഞപ്പോള്‍ മലപ്പുറത്തു നിന്നുമുള്ള യുവനേതാവ് എം. സ്വരാജ് വി. എസ്സിനു ക്യാപിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടു. പാര്‍ട്ടി അച്ചടക്കം നിരന്തരം ലംഘിക്കുന്ന വി.എസ്സിനെ നിലക്കു നിര്‍ത്താന്‍ കേന്ദ്ര നേതൃത്വത്തോട് കണ്ണൂരില്‍ നിന്നുമുള്ള പ്രതിനിധി എം. പ്രകാശന്‍ മാസ്റ്റര്‍ ആവശ്യപെട്ടു. വയനാട് ജില്ലയില്‍ നിന്നുമുള്ള മുന്‍ എം. എല്‍. എ കൃഷ്ണ പ്രസാദ് മാത്രമാണ് വി.എസ്സിന് സമാശ്വാസകരമായ നിലപാട് എടുത്തത്. പാര്‍ട്ടി വേദികളില്‍ വി.എസ്സ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമ്പോളും ജനമനസ്സില്‍ അദ്ദേഹത്തോടുള്ള മതിപ്പ് വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധേയമാണ്‍`. വി. എസ്സിന്റെ ജനപിന്തുണ സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തെ സംസ്ഥാന നേതൃത്വം തെറ്റിദ്ധരിപ്പിച്ചു എന്ന് പ്രകാശ് കാരാട്ട് നടത്തിയ പരാമര്‍ശം വി. എസ്സിനു കുറ്റപത്രം ഒരുക്കിയവര്‍ക്ക് തിരിച്ചടിയായി. വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് എം. എ ബേബിയുടെ നിലപാടുകളെ കുറിച്ച് രണ്ടു പ്രതിനിധികള്‍ നടത്തിയ ചെറിയ വിമര്‍ശനമൊഴിവാക്കിയാല്‍ പൊതുവെ വി. എസ്സിനൊഴികെ മറ്റു നേതാക്കന്മാര്‍ക്കു നേരെ കാര്യമായ വിമര്‍ശനങ്ങള്‍ ഉണ്ടായില്ല.

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine