Friday, July 16th, 2010

ഗുരുവായൂര്‍ പത്മനാഭന്‍ ക്ഷീണിതന്‍

guruvayoor-padmanabhan-epathramഗുരുവായൂര്‍ : ഗജരത്നം ഗുരുവായൂര്‍ പത്മനാഭനെ പിന്‍ കാലുകളില്‍ വാതത്തിന്റെ ലക്ഷണങ്ങളും   വാര്‍ദ്ധക്യ സഹജമായ അസ്വസ്ഥതകളും കാരണം ഡോക്ടര്‍മാര്‍ പരിശോധന നടത്തി ചികിത്സ നല്‍കുന്നു. മദപ്പാടിനെ തുടര്‍ന്ന് കുറച്ചുനാളായി ആനക്കോട്ടയിലെ കെട്ടും തറിയില്‍ ബന്ധനസ്ഥനായ പത്മനാഭന്‍ ശാരീരികമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പാപ്പാന്മാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. 65 വയസ്സിനടുത്ത് പ്രായം വരുന്ന പത്മനാഭനെ ഗുരുവായൂരപ്പന്റെ പ്രത്യക്ഷ സാന്നിധ്യമായാണ് ആരാധകര്‍ കാണുന്നത്. ദേവസ്വ അധികാരികള്‍ വളരെ ശ്രദ്ധാപൂര്‍വ്വമായ പരിചരണം ആണ് ഇവനു നല്‍കുന്നത്. പ്രായാധിക്യം കൊണ്ട് പല്ലുകള്‍ക്ക് തേയ്മാനം വന്നതിനാല്‍ പനമ്പട്ട തിന്നുവാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ ചോറും മറ്റും ഉരുട്ടി വലിയ ഉരുളകളാക്കിയാണ് നല്‍കുന്നത്. ക്ഷീണം കുറയുവാനും മറ്റും ഉള്ള മരുന്നുകളും നല്‍കുന്നുണ്ട്.

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒറ്റപ്പാലത്തെ ഈ.പി ബ്രദേഴ്സ് ആണ് പത്മനാഭനെ ഗുരുവായൂരപ്പനു നടയിരുത്തിയത്. കേരളത്തിലെ ഉത്സവപ്പറമ്പുകളീല്‍ ഏറേ കീര്‍ത്തിയും ആരാധകരും ഉള്ള ഇവനെ പക്ഷെ അടുത്തകാലത്തായി മറ്റു ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് അയക്കാറില്ല.  ഗുരുവായൂരപ്പന്റെ തിടമ്പെറ്റുവാന്‍ മാത്രമാണ് ഇപ്പോള്‍ ഇവന്‍ പുറത്ത് പോകാറുള്ളത്.  ആനക്കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തുകക്ക് ഏക്കം പോയ ആനയാണ് ഗുരുവായൂര്‍ പത്മനാഭന്‍.2004-ല്‍  നെന്മാറ വല്ലങ്ങി ഉത്സവത്തിനു റെക്കോര്‍ഡ് തുകയായ 2,22,222 രൂപയ്ക്ക് വല്ലങ്ങി ദേശക്കാര്‍ ഇവനെ ഏക്കം കൊണ്ടത്.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine