തിരുവനന്തപുരം ലോക്‍സഭാ സീറ്റ് സി.പി.ഐയില്‍ നിന്നും തട്ടിയെടുക്കുവാന്‍ സി.പി.എം ശ്രമം

November 21st, 2013

തിരുവനന്തപുരം: ത്രികോണ മത്സരം നടക്കുന്ന മണ്ഡലമായ തിരുവനന്തപുരം ലോക്‍സഭാ സീറ്റ് സി.പി.ഐയ്യില്‍ നിന്നും തട്ടിയെടുക്കുവാന്‍ സി.പി.എം നീക്കം. വരുന്ന ലൊക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ കനത്ത മത്സരം ഉണ്ടാകുമെന്നും അതിനാല്‍ വിജയ സാധ്യത കണക്കിലെടുത്ത് സി.പി.എം ഏറ്റെടുക്കണമെന്നുമാണ് സി.പി.എം ജില്ലാ കമ്മറ്റിയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന കമ്മറ്റിക്ക് കത്തും നല്‍കി. എന്നാല്‍ സീറ്റ് വിട്ട് നല്‍കില്ലെന്ന് സി.പി.ഐ ജില്ലാ നേതൃത്വം പറഞ്ഞു. ശക്തമായ നേതൃത്വത്തിന്റെ അഭാവം നിമിത്തം ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന സി.പി.ഐയെ സംബന്ധിച്ച് സി.പി.എമ്മിന്റെ സമ്മര്‍ദ്ദം ശക്തമായല്‍ സി.പി.ഐക്ക് മണ്ഡലം വിട്ടു നല്‍കുകയോ മറ്റേതെങ്കിലും മണ്ഡലം പകരം സ്വീകരിക്കുകയോ ചെയ്യേണ്ടിവരും എന്നാണ് സൂചനകള്‍.

ഘടക കക്ഷികളില്‍ നിന്നും സീറ്റുകള്‍ എറ്റെടുക്കുന്നതും വിജയസാധ്യത കുറഞ്ഞ മണ്ഡലങ്ങള്‍ നല്‍കുന്നതും കാലങ്ങളായി സി.പി.എം നടത്തിവരുന്ന അജണ്ടയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യത കുറഞ്ഞ വയനാട് സീറ്റ് സി.പി.ഐക്ക് നല്‍കിയെങ്കിലും സി.പി.ഐക്ക് സ്വാധീനം കുറഞ്ഞ അവിടെ ഒരു ലക്ഷത്തില്‍പരം വോട്ടിനാണ് എം.ഐ.ഷാനവാസ് വിജയിച്ചത്. ആര്‍.എസ്.പിയുടെ സീറ്റുകളും ഇപ്രകാരം സി.പി.എം സ്വന്തമാക്കിയിരുന്നു. സീറ്റ് സംബന്ധിച്ച തര്‍ക്കങ്ങളാണ് നിന്നും എം.പി.വീരേന്ദ്ര കുമാര്‍ നയിക്കുന്ന സോഷ്യലിസ്റ്റ് ജനത ഇടതു മുന്നണീയില്‍ നിന്നും യു.ഡി.എഫിലേക്ക് മാറുവാന്‍ കാരണമായത്.

കോണ്‍ഗ്രസ്സിലെ ശശി തരൂരാണ് നിലവില്‍ തിരുവനന്തപുരത്തു നിന്നുമുള്ള എം.പി. ബി.ജെ.പിക്ക് സ്വാധീനമുള്ള കേരളത്തിലെ രണ്ടു ലോക്സഭാ മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനം കാഴ്ചവെച്ച ഒ.രാജഗോപാലിനെ ഇത്തവണയും ഇവിടെ നിന്നും ബി.ജെ.പി മത്സരിപ്പിക്കും എന്ന സൂചനയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് താമരശ്ശേരി ബിഷപ്പ്

November 21st, 2013

കോഴിക്കോട്: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ജാലിയന്‍ വാലാബാഗ് ആവര്‍ത്തിക്കുമെന്നും രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നും താമരശ്ശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍. റിപ്പോര്‍ട്ടിനെതിരായ സമരം തുടരുമെന്നും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കി ഒരു റിപ്പോര്‍ട്ടും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പശ്ചിമഘട്ട സമര സമിതിയുടെ ഏകദിന ഉപവാസത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ്. സമരത്തില്‍ അക്രമികള്‍ നുഴഞ്ഞു കയറിയതായും അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഇടത് വലത് സംഘടനകള്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഉള്ള സമരത്തിനിടയില്‍ കഴിഞ്ഞ ആഴ്ചയില്‍ ഫോറസ് റേഞ്ച് ഓഫീസും നിരവധി പോലീസ് വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. ആക്രമണങ്ങളില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും സര്‍ക്കാരിനു കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. ഫോറസ്റ്റ് ഓഫീസ് കത്തിച്ചതിനെ തുടര്‍ന്ന് വിവിധ കോടതികളില്‍ നടന്നു കൊണ്ടിരിക്കുന്ന പല കേസുകളുമായി ബന്ധപ്പെട്ട നിര്‍ണ്ണായക രേഖകള്‍ ഇത് മൂലം നഷ്ടപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ബാംഗ്ലൂരില്‍ എ.ടി.എം കൌണ്ടറിനുള്ളില്‍ മലയാളി യുവതിയെ വെട്ടിപ്പരിക്കേല്പിച്ചു

November 20th, 2013

ബാംഗ്ലൂര്‍: ബാ‍ങ്ക് ഉദ്യോഗസ്ഥയായ മലയാളിയായ യുവതിയെ എ.ടി.എം കൌണ്ടറിനുള്ളില്‍ അജ്ഞാതന്‍ അതിക്രമിച്ച് കടന്ന് വെട്ടിപ്പരിക്കേല്പിക്കുകയും പണം കവരുകയും ചെയ്തു. കോര്‍പ്പറേഷന്‍ ബാങ്കില്‍ മാനേജരായ ജ്യോതി ഉദയ് ആണ് ഇന്നലെ രാവിലെ 7.10 നു ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ നിംഹാന്‍സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടു. എ.ടി.എമ്മില്‍ നിന്നും പണമെടുക്കുവാന്‍ കൌണ്ടറിനുള്ളില്‍ കയറിയതായിരുന്നു ജ്യോതി. പുറകെ വന്ന അക്രമി അകത്ത് കടന്ന് ഷട്ടര്‍ താഴ്ത്തി. തന്റെ കൈവശം ഉണ്ടായിരുന്ന ബാഗ് തുറന്ന് അയാള്‍ വടിവാളും തോക്കും പുറത്തെടുത്തു. തുടര്‍ന്ന് വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. വിസ്സമ്മതിച്ചപ്പോള്‍ കഴുത്തില്‍ പിടിച്ച് മര്‍ദ്ദിച്ചു. തുടര്‍ന്ന് ജ്യോതി എതിര്‍പ്പൊന്നും കൂടാതെ പണം നല്‍കി. പണം കൈവശപ്പെടുത്തിയെ ശേഷം യുവതിയെ എ.ടി.എം കൌണ്ടറിന്റെ മൂലയില്‍ ഇട്ട് ഇയാള്‍ തുടരെ തുടരെ വെട്ടി. തലയ്ക്കും കഴുത്തിലും പരിക്കേറ്റ് ഇവര്‍ നിലത്ത് വീണു.

ആക്രമണത്തിനു ശേഷം അക്രമി ടവല്‍ ഉപയോഗിച്ച് വാളിലേയും കൈകളിലേയും രക്തം തുടച്ച് കളഞ്ഞു. യുവതിയുടെ ആഭരണങ്ങള്‍ അഴിച്ചെടുത്തശേഷം ഷട്ടര്‍ തുറന്ന് പുറത്ത് പോയി. പണമെടുക്കുവാന്‍ എ.ടി.എം കൌണ്ടറില്‍ കയറിയ മറ്റൊരാളാണ് വെട്ടേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന യുവതിയെ കണ്ടത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ അക്രമിയുടെ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇയാളെ പിടികൂടുവാന്‍ ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തിരുവനന്തപുരം സ്വദേശിയായ ജ്യോതിയുടെ ഭര്‍ത്താവ് ഉദയ് ബാംഗ്ലൂരില്‍ വ്യാപാരിയാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: ഇടവേള ബാബുവിനെ ചോദ്യം ചെയ്തു

November 19th, 2013

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട് നടനും താരസംഘടനയായ അമ്മയുടെ
ഭാരവാഹിയുമായ ഇടവേള ബാബുവിനെ ചോദ്യം ചെയ്തു. റവന്യൂ ഇന്റലിജെന്‍സ് നടത്തിയ ചോദ്യം ചെയ്യലില്‍ കേസിലെ പ്രധാന പ്രതിയായ നബീലിനെ അറിയാമെന്ന് ബാബു പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ടാണ് തനിക്ക് പരിചയമെന്നും നബീല്‍ കള്ളക്കടത്തുകാരനാണെന്ന് അറിയില്ലായിരുന്നുവെന്നും ഇടവേള ബാബു പറഞ്ഞതായാണ് സൂചന. നബീലിന്റെ ഫ്ലാറ്റില്‍ പലതവണ ഇടവേള ബാബു സന്ദര്‍ശനം നടത്തിയതായും ഇവിടെ സ്ത്രീകള്‍ വന്നുപോകാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നബീലിന്റെ കണ്ണൂരിലെ അഞ്ചരക്കണ്ടിയിലെ വീടും മറ്റു പ്രതികളായ ഷഹബാസ്, അബ്ദുള്‍ ലെയ്സ് എന്നിവരുടെ വീടുകള്‍ ലെയ്സിന്റെ ഉടമസ്ഥതയിലുള്ള കണ്ണാശുപത്രി, ജ്വല്ലറി എന്നിവിടങ്ങളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആറാം തമ്പുരാന്‍ വിളിച്ചാല്‍ തങ്ങളങ്ങാടീന്ന് ഇനി ബാപ്പു വരില്ല

November 14th, 2013

കോഴിക്കോട്: തങ്ങളങ്ങാടിക്ക് നീട്ട്യൊരു വിളിവിളിച്ചാല്‍ മതി ബാപ്പോന്ന്… ആ സെക്കന്റില്‍ ബാപ്പു ഇവിടെ എത്തും…പക്ഷെ ഇനി ഒരിക്കലും അറാം തമ്പുരാന്‍ നീട്ടി വിളിച്ചാല്‍ ബാപ്പു വരില്ല. ആറാം തമ്പുരാന്‍ എന്ന സിനിമയില്‍ അഗസ്റ്റിന്‍ അവതരിപ്പിച്ച ബാപ്പു എന്ന കഥാപാത്രം പറയുന്ന ഡയലോഗ് ഏറേ പ്രശസ്തമാണ്.പ്രേക്ഷക മനസ്സില്‍ എക്കാലത്തും നിറഞ്ഞു നില്‍ക്കുന്ന ഒരു മലബാറുകാരന്റെ എല്ലാ നന്മകളും സ്നേഹവും നിറഞ്ഞ ഡയലോഗ്. മോഹന്‍ ലാല്‍ അവതരിപ്പിച്ച ജഗന്നാഥന്‍ എന്ന കഥാപാത്രത്തിന്റെ സന്തത സഹചാരിയായ ബാ‍പ്പു എന്ന കഥാപാത്രം പ്രേക്ഷക മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നത് അഗസ്റ്റിന്റെ അഭിനയ മികവിന്റെ സാക്ഷ്യമാണ്. മോഹന്‍ ലാല്‍ സിനിമകളില്‍ അഗസ്റ്റിന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് പല പ്രത്യേകതകളുമുണ്ട്. ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്ന ഒരു കെമിസ്ട്രിയാകാം അതിനു കാരണം. ദേവാസുരം എന്ന സിനിമയിലെ നായകന്‍ മംഗലശ്ശേരി നീലകണ്ഠന്റെ കുട്ടിപ്പട്ടാളത്തിലെ ഹൈദ്രോസ്, രണ്‍ജിത്തിന്റെ തന്നെ സൃഷ്ടിയായ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിലെ ഹാജ്യാരുടെ വേഷവും തന്റെ ശാരീരികമായ അവശതകള്‍ മറന്ന് അഗസ്റ്റിന്‍ അവതരിപ്പിച്ചു. അതും ഏറേ ശ്രദ്ധേയമായി. കോഫി അന്നനെ മലയാളികള്‍ ഓര്‍ക്കുന്നത് ചിന്താവിഷ്ടയായ ശ്യാമളയില്‍ അഗസ്റ്റിന്‍ അവതരിപ്പിച്ച ബാര്‍ബര്‍ ചന്ദ്രനിലൂടെ കൂടെയാണ്. കമ്മീഷ്ണര്‍ എന്ന ചിത്രത്തിലെ വട്ടപ്പാറ പീതാംഭരന്‍ എന്ന വലതു പക്ഷ രാഷ്ടീയക്കാരനും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇത്തരത്തില്‍ മലയാള സിനിമയില്‍ അഗസ്റ്റിന്‍ എന്ന നടന്‍ അവതരിപ്പിച്ച അധികം കഥാപാത്രങ്ങളും മനസ്സില്‍ തങ്ങി നില്‍ക്കുന്നവയാണ്. സുഹൃത്തായും, അച്ഛനായും, രാഷ്ടീയക്കാരനായും, കാര്യസ്ഥനായും, നാട്ടിന്‍ പുറത്തുകാരനായുമെല്ലാം വേഷമിട്ട അഗസ്റ്റിന്‍ എന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. താരജാഢകളില്ലാതെ നിറഞ്ഞ പുഞ്ചിരിയോടെ സിനിമയിലും സമൂഹത്തിലും അഗസ്റ്റിന്‍ നിറഞ്ഞു നിന്നു. സംഭാഷണങ്ങളിലും ഭാവങ്ങളിലും കാത്തു സൂക്ഷിച്ച സൂക്ഷ്മത തനിക്ക് ലഭിച്ച കഥാപാത്രത്തെ അനശ്വരമാക്കുന്നതില്‍ അദ്ദേഹത്തെ എന്നും വിജയിപ്പിച്ചു. കുതിരവട്ടം പപ്പുവിനെ പോലെ ഈ മലബാറുകാരനേയും മലയാളികള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചത് സ്വാഭാവികവും അനായാസകരവുമായ അഭിനയം കാഴ്ചവെക്കുന്നത് കൊണ്ടു തന്നെയായിരുന്നു. ഒടുവില്‍ ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച് ഓര്‍മ്മകള്‍ ബാക്കിയായി ആ കലാകാരന്‍ യാത്രയായിരിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നടനും നിര്‍മ്മാതാവുമായ അഗസ്റ്റിന്‍ അന്തരിച്ചു
Next »Next Page » കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: ഇടവേള ബാബുവിനെ ചോദ്യം ചെയ്തു »



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine