മലപ്പുറത്ത് ബസ്സപകടം 14 പേര്‍ മരിച്ചു നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

September 6th, 2013

മലപ്പുറം: മലപ്പുറം ജില്ലയിലെ പെരിന്തല്‍ മണ്ണ പട്ടിക്കാടിനടുത്ത് മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് 14 പേര്‍ മരിച്ചു. മരിച്ചവരില്‍ 11 പേര്‍ സ്ത്രീകളും രണ്ടു പേര്‍പുരുഷന്മാരുമാണ്. മേല്‍ക്കുളങ്ങര സ്വദേശി ചെറിയക്കന്‍ (55), ഫസീന (17) മറിയ (60),സരോജിനി,നീതു (18) എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മൌലാന ആശുപത്രിയില്‍ 9 പേരുടെ മൃതദേഹങ്ങള്‍സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരില്‍ പലരും വിദ്യാര്‍ഥികളാണ്. 6 പേരുടെ നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഉയരുവാന്‍ സാധ്യതയുണ്ട്. ബസ്സിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മൌലാന, അല്‍ശിഫ തുടങ്ങിയ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

പെരിന്തല്‍ മണ്ണയില്‍ നിന്നും മേല്‍ക്കുളങ്ങരയിലേക്ക് പോയ ഫ്രണ്ട്സ് ബസ്സാണ് ഇന്ന് ഉച്ചക്ക് രണ്ടരയോടെ ആണ് അപകടത്തില്‍ പെട്ടത്. ഒരു വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ബസ്സ് മരത്തിലിടിച്ച് താഴേക്ക് മറിയുകയായിരുന്നു. പൂര്‍ണ്ണമായും തകര്‍ന്ന ബസ്സില്‍ നിന്നും നാട്ടുകാരാണ് ആളുകളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. ഈ പ്രദേശത്ത് ഇടുങ്ങിയ റോഡാണ് ഉള്ളത്. കാലപ്പഴക്കം ചെന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. വാഹന സൌകര്യം കുറഞ്ഞ മേല്‍ക്കുളങ്ങരയിലേക്കുള്ള ഈ ബസ്സില്‍ അപകടം നടക്കുമ്പോള്‍ തിങ്ങി നിറഞ്ഞാണ് യാത്രക്കാര്‍ ഉണ്ടായിരുന്നത്. ഒരാഴ്ച മുമ്പാണ് മലപ്പുറം ജില്ലയില്‍ കുട്ടികളടക്കം എട്ടുപേര്‍ മറ്റൊരു അപകടത്തില്‍ മരിച്ചത്. ജനപ്രതിനിധികലും കളക്ടര്‍ ഉള്‍പ്പെടെ ഉള്ള ഉദ്യോഗസ്ഥരും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്.

അപകടം നടക്കുമ്പോള്‍ അമ്പതോളം ആളുകള്‍ ബസ്സില്‍ ഉണ്ടയിരുന്നതായി കരുതപ്പെടുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബസ്സ് അമിതവേഗതയില്‍ ആയിരുന്നു എന്നാണ് മന്ത്രി ആര്യാടന്‍ മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞത്. അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികള്‍ എടുക്കുമെന്ന് ഋഷിരാജ് സിങ്ങ് ഐ.പി.എസ് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭീകരന്‍ യാസിന്‍ ഭട്കലിനു മുസ്ലിം ലീഗുമായി ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് ബി.ജെ.പി

September 5th, 2013

തിരുവനന്തപുരം:ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് യാസിന്‍ ഭട്കലിന് മുസ്ലിം ലീഗുമായി ബന്ധം ഉണ്ടോ എന്ന് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍. എന്‍.ഡി.എഫിന്റെ വളര്‍ച്ച മുസ്ലിം ലീഗിന്റെ സംരക്ഷണത്തിലാണെന്ന് അദ്ദേഹം ആരോപിച്ചു.

കൊടും ഭീകരനായ യാസിന്‍ ഭട്കലിനു എന്‍.ഡി.എഫുമായി ബന്ധമുണ്ടെന്ന് ഐ.എന്‍.എ. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്. ഡെല്‍ഹി, അഹമ്മദാബാദ്, സൂറത്ത്, ഹൈദരബാദ്, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന സ്ഫോടനക്കേസുകളില്‍ പ്രതിയാണ് ഭട്കല്‍. അടുത്തിടെയാണ് ഇയാള്‍ അന്വേഷണ ഏജന്‍സിയുടെ പിടിയിലായത്. ഭട്കലിനു എന്‍.ഡി.എഫ് ബന്ധമുണ്ടെന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് രാജ്യ സഭയില്‍ എം.വെങ്കയ്യനായിഡു ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഞ്ച് കോടി രൂപയും ബെന്‍സ് കാറും സ്ത്രീധനം ആവശ്യപ്പെട്ട വരന്റെ പിതാവ് അറസ്റ്റില്‍

September 5th, 2013

അന്തിക്കാട്: ഡോക്ടറായ മകന്റെ വിവാഹത്തിനു അഞ്ച് കോടി രൂപയും ബെന്‍സ് കാറും ആവശ്യപ്പെട്ട സംഭവത്തില്‍ അരിമ്പൂര്‍ സ്വദേശി കൈപ്പിള്ളി ലതാ വിഹാറില്‍ രാധാകൃഷ്ണന്‍ നായരെ അന്തിക്കാട് പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു. സംഭവത്തില്‍ പ്രതിയായ മകന്‍ ഡോ.അതുല്‍ കൃഷ്ണന്‍ ഒളിവിലാണ്.

പ്രതിശ്രുധ വധുവിന്റെ പിതാവ് തിരുവനന്തപുരം സ്വദേശി ജയകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് സ്ത്രീധന നിരോധന നിയമ പ്രകാരം കേസെടുത്തത്. കൊല്‍ക്കത്തയില്‍ താമസിക്കുന്ന ജയകുമാറിന്റെ മകളുമായി നേരത്തെ വിവാഹ നിശ്ചയം നടത്തിയിരുന്നു. ചടങ്ങില്‍ പ്രതിശ്രുധ വധു അണിഞ്ഞിരുന്ന ആഭരണങ്ങള്‍ തങ്ങള്‍ വിചാരിച്ചത്ര വിലപിടിപ്പുള്ളതായിരുന്നില്ലെന്നും വിവാഹ സമയത്ത് മൂന്ന് കോടിയുടെ ആഭരണങ്ങള്‍ അണിയണമെന്നും രാധാകൃഷ്ണന്‍ നായര്‍ ആവശ്യപ്പെട്ടു. യുവതിയുടെ വീട്ടുകാര്‍ ഇതിനു തയ്യാറാകാത്തതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്നും ഒഴിയുകയാണെന്ന് കാണിച്ച് വരന്റെ വീട്ടുകാര്‍ ഈ-മെയില്‍ അയച്ചു. ഇതേ തുടര്‍ന്നാണ് വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതിനും സ്ത്രീധനമാവശ്യപ്പെട്ടതിനും വരന്റെയും പിതാവിന്റേയും പേരില്‍ പരാതി നല്‍കിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിലക്കുകള്‍ നീങ്ങി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തിരിച്ചെത്തുന്നു

September 4th, 2013

തൃശ്ശൂര്‍:തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ നിശ്ശബ്ദരായിനടത്തിയ പ്രാര്‍ത്ഥനയും പ്രവര്‍ത്തനങ്ങളും ഒടുവില്‍ ഫലം കണ്ടിരിക്കുന്നു. ആനപ്രേമികളുടെ ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട്‌ തൃശ്ശൂര്‍ പേരാമംഗലം തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍ പൂരപ്പറമ്പുകളിലേക്ക്‌ തിരിച്ചെത്തുന്നു. പെരുമ്പാവൂരില്‍ ഉത്സവത്തിനിടെ രാമചന്ദ്രന്‍ ഉള്‍പ്പെടെ ആനകള്‍ ഇടഞ്ഞതിനെ തുടര്‍ന്ന് 3 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ അപകടത്തെ തുടര്‍ന്ന് പൊതു പരിപാടികളില്‍ പങ്കെടുക്കുവാന്‍ രാമചന്ദ്രന്‌ ഉണ്ടായിരുന്ന വിലക്ക്‌ സി.സി.എഫിന്റെ ഉത്തരവ്‌ വന്നതോടെ ഇല്ലാതായി. വിദഗ്ദരായ ഒരു സംഘം ഡോക്ടര്‍മാരും ഫോറസ്റ്റ്‌ ഉദ്യോഗസ്ഥരും പരിശോധന നടത്തി സമര്‍പ്പിച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ സി.സി.എഫ്‌ ഉത്തരവ്‌ ഇറക്കിയത്‌. ഉത്തരവില്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആനക്കേരളത്തിന്റെ കിരീടം വെക്കാത്ത ചക്രവര്‍ത്തി എന്നാണ്‌ രാമചന്ദ്രന്‍ അറിയപ്പെടുന്നത്‌. കേരളത്തില്‍ ജീവിച്ചിരിക്കുന്ന ആനകളില്‍ ഏറ്റവും ഉയരക്കൂടുതലും തലയെടുപ്പുമുള്ള രാമചന്ദ്രന്‍ ഏറ്റവും അധികം ആരാധകരുള്ള ആനകൂടിയാണ്‌. ഉത്സവ സീസണ്‍ ആയാല്‍ ഏറ്റവും ഡിമാന്റുള്ള ആനയാണ്‌ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍. രണ്ട്‌ ലക്ഷത്തി അമ്പത്തയ്യായിരം രൂപയുടെ റെക്കാര്‍ഡ്‌ ഏക്കത്തിനാണ്‌ കഴിഞ്ഞ വര്‍ഷം രാമചന്ദ്രനെ തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ മാമ്പുള്ളിക്കാവ്‌ ക്ഷേത്രത്തില്‍ എഴുന്നള്ളിച്ചത്‌.

പെരുമ്പാവൂര്‍ അപകടത്തെ തുടര്‍ന്ന് കടുത്ത അപവാദങ്ങള്‍ക്കും അസത്യപ്രചാരണങ്ങള്‍ക്കും രാമചന്ദ്രനു വിധേയനാകേണ്ടി വന്നു. മാധ്യമങ്ങളില്‍ നുണകളുടെ പെരുവെള്ളപ്പാച്ചില്‍ ആയിരുന്നു. 24 വര്‍ഷമായി ആനയ്ക്കൊപ്പം ഉണ്ടായിരുന്ന പാപ്പാനെ കരാറുകാരന്‍ അടുത്തിടെ മാറ്റി എന്ന് പ്രമുഖ പാര്‍ട്ടിയുടേ മുഖ പത്രം റിപ്പോര്‍ട്ട്‌ ചെയ്തത്‌. എന്നാല്‍ അപകടം നടക്കുമ്പോള്‍ 18 വര്‍ഷമായി ആനയെ പരിചരിച്ചിരുന്നത്‌ ഒന്നാം പാപ്പാന്‍ മണിയാണ്‌ ആനയെ നിയന്ത്രിച്ചിരുന്നത്‌ എന്നതാണ്‌ സത്യം.രാമചന്ദ്രനെ മറ്റാനകളെ പോലെ സ്ഥിരമായി കരാറുകാരനു നല്‍കിയിട്ടുമില്ലായിരുന്നു. ദേവസ്വം ആണ് ആനയുടെ ബുക്കിങ്ങ് എടുത്തിരുന്നത്.

വാര്‍ത്താ മാധ്യമങ്ങളില്‍ മാത്രമല്ല സോഷ്യല്‍ മീഡിയകളിലും രാമചന്ദ്രനുമായി ബന്ധപ്പെട്ട്‌ പലരും അസത്യങ്ങള്‍ പ്രചരിച്ചിരുന്നു. രാമചന്ദ്ര വിരുദ്ധര്‍ക്കൊപ്പം രാമചന്ദ്ര സ്നേഹികള്‍ എന്ന നാട്യത്തിലും പലതരത്തില്‍ രാമചന്ദ്രനു ദോഷകരമാകുന്ന നുണകള്‍ പ്രചരിപ്പിച്ചു. ഇപ്രകാരം വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിട്ടവര്‍ വരാനിരിക്കുന്ന കോടതി വിധി പോലും നേരത്തെ വിധിച്ചു കളന്‍ഞ്ഞു!! 2013 മാര്‍ച്ച്‌ 6 ആം തിയതി കേസ്‌ പരിഗണിക്കാനിരിക്കെ 4ആം തിയതി തന്നെ രാമചന്ദ്രനെ 2013 മാര്‍ച്ച്‌ 6 മുതല്‍ 2014 മാര്‍ച്ച്‌ 6 വരെ ആനയെ ബാന്‍ ചെയ്തു എന്ന രീതിയില്‍ വ്യാപകമായി പ്രചരിപ്പിച്ചു. രാമനെ സ്നേഹിക്കുന്നവരെ സംബന്ധിച്‌ ഏറേ വേദനയുണ്ടാക്കുന്നതായിരുന്നു ഇത്തരം പ്രചാരണങ്ങള്‍.

കുപ്രചരണങ്ങള്‍ അഴിച്ചുവിട്ടവരെ അവഗണിച്ച്‌ തെച്ചിക്കോട്ട്കാവ്‌ ദേവസ്വത്തോട്‌ സഹകരിച്ച്‌ പ്രാര്‍ത്ഥനകളും പ്രവര്‍ത്തനങ്ങളുമായി രാമനെ സ്നേഹിക്കുന്നവര്‍ സജീവമായി.വിമര്‍ശനങ്ങളെ ക്ഷമയോടെ നേരിട്ടു, നിയമത്തിന്റെ നൂലാമാലകള്‍ ഒന്നൊന്നായി അഴിച്ചെടുത്തു.ഒടുവില്‍ രാമനുണ്ടായിരുന്ന വിലക്കുകള്‍ പൂര്‍ണ്ണമായും ഒഴിവായിരിക്കുന്നു. കെട്ടും തറിയില്‍ നിന്ന് ശിഷ്ടജീവിതം നരകിക്കണമെന്ന് ആഗ്രഹിച്ച്‌ കച്ചകെട്ടിയിറങ്ങിയവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ കുപ്രചാരണങ്ങള്‍ നടത്തിയവര്‍ക്കും കനത്ത തിരിച്ചടിയാണ്‌ രാമചന്ദ്രന്റെ മടങ്ങി വരവ്‌ സൃഷ്ടിച്ചിരിക്കുന്നത്‌.

രാമനും ഞങ്ങളും പ്രതിസന്ധിയിലായപ്പോള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഉള്ള രാമനെ സ്നേഹിക്കുന്നവര്‍ ദേവസ്വത്തിനു പിന്‍തുണയായി എത്തി. ഒരു മനസ്സോടെ രാമനുവേണ്ടി അവര്‍ പ്രവര്‍ത്തിച്ചു. അവനെ തിരിച്ചുകൊണ്ടുവരുവാനായി സഹകരിച്ച ബഹു: മുഖ്യമന്ത്രി ഉള്‍പ്പെടെ കേരളത്തിലെ രാഷ്ടീയ-ഉദ്യോഗസ്ഥ-നിയമ വൃന്ദങ്ങളില്‍ ഉള്ളവര്‍ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സാഹായവുമായി എത്തിയ മുഴുവന്‍ പേര്‍ക്കും നന്ദി പറയുന്നതായി തെച്ചിക്കോട്ട്കാവ്‌ ദേവസ്വം അംഗം ഈ പത്രത്തെ അറിയിച്ചു.രാമചന്ദ്രന്റെ വിലക്ക്‌ മാറിയതറിഞ്ഞ്‌ നിരവധി ടെലിഫോണ്‍ കോളുകളാണ്‌ ദേവസ്വം ഓഫീസിലേക്ക്‌ വന്നു കൊണ്ടിരിക്കുന്നത്‌.

രാമചന്ദ്രനെ സംബന്ധിച്ച്‌ അടുത്ത സീസണ്‍ കടുത്ത വെല്ലുവിളികള്‍ നിറഞ്ഞതാണ്‌. 18 വര്‍ഷമായി പരിചരിച്ചിരുന്ന ഒന്നാം പാപ്പാന്‍ മണി ഒഴിഞ്ഞ സാഹചര്യത്തില്‍ മികച്ച പാപ്പാന്മാരെ നിയോഗിച്ച്‌ കൃത്യമായ വിശ്രമവും പരിചരണവും നല്‍കിക്കൊണ്ടയിരിക്കും ദേവസ്വംവരും വര്‍ഷം അവനെ ഉത്സവപ്പറമ്പുകളിലേക്ക്‌ ഇറക്കുക.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബ്ദുള്‍ നാസര്‍ മദനിക്കു വേണ്ടി സര്‍ക്കാര്‍ ഇടപെടും: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

September 4th, 2013

തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് നീതി ഉറപ്പാക്കുവാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.കര്‍ണ്ണാടക സര്‍ക്കാറിനെ വീണ്ടും സമീപിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി മദനിയെ തുടര്‍ച്ചയായി വിചാരണ തടവുകാരനായി വെക്കുന്നതില്‍ യോജിക്കാനാകില്ലെന്നും വ്യക്തമാക്കി. ഇന്ത്യന്‍ പൌരനു ലഭിക്കേണ്ട എല്ലാ അവകാശങ്ങളും മദനിക്ക് ലഭിക്കണമെനും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പി.ഡി.പി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഉറങ്ങിക്കിടന്ന പതിനൊന്നുകാരനെ പിതൃസഹോദരി കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തി
Next »Next Page » വിലക്കുകള്‍ നീങ്ങി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തിരിച്ചെത്തുന്നു »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine