സി.എച്ച് അശോകന്‍ അന്തരിച്ചു

July 6th, 2013

കോഴിക്കോട്: എന്‍.ജി.ഒ യൂണിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറിയും പ്രമുഖ സി.പി.എം നേതാവുമായ സി.എച്ച് അശോകന്‍ അന്തരിച്ചു. അര്‍ബുദ രോഗ ബാധിതനായി തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 10.40 നു ആയിരുന്നു അന്ത്യം. വിദ്യാര്‍ഥിയായിരിക്കെ സോഷ്യലിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിക്കൊണ്ടാണ് സി.എച്ച് രാഷ്ടീയ രംഗത്തേക്ക് കടന്നു വന്നത്. അക്കാലത്ത് പി.ആര്‍.കുറുപ്പിന്റെ അനുയായിയായിരുന്നു. മാടപ്പള്ളി കോളേജില്‍ നിന്നും ബി.എസ്.സി പഠനം പൂര്‍ത്തിയാക്കി. ലാന്റ് ട്രിബ്യൂണലില്‍ ജോലി കിട്ടി സര്‍ക്കാര്‍ ജീവനക്കാരനായതോടെ സര്‍വ്വീസ് സംഘടനാ പ്രവര്‍ത്തകനായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് എത്തി. എന്‍.ജി.ഒ യൂണിയന്‍ വടകര താലൂക്ക് സെക്രട്ടറിയായി. പിന്നീട് എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന ജെനറല്‍ സെക്രട്ടറിയുമായി. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാ നേതാവെന്ന നിലയില്‍ മികച്ച പ്രകടനമാണ് സി.എച്ച് അശോകന്‍ കാഴ്ചവെച്ചത്. ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. ഒഞ്ചിയം ഏരിയാസെക്രട്ടറി കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം എന്നീ നിലയില്‍ പ്രവര്‍ത്തിച്ചു.

ഒഞ്ചിയം ഏരിയാ സെക്രട്ടറിയായി സി.എച്ച്.അശോകന്‍ പ്രവര്‍ത്തിച്ചു വരുമ്പോളാണ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. ടി.പി.വധക്കേസില്‍ ഒമ്പതാം പ്രതിയായി. കോടതി ഉത്തരവ് ഉണ്ടായിരുന്നതിനാല്‍ ഒഞ്ചിയത്തെ വീട്ടില്‍ പോകുവാന്‍ കഴിഞ്ഞിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ കൃത്യമായി ഹജരാകാറുണ്ടായിരുന്ന സി.എച്ച്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് അടുത്തിടെ കോടതിയില്‍ ഹാജരാകുവാന്‍ സാധിച്ചിരുന്നില്ല.

സി.എച്ചിന്റെ നിര്യാണത്തില്‍ രാഷ്ടീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ അനുശോചനം അറിയിച്ചു.

- എസ്. കുമാര്‍

1 അഭിപ്രായം »

ശാലു മേനോനെതിരെ കേസെടുക്കുവാന്‍ കോടതി നിര്‍ദ്ദേശം

July 4th, 2013

shalu-menon-epathram

തൃശ്ശൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ നടി ശാലു മേനോനെതിരെ കേസെടുക്കുവാന്‍ കോടതി നിര്‍ദ്ദേശം. തൃശ്ശൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. പൊതു പ്രവര്‍ത്തകനായ പി. ഡി. ജോസഫ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണനെ രക്ഷപ്പെടുവാനായി ശാലു മേനോന്‍ സഹായിച്ചതായി ഹര്‍ജിക്കാരന്‍ ആരോപിച്ചു.

ശാലു മേനോനെ പോലീസ് ചോദ്യം ചെയ്തിരുന്നു എങ്കിലും ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. ശാലുവുമായി ആഭ്യന്തര മന്ത്രിയടക്കം ഉള്ള ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ശാലുവിന്റെ വീടിന്റെ പാലു കാച്ചല്‍ ചടങ്ങിനു ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെ പല പ്രമുഖരും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ സംഭവം വിവാദമായി. ശാലുവുമായി മറ്റു ചില മന്ത്രിമാര്‍ക്കും ബന്ധമുള്ളതായി സൂചനയുണ്ട്. ബിജു രാധാകൃഷ്ണനുമായും, സരിത എസ്. നായരുമായും ശാലുവിന് അടുത്ത ബന്ധമാണ് ഉള്ളതെന്ന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഭരണ പക്ഷത്തെയും പ്രതിപക്ഷത്തെയും ചില നേതാക്കന്മാര്‍ ദിവസങ്ങള്‍ക്ക് മുമ്പേ ശാലുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് അതിനു തയ്യാറായില്ല.

കോടതി നിര്‍ദ്ദേശം വന്ന പശ്ചാത്തലത്തില്‍ പോലീസിനു ശാലുവിനെ അറസ്റ്റു ചെയ്യേണ്ടതായി വരും. കോടതി ഉത്തരവിന്റെ അടിസ്ഥനത്തില്‍ ശാലു മേനോനെതിരെ കേസെടുക്കുമെന്ന് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശാലു മേനോനെതിരെ കേസെടുക്കുവാന്‍ കോടതി നിര്‍ദ്ദേശം

July 4th, 2013

തൃശ്ശൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ നടി ശാലു മേനോനെതിരെ കേസെടുക്കുവാന്‍ കോടതി നിര്‍ദ്ദേശം. തൃശ്ശൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. പൊതു പ്രവര്‍ത്തകനായ പി.ഡി.ജോസഫ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. സൊളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണനെ രക്ഷപ്പെടുവാനായി ശാലു മേനോന്‍ സഹായിച്ചതായി ഹര്‍ജിക്കാരന്‍ ആരോപിച്ചു. ശാലുമേനോനെ പോലീസ് ചോദ്യം ചെയ്തിരുന്നു എങ്കിലും ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. ശാലുവുമായി ആഭ്യന്തര മന്ത്രിയടക്കം ഉള്ള ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ശാലുവിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനു ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെ പല പ്രമുഖരും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതൊടെ സംഭവം വിവാദമായി. ശാലുവുമായി മറ്റു ചില മന്ത്രിമാര്‍ക്കും ബന്ധമുള്ളതായി സൂചനയുണ്ട്. ബിജു രാധാകൃഷ്ണനുമായും, സരിത എസ്. നായരുമായും ശാലുവിന് അടുത്ത ബന്ധമാണ് ഉള്ളതെന്ന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഭരണ പക്ഷത്തെയും പ്രതിപക്ഷത്തെയും ചില നേതാക്കന്മാര്‍ ദിവസങ്ങള്‍ക്ക് മുമ്പേ ശാലുവിനെ അറസ്റ്റ് ചെയ്യണെമന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് അതിനു തയ്യാരായില്ല. കോടതി നിര്‍ദ്ദേശം വന്ന പശ്ചാത്തലത്തില്‍ പോലീസിനു ശാലുവിനെ അറസ്റ്റു ചെയ്യേണ്ടതായി വരും.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സാക്കിയാല്‍ സ്വാഗതം ചെയ്യുമെന്ന് കാന്തപുരം

June 30th, 2013

കോഴിക്കോട്: പെണ്‍കുട്ടികള്‍ സദാചാരപരമായും മറ്റും വഴിതെറ്റി പോകാതിരിക്കുവാന്‍ അവരുടെ വിവാഹപ്രായം 16 വയസ്സാക്കുന്നത് സഹാ‍യകരമാകുമെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍. മറ്റുള്ളവര്‍ക്ക് സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാം. 16 വയസ്സിനു ശേഷം ഉള്ള വിവാഹങ്ങള്‍ ശൈശവ വിവാഹമായി കാണാന്‍ കഴിയില്ലെന്നും വിവാഹപ്രായം 16 വയസ്സാക്കി കുറക്കുകയാണെങ്കില്‍ തങ്ങള്‍ അത് സ്വാഗതം ചെയ്യും. അഖിലേന്ത്യാ സുന്നി ജം‌ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറികൂടിയായ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശൈശവ വിവാഹം നിരോധിച്ചിട്ടുള്ളതാണ് ഇന്ത്യയില്‍ എന്നിരിക്കെയാണ് 16 വയസ്സുള്ളവരുടെ വിവാഹം റജിസ്റ്റര്‍ ചെയ്തു നല്‍കുവാന്‍ കേരള സര്‍ക്കാര്‍ ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നത്. ഇത് വിവാദമായതിനെ തുടര്‍ന്ന് 16 വയസ്സ് കഴിഞ്ഞവരുടെ ജൂണ്‍ 27 വരെ ഉള്ള വിവാഹങ്ങള്‍ റജിസ്റ്റര്‍ ചെയ്തു നല്‍കിയാല്‍ മതി എന്ന് മറ്റൊരു സര്‍ക്കുലര്‍ ഇറക്കുകയായിരുന്നു. ജൂണ്‍ 27 വരെ ആയി നിജപ്പെടുത്തിയാലും പ്രത്യക്ഷത്തില്‍ ഇത് 18 വയസ്സ് പൂര്‍ത്തിയാകണം എന്ന നിയമത്തിന്റെ ലംഘനമായി മാറുമെന്നാണ് പ്രായപരിധി യെ 16 ആയി കുറക്കുവാനുള്ള ശ്രമങ്ങളെ എതിര്‍ക്കുന്നവര്‍ പറയുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുസ്ലിം ലീഗിനെ കുറിച്ചുള്ള ചെന്നിത്തലയുടെ പരാമര്‍ശം വളച്ചൊടിച്ചു: മുഖ്യമന്ത്രി

June 30th, 2013

കൊച്ചി: മുസ്ലിം ലീഗിനെ കുറിച്ചുള്ള രമേശ് ചെന്നിത്തലയുടെ പരാമര്‍ശം വളച്ചൊടിച്ചതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുസ്ലിം ലീഗ് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകം ആണെന്നും, മുന്നണിയെ ശക്തിപ്പെടുത്തുന്നതില്‍ മുസ്ലിം ലീഗിന്റെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഘടക കക്ഷികളാണ് യു.ഡി.എഫിന്റെ ശക്തിയെന്നും മുസ്ലിം ലീഗ് കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവന അദ്ദേഹം തന്നെ തിരുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. ചെന്നിത്തലയുടെ പ്രസ്ഥാവനയ്ക്കെതിരെ കെ.പി.എ മജീദ് ഉള്‍പ്പെടെ മുസ്ലിം ലീഗിന്റെ മുതിരന്ന നേതാക്കള്‍ രംഗത്ത് വന്നിരുന്നു.

കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച സി.കെ.ഗോവിന്ദന്‍ നായര്‍ അനുസ്മരണ ചടങ്ങില്‍ പ്രസംഗിക്കവെ ആണ് രമേശ് ചെന്നിത്തല മുസ്ലിം ലീഗിനെതിരെ ചില പരാമര്‍ശങ്ങള്‍ നടത്തിയത്. ഇന്ന് അവര്‍ ചോദിക്കുന്നത് കൊടുത്താല്‍ നാളെ കൂടുതല്‍ ചോദിക്കും പിന്നെ അത് സമ്മര്‍ദ്ദമാകും എന്ന് മുസ്ലിം ലീഗിനെ കുറിച്ച് സി.കെ.ഗോവിന്ദന്‍ നായര്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് പില്‍ക്കാല കേരള രാഷ്ടീയം തെളിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. വര്‍ഗ്ഗീയ കക്ഷികളുമായും സാമുദായിക സംഘടനകളുമായും കോണ്‍ഗ്രസ്സ് പുലര്‍ത്തേണ്ട ബന്ധത്തിനു ലക്ഷ്മണ രേഖ വേണമെന്ന സി.കെ.ജിയുടെ വാക്കുകളെ കെ.പി.സി.സി പ്രസിഡണ്ട് എന്ന നിലയില്‍ താന്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നു എന്നും ആ ലക്ഷ്മണ രേഖ കടന്ന സന്ദര്‍ഭങ്ങളിലെല്ലാം കോണ്‍ഗ്രസ്സിനു ശക്തിക്ഷയം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൂടര്‍ന്ന് പ്രസംഗിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദും, കെ.മുരളീധരന്‍ എം.എല്‍.എയും രമേശ് ചെന്നിത്തലയെ പിന്താങ്ങി മുസ്ലിം ലീഗിനെതിരെ സംസാരിച്ചു. ലീഗിനെ കുറിച്ച് സി.കെ.ജി അന്നു പറഞ്ഞത് ഇന്നും ലൈവാണെന്നും ഇന്നത്തെ പ്രസ്താവനയോടെ ആണ് കെ.പി.സി.സി പ്രസിഡണ്ട് ശരിക്കും കെ.പി.സി.സി പ്രസിഡണ്ടായതെന്നും ആര്യാടന്‍ പറഞ്ഞു. ലീഗ് അടക്കമുള്ള വര്‍ഗ്ഗീയ സംഘടനകളോടും സാമുദായിക സംഘടനാകളോടും എതിരിട്ടു നില്‍ക്കുന്ന ഒറ്റയാനാണ് താനെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഘടക കക്ഷികള്‍ മുന്നണി വിട്ട് പോകും എന്ന് പറഞ്ഞാണ് പേടിപ്പിക്കുന്നതെന്നും എന്നാല്‍ അവര്‍ എവിടേക്കും പോകില്ലെന്നും പോയാലും ആരും എടുക്കിലെന്നും കെ.മുരളീധരന്‍ എം.എല്‍.എ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ്സില്‍ കുഴിക്കുന്നത് പോലെ അവിടെ ഒന്നും പോയി കുഴിക്കുവാന്‍ ആകില്ലെന്നും ഘടക കക്ഷികളുമായുള്ള ബന്ധത്തീല്‍ നിയന്ത്രണം വേണം എന്ന് നേരത്തെ മനസ്സിലാക്കേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സോളാര്‍ തട്ടിപ്പ്: ടെന്നി ജോപ്പനെ 14 ദിവസത്തെ റിമാന്റില്‍
Next »Next Page » പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സാക്കിയാല്‍ സ്വാഗതം ചെയ്യുമെന്ന് കാന്തപുരം »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine