മുസ്ലിം ലീഗ് മുഖപത്രത്തില്‍ എ. കെ. ആന്റണിക്കെതിരെ രൂക്ഷ വിമര്‍ശനം

November 19th, 2012

ak-antony-epathram

കോഴിക്കോട്: മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണിക്കെതിരെ രൂക്ഷ വിമര്‍ശനം. തിരുവനന്തപുരത്ത് നടന്ന ബ്രഹ്മോസ് പ്രസംഗത്തില്‍ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ  പരാമര്‍ശങ്ങളോടുള്ള എതിര്‍പ്പാണ്  ‘ഇടതു സര്‍ക്കാരിനു മാല ചാര്‍ത്തും മുമ്പ്‘ എന്ന ലേഖനത്തില്‍ നിറയെ. യൂത്ത് ലീഗ് നേതാവും ചന്ദ്രികയുടെ പത്രാധിപ സമിതി അംഗവുമായ നജീബ് കാന്തപുരമാണ് ലേഖനം എഴുതിയിരിക്കുന്നത്. ആന്റണിയുടെ പരാമര്‍ശം വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലിം ലീഗിനെ വല്ലാതെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം ലേഖനത്തില്‍ ഉടനീളം ഉണ്ട്.

കേരളത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിക്കുവാന്‍ മാത്രമേ ആന്റണിയുടെ പ്രസംഗത്തിനു കഴിയുകയുള്ളൂ എന്നും പ്രസംഗത്തില്‍ ദുരൂഹതയുണ്ടെന്നും പ്രസംഗം സദുദ്ദേശപരമല്ലെന്നും ലേഖകന്‍ പറയുന്നു. കഴിഞ്ഞ ഇടതു സര്‍ക്കാറിന്റെ കാലത്ത് ആന്റണി നടത്തിയ പ്രസംഗങ്ങള്‍ കൈയ്യടി നേടുവാന്‍ മാത്രമായിരുന്നോ എന്നും ലേഖകന്‍ ചോദിക്കുന്നു. ഉമ്മന്‍ ചാണ്ടിയെ പോലെ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ജനകീയ മുഖ്യമന്ത്രി കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ ചിറക് നല്‍കുവാന്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍ ഒരു കോണ്‍ഗ്രസ്സ് നേതാവ് ഇപ്രകാരം പ്രതികരിക്കുന്നത് ദുരൂഹമാണെന്ന് ലേഖനം പറയുന്നു. ആന്റണിക്കെതിരെ ഉള്ള വിമര്‍ശനത്തിനു മൂര്‍ച്ച കൂട്ടുവാനായി അദ്ദേഹം മുമ്പ് നടത്തിയ ചില ന്യൂനപക്ഷ വിമര്‍ശനങ്ങളും ലേഖനത്തില്‍ പ്രത്യേകമായി ചേര്‍ത്തിട്ടുണ്ട്. നേരത്തെ ആന്റണിയുടെ പ്രസ്ഥാവനയ്ക്കെതിരെ ധനകാര്യ മന്ത്രിയും കേരള കോണ്‍ഗ്രസ്സ് നേതാവുമായ കെ. എം. മാണിയും രംഗത്തെത്തിയിരുന്നു.

എല്‍. ഡി. എഫ്. ഭരിക്കുമ്പോള്‍ മുഖ്യമന്ത്രിയായിരുന്ന വി. എസ്. അച്യുതാനന്ദനേയും വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിനേയും പ്രശംസിച്ചു കൊണ്ട് എ. കെ. ആന്റണി സംസാരിച്ചിരുന്നു. പദ്ധതികള്‍ കൊണ്ടു വരുന്നതിനായി അവര്‍ നല്‍കിയ പിന്തുണയെ പറ്റി പ്രത്യേകം എടുത്തു പറഞ്ഞ ആന്റണി യു. ഡി. എഫ്. ഭരിക്കുന്ന കേരളത്തിലേക്ക് പ്രതിരോധ വകുപ്പിന്റെ പുതിയ പദ്ധതികള്‍ കോണ്ടു വരുവാന്‍ ധൈര്യമില്ലെന്നും തുറന്നടിച്ചു. മുഖ്യമന്ത്രിയേയും വ്യവസായ മന്ത്രിയെയും ഇരുത്തിക്കൊണ്ട് നടത്തിയ പ്രസംഗം യു. ഡി. എഫില്‍ വലിയ ചര്‍ച്ചകള്‍ക്ക് തിരി കൊളുത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. സുധാകരനെ കണ്ട് ആവേശം അണ പൊട്ടി; കെ. എസ്. യു. ക്യാമ്പില്‍ കൂട്ടത്തല്ല്

November 19th, 2012

k-sudhakaran-epathram

ചരല്‍ക്കുന്ന്: കെ. എസ്. യു. സംസ്ഥാന ക്യാമ്പിലെത്തിയ കെ. സുധാകരന്‍ എം. പി. യെ കണ്ടപ്പോള്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് ആവേശം അണ പൊട്ടി. വളപട്ടണം സംഭവത്തില്‍ കെ. എസ്. യു. വിന്റെ രക്ഷകനായ സുധാകരന്‍ എന്നെല്ലാമുള്ള മുദ്രാവാക്യം വിളികളുമായി അവര്‍ അദ്ദേഹത്തെ വരവേറ്റപ്പോള്‍ ഒരു വിഭാഗത്തെ അത് അലോസരപ്പെടുത്തി.

കെ. സുധാകരന്‍ പ്രസംഗിക്കുവാന്‍ ആരംഭിച്ചപ്പോഴും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആവേശത്തോടെ മുദ്രാവാക്യം വിളി തുടര്‍ന്നു. കെ. എസ്. യു. സംസ്ഥാന പ്രസിഡണ്ട് വി. എസ്. ജോയിയും ടി. സിദ്ദിഖും ചേര്‍ന്ന് പ്രവര്‍ത്തകരോട് മുദ്രാവാക്യം വിളി നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിനു തയ്യാറായില്ല. ഒടുവില്‍ കെ. സുധാകരന്‍ തന്നെ രംഗത്തെത്തി. മുദ്രാവാക്യം വിളി നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ താന്‍ പ്രസംഗിക്കാതെ വേദി വിടുമെന്നും മുന്നറിയിപ്പു നല്‍കി. ഇതിനിടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് നേരെ കടുത്ത ഭാഷയില്‍ കയര്‍ത്തു സംസാരിച്ചു.  തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ വാക്കു തര്‍ക്കമായി. നേതാക്കള്‍ ഇടപെട്ട് നിയന്ത്രിക്കുവാന്‍ ശ്രമിച്ചപ്പോഴേക്കും ഇരു വിഭാഗവും തമ്മില്‍ കൂട്ടത്തല്ല് ആരംഭിച്ചിരുന്നു.  കെ. എസ്. യു. ജില്ലാ നേതാക്കന്മാര്‍ക്ക് വരെ അടി കിട്ടി. പരസ്പരം കസേരകള്‍ എടുത്ത് എറിഞ്ഞു. ഒടുവില്‍ മുതിര്‍ന്ന നേതാക്കന്മാര്‍ ഇടപെട്ട് ഇരു വിഭാഗത്തേയും ശാന്തരാക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തൃശ്ശൂരിലെ നേഴ്സുമാരുടെ സമരം സംസ്ഥാന തലത്തിലേക്ക്

November 19th, 2012

thrissur-nurses-strike-epathram

തൃശ്ശൂര്‍:  ജില്ലയിലെ മദര്‍ ഹോസ്പിറ്റലില്‍ ആരംഭിച്ച സ്വകാര്യ ആശുപത്രി നേഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാകാത്ത പക്ഷം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുവാന്‍ യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ തീരുമാനിച്ചു. ഡിസംബര്‍ ആദ്യം മുതല്‍ ആണ് സംസ്ഥാന വ്യാപകമായി അനിശ്ചിത കാല സമരം തുടങ്ങുവാന്‍ തീരുമാനിച്ചിരിക്കുന്നത്. മദര്‍ ഹോസ്പിറ്റലിലെ സമരം ഒത്തുതീര്‍പ്പാക്കുവാന്‍ സംസ്ഥാന സര്‍ക്കാറും  ഹൈക്കോടതി നിയോഗിച്ച മീഡിയേഷന്‍ സമിതിയും നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടില്ല. സമരം ചെയ്തതിനെ തുടര്‍ന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കില്ല എന്ന നിലപാടില്‍ ആശുപത്രി മാനേജ്മെന്റ് ഉറച്ചു നില്‍ക്കുകയാണ്. 12, 6, 6 മണിക്കൂര്‍ ഉള്ള ഷെഡ്യൂളില്‍ ജോലി സമയം ആക്കണം എന്നാവശ്യപ്പെട്ട് നടത്തുന്ന സമരം 75 ദിവസം പിന്നിട്ടു. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് പി. രശ്മി എന്ന നേഴ്സ് നടത്തുന്ന നിരാഹാര സമരം എട്ടു ദിവസം പിന്നിട്ടു. രോഗികള്‍ ദുരിതത്തിലാകുന്നു എങ്കിലും നേഴ്സുമാരുടെ സമരത്തിനു അനുദിനം ജനങ്ങളുടെ പിന്തുണ വര്‍ദ്ധിച്ചു വരികയുമാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചെന്നിത്തല മന്ത്രിയായാല്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്ന് കെ. മുരളീധരന്‍

November 13th, 2012

MURALEEDHARAN-epathram

തിരുവനന്തപുരം: കെ. പി. സി. സി പ്രസിഡണ്ട് രമേശ് ചെന്നിത്തല മന്ത്രിയായാല്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്ന് കെ. മുരളീധരന്‍ എം. എല്‍. എ. അതു കൊണ്ടു തന്നെ ചെന്നിത്തല മന്ത്രിയാകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ എത്തണമെന്ന് കഴിഞ്ഞ ദിവസം എസ്. എന്‍ . ഡി. പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍ . മന്ത്രിസഭാ വികസനം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും കെ. പി. സി. സി. ഉടന്‍ പുനഃസംഘടിപ്പിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ചെന്നിത്തലയുടെ ഉപ മുഖ്യമന്ത്രി സ്ഥാനം: വെള്ളാപ്പള്ളി നിലപാട് മാറ്റി

November 13th, 2012

vellappally-natesan-epathram

തിരുവനന്തപുരം: കെ. പി. സി. സി. പ്രസിഡണ്ട് രമേശ് ചെന്നിത്തലയെ ഉപ മുഖ്യമന്ത്രി ആക്കണമെന്ന് പറഞ്ഞ നിലപാട്  എസ്. എന്‍ .ഡി. പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മാറ്റി. വൈകീട്ട് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടത്തിയ ദീര്‍ഘമായ സംഭാഷണത്തിനു ശേഷമാണ് വെള്ളാപ്പള്ളി നിലപാട് മാറ്റിയത്. താന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ചെന്നിത്തല ഉപ മുഖ്യമന്ത്രി ആകണമെന്ന് തനിക്ക് യാതൊരു ആഗ്രഹവുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ചെന്നിത്തല തീര്‍ച്ചയായും മന്ത്രിയാകണമെന്ന് താന്‍ പറഞ്ഞിട്ടില്ല. ആര്യാടന്‍ മുഹമ്മദിനെ പോലുള്ളവര്‍ പറഞ്ഞു, അപ്പോള്‍ മന്ത്രിയായാല്‍ കൊള്ളാമെന്ന് താനും പറഞ്ഞു. പൊതുവെ കെ. പി. സി. സി. പ്രസിഡണ്ട് എം. എല്‍. എ. ആയി മത്സരിക്കുന്നത് മന്ത്രിയാകാന്‍ വേണ്ടിയാണെന്നും, എന്‍ . എസ്. എസിനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. തിരുവഞ്ചൂര്‍ തന്നെ കാണാൻ വന്നത് രാഷ്ടീയം ചര്‍ച്ച ചെയ്യാനല്ലെന്നും മകളുടെ വിവാഹം ക്ഷണിക്കാനാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

കെ. പി. സി. സി. പ്രസിഡണ്ട് സ്ഥാനം തനിക്ക് അങ്ങേയറ്റം തൃപ്തി നല്‍കുന്ന ജോലിയാണെന്നും മന്ത്രിയാകണമായിരുന്നെങ്കില്‍ നേരത്തെ ആകാമായിരുന്നു എന്നുമായിരുന്നു കെ. പി. സി. സി. പ്രസിഡണ്ട് രമേശ് ചെന്നിത്തലയുടെ പ്രതികരണം. എന്നാല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ രമേശ് ചെന്നിത്തല ഉണ്ടാകുന്നത് നല്ലതാണെന്നും വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തോട് യോജിപ്പാണെന്നും എന്‍ . എസ്. എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « റേഡിയോ ജോക്കിയുടെ നഗ്ന ചിത്രങ്ങള്‍ ഈമെയില്‍ ചെയ്ത സഹപ്രവര്‍ത്തകയും കൂട്ടാളിയും പിടിയില്‍
Next »Next Page » ചെന്നിത്തല മന്ത്രിയായാല്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്ന് കെ. മുരളീധരന്‍ »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine