വി.എസ്. പുറത്ത് തന്നെ; ബേബി പി.ബിയില്‍

April 9th, 2012
vs-achuthanandan-shunned-epathram
കോഴിക്കോട്:  പാര്‍ട്ടി പോളിറ്റ്ബ്യൂറോയില്‍ വി. എസ്. അച്യുതാനന്ദന്‍ ഇല്ല. എന്നാല്‍ കനത്ത പരാജയം ഏറ്റുവാങ്ങി ബംഗാളില്‍  ഭരണ തുടര്ച്ചക്ക്   വിരാമമിട്ട പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും പി. ബി. യില്‍ തുടരും. വി. എസിനു പകരം എം. എ.  ബേബി ആദ്യമായി പോളിറ്റ്ബ്യൂറോയില്‍ എത്തി. തുടര്‍ച്ചയായി  മൂന്നാമതും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രകാശ് കാരാട്ടാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയതായി തിരഞ്ഞെടുത്ത പി. ബി. അംഗങ്ങളുടെ പേരു പ്രഖ്യാപിച്ചത്. പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍പിള്ള, ബുദ്ധദേവ് ഭട്ടാചാര്യ, മണിക് സര്‍ക്കാര്‍, കെ. വരദരാജന്‍, ബി. വി. രാഘവലു, വൃന്ദ കാരാട്ട്, നിരുപം സെന്‍, എ. കെ. പത്മനാഭന്‍, ബിമന്‍ ബസു, സൂര്യകാന്ത് മിശ്ര, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം. എ. ബേബി എന്നിവരാണ് പുതിയ പി. ബി. അംഗങ്ങള്‍. ഇതില്‍ ബേബിക്ക് പുറമെ എ. കെ. പത്മനാഭന്‍, സൂര്യകാന്ത് മിശ്ര എന്നിവരാണ് പി. ബി. യിലെ പുതുമുഖങ്ങള്‍. 1998 മുതല്‍ കേന്ദ്രകമ്മിറ്റി അംഗമാണ് എം. എ. ബേബി. ഒരു തവണ രാജ്യസഭാംഗമായി. കഴിഞ്ഞ എല്‍. ഡി. എഫ് സര്‍ക്കാരില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്നു.

അച്ചടക്കലംഘനത്തിന്റെ പേരില്‍ 2009ലാണ് വി. എസിനെ പി. ബിയില്‍ നിന്ന് പുറത്താക്കിയത്.  ഇത്തവണ വി. എസിനെ തിരിച്ചെടുക്കുമോ എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്നു. എന്നാല്‍  വി. എസ്. കേന്ദ്രകമ്മിറ്റിയില്‍ തുടരും. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ. കെ. ശൈലജ പുതിയതായി കേന്ദ്രകമ്മിറ്റിയില്‍ ഇടം നേടി. സി. സിയില്‍ അംഗമാകുന്ന കേരളത്തില്‍ നിന്നുള്ള മൂന്നാമത്തെ വനിതയാണ് ശൈലജ. എം. സി. ജേസെഫൈന്‍, പി. കെ. ശ്രീമതി എന്നിവരാണ് കേരളത്തില്‍ നിന്നുള്ള മറ്റ് വനിതാ സി. സി. അംഗങ്ങള്‍. കോട്ടയം സംസ്ഥാന സമ്മേളനത്തില്‍ വച്ച് സി. പി. എം. സംസ്ഥാന കമ്മിറ്റിയില്‍ അംഗമായ ശൈലജ രണ്ടു തവണ നിയമസഭാംഗമായിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ നിയമഭാ തിരഞ്ഞെടുപ്പില്‍ പേരാവൂരില്‍ പരാജയപ്പെട്ടു. പ്രായാധിക്യം, രോഗം എന്നിവ മൂലം മുതിര്‍ന്ന നേതാക്കളായ ആര്‍. ഉമാനാഥ്, മുഹമ്മദ് അമീന്‍, എന്‍. വരദരാജന്‍ എന്നിവര്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവായതായി പ്രകാശ് കാരാട്ട് അറിയിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

കിങ്ഫിഷര്‍ അള്‍ട്ര കൊച്ചിന്‍ ഇന്റര്‍നാഷ്ണല്‍ ഫാഷന്‍ വീക്കിന് തുടക്കമായി

April 9th, 2012
kochi-international-fashion-week-epathram
കൊച്ചി: കിങ്ഫിഷര്‍ അള്‍ട്ര കൊച്ചിന്‍ ഇന്റര്‍നാഷ്ണല്‍ ഫാഷന്‍ വീക്കിന് തുടക്കമായി. വില്ലിങ്ടണ്‍ ഐലന്റിലെ കാസിനോ ഹോട്ടലിലാണ് ഫാ‍ഷന്‍ വീക്ക് സംഘടിപ്പിച്ചിരിക്കുന്നത്. മുന്‍ മിസ് വേള്‍ഡ് റണ്ണര്‍ അപ്പ് പാര്‍വ്വതി ഓമനക്കുട്ടനാണ് ഫാഷന്‍ വീക്കിന്റെ ബ്രാന്റ് അംബാസഡര്‍.  ബഹ്‌റൈനില്‍ നിന്നുമുള്ള ഫാഷന്‍ ഡിസൈനര്‍ പ്രിയ കടാരിയ പുരിയുടെ ഡിസൈനുകള്‍ അണിഞ്ഞ് മോഡലുകള്‍ റാമ്പില്‍ ചുവടു വച്ചു കൊണ്ടാണ് ഫാഷന്‍ വീക്കിനു തുടക്കമിട്ടത്. പേര്‍ഷ്യന്‍ പങ്ക് എന്ന് പേരിട്ടിരിക്കുന്ന പ്രിയയുടെ വസ്ത്രശേഖരം പേര്‍ഷ്യന്‍ സംസ്കാരത്തേയും ചരിത്രത്തേയും ഉള്‍ക്കൊണ്ടു കൊണ്ട് തയ്യാറാക്കിയതാണ്.
ശ്രീലങ്കന്‍ ഫാഷന്‍ ഡിസൈനറായ പ്രഭാത് സമരസൂര്യയുടെ “ഫ്രോസണ്‍ ലോട്ടസ്“ വസ്ത്രശേഖരത്തിനു മാറ്റു കൂട്ടിയത് മിസ് ശ്രീലങ്ക ചാന്ദി പെരേരയുടെ റാമ്പിലെ പ്രകടനമാണ്.  റിയാസ് ഗഞ്ചി, അര്‍ച്ചന കൊച്ചാര്‍, ദര്‍ശങിക ഏകനായകെ, ജൂലി വര്‍ഗീസ്,നീതു ലുല്ല, ഗീഹാന്‍ എതിരവീര തുടങ്ങിയ ഫാഷന്‍ ഡിസനര്‍മാരെ കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നായി അമ്പതോളം മോഡലുകളാണ് കൊച്ചിയിലെ നാല് ദിവസം നീളുന്ന ഫാഷന്‍ മാമാങ്കത്തെ വര്‍ണ്ണാഭമാക്കുവാന്‍ എത്തിയിട്ടുള്ളത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചെന്നിത്തല തന്നെ തുടരും

April 8th, 2012

ramesh-chennithala-epathram

തിരുവനന്തപുരം: ഇപ്പോഴത്തെ സാഹചര്യത്തില്‍  സംസ്ഥാനത്ത് കെ.പി.സി.സി. പ്രസിഡന്റ് മാറേണ്ട അവസ്ഥയില്ലെന്നും സ്ഥാനത്ത് തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ചെന്നിത്തല ഹൈക്കമാന്‍ഡുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തും. അഞ്ചാം മന്ത്രിസ്ഥാനക്കാര്യത്തിലും അനൂപ് ജേക്കബിന്‍രെ മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിലും ചൊവ്വാഴ്ച തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിപിഐ സംസ്‌ഥാന സെക്രട്ടറി ഇസ്മയിലിനും കാനത്തിനും സാദ്ധ്യത

April 8th, 2012

തിരുവനന്തപുരം: സികെ ചന്ദ്രപ്പന്‌ അന്തരിച്ചതിനാല്‍  സിപിഐ സംസ്ഥാന സെക്രെട്ടറിയായി കെ ഇ ഇസ്മായിലോ കാനം രാജേന്ദ്രനോ ആകാന്‍ കൂടുതല്‍ സാദ്ധ്യത. ഇവരെ കൂടാതെ സി. ദിവാകരന്‍, പന്ന്യം രവീന്ദ്രന്‍ എന്നിവരാണ് സാദ്ധ്യതാ ലിസ്റ്റില്‍ ഉള്‍പെട്ടവര്‍. എന്നാല്‍ ദിവാകരന്‍ നിയമസഭാ കക്ഷി നേതാവായതിനാലും പന്ന്യം രവീന്ദ്രന്‍ ദേശീയ സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെട്ടതിനാലും ഇവരുടെ സാദ്ധ്യത മങ്ങി. പുതിയ സംസ്‌ഥാന സെക്രട്ടറി ആരായിയിരിക്കും എന്നത് നാളെ അറിയാമെന്നു സിപിഐ ജനറല്‍ സെക്രട്ടറി സുധാകരറെഡ്‌ഡി വ്യക്‌തമാക്കി. ഉന്നതതല സമിതി കൂടി തീരുമാനം എടുക്കുന്നതിനായി കേന്ദ്രനേതാക്കള്‍ തിരുവനന്തപുരത്തെത്തി. ജനകീയ സമരങ്ങള്‍ ഏറ്റെടുക്കുമെന്നും ഇടത്‌ ഐക്യം ശക്‌തിപ്പെടുത്തുമെന്നും സുധാകരറെഡ്‌ഡി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

അന്തിക്കാട്ട് ആനയിടഞ്ഞു

April 7th, 2012
elephant-stories-epathram
അന്തിക്കാട്: ആറാട്ടുപുഴ ഉത്സവത്തോടനുബന്ധിച്ച് അന്തിക്കാട് കാര്‍ത്യായനി ക്ഷേത്രത്തില്‍ നിന്നും ഉള്ള മകയിരം പുറപ്പാടിനു കൊണ്ടുവന്ന ആന അനുസരണക്കേടു കാണിച്ചത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. മൂവാറ്റുപുഴ അയ്യപ്പന്‍ എന്ന കൊമ്പനാണ് പാപ്പാനെ അനുസരിക്കാതെ വികൃതികാണിച്ചത്. രാവിലെ ആനയെ അഴിക്കുവാന്‍ ചെന്ന പാപ്പനു വഴങ്ങാതെ ഏറെ നേരം വട്ടം ചുറ്റിച്ചു. അനുനയിപ്പിക്കുവാന്‍ ചെന്ന പാപ്പാന്മാര്‍ക്ക് നേര്‍ക്ക് പട്ടയും മറ്റും എടുത്തെറിഞ്ഞും കഴുത്തിലെ വക്ക കയര്‍ കടിച്ചു മുറിച്ചും കെട്ടിയിരുന്ന  തെങ്ങു പിഴുതുമാറ്റുവാന്‍ ശ്രമിച്ചും അയ്യപ്പന്‍ വികൃതി തുടര്‍ന്നു. വ്യാഴാചയാണ് ആനയെ ഉത്സവം കഴിഞ്ഞ് വിശ്രമിക്കുവാനായി കാര്‍ത്യായനി ക്ഷേത്രത്തിനു സമീപം തളച്ചിരുന്നത്. ഒടുവില്‍ വൈകുന്നേരത്തോടെ ഉടമയെത്തിയാണ് ആനയെ അനുനയിപ്പിച്ച് ലോറിയില്‍ കയറ്റി കൊണ്ടു പോയത്.

- എസ്. കുമാര്‍

വായിക്കുക:

1 അഭിപ്രായം »


« Previous Page« Previous « കടല്‍ക്കൊല: ഇറ്റാലിയന്‍ വൈദികര്‍ എത്തിയത് ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക്?
Next »Next Page » സിപിഐ സംസ്‌ഥാന സെക്രട്ടറി ഇസ്മയിലിനും കാനത്തിനും സാദ്ധ്യത »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine