തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം നിർത്തലാക്കരുത്

April 7th, 2012

VHSE-kerala-epathram

തിരുവനന്തപുരം : വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം നിർത്തലാക്കും എന്ന വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദു റബ്ബിന്റെ പ്രസ്താവനയെ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ അപലപിച്ചു. ഈ നടപടിയിൽ നിന്നും സർക്കാർ പിൻമാറണം. വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭാസവും ഹയർ സെക്കൻഡറി വിദ്യാഭ്യാസവും തികച്ചും വ്യത്യസ്തമാണ്. ഇത് കണക്കിലെടുക്കാതെയാണ് മന്ത്രിയുടെ പ്രസ്താവന. വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിലെ ചില പാഠ ഭാഗങ്ങൾ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിൽ ഉൾക്കൊള്ളിക്കുക എന്നൊക്കെയുള്ള മന്ത്രിയുടെ ആശയത്തിലെ പാളിച്ചകൾ ഏറെയാണ്. ഇത്തരത്തിൽ രണ്ട് വ്യവസ്ഥകളും ഒന്നാക്കാൻ ആവില്ല. മാത്രമല്ല ഇങ്ങനെ ചെയ്യുന്നതോടെ തൊഴിൽ അധിഷ്ഠിത വിദ്യാഭാസത്തിനായി കേന്ദ്ര സർക്കാർ നൽകിപ്പോരുന്ന വൻ പിന്തുണയും നിലയ്ക്കും എന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി സി. രാജൻ പിള്ള ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാർട്ടി ആദിവാസികൾക്ക് വേണ്ടി നില കൊള്ളും

April 7th, 2012

ldf-election-banner-epathram

കോഴിക്കോട് : രാജ്യത്തിന്റെ ധാതു സമ്പത്തിന്റെ യഥാർത്ഥ അവകാശികളായ ആദിവാസികളെ അവഗണിച്ച് കോർപ്പൊറേറ്റുകൾക്ക് നിർബാധം ഖനനം നടത്താനുള്ള അനുമതി നൽകുന്ന കേന്ദ്ര സർക്കാരിന്റെ നയത്തെ സി.പി.ഐ. (എം) എതിർക്കുന്നതായി 20ആം പാർട്ടി കോൺഗ്രസ് പാസാക്കിയ പ്രമേയം വ്യക്തമാക്കി. രാജ്യത്തെ ഖനന നയം തിരുത്തി ഗോത്രങ്ങൾക്കും ആദിവാസികൾക്കും ധാതു സമ്പത്തിന്റെ അവകാശം ലഭ്യമാക്കുവാനുള്ള നിയമ നിർമ്മാണം നടത്തണം. ആദിവാസികൾക്ക് തൊഴിൽ ലഭ്യത ഉറപ്പു നൽകണം. ആദിവാസികൾക്ക് യഥാർത്ഥത്തിൽ ലഭ്യമാവുന്ന വികസന വിഹിതവും ഔദ്യോഗിക കണക്കുകളും തമ്മിൽ ഇപ്പോൾ വലിയ അന്തരം നിലനിൽക്കുന്നു. ആദിവാസികളുടെ വളർന്നു വരുന്ന പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഖനി ധാതു വികസന നിയന്ത്രണ നിയമത്തിന് ഭേദഗതി വരുത്താൻ ആലോചിക്കുന്നുണ്ട്. ഈ ഭേദഗതി പ്രകാരം ഖനനത്തിനുള്ള പാട്ടം എടുത്ത കമ്പനികൾ അതാത് പ്രദേശത്തെ ആദിവാസി വികസനത്തിനായി പണം അടയ്ക്കേണ്ടി വരും. എന്നാൽ ഇത് കേവലം പ്രതീകാത്മകമാണ് എന്നാണ് പാർട്ടി നിലപാട്. ഇത് ധാതു സമ്പത്തിലുള്ള ആദിവാസികളുടെ അടിസ്ഥാന അവകാശത്തെ അംഗീകരിക്കുന്നില്ല. ധാതു ഖനന നയങ്ങളെ സമ്പൂർണ്ണമായി പൊളിച്ചെഴുതണം. പാട്ട കരാറുകൾ വഴിയോ മറ്റു നിയമ വ്യവസ്ഥകൾ വഴിയോ സർക്കാർ ധാതു സമ്പത്ത് സ്വകാര്യ കമ്പനികൾക്ക് തീറെഴുതി കൊടുക്കരുത്. ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി ആദിവാസി പ്രദേശങ്ങളിലെ പാർട്ടി ഘടകങ്ങൾ പ്രതിരോധ സമരങ്ങൾ സംഘടിപ്പിക്കണം എന്നും പ്രമേയം ആവശ്യപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കോൺഗ്രസ്സിനും ബി.ജെ.പി.ക്കും ബദൽ

April 7th, 2012

brinda-karat-epathram

കോഴിക്കോട് : ഇടതു പക്ഷ ജനാധിപത്യ ശക്തികളുടെ പ്രസക്തിയും യു.പി.എ. സർക്കാരിന് പിന്തുണ പിൻവലിച്ച നടപടിയും സി. പി. ഐ. എം. ശരി വെച്ചു. കോൺഗ്രസ്സിനും ബി. ജെ. പി. നേതൃത്വത്തിലുള്ള മുന്നണിക്കും ഒരു തെരഞ്ഞെടുപ്പ് ബദൽ രൂപീകരിക്കാനുള്ള തീരുമാനവും 20ആം പാർട്ടി കോൺഗ്രസ് ശരി വെച്ചു. 804 പ്രതിനിധികളിൽ 802 പേരും അംഗീകരിച്ചതോടെ പാസായ രാഷ്ട്രീയ പ്രമേയം പാർട്ടിയുടെ ശക്തമായ രാഷ്ട്രീയ വിശകലനങ്ങളുടേയും ദിശാ ബോധത്തിന്റെയും സൂചനയാണെന്ന് പ്രമേയം വിശദീകരിച്ചു കൊണ്ട് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് മാദ്ധ്യമ പ്രവർത്തകരെ അറിയിച്ചു.

പാർട്ടി പുതിയൊരു മുന്നണിയോ കൂട്ടുകെട്ടോ അല്ല, മറിച്ച് തെരഞ്ഞെടുപ്പ് വരുന്ന മുറയ്ക്ക് രാഷ്ട്രീയ കൂട്ടുകെട്ടുകൾക്ക് രൂപം നൽകുകയാവും ചെയ്യുക എന്നും ബൃന്ദ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇടതു ജനാധിപത്യ ബദലിനായി ശ്രമിക്കും : പ്രകാശ് കാരാട്ട്

April 5th, 2012
prakash-karat-epathram

കോഴിക്കോട്:ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ക്ക് മാത്രമേ  കോണ്‍ഗ്രസ്, ബി. ജെ. പി മുന്നണികള്‍ക്ക് ബദലാകാന്‍ സാധ്യമാവൂ എന്ന് സി. പി. എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട് . ഇടതു ജനാധിപത്യ സഖ്യമുണ്ടാക്കാനും ബദല്‍ രൂപപ്പെടുത്താനും രാജ്യമാകെ സി. പി. എമ്മിന്റെ അടിത്തറയും സ്വാധീനവും ശക്തമാവേണ്ടതുണ്ടെന്ന് ടാഗോര്‍ സെന്റനറിഹാളില്‍ 200ം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കാരാട്ട് പറഞ്ഞു.  ജനം പുതിയൊരു ബദലിനെ തേടുകയാണ്. ഇതിനായി എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ മുന്നേറ്റങ്ങളും പ്രക്ഷോഭങ്ങളും പാര്‍ട്ടി ഏറ്റെടുക്കും.സാമൂഹിക അടിച്ചമര്‍ത്തല്‍ നേരിടുന്ന ദളിതുകളുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും ആവശ്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി പോരാടും. ജനകീയ പ്രശ്നങ്ങളില്‍ മറ്റു മതേതര ജനാധിപത്യ കക്ഷികളുമായി സഹകരിക്കും. അതേസമയം പാര്‍ട്ടിയുടെ വിപ്ലവപാത രൂപപ്പെടുത്തുന്നത് മാര്‍ക്സിസം-ലെനിനിസത്തില്‍ നിന്ന് വ്യതിചലിക്കാതെ ഇന്ത്യയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണെന്നും ഇക്കാര്യത്തില്‍ വിദേശ മാതൃകകളെ ഒരിക്കലും പാര്‍ട്ടി അനുകരിച്ചിട്ടില്ലെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൃശ്ശൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച: മുഖ്യപ്രതി ഖാജാ ഹുസൈന്‍ അറസ്റ്റില്‍

April 4th, 2012
crime-epathram
തൃശ്ശൂര്‍: തൃശ്ശൂര്‍ മിഷന്‍ ക്വേര്‍ട്ടേഴ്സിനു സമീപം വച്ച് സ്വര്‍ണ്ണ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നും കൊണ്ടു പോകുകയായിരുന്ന സ്വര്‍ണ്ണം കൊള്ളയടിച്ച സംഭവത്തില്‍ പ്രധാന പ്രതി പാലക്കാട് കല്ലേപ്പുള്ളി  ഖാജാ ഹുസൈനെ പോലീസ് പിടികൂടി. ഷൊര്‍ണ്ണൂരില്‍ വച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും ഒരു കിലോ സ്വര്‍ണ്ണവും കണ്ടെടുത്തു. മൊത്തം നാലു കിലോയോളം സ്വര്‍ണ്ണമാണ് ഖാജാ ഹുസൈനും സംഘവും കൊള്ളയടിച്ചതായി കരുതുന്നത്.
ഇയാളുടെ അറസ്റ്റോടെ മൊത്തം 16 പേര്‍ ഈ കേസുമായി ബന്ധപ്പെട്ട് പിടിയിലായി. കഴിഞ്ഞ ഫെബ്രുവരി 14-ആം തിയതി അര്‍ദ്ധരാത്രിയില്‍ ആയിരുന്നു സ്വര്‍ണ്ണവുമായി പോകുകയായിരുന്ന കാറിനു അള്ളുവച്ച് ടയര്‍ പഞ്ചറാക്കിയ ശേഷം അതിലുണ്ടയിരുന്നവരെ ആക്രമിച്ചാണ് പ്രതികള്‍ കൊള്ള നടത്തിയത്.
നിരവധി മോഷണ കേസുകളില്‍ മുമ്പും പ്രതിയായിട്ടുള്ള ഖാജാ ഹുസൈന്‍ പലതവണ ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. മോഷണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ ഒരിക്കല്‍ ജയില്‍ ചാടി രക്ഷപ്പെട്ടിരുന്നു. കേസിലെ പ്രതികളില്‍ ഒരാളായ ഷെബീറലിയെ പോലീസ് പിടികൂടിയതോടെ ആണ് കൂടുതല്‍ വിവരങ്ങള്‍  അറിവായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മറ്റുള്ള പ്രതികളും അറസ്റ്റിലായി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇടതു പക്ഷ ജനാധിപത്യ കൂട്ടായ്മ ശക്തിപ്പെടുത്തും: പ്രകാശ് കാരാട്ട്
Next »Next Page » ഇടതു ജനാധിപത്യ ബദലിനായി ശ്രമിക്കും : പ്രകാശ് കാരാട്ട് »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine