കേന്ദ്രം കുറ്റവിമുക്തനാക്കാതെ തച്ചങ്കരിക്ക് പ്രമോഷനോ? വി. എസ്

November 19th, 2011

vs-achuthanandan-shunned-epathram

തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കെ തച്ചങ്കരിയെ മാര്‍ക്കറ്റ്‌ ഫെഡ്‌ എം. ഡിയാക്കിയതും എ. ഡി. ജി. പിയായി ഉയര്‍ത്താനുളള നീക്കവും ശരിയല്ലെന്നു പ്രതിപക്ഷ നേതാവ്‌ വി. എസ്‌. അച്യുതാനന്ദന്‍ ശക്‌തമായ ഭാഷയില്‍ തച്ചങ്കരിയുടെ നിയമനത്തെക്കുറിച്ചും പ്രമോഷനെപ്പറ്റിയും പ്രതികരിച്ചു. തച്ചങ്കരിയെ കുറ്റവിമുക്‌തനാക്കിക്കൊണ്ട്‌ കേന്ദ്ര ആഭ്യന്തര വകുപ്പ്‌ സര്‍ക്കാരിന്‌ അറിയിപ്പു നല്‍കിയിട്ടുണ്ടോ എന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്‌തമാക്കണമെന്ന്‌ വി.എസ്‌. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കൂടാതെ അനധികൃത സ്വത്തു സമ്പാദനം തെളിഞ്ഞതും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതുമാണ്. അനധികൃതമായി വിദേശത്തുപോയി ദേശവിരുദ്ധ ശക്‌തികളുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നതുള്‍പ്പെടെയുളള ഗുരുതരമായ ആരോപണങ്ങള്‍ക്ക്‌ എന്‍.ഐ.എ. അന്വേഷണം നേരിടുന്ന ഉദ്യോഗസ്‌ഥനാണു തച്ചങ്കരി. കളളക്കടത്തടക്കം നിരവധി ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസുകളും തച്ചങ്കരിക്കെതിരേ നടന്നുവരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തച്ചങ്കരി മാര്‍ക്കറ്റ്‌ ഫെഡ്‌ എം.ഡി; ഡി.ജി.പിയുടെ ശിപാര്‍ശ വിവാദത്തില്‍

November 19th, 2011

tomin-thachenkary-epathram

തിരുവനന്തപുരം: കുറ്റാരോപിതനായ ഐ. ജി. ടോമിന്‍ തച്ചങ്കരിയെ മാര്‍ക്കറ്റ്‌ ഫെഡ്‌ എം.ഡിയാക്കിയതും എ.ഡി.ജി.പിയായി സ്‌ഥാനക്കയറ്റം നല്‍കാനുളള ഡി.ജി.പിയുടെ ശിപാര്‍ശയും വിവാദത്തില്‍. സര്‍വീസില്‍ തിരിച്ചെടുത്ത ശേഷം തസ്തിക നല്‍കിയിരുന്നില്ല. സര്‍വീസില്‍ തിരിച്ചെടുത്തത് തന്നെ ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരെ കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ ശക്ത മായ എതിര്‍പ്പുകള്‍ ഉയര്‍ന്നു കഴിഞ്ഞു. കുറ്റാരോപിതനായ തച്ചങ്കരിയെ ഒരുകാരണവശാലും എ.ഡി.ജി.പിയായി പ്രമോട്ട്‌ ചെയ്യരുതെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം. സുധീരന്‍ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടു. “തച്ചങ്കരിക്ക്‌ നിയമനം നല്‍കിയതു ശരിയായില്ല. കളങ്കിത ഉദ്യോഗസ്‌ഥനെന്ന പേരു വീണ ഉദ്യോഗസ്‌ഥനാണ്‌ ടോമിന്‍ തച്ചങ്കരിയെന്ന്‌” സുധീരന്‍ പറഞ്ഞു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പോത്തിനെ കണ്ട് വിരണ്ട ആന കാടു കയറി

November 19th, 2011

elephant-stories-epathramനിലമ്പൂര്‍: പോത്തിനെ കണ്ട് വിരണ്ടോടിയ ആന കാടു കയറി. രണ്ടു ദിവസമായി കാട്ടില്‍ കഴിയുന്ന കാളിദാസന്‍ എന്ന കൊമ്പനായുള്ള തിരച്ചില്‍ തുടരുകയാണ്. നിലമ്പൂര്‍ വൈലാശ്ശേരി കുറത്തിക്കാട്ട് കാളിമുത്തപ്പന്‍ കാവിലെ കൊമ്പനാണ് കാളിദാസന്‍. ബുധനാഴ്ച ഉച്ചക്ക് ക്ഷേത്രത്തിനു സമീപമുള്ള പുഴയില്‍ കുളിപ്പിക്കുന്ന തിനിടെയാണ് കാളിദാസന്‍ വിരണ്ടത്. ആ സമയത്ത് പുഴയിലുണ്ടായിരുന്ന പോത്തുകളുടെ സാന്നിധ്യം ആനയെ അസ്വസ്ഥനാക്കി. തുടര്‍ന്ന് കാട്ടില്‍ കയറിയ ആനയെ തിരികെ കൊണ്ടു വരുവാന്‍ പാപ്പാന്മാരും നാട്ടുകാരും ശ്രമിച്ചെങ്കിലും ആന വഴങ്ങിയില്ല. രാത്രി ആന വനത്തില്‍ ലക്ഷ്യമില്ലാതെ നടക്കുകയായിരുന്നു. ഇതിനിടയില്‍ വനത്തിനു സമീപത്തു കൂടെ റബ്ബര്‍ ടാപ്പിങ്ങിനു പോകുകയായിരുന്ന ദമ്പതികള്‍ ആനയെ കണ്ട് പേടിച്ചോടിയതിനെ തുടര്‍ന്ന് പരിക്കു പറ്റിയിരുന്നു.

വ്യാഴാഴ്ച രാവിലെ ഇതേ ക്ഷേത്രത്തിലെ അര്‍ജ്ജുന്‍ എന്ന ആനയെ കൊണ്ടു വന്ന് കാളിദാസനെ തിരികെ കൊണ്ടു വരുവാനായി ശ്രമിച്ചെങ്കിലും ആന ഉള്‍ക്കാട്ടിലേക്ക് ഓടിപ്പോയി. ആനയുടെ കാലിലിലെ ചങ്ങലയുടെ പാടുകള്‍ നോക്കിയാണ് തിരച്ചില്‍ തുടരുന്നത്. കാഞ്ഞിരപ്പുഴയുടെ തീരത്ത് ആനയുണ്ടെന്നാണ് നിഗമനം. വ്യാഴാഴ്ച വൈകുന്നേരത്തൊടെ ഡി. എഫ്. ഒ. യുടെ നിര്‍ദ്ദേശപ്രകാരം മയക്കു വെടി വിദഗ്ദ്ധര്‍ എത്തിയെങ്കിലും അനുകൂല സാഹചര്യം അല്ലാത്തതിനാല്‍ ശ്രമം താല്‍ക്കാലികമായി ഉപേക്ഷിച്ചു. രാത്രിയില്‍ ആനയെ മയക്കു വെടി വെയ്ക്കുന്നതിന് പരിമിതികള്‍ ഏറെയാണ്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഒടുവില്‍ കരിങ്കൊടി പാര്‍ട്ടിക്കു നേരെയും

November 18th, 2011

cpm-logo-epathram

കാസര്‍കോട്: പാര്‍ട്ടി വിരുദ്ധര്‍ക്ക് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുന്ന സി. പി. എം. അണികള്‍ ഒടുവില്‍ പാര്‍ട്ടിയ്ക്കു നേരെയും പ്രതിഷേധത്തിന്റെ കരിങ്കൊടി കാണിക്കുവാന്‍ തുടങ്ങി. കാസര്‍കോട് ജില്ലയിലെ സി. പി. എമ്മിന്റെ ശക്തി കേന്ദ്രമായ ബേഡകത്തെ ഏരിയാ സമ്മേളന വേദിയ്ക്കരികിലെ കൊടി മരത്തിലാണ് പാര്‍ട്ടി പതാക നീക്കി കരിങ്കൊടി ഉയര്‍ന്നത്. സമ്മേളന നഗരിയില്‍ ഉയര്‍ത്തിയ കരിങ്കൊടി ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അഴിച്ചു മാറ്റുകയായിരുന്നു. ശക്തമായ വിഭാഗീയതയാണ് കാസര്‍കോട് ജില്ലയിലെ പലയിടങ്ങളിലും നിലനില്‍ക്കുന്നതെന്നും ഇതിന്റെ പ്രതിഫലനമാണ് ബേഡകത്ത് കരിങ്കൊടി ഉയര്‍ത്തിയതിലൂടെ വ്യക്തമാകുന്നതെന്നും റിപ്പോ‍ര്‍ട്ടുകള്‍ ഉണ്ട്. ബേഡകത്തെ കൂടാതെ പടുപ്പ്, ബന്തടുക്ക, ആനക്കല്ല് എന്നിവിടങ്ങളിലും പാര്‍ട്ടി കൊടികള്‍ക്ക് പകരം കരിങ്കൊടി ഉയര്‍ത്തിയതയി കണ്ടെത്തിയിട്ടുണ്ട്.

ബേഡകം ഏരിയാ സമ്മേളനത്തില്‍ ഔദ്യോഗിക പക്ഷം തോറ്റതിനെ തുടര്‍ന്ന് സമ്മേളനം റദ്ദു ചെയ്യുവാന്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ നേതൃത്വത്തിന് ഇവര്‍ കത്തു നല്‍കിയതായാണ് അറിയുന്നത്. വി. എസ്. അച്യുതാനന്ദന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റു നിഷേധിച്ചപ്പോള്‍ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്ന ജില്ലയാണ് കാസര്‍കോഡ്. നേതൃത്വത്തിനെതിരെ പോസ്റ്ററുകളും പ്രകടനങ്ങളും ഉണ്ടാകാറുണ്ടെങ്കിലും പാര്‍ട്ടിയുടെ ഏരിയാ സമ്മേളന വേദിയ്ക്കരികില്‍ അടക്കം പ്രദേശത്തെ പലയിടങ്ങളിലും പാര്‍ട്ടി കൊടി മാറ്റി പകരം കരിങ്കൊടി ഉയര്‍ത്തിയത് പാര്‍ട്ടി നേതൃത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഫിഫ്ത് എസ്റ്റേറ്റ്‌ കൂട്ടായ്മ

November 18th, 2011

brp-bhasker-epathram

എറണാകുളം: നമ്മുടെ ജനാധിപത്യം പക്വത ആര്ജ്ജിക്കാതെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും അധികാര ദുര്‍വിനിയോഗത്തിലും അടിമുടി അടിമുടി മുങ്ങി അഴികിയാര്‍ക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ആരാണ് ആശ്രയം? അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി അവര്‍ എങ്ങോട്ട് പോകും? ജനങ്ങള്‍ ധര്‍മ്മ സങ്കടങ്ങളില്‍ അലയുമ്പോള്‍ അവര്‍ കണ്ടെത്തുന്ന വഴികളാണ് ചെറിയ ചെറിയ ജനകീയ പ്രതിരോധ ശൃംഖലകള്‍, ആ ശൃംഖലകള്‍ക്ക് ആശയപരമായ വ്യക്തത കണ്ടെത്താനുള്ള പരിശ്രമങ്ങളുടെ ഫലങ്ങളില്‍ ഒന്നാണ് ഫിഫ്ത് എസ്റ്റേറ്റ്.
    
ഫിഫ്ത് എസ്റ്റേറ്റിന്റെ എറണാകുളം ജില്ലാ കൂട്ടായ്മ നവംബര്‍ 20-ന് ഞായറാഴ്ച രാവിലെ 10 മണിക്ക് എറണാകുളം സൌത്തിലുള്ള ശിക്ഷക്ഭവന്‍ ഹാളില്‍ ചേരും. സമ്മേളനത്തില്‍ ബി. ആര്‍. പി. ഭാസ്കര്‍, സാറാ ജോസഫ്‌, കെ. വേണു, പി. എം. മാനുവല്‍ എന്നിവര്‍ പങ്കെടുക്കും. ഫിഫ്ത് എസ്റ്റേറ്റിന്റെ ലക്ഷ്യങ്ങളോട് താല്പര്യമുള്ളവര്‍ക്ക് കൂട്ടായ്മയില്‍ പങ്കെടുക്കണമെങ്കില്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടുക തങ്കച്ചന്‍ കോന്നുള്ളി – 9447368391, വിനോയ്‌ കുമാര്‍ ടി. കെ. (ജില്ലാ കോ-ഓഡിനേറ്റര്‍) – 9995777263

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പിറവത്ത് ഇടതു സ്ഥാനാര്‍ഥി എം. ജെ. ജേക്കബ് തന്നെ
Next »Next Page » ഒടുവില്‍ കരിങ്കൊടി പാര്‍ട്ടിക്കു നേരെയും »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine