യു.ഡി.എഫ്. അധികാരത്തില്‍

May 19th, 2011

oommen-chandy-epathram

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഏഴംഗ മന്ത്രിസഭ ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എസ്. ഗവായ് സത്യവാചകം ചൊല്ലി കൊടുത്തു. നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും അണികളുമായി നിരവധി പേര്‍ സത്യ പ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാന്‍ രാജ്ഭവനില്‍ എത്തിയിരുന്നു. കേരളത്തിന്‍റെ 21-ാം മുഖ്യമന്ത്രിയായി ദൈവനാമത്തിലാണ് ഉമ്മന്‍ചാണ്ടി സത്യ പ്രതിജ്ഞ ചെയ്തത്. ഇത് രണ്ടാം തവണയാണ്  ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രി ആകുന്നത് . 1970 മുതല്‍ തുടര്‍ച്ചയായി പുതുപ്പള്ളിയെ പ്രതിനിധീകരിക്കുന്ന എം എല്‍ എ ആണ് അദ്ദേഹം

രണ്ടുമണിക്ക് സത്യ പ്രതിജ്ഞാചടങ്ങുകള്‍ തുടങ്ങി. ചീഫ് സെക്രട്ടറി പി. പ്രഭാകരനാണു ചടങ്ങുകള്‍ നിയന്ത്രിച്ചത്. നിയമസഭയിലെ കക്ഷിനില അനുസരിച്ച് ആദ്യം ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് ഘടകകക്ഷി മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, കെ.പി. മോഹനന്‍, ടി.എം. ജേക്കബ്, കെ.ബി. ഗണേഷ്കുമാര്‍, ഷിബു ബേബി ജോണ്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറും ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് ഗവര്‍ണറുടെ വക ചായ സല്‍ക്കാരം ഉണ്ടായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വെള്ളിയാഴ്ച ഗതാഗത സമരം

May 17th, 2011

ksrtc-bus-strike-epathram
തിരുവനന്തപുരം : ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി സമരം ചെയ്യും. ഡീസല്‍ പെട്രോള്‍ വില വര്‍ദ്ധനവിന് എതിരെയാണ് സമരം. കെ. എസ്. ആര്‍. ടി. സി. തൊഴിലാളികളും സ്വകാര്യ മേഖലയിലെ തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കുന്നതോടെ സംസ്ഥാനത്തെ ഗതാഗതം പൂര്‍ണ്ണമായി സ്തംഭിക്കും എന്നാണ് സൂചന.

അവശ്യ സേവനങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇരു ചക്ര വാഹനങ്ങളെ നിരതിളിരങ്ങാന്‍ അനുവദിക്കില്ല എന്ന് സമരത്തിന്‌ ആഹ്വാനം നല്‍കിയ സംയുക്ത സമര സമിതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രി യായി ഉമ്മന്‍ചാണ്ടി ബുധനാഴ്ച അധികാരമേല്‍ക്കും

May 16th, 2011

oommen-chandy-epathram
തിരുവനന്തപുരം : കേരളത്തിന്‍റെ മുഖ്യമന്ത്രി യായി ഉമ്മന്‍ചാണ്ടി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

കോണ്‍ഗ്രസിന്‍റെ 38 എം. എല്‍. എ. മാര്‍ ഉമ്മന്‍ചാണ്ടി യെ ഏക കണ്ഠമായി പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. എം. എല്‍. എ. മാരുടെ ശുപാര്‍ശ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സര ത്തില്‍ നിന്ന് അവസാന നിമിഷം പിന്‍വാങ്ങിയ കെ. പി. സി. സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തല യാണ് ഇക്കാര്യം അറിയിച്ചത്.

തുടര്‍ന്ന് ഉമ്മന്‍ചാണ്ടി ഗവര്‍ണ്ണര്‍ ആര്‍. എസ്. ഗവായിയെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരണ ത്തിനുള്ള ആവശ്യം അറിയിച്ചു. ഇത് രണ്ടാം തവണയാണ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആവുന്നത്.

1970 മുതല്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചു വരുന്ന ഉമ്മന്‍ചാണ്ടി ഇക്കുറി 33225 വോട്ടിന്‍റെ ഭൂരിപക്ഷ ത്തിനാണ് വിജയിച്ചത്

- pma

വായിക്കുക: ,

1 അഭിപ്രായം »

വിദ്യാഭ്യാസ വകുപ്പിനെ ആരാണ് നയിക്കേണ്ടത്

May 16th, 2011

education-epathram

ആഗോളീകരണത്തിന്റെ കനത്ത ആഘാതങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഒരു സാമൂഹ്യ സേവന മേഖലയാണ് വിദ്യാഭ്യാസം. നിര്‍ഭാഗ്യവശാല്‍ കേരളമാണ് ഈ ആഘാതത്തിന്റെ പിടിയിലമര്‍ന്നു കഴിഞ്ഞ പ്രധാന മേഖല. വിദ്യാഭ്യാസം ലാഭം കൊയ്യാനുള്ള ഒരു രംഗമാക്കി വളര്‍ത്തി കൊണ്ട് വരിക എന്ന മുതലാളിത്ത ആശയങ്ങള്‍ കേരളത്തിലെ പ്രധാന രാഷ്ട്രീയ കക്ഷികള്‍ തന്നെ ഏറ്റെടുക്കുകയായിരുന്നു. അതിന്റെ ഫലമായി വിദ്യാഭ്യാസ വകുപ്പ്‌ അതത് കാലങ്ങളിലെ മാറി മാറി വന്ന മന്ത്രിമാരുടെയോ സമുദായങ്ങളുടെയോ താല്പര്യത്തിലൂന്നി മതങ്ങള്‍ക്കോ സമുദായങ്ങള്‍ക്കോ പതിച്ചു കൊടുക്കുകയാണ് ഉണ്ടായത്‌. സമുദായങ്ങളിലെ വരേണ്യ വിഭാഗങ്ങള്‍ ഈ കച്ചവടത്തിലൂടെ തടിച്ചു കൊഴുത്തപ്പോള്‍ സാധാരണക്കാരന് വിദ്യാഭ്യാസമെന്നത് വന്‍ സാമ്പത്തിക ബാധ്യതയായി മാറി. സ്വകാര്യ വിദ്യാലങ്ങളുടെയും കലാലയങ്ങളുടെയും വളര്‍ച്ചക്ക് വേണ്ടി നമ്മുടെ പൊതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ തന്ത്രപൂര്‍വ്വം ഭരണ കൂടത്തെ ഉപയോഗിച്ചു. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശോചനീയാവസ്ഥ സാധാരണക്കാരെ പോലും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അകറ്റിയപ്പോള്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്ല വളക്കൂറുള്ള മണ്ണായി കേരളം മാറി. മക്കളുടെ വിദ്യാഭ്യാസം മലയാളികളുടെ പ്രധാന ലക്ഷ്യമായതിനാല്‍ സ്വകാര്യ മേഖല തന്ത്രപൂര്‍വം വിദ്യാഭ്യാസ കച്ചവടം സാധാരണക്കാരനിലേക്കും വളര്‍ത്തി കൊണ്ടുവന്നു. വിദ്യാഭ്യാസരംഗത്തെ കച്ചവട വല്ക്കരണവും വര്‍ഗീയ വല്ക്കരണവും വളര്‍ന്നു വരുന്ന തലമുറയുടെ ഭാവി ഇരുളടഞ്ഞതാക്കും. വിദ്യാഭ്യാസത്തിലൂടെ ഒരാള്‍ നേടിയെടുക്കേണ്ട സാമോഹിക പ്രതിബദ്ധതയെ ഒരു വിലയും കല്‍പ്പിക്കാതെ കുഴിച്ചു മൂടികൊണ്ടിരിക്കുകയാണ്. ധാര്‍മികതയും ധൈഷണികതയും ഉയര്‍ന്നു നിന്നിരുന്ന സമ്പന്നമായ ഒരു കാലത്തിന്റെ ബാക്കിപത്രമാണ് ഇന്ന് അവശേഷിക്കുന്ന നന്മയുടെ കാതല്‍. ലക്ഷങ്ങള്‍ കോഴകൊടുത്ത് ഉന്നത വിദ്യാഭ്യാസത്തിന് അവസരം തേടുന്ന ഒരാള്‍ക്ക് സാമൂഹിക പ്രതിബദ്ധതയെ പറ്റി ചിന്തിക്കാന്‍ കഴിഞ്ഞെന്നു വരില്ല.
ഉന്നത വിദ്യാഭ്യാസത്തിന്റെ പേരില്‍ പുതുതായി ഉയര്‍ന്നു വന്ന പല കോഴ്സുകളും ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും കലാലയങ്ങള്‍ കമ്പോള താല്പര്യത്തിനനുസരിച്ച് ജീവിക്കാന്‍ ഉതകുന്നവര്‍ക്കായുള്ള പരിശീലന കളരിയായി മാറുന്നുണ്ട്. വിദ്യാര്‍ഥികളുടെ വിമര്‍ശന ബുദ്ധിയെ തല്ലിക്കെടുത്താനും പകരം കമ്പോള താല്പര്യത്തെ വളര്‍ത്തി കൊണ്ട് വരാനുമുള്ള ശ്രമം നടക്കുന്നുണ്ട്. ഒരു കാലത്ത്‌ സാമ്രാജ്യത്വ മുതലാളിത്ത ശക്തികള്‍ക്കെതിരെ ശബ്ദിച്ചുകൊണ്ടിരുന്ന കാമ്പസുകള്‍ ഇന്നില്ല. പകരം ഫാഷന്‍ പരേഡും മുതലാളിത്ത ആശയങ്ങളും അവയെ കീഴടക്കി കൊണ്ടിരിക്കുന്നു. ബദല്‍ സാധ്യതകളൊന്നും ഉയര്‍ന്നു വരാത്ത വേദിയായി ഇന്ന് കലാലയങ്ങള്‍ ചുരുങ്ങു കൊണ്ടിരിക്കുന്നു. കാമ്പസ്‌ സംവാദങ്ങള്‍ വെറും ഉപരി വിപ്ലവമായ കാര്യങ്ങളില്‍ തട്ടി നില്‍ക്കുകയാണ്.

വിദ്യാര്‍ത്ഥി രാഷ്ട്രീയം ബോധന വിദ്യ ഉള്‍കൊണ്ട്, കച്ചവട വല്‍ക്കരണത്തിലൂടെയുള്ള ദുഷ്ട ലക്ഷ്യത്തെ തിരിച്ചറിയേണ്ടതിനു പകരം അരാഷ്ട്രീയ വല്‍ക്കരണത്തിന്റെ പിടിയിലമര്‍ന്നു കൊണ്ടിരിക്കുകയാണ്. അരാഷ്ട്രീയ വല്ക്കരിക്കപ്പെട്ട ഒരു സമൂഹത്തിനു മുന്നില്‍ വിദ്യാലയങ്ങള്‍ പൊതുസ്വത്തല്ല. ആഗോള വിപണിക്കുതകുന്ന ചിന്തകളെ വളര്‍ത്തിയെടുക്കുന്ന കേന്ദ്രങ്ങളാണ്. വിദ്യാഭ്യാസ രംഗത്തെ ഈ  മൂല്യത്തകര്‍ച്ച ഇന്ന് ഏറെക്കുറെ യാഥാര്‍ത്ഥ്യമായി കഴിഞ്ഞിരിക്കുന്നു. അതിന്റെ അനന്തരഫലം നമ്മുടെ പൊതു സമൂഹത്തില്‍ പ്രകടമായി കൊണ്ടിരിക്കുന്നു. ആഗോളീകരണത്തിന്റെ ചിഹ്നങ്ങള്‍ വിദ്യാഭ്യാസ മാതൃകകളായി കേരളത്തില്‍ അവതരിക്കുന്നു. പൊതു വിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കേണ്ട ഒരു പദ്ധതിയും സര്‍ക്കാര്‍ മുന്നോട്ട് വെക്കാറില്ല. സേവന മേഖലയായി വര്‍ത്തിക്കേണ്ടതാണ് വിദ്യാഭ്യാസം എന്ന ചിന്ത പോലും നമ്മളില്‍ നിന്നും മാഞ്ഞുപോയി കൊണ്ടിരിക്കുന്നു. സര്‍ക്കാരിന് ന്യായമായ  നിയന്ത്രണങ്ങള്‍ പോലും നിലനിര്‍ത്താനാവാത്ത സ്ഥിതി വളര്‍ന്നു കഴിഞ്ഞു. ഇതൊരു യാഥാര്‍ത്ഥ്യമായതോടെ സാധാരണക്കാരന്‍ പോലും തന്റെ മക്കളുടെ വിദ്യാഭ്യാസമോഹം സഫലമാക്കാന്‍ ലോണെടുത്തും സ്വകാര്യ പണമിടപാട്‌ സ്ഥാപനങ്ങളെ ആശ്രയിച്ചും കടക്കെണിയില്‍ കുടുങ്ങുന്നു. ഈ ബാധ്യത താങ്ങാനാവാതെ വരുമ്പോള്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു.

വിദ്യാര്‍ഥികളുടെ ജൈവികവും രാഷ്ട്രീയവുമായ പ്രതിരോധത്തെ നിര്‍വീര്യമാക്കാനെ നിലവിലെ വിദ്യാഭ്യാസ നയങ്ങള്‍ ഉപകരിക്കുകയുള്ളൂ. വിദ്യാര്‍ഥി രാഷ്ട്രീയം അവരുടെ യഥാര്‍ത്ഥ അവകാശത്തെ ഹൈജാക്ക് ചെയ്തത് അടിമകളാക്കുന്ന മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ രീതിയെ വിമര്‍ശന ബുദ്ധിയോടെ നേരിടാന്‍ ശക്തിയുള്ള രാഷ്ട്രീയ ബോധം വളര്‍ന്നു വരണം. അരാഷ്ട്രീയ വാദത്തെ പൂര്‍ണ്ണമായും തള്ളികളയാനുള്ള തന്റേടം ഇതോടൊപ്പം കാണിക്കണം. എങ്കിലേ പ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ വളര്‍ത്തി കൊണ്ടുവരാന്‍ കഴിയൂ. കേരളത്തിലെ ജനകീയ വിദ്യാഭ്യാസത്തിന്റെ ആണിക്കല്ല് സര്‍ക്കാര്‍ തന്നെയാവണം. നമ്മുടെ സാമൂഹ്യ നന്മക്ക് പൊതു വിദ്യാഭ്യാസ മേഖല തകരാതെ നോക്കണം. പുതുതായി അധികാരമേല്‍ക്കുന്നവര്‍ ഇനിയെങ്കിലും ഇക്കാര്യം മനസിലാക്കി പ്രവര്‍ത്തിക്കണം. ഇനിയെങ്കിലും വിദ്യാഭ്യാസ വകുപ്പിനെ കക്ഷി രാഷ്ട്രീയ താല്പര്യമനുസരിച്ച് പങ്കുവെക്കുന്ന രീതി അവസാനിപ്പിച്ച് ഈ വകുപ്പിനെ നയിക്കാന്‍ കരുത്തുള്ള വിദ്യാഭ്യാസ വിചക്ഷണരെ വകുപ്പിന്റെ തലപ്പത്തിരുത്താന്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വം ധൈര്യം കാണിക്കണം.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അധികാരം കോണ്‍ഗ്രസിനു മുള്‍കിരീടമാകും

May 14th, 2011

oomen-chandy-ramesh-chennithala

തിരുവനന്തപുരം : ഐക്യ ജനാധിപത്യ മുന്നണിക്ക് നേരിയ ഭൂരിപക്ഷം ലഭിച്ചത്‌ കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ അത്ര ഗുണകരമല്ല. ഇരു മുന്നണികളെയും മാറി മാറി പരീക്ഷിച്ചിരുന്ന കേരള ജനത ഇത്തവണയും തനിയാവര്‍ത്തനമായി എന്ന് പറയുമ്പോഴും ഐക്യ മുന്നണിയുടെ ഈ വിജയത്തെ കേവലം സങ്കേതികതയില്‍ ഊന്നിയുള്ള ഒരു വിജയമായി കാണാനേ കഴിയുകയുള്ളൂവെന്ന് യു. ഡി. എഫുകാര്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്.  ഇടതു മുന്നണി ഇത്തവണ നല്ല മുന്നേറ്റം തന്നെ  നടത്തി. പാര്‍ട്ടി വി. എസിന്റെ വ്യക്തി പ്രഭാവം അംഗീകരിക്കുന്നില്ലെങ്കിലും കേരള ജനത അദ്ദേഹത്തെ സ്വീകരിച്ചു എന്നതിനു തെളിവാണ് ഈ മുന്നേറ്റം. ലോകസഭാ തെരഞ്ഞെടുപ്പില്‍ നൂറു സീറ്റ്‌ പിന്നിലായിരുന്ന എല്‍. ഡി. എഫ്. ഇപ്പോള്‍ ഒപ്പത്തിനൊപ്പം എത്തി എന്നത് ചെറിയ കാര്യമല്ല. 

ഏറെ പ്രതീക്ഷക്ക് വകയില്ലായിരുന്ന ഇടതു മുന്നണി പരാജയം ഏറെ ക്കുറെ ഉറപ്പാക്കിയിരിക്കുമ്പോഴാണ് വി. എസിന്റെ ശക്തമായ ചില നടപടികള്‍ ഉണ്ടാകുന്നത്, ആദ്യമാദ്യം പാര്‍ട്ടി ഒരു തരത്തിലും സഹായിക്കാതിരിക്കുകയും എന്നാല്‍ ജന മനസുകളില്‍ വി. എസ്. എന്ന ചിത്രം കൂടുതല്‍ കൂടുതല്‍ പതിയുകയും ചെയ്തപ്പോള്‍ വി. എസിനെ പാര്‍ട്ടിക്ക് തള്ളി കളയാനാകില്ല എന്ന അവസ്ഥയുണ്ടായി. മറിച്ചായിരുന്നെകില്‍ ഗൌരിയമ്മക്കും എം. വി. രാഘവനും വന്ന അവസ്ഥ വി. എസിനും വരുമായിരുന്നു.

എന്നാല്‍ ജനകീയനായ മുഖ്യമന്ത്രി എന്ന സ്ഥാനം ദിനം പ്രതി വര്‍ദ്ധിച്ചു വരികയും പ്രതീക്ഷിച്ചതിലും അധികം ജന സമ്മതി വി. എസിന് ഉണ്ടാകുക കൂടി ചെയ്തപ്പോള്‍ ഔദ്യോഗിക പക്ഷത്തുള്ള സി. പി. എം. സ്ഥാനാര്‍ഥികള്‍ പോലും പതിവില്‍ വിപരീതമായി വി. എസിന്റെ പടം വെച്ച പോസ്റ്ററുകള്‍ ഇറക്കി. മറുപക്ഷത്ത് പ്രതിപക്ഷം എന്ന ഒരു വിഭാഗം തന്നെ ഇല്ലായിരുന്നു എന്ന അവസ്ഥയുമായിരുന്നു. ഐസ്ക്രീം വിവാദം, ബാലകൃഷ്ണപിള്ള ജയിലിലായത്, സുധാകരന്റെ ജഡ്ജി കൈകൂലി വിവാദം എന്നിങ്ങനെ നിരവധി വൈതരണികള്‍ നീന്തി കടക്കേണ്ടി വന്ന യു. ഡി. എഫിന് വിനാശ കാലേ വിപരീത ബുദ്ധി എന്ന പോലെ ആര് വായ തുറന്നാലും അത് വിവാദമാകുന്ന അവസ്ഥ ഏറെ ദോഷം ചെയ്തു.

കോണ്‍ഗ്രസ് രാഷ്ട്രീയപരമായി ഏറ്റവും തകര്‍ച്ച നേരിട്ടു കൊണ്ടിരിക്കുന്ന സമയമാണിത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന നേതാക്കളുടെ ഒരു നീണ്ട നിര തന്നെ കേന്ദ്രത്തില്‍ ഉണ്ട്. ഇതിനെല്ലാം പുറമെ പരസ്പരം തോല്‍പ്പിക്കാന്‍ മത്സരിക്കുന്ന ഗ്രൂപ്പ് നേതാക്കളുടെ കളികളും. വെറും 38 സീറ്റില്‍ കോണ്ഗ്രസ്സ് ഒതുങ്ങി എന്ന് പറയാം. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ തകര്‍ച്ചക്ക്  ഒരു വലിയ ഉദാഹരണമാണ്  ഒന്‍പത് ജില്ലകളില്‍ ഇവര്‍ പിന്നിലാണ് എന്നത്. 

പ്രധാന ഘടക കക്ഷിയായ മുസ്ലീം ലീഗിന്റെ മികച്ച പ്രകടനത്തിനാണ് യു. ഡി. എഫിന്റെ ഈ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും നല്‍കേണ്ടത്. മത്സരിച്ച 24 സീറ്റില്‍ ഇരുപതിലും ജയിച്ചു കയറി എന്ന് മാത്രമല്ല ഒട്ടു മിക്കയിടത്തും മികച്ച ഭൂരിപക്ഷവും നേടി. മികച്ച ഭൂരിപക്ഷം നേടിയ ആദ്യത്തെ മൂന്നു സ്ഥാനവും ലീഗിനാണ് എന്നത് വിജയ തിളക്കം വര്‍ദ്ധിപ്പിച്ചു. ഏറ്റവും പ്രതിസന്ധി യിലൂടെ കടന്നു പോയ സമയത്ത് തന്നെ ഈ വിജയം നേടാനായത് ലീഗിന്റെ പ്രസക്തി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഏറെ വിവാദങ്ങള്‍ക്കിടയിലും പി. കെ. കുഞ്ഞാലിക്കുട്ടിയുടെ മികച്ച വിജയം ഒരു നല്ല പകരം വീട്ടലായി.

എന്നാല്‍ മന്ത്രിസഭ ഉണ്ടാക്കലും, ഭരണം നില നിര്‍ത്തുക എന്നതും യു. ഡി. എഫിന് ഭഗീരഥ പ്രയത്നം തന്നെയാണ്. എപ്പോഴും മറുകണ്ടം ചാടാന്‍ തയ്യാറായി നില്‍ക്കുന്ന കെ. എം. മാണിയെ പോലുള്ളവര്‍ നടത്തുന്ന എന്ത് വില പേശലുകളും സമ്മതിച്ചു കൊടുക്കേണ്ട അവസ്ഥ. മുന്നണിയെ നയിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിനു വലിയ തലവേദന സൃഷ്ടിക്കും.

25 ശതമാനം വരുന്ന പുതിയ വോട്ടര്‍മാരും, എന്നും നിഷ്പക്ഷമായി ചിന്തിക്കുന്നവരും ഇത്തവണ വി. എസില്‍ പ്രതീക്ഷ അര്‍പ്പിക്കുകയായിരുന്നു എന്നതിന് തെളിവാണ് ഈ മുന്നേറ്റം. വി. എസ്‌. ഇത്തവണ ചിത്രത്തില്‍ ഇല്ലായിരുന്നെങ്കില്‍ ബംഗാളിലെ സമാന സ്ഥിതി കേരളത്തിലും സംഭവിക്കുമായിരുന്നു. എന്നാല്‍ ഈ പരാജയം പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിന് ഒരനുഗ്രഹമാണ്. രോഗി ആഗ്രഹിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല് എന്ന പോലെ വി. എസിനെ അകറ്റി നിര്‍ത്താനും എന്നാല്‍ പരാജയപ്പെട്ടില്ല എന്ന സ്ഥിതിയില്‍ നില്‍ക്കാനും കഴിഞ്ഞു.

പ്രതിപക്ഷത്തിരുന്നു കൊണ്ടു ഭരണ പക്ഷത്തെ നിരന്തരം ആക്രമിക്കുക എന്ന തന്ത്രമായിരിക്കും സി. പി. എം. പുലര്‍ത്തുക. അധികാര മോഹികളുടെയും, ഘടക കക്ഷികളുടെ അമിത സമ്മര്‍ദ്ദവും താങ്ങാനാവാത്ത അവസ്ഥയില്‍ ഇടയ്ക്കു വെച്ച് യു. ഡി. എഫിന് ഭരണം വിട്ടൊഴിഞ്ഞു പോകേണ്ടി വരുമെന്നും, ആ അവസരം വരെ കാത്തിരിക്കുകയുമാകും എല്‍. ഡി. എഫ്. ചെയ്യുക. അങ്ങിനെ വന്നാല്‍ ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയില്‍ സി. പി. എമ്മിനെ മന്ത്രി സഭ രൂപീകരിക്കാന്‍ ക്ഷണിക്കും. വി. എസിനെ അപ്പോഴേക്കും അകറ്റി നിര്‍ത്തുകയും കെ. എം. മാണി, ഷിബു ബേബി ജോണ്‍, വീരേന്ദ്ര കുമാര്‍ എന്നിവരെ അടര്‍ത്തി മാറ്റി ഭരണം കയ്കലാക്കുകയും ചെയ്യാം.

വി. എസിന് കുറച്ചു കൂടി അവസരം നല്‍കിയിരുന്നു എങ്കില്‍ വളരെ എളുപ്പത്തിലുള്ള ഒരു ഭരണ തുടര്‍ച്ച സാധ്യമായിരുന്നു. എന്നാല്‍ പാര്‍ട്ടിക്കകത്തെ വിഭാഗീയത ഇല്ലാതാക്കിയത് ഈ അവസരമാണ്. ഔദ്യോഗിക പക്ഷത്തിന്റെ  വി. എസിനോടുള്ള വിരോധം മുഴച്ചു നിന്ന ഈ തെരഞ്ഞെടുപ്പില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത അവസ്ഥയില്‍ മാത്രമാണ് വി. എസിനൊപ്പം പാര്‍ട്ടി നിന്നത് എന്നത് ഇതിനോട് കൂട്ടി വായിക്കണം.

ബംഗാളിലെ പാര്‍ട്ടിയുടെ തകര്‍ച്ച വല്ലാതെ തളര്‍ത്തുന്ന അവസരത്തില്‍ കേരളത്തിലെ ഈ തെരഞ്ഞെടുപ്പ്‌ ഫലം എന്തു കൊണ്ടും പാര്‍ട്ടിക്ക്‌ അനുഗ്രഹം തന്നെയാണ്.

മന്ത്രി സഭാ രൂപീകരണം മുതല്‍ തന്നെ ഐക്യ മുന്നണിയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാനാണ് സാദ്ധ്യത. ഒറ്റ അംഗ പാര്‍ട്ടികള്‍ക്ക് മന്ത്രി സഭയില്‍ അവസരം നല്‍കില്ല എന്ന് മുമ്പ്‌ കോണ്ഗ്രസ്സ് പറഞ്ഞത്‌ മാറ്റി പറയേണ്ടി വരും. ടി. എം. ജേക്കബ്‌, കെ. ബി. ഗണേഷ്‌ കുമാര്‍, ഷിബു ബേബി ജോണ്‍ എന്നിവര്‍ക്ക്‌ ഉറപ്പായും മന്ത്രി സ്ഥാനം നല്‍കേണ്ടി വരും. കൂടാതെ രണ്ട് അംഗങ്ങള്‍ ഉള്ള സോഷ്യലിസ്റ്റ് ജനതാ ദള്‍ രണ്ടു മന്ത്രി സ്ഥാനം ആവശ്യപ്പെട്ടേക്കാം. അങ്ങിനെ വന്നാല്‍ എം. വി. ശ്രേയാംസ്‌ കുമാര്‍, കെ. പി. മോഹനന്‍ എന്നിവരും മന്ത്രിമാരാകും. അങ്ങിനെ സംഭവിച്ചില്ലെങ്കില്‍ ഇവര്‍ പരസ്പരം പഴി ചാരി മുന്നണി വിടാന്‍ സാധ്യത ഏറെയാണ്. ചുരുക്കി പറഞ്ഞാല്‍ രണ്ടു പേരെയും മന്ത്രിമാരാക്കലാകും ഭരണത്തിന് കൂടുതല്‍ സുരക്ഷിതം.

ഒന്‍പതു അംഗങ്ങളുള്ള കെ. എം. മാണി പരമാവധി നേടിയെടുക്കാന്‍ ശ്രമം നടത്തും. ഇടതു പക്ഷത്തു നിന്നും മാറി മാണി യുടെ കേരള കോണ്‍ഗ്രസില്‍ ലയിച്ച പി. ജെ. ജോസഫ്‌ അടക്കം കുറഞ്ഞത് നാല് മന്ത്രി സ്ഥാനം മാണി ആവശ്യപ്പെടും. രമേശ്‌ ചെന്നിത്തലയാണ് മുഖ്യമന്ത്രി യാകുന്നത് എങ്കില്‍ ഉപ മുഖ്യമന്ത്രി സ്ഥാനവും, അല്ലാത്ത പക്ഷം തന്റെ മകന്‍ ജോസ്‌ കെ. മാണിക്ക്‌ കേന്ദ്ര മന്ത്രി പദവും മാണി ആവശ്യപ്പെട്ടേക്കാം.

മലപ്പുറത്ത്‌ മികച്ച വിജയം നേടി മുന്നണിയുടെ മാനം കാത്ത മുസ്ലിം ലീഗും കൂടുതല്‍ മന്ത്രി സ്ഥാനവും ആഭ്യന്തരം, വിദ്യാഭ്യാസം എന്നീ വകുപ്പുകളും ആവശ്യപ്പെടും. ജാതി സമുദായ സമവാക്യങ്ങള്‍ കൂടി പരിഗണിച്ച് മന്ത്രി സഭ രൂപീകരിക്കുക എന്നത് കോണ്‍ഗ്രസിനു കടുത്ത വെല്ലുവിളിയാണ്. ജെ. എസ്‌. എസ്.‌, സി. എം. പി. എന്നിവര്‍ നിയമ സഭയില്‍ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസിനു അല്‍പ്പം ആശ്വാസമായി എന്ന് പറയാം. ഈ വെല്ലുവിളികളും ഒപ്പം പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ ഉണ്ടാകാന്‍ ഇടയുള്ള അവകാശ വാദങ്ങളും കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കും. മുള്‍ കിരീടമാണ് ആര് നയിച്ചാലും ഇപ്രാവശ്യത്തെ ഭരണം എന്നതില്‍ സംശയമില്ല.

തനിയാവര്‍ത്തനത്തെ ഇനിയും സ്വീകരിക്കുമെന്ന അന്ധ വിശ്വാസം പുലര്‍ത്തി അവസാന കാലത്ത് യു. ഡി. എഫിന് പിന്തുണ യുമായെത്തിയ എന്‍. എസ്. എസിന് ഈ വിജയം മധുരിക്കുന്നതാകില്ല. സമദൂരമെന്നത് വിജയിക്കാന്‍ സാദ്ധ്യതയുള്ളവര്‍ക്കൊപ്പം തഞ്ചത്തില്‍ ചുവടു മാറ്റി ചവിട്ടുന്ന തന്ത്രമാണെന്ന് ഇത്തവണ തുറന്നു പറഞ്ഞ അബദ്ധം വിനയായി മാറിയെന്ന് സുകുമാരന്‍ നായര്‍ക്കെങ്കിലും മനസിലായി കാണും. കൊട്ടാരക്കരയിലെ പരാജയം എന്‍. എസ്‌. എസിന് ലഭിച്ച തിരിച്ചടിയാണ്. കഴിഞ്ഞ തവണ ബാലകൃഷ്ണ പിള്ളയെ പരാജയപ്പെടുത്തിയ ഐഷാ പോറ്റി ഇത്തവണ കൂടുതല്‍ ഭൂരിപക്ഷം നേടിയത്‌ എന്‍. എസ്‌. എസിനെ കൂടിതല്‍ ആലോസപ്പെടുത്തും. നേതൃത്വത്തിന്റെ ആഹ്വാനങ്ങള്‍ ഒന്നും തന്നെ സമുദായ അംഗങ്ങള്‍ കാര്യമായി എടുത്തിരുന്നില്ല എന്നത് ഇതോടെ തെളിഞ്ഞു. ജമാ അത്തെ ഇസ്ലാമി, എ. പി. വിഭാഗം സുന്നി, എസ്‌. എന്‍. ഡി. പി. എന്നിവരുടെ ആഹ്വാനങ്ങളൊന്നും കാര്യമായി ഗുണം ചെയ്തില്ല എന്ന സൂചനയാണ് ഈ തെരഞ്ഞെടുപ്പ്‌ ഫലം തരുന്നത്.

ബി. ജെ. പി. ഇത്തവണയും അക്കൌണ്ട്‌ തുറന്നില്ല. മൂന്ന് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത്‌ എത്തി എന്നതൊഴിച്ചാല്‍ സംസ്ഥാനത്ത്‌ മൊത്തത്തില്‍ ബി. ജെ. പി. ക്ക്‌ കാര്യമായ വോട്ടു ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. ഇത്തവണയും വോട്ടു മറിച്ചു വിറ്റ്‌ പാര്‍ട്ടിയുടെ പ്രതിച്ഛായ കളഞ്ഞു കുളിച്ചു എന്ന പരിഹാസം നേതൃത്വത്തിനെതിരെ വീണ്ടും ഉയരാനാണ് സാധ്യത. 

എന്നാല്‍ എസ്‌. ഡി. പി. ഐ. മത്സരിച്ച ഏകദേശം എല്ലായിടത്തും ആയിരത്തിനും നാലായിരത്തിനുമിടയില്‍ വോട്ടുകള്‍ നേടിയിട്ടുണ്ട് എന്ന കാര്യം ശ്രദ്ധേയമാണ്. ഈ പാര്‍ട്ടിയുടെ നിശബ്ദമായ മുന്നേറ്റം കേരള രാഷ്ട്രീയത്തില്‍ ദൂര വ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വീരേന്ദ്രകുമാര്‍ എല്‍. ഡി. എഫിലേക്ക്‌?
Next »Next Page » വിദ്യാഭ്യാസ വകുപ്പിനെ ആരാണ് നയിക്കേണ്ടത് »



  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine