പോലീസ്‌ ഉദ്യോഗസ്ഥര്‍ സ്വത്ത്‌ വിവരം വെളിപ്പെടുത്തണം : ഡി.ജി.പി

June 19th, 2011

തിരുവനന്തപുരം:സബ് ഇന്‍സ്‌പെക്ടര്‍ മുതല്‍ ഡി.ജി.പി. വരെയുളള എല്ലാ ഉദ്യോഗസ്ഥരും സ്വത്തു വിവരം പ്രഖ്യാപിക്കണമെന്നും പോലീസുകാരുടെ അടുത്ത ബന്ധുക്കളുടെ ഇടപാടുകള്‍ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഡി.ജി.പി ജേക്കബ്‌ പുന്നൂസ്‌ പറഞ്ഞു. കൂടാതെ പോലീസുകാരുടെ ക്രിമിനല്‍ ബന്ധങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ കര്‍ക്കശമായ വ്യവസ്ഥകള്‍ക്ക് ഡി.ജി.പി.ശുപാര്‍ശ നല്‍കി. അടിയന്തര പ്രാധാന്യത്തോടെ ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ”ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള പോലീസുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ നിരന്തരമായി രേഖകളില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ട്. സേനാംഗങ്ങള്‍ എല്ലാ സംശയങ്ങള്‍ക്കും അതീതരായിരിക്കണം. ഇതിന്റെ ഭാഗമായാണ് സര്‍ക്കാരിന് പുതിയ ശുപാര്‍ശകള്‍ നല്‍കിയത്. അനധികൃത ഭൂമി ഇടപാടുകളില്‍ പങ്കാളികളാകുന്ന പോലീസുകാരുടെ വിവരങ്ങള്‍ മാത്രമാണ് പുറത്തുവരുന്നത്. എന്നാല്‍ പല കേസുകളിലും പോലീസുകാരും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാവേണ്ടിവരുന്നുണ്ട്. ഇതേക്കുറിച്ച് സമ്പൂര്‍ണ വിവരങ്ങള്‍ അധികൃതര്‍ക്ക് ലഭ്യമാക്കാനും ഇത്തരം നടപടികളെ പ്രതിരോധിക്കാനുമാണ് സ്വത്തുവിവരങ്ങള്‍ പ്രഖ്യാപിക്കണമെന്ന വ്യവസ്ഥ നടപ്പിലാക്കുന്നത് ”. ഡി.ജി.പി പറഞ്ഞു. എസ്.ഐ വരെയുള്ള ഉദ്യോഗസ്ഥര്‍ ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്കും സി.ഐ വരെയുള്ള ഉദ്യോഗസ്ഥര്‍ ഡി.ഐ.ജിക്കും എസ്.പി റാങ്കിന് മുകളിലുള്ളവര്‍ പോലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള ഐ.ജിക്കുമാണ് സ്വത്തുവിവരങ്ങളെക്കുറിച്ചുള്ള സമ്പൂര്‍ണ പ്രസ്താവനകള്‍ നല്‍കേണ്ടത്. കൂടാതെ ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, പോലീസ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടേയും പേരിലുള്ള വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, കരാര്‍ വ്യവസ്ഥയില്‍ വാഹനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ഏതൊക്കെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചുവരുന്നത്, വാഹനങ്ങള്‍ ഓടിക്കുന്നവരുടെ പേര് തുടങ്ങിയ എല്ലാ വിവരങ്ങളും ഉടന്‍തന്നെ മേലു ദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കണം നല്‍കണം. പോലീസ് ഉദ്യോഗസ്ഥരുടെ സ്വകാര്യ ജീവിതം നിരീക്ഷിക്കാനും മാഫിയാ ബന്ധമുള്ളവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കാനും കഴിഞ്ഞ ദിവസം അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നു. പോലീസ്‌ വകുപ്പില്‍ സമഗ്ര മാറ്റത്തിന് ഈ നടപടികള്‍ വഴിയൊരുക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി. ശശിയെ പുറത്താക്കണമായിരുന്നു : വി.എസ്.

June 19th, 2011

vs-achuthanandan-shunned-epathram

തിരുവനന്തപുരം : കമ്യൂണിസ്റ്റുകാരന് ചേരാത്ത പെരുമാറ്റ ദൂഷ്യമുള്ള ഒരാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി മാതൃക കാണിക്കണമായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് താന്‍ ആദ്യമേ തന്നെ ആവശ്യപ്പെട്ടിരുന്നുതായും അദ്ദേഹം പറഞ്ഞു.

പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ തരംതാഴ്തപ്പെട്ട സി. പി. എം. കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി ശശിയ്‌ക്കെതിരെയുള്ള ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിരുന്നു. ശശി കുറ്റക്കാരനാണെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. തുടര്‍ന്നാണ് ബ്രാഞ്ച് കമ്മിറ്റിയിലേയ്ക്ക് തരം താഴ്ത്തിയത്. ഈ കഴിഞ്ഞ നിയമ സഭ തെരെഞ്ഞെടുപ്പില്‍ വടക്കന്‍ മലബാറിലെ ചില മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക്‌ തിരിച്ചടിയുണ്ടാവാന്‍ ശശി വിവാദം ഒരു കാരണമായിരുന്നു. എന്നാല്‍ പലപ്പോഴായി ഇക്കാര്യം വി. എസ്. ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഔദ്യോഗിക പക്ഷം ഇക്കാര്യത്തില്‍ കാര്യമായ നടപടികള്‍ക്ക് തയ്യാറായിരുന്നില്ല.

-

വായിക്കുക: , ,

1 അഭിപ്രായം »

വി.ഡി. സതീശനെതിരെ വിജിലന്‍സ് അന്വേഷണം

June 17th, 2011

vd-satheesan-epathram

തൃശൂര്‍: എം.എല്‍.എ. ഫണ്ട് ദുരുപയോഗം ചെയ്തു എന്ന പരാതിയില്‍ പ്രമുഖ കോണ്ഗ്രസ് നേതാവും പറവൂര്‍ എം. എല്‍. എ. യുമായ വി. ഡി. സതീശനെതിരെ അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. പറവൂര്‍ ജില്ലാ കോടതിക്കു സമീപം അഭിഭാഷകര്‍ക്ക് ഗ്രന്ഥശാല നിര്‍മ്മിക്കാന്‍ അനധികൃതമായി ഏഴു ലക്ഷം രൂപ അനുവദിച്ചെന്നാണ് പരാതി. അംഗീകാരമില്ലാത്ത ഈ സ്ഥാപനത്തിന് വഴി വിട്ട് പണമനുവദിച്ചതായി കാണിച്ചു പറവൂര്‍ സ്വദേശി വിജയന്‍ പിള്ള നല്‍കിയ പരാതിയിലാണ് ജഡ്ജി വി. ജയരാമന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹാജരാകാത്തതിനാല്‍ പിണറായിക്ക് കോടതിയുടെ വിമര്‍ശനം

June 17th, 2011

കൊച്ചി: പൊതുയോഗത്തിന്റെ പേരില്‍ കോടതിയില്‍ നേരിട്ട്‌ ഹാജരാകാതിരികാത്തതിന് പിണറായി വിജയന്‌ കോടതിയുടെ വിമര്‍ശനം. ലാവ്‌ലിന്‍ കേസില്‍ നേരിട്ട്‌ ഹാജരാകാത്തതിലാണ് കോടതി വിമര്‍ശിച്ചത്. ഒഴിവാക്കാനാകാത്ത പൊതുയോഗങ്ങളില്‍ പങ്കെടുക്കേണ്‌ടതിനാലാണ്‌ കോടതിയില്‍ എത്താന്‍ കഴിയാതിരുന്നതെന്നായിരുന്നു പിണറായിയുടെ വാദം. കോടതിയില്‍ വരാതിരുന്നത്‌ ശരിയായ രീതിയല്ലെന്നും കാരണങ്ങള്‍ ബോധിപ്പിച്ചിട്ടില്ലെന്നും കോടതി ചൂണ്‌ടിക്കാട്ടി. കോടതി ആവശ്യപ്പെടുന്ന ദിവസം ഹാജരാകാമെന്ന്‌ പിണറായിയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. ലാവ്‌ലിന്‍ കമ്പനി മുന്‍ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ ക്ലോസ്‌ ട്രെന്‍ഡലിനെതിരേ വീണ്‌ടും കോടതി ജാമ്യമില്ലാ വാറണ്‌ട്‌ പുറപ്പെടുവിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇ. പി. ജയരാജനും വി. വി. രമേശനും എതിരെ പോസ്റ്ററുകള്‍

June 17th, 2011

medical-entrance-kerala-epathram

കാഞ്ഞങ്ങാട്: പരിയാരം മെഡിക്കല്‍ കോളേജിലെ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് സി. പി. എം. നേതാവ് ഇ. പി. ജയരാജനും ഡി. വൈ. എഫ്. ഐ. നേതാവ്  വി. വി. രമേശനുമെതിരെ കാഞ്ഞങ്ങാട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഡി. വൈ. എഫ്. ഐ. യുടേയും എസ്. എഫ്. ഐ. യുടേയും പേരിലാണ് പോസ്റ്ററുകള്‍. ഡി. വൈ. എഫ്. ഐ.
സംസ്ഥാന ട്രഷററായ രമേശന്‍ അമ്പതു ലക്ഷം മതിപ്പു വിലയുള്ള സീറ്റില്‍ മകള്‍ക്ക് എന്‍. ആര്‍. ഐ. കോട്ടയില്‍ എം. ബി. ബി. എസിന് അഡ്മിഷന്‍ തരപ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രവാസിയല്ലാത്ത രമേശന്‍ ഇത്രയും തുക എങ്ങിനെ കണ്ടെത്തും എന്ന് ആദ്യം ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ എന്‍. ആര്‍. ഐ. ആയ ഒരു ബന്ധുവാണ് സീറ്റ് സ്പോണ്‍സര്‍ ചെയ്യുന്നതെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുവാന്‍ ശ്രമിച്ചു. എന്നാല്‍ വിഷയം ചൂടു പിടിച്ചതോടെ സീറ്റ് വേണ്ടെന്ന് വച്ച് രമേശന്‍ വിഷയം ഒതുക്കുവാന്‍ ശ്രമിച്ചിരുന്നു.

സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ഡി. വൈ. എഫ്. ഐ. നടത്തിയ സമരത്തിനിടെ കൂത്തുപറമ്പില്‍ അഞ്ചു യുവാക്കള്‍ രക്തസാക്ഷികളായ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവ് സ്വന്തം മകള്‍ക്ക് പേയ്‌മെന്റ് സീറ്റ് തരപ്പെടുത്തി യതിനെതിരെ പല കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മാത്രമല്ല ഇ. പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കന്മാര്‍ ഉള്‍പ്പെടുന്ന പരിയാരം മെഡിക്കല്‍ കോളേജിന്റെ ഭരണ സമിതി ഇത്തരത്തില്‍ ഒരു സീറ്റ് നല്‍കിയതിന്റെ ധാര്‍മ്മികതയേയും അണികള്‍ ചോദ്യം ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ സ്വാശ്രയ പ്രശ്നവുമായി ബന്ധപ്പെട്ട് എസ്. എഫ്. ഐ. യും ഡി. വൈ. എഫ്. ഐ. യും സമരവുമായി തെരുവില്‍ ഇറങ്ങുമ്പോള്‍ രമേശന്റെ മകള്‍ക്ക് പേയ്‌മെന്റ് സീറ്റ് നല്‍കിയത് ഒരു തിരിച്ചടിയാകാന്‍ ഇടയുണ്ട്. തങ്ങള്‍ തെരുവില്‍ പോലീസിന്റെ തല്ലു കൊള്ളുമ്പോള്‍ നേതൃത്വത്തില്‍ ഉള്ളവര്‍ മക്കള്‍ക്കും ബന്ധുക്കള്‍ക്കും പിന്‍‌വാതിലിലൂടെ സീറ്റു തരപ്പെടുത്തുന്നത് അണികളില്‍ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷം നേതാവായി അറിയപ്പെടുന്ന രമേശനെതിരെ വി. എസ്. പക്ഷം ശക്തമായ നടപടി ആവശ്യപ്പെടുവാന്‍ സാധ്യതയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വി എസിന്റെ മകന്‍ അരുണ്‍കുമാറിനെതിരായ അന്വേഷണം: ഉത്തരവായി
Next »Next Page » ഹാജരാകാത്തതിനാല്‍ പിണറായിക്ക് കോടതിയുടെ വിമര്‍ശനം »



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine