എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനായി അണി ചേരുക

April 19th, 2011

endosulfan-abdul-nasser-epathram

തിരുവനന്തപുരം : കേവലം സ്വാര്‍ത്ഥമായ കച്ചവട താല്‍പര്യങ്ങള്‍ മാത്രം മുന്നില്‍ കണ്ടു കൊണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട എന്ന കേന്ദ്ര കൃഷി മന്ത്രി സ്വീകരിച്ച മനുഷ്യത്വ രഹിത നിലപാടിന് എതിരെ പ്രതിഷേധിക്കാന്‍ വനം വകുപ്പ്‌ മന്ത്രി ബിനോയ്‌ വിശ്വം ആഹ്വാനം ചെയ്തു.

ഏപ്രില്‍ 25ന് നടക്കുന്ന സ്റ്റോക്ക്‌ഹോം ജൈവ മാലിന്യ സമ്മേളനത്തില്‍ ആഗോള തലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുവാനുള്ള പ്രമേയത്തെ ഇന്ത്യ പിന്തുണയ്ക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ കച്ചവട താല്പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി എതിര്‍ക്കുന്ന കേന്ദ്ര കൃഷി മന്ത്രി ശരദ്‌ പവാറിന്റെ നയങ്ങള്‍ രാജ്യത്തിന്റെ നയങ്ങള്‍ ആവാന്‍ അനുവദിച്ചു കൂടാ. എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ എതിര്‍ക്കാന്‍ ഇന്ത്യ തീരുമാനിച്ചതിന് എതിരെ നടക്കുന്ന ഒപ്പ് ശേഖരണത്തില്‍ പങ്കെടുത്ത് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുവാന്‍ അദ്ദേഹം ജനങ്ങളോട്‌ അഭ്യര്‍ഥിച്ചു.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രം ഒളിച്ചു കളി നടത്തുകയാണ്. കേന്ദ്ര കൃഷി മന്ത്രിക്കും പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങിനും ജൈവ മാലിന്യ പുനപരിശോധനാ കമ്മിറ്റിയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ ഇന്ത്യ അനുകൂലിക്കണം എന്ന് സൂചിപ്പിച്ച് താന്‍ എഴുതിയ കത്ത് അവഗണിക്കപ്പെട്ടു എന്ന് അദ്ദേഹം വെളിപ്പെടുത്തി. ഈ കമ്മിറ്റിയുടെ ചര്‍ച്ചകളില്‍ നിന്നും ഇന്ത്യ പിന്മാറുകയും നിരോധനത്തിനുള്ള ശുപാര്‍ശ കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങളിലെ പ്ലാന്റേഷന്‍ കോര്‍പ്പൊറേഷന്‍ തോട്ടങ്ങള്‍ പാട്ടം അവസാനിക്കുന്നതോടെ സര്‍ക്കാരിലേക്ക്‌ തിരിച്ചു പിടിക്കാനുള്ള നിര്‍ദ്ദേശം വനം വകുപ്പ്‌ സമര്‍പ്പിച്ചതാണ് എന്ന് അദ്ദേഹം വെളിപ്പെടുത്തി. ഈ ഭൂമി ദുരന്തത്തിന്റെ ഇരകളുടെ പുനരധിവാസത്തിനായി ഉപയോഗിക്കും. കീടനാശിനി തളിച്ചത് വഴി കെടുതി അനുഭവിക്കുന്ന പ്രദേശത്തെ കാര്യമാണിത്‌. തോട്ടം വ്യവസായത്തിന് സര്‍ക്കാര്‍ പ്രതികൂലമല്ല. സ്വകാര്യ പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക്‌ പാട്ടം പുതുക്കി നല്‍കണം എന്ന് തന്നെയാണ് സര്‍ക്കാര്‍ നയം. എന്നാല്‍ പാട്ടം വ്യവസ്ഥകള്‍ ലംഘിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനായി നടക്കുന്ന ഓണ്‍ലൈന്‍ ഒപ്പു ശേഖരണത്തില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഫോട്ടോ : അബ്ദുള്‍ നാസര്‍

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ നിരോധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

April 19th, 2011

endosulfan-victim-epathram

ന്യൂഡല്‍ഹി : നരക തുല്യമായ ജീവിതം അനുഭവിക്കുന്ന ഒരു ജനതയുടെ ദുരന്തം കണ്ടില്ലെന്ന് നടിച്ചു കൊണ്ട്, സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി, ഏപ്രില്‍ 25ന് സ്റ്റോക്ക്‌ഹോമില്‍ നടക്കുന്ന ജൈവ മാലിന്യ സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ പിന്തുണയ്ക്കേണ്ട എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ആദ്യ പടിയായി ജൈവ മാലിന്യ പുനപരിശോധനാ കമ്മിറ്റിയില്‍ നിന്നും ഇന്ത്യ പിന്മാറി.

എന്‍ഡോസള്‍ഫാന്‍ ദോഷകരമല്ല എന്ന് കഴിഞ്ഞ ദിവസം കേന്ദ്ര കൃഷി മന്ത്രി ശരദ്‌ പവാര്‍ ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ നടത്തിയ പ്രസ്താവന ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. കേരളത്തില്‍ നിന്നുള്ള എം. പി. മാര്‍ പ്രശ്നം അവതരിപ്പി ച്ചപ്പോഴാണ് പവാര്‍ തന്റെ നിലപാട് വെളിപ്പെടുത്തിയത്.

8000 കോടി രൂപയുടെ ഭൂസ്വത്തിന് ഉടമയായ കേന്ദ്ര കൃഷി മന്ത്രി ശരദ്‌ പവാര്‍ തനിക്ക് അനുകൂലമായി സ്വീകരിക്കുന്ന നയങ്ങള്‍ ഇന്ത്യയുടെ നയമാകാന്‍ അനുവദിക്കരുത്‌ എന്ന് ദേശ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഇരകളുടെ ദുരിതത്തിന് നേരെ കണ്ണടയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്‌ ക്രൂരമാണ് എന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഈ നിലപാട്‌ തിരുത്തണമെന്ന് ആവശ്യപ്പെട്ട് താന്‍ കേന്ദ്രത്തിന് കത്തെഴുതും. എന്‍ഡോസള്‍ഫാന്‍ ദുരിതത്തെ കുറിച്ച് പഠിച്ച വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തലുകള്‍ സ്റ്റോക്ക്‌ഹോം സമ്മേളനത്തിലേക്ക് നേരിട്ട് എത്തിച്ചു കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഫോട്ടോ : അബ്ദുള്‍ നാസര്‍

- ജെ.എസ്.

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ : ശരത് പവാര്‍ അഴിമതിക്കാരന്‍

April 18th, 2011

vandana-shiva-epathram

കാസര്‍ഗോഡ് : എന്‍ഡോള്‍ഫാന്‍ വിരുദ്ധ സമിതി കാസര്‍കോഡ് സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തിയ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവ ശരത് പവാറിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ നടത്തി. ശരത് പവാര്‍ അഴിമതി ക്കാരനായ തിനാലാണ് എന്‍ഡോസള്‍ഫാന്‍ ലോബിയുടെ പക്ഷത്ത് നിന്നു കൊണ്ട് പ്രവര്‍ത്തി ക്കുന്നതെന്നും, ക്രിക്കറ്റിനു വേണ്ടി ഏറെ സമയം ചെലവഴിക്കുന്ന ശരത് പവാറിനു കൃഷിയുടെ കാര്യത്തിലും എന്‍ഡോസള്‍ഫാന്‍ മൂലം ഏറെ ദുരിത മനുഭവിക്കുന്ന ഇരകളുടെ വേദന കാണാനോ സമയമില്ലെന്നും, കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നികുതി ഇളവിലൂടെ ഐ. ഐ. സി. ക്ക് ലഭിച്ച തുകയെങ്കിലും ദുരിത ബാധിതരെ സഹായിക്കാന്‍ ഉപയോഗിക്കണമെന്നും അല്ലാത്ത പക്ഷം അദ്ദേഹം കൃഷി മന്ത്രി സ്ഥാനം രാജി വെയ്ക്കണമെന്നും വന്ദന ശിവ ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം അന്തര്‍ ദേശീയ തലത്തിലേക്ക് ഉയര്‍ത്തി കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. 25നു സ്റ്റോക്ക് ഹോമില്‍ നടക്കുന്ന ലോക പരിസ്ഥിതി സമ്മേളനത്തില്‍ ഇന്ത്യ എന്‍ഡോസള്‍ഫാനെതിരെ നിലപാട് സ്വീകരിക്കുവാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് കണ്‍വെന്‍ഷനിലൂടെ ലക്ഷ്യമിടുന്നത്.

ഇത്തവണ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഇനി പത്തു വര്‍ഷത്തോളം കാത്തിരിക്കേണ്ടി വരുമെന്നും അതിനാല്‍ ഈ ലോക പരിസ്ഥിതി സമ്മേളനത്തില്‍ തന്നെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കാസര്‍കോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ വനം പരിസ്ഥിതി മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ഡോ. രവീന്ദ്രനാഥ് ഷാന്‍ ഭോഗ്, വി. എം. സുധീരന്‍, എം. എ. റഹ്മാന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

എന്‍ഡോസള്‍ഫാനെതിരെ സ്ഥാപിച്ചിട്ടുള്ള ഒപ്പു മരത്തില്‍ ഇതിനകം ആയിരങ്ങളാണ് ഒപ്പു വെച്ചത്.

- സ്വന്തം ലേഖകന്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആനയെ മറച്ചു വെച്ച് വോട്ടു ചെയ്തു

April 17th, 2011

elephant-stories-epathramതിരുവനന്തപുരം: കനത്ത ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട് നീരൊലിച്ച് നില്‍ക്കുന്ന ഒരു ആന എങ്ങിനെ വോട്ടറെ സ്വാധീനിക്കും എന്ന് ചോദിച്ചാല്‍ കഴക്കൂട്ടത്തുകാര്‍ പറയും തീര്‍ച്ചയായും സ്വാധീനിക്കും എന്ന്. അത് പക്ഷെ അവനില്‍ നിന്നും ഏതെങ്കിലും വിധത്തില്‍ ഉള്ള ഭീഷണിയോ മറ്റു പ്രലോഭനമോ ഒന്നുമല്ല ഇങ്ങനെ പറയുവാന്‍ അവരെ പ്രേരിപ്പിക്കുന്നത്, മറിച്ച് കഴക്കൂട്ടം മണ്ഡലത്തില്‍ ബി. എസ്. പി. സ്ഥാനാര്‍ഥിയുടെ ചിഹ്നം ആനയാണെന്നത് മാത്രമാണ് കാരണം. തിരഞ്ഞെടുപ്പിന്റെ ചൂടും വാശിയുമൊന്നും മദക്കോളിന്റെ വന്യമായ മാനസികാവസ്ഥയില്‍ നില്‍ക്കുന്ന കാര്‍ത്തികേയനെ ബാധിക്കുന്നതേയില്ല. എങ്കിലും ചിലര്‍ക്ക് കാര്‍ത്തികേയന്റെ സാന്നിധ്യം തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന് തോന്നിയെന്ന് മാത്രം.

കഴക്കൂട്ടം മണ്ഡലത്തിലെ പോളിങ്ങ് ബൂത്തുകളില്‍ ഒന്നായ തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ ഉള്ളൂര്‍ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസിന്റെ സമീപത്താണ് തിരുവിതാംകൂര്‍ ദേവസ്വം കാര്‍ത്തികേയനെ തളച്ചിരുന്നത്. വോട്ടു ചെയ്യാന്‍ പോളിങ്ങ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് സ്ഥാനാര്‍ഥികളില്‍ ഒരാളുടെ ചിഹ്നം തൊട്ടപ്പുറത്ത് ജീവനോടെ നില്‍ക്കുന്നത് വോട്ടിങ്ങിനെ സ്വാധീനിച്ചേക്കാം എന്ന് കരുതി അവനെ മാറ്റിക്കെട്ടണമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ ദേവസ്വം അധികൃതരോട് ആവശ്യപ്പെട്ടു. എന്നാല്‍ കാര്‍ത്തികേയന്‍ നീരില്‍ നില്‍ക്കുന്നതിനാല്‍ അത് സാധ്യമല്ലെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് വോട്ടു ചെയ്യുന്നവര്‍ കാര്‍ത്തികേയനെ കാണാത്ത വിധം ടാര്‍പ്പോളിന്‍ ഷീറ്റു കൊണ്ട് മറച്ചു കെട്ടി പ്രശ്നം പരിഹരിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്ത്രീ പ്രാതിനിധ്യം കുറഞ്ഞ നിയമസഭയ്ക്ക് സാദ്ധ്യത

April 17th, 2011

women-candidates-kerala-epathram

തിരുവനന്തപുരം : സാക്ഷരതയിലും പ്രബുദ്ധതയിലും കേരളീയര്‍ ഏറെ മുന്നിലാണ്. എന്നാല്‍ പൊതു രംഗത്തേക്ക് സ്ത്രീകളുടെ കടന്നു വരവിനെ ഏറെ പുരോഗമന ചിന്തയുള്ളവര്‍ പോലും അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല എന്നതിന് തെളിവാണ് ഇത്തവണത്തെ നിയമസഭാ തെരെഞ്ഞെടുപ്പ്. 140 മണ്ഡലങ്ങളിലായി പ്രധാനപ്പെട്ട ഇരു മുന്നണി കള്‍ക്കുമായി വെറും ഇരുപതോളം വനിതാ സ്ഥാനാര്‍ഥികള്‍ മാത്രം. അതില്‍ തന്നെ പകുതിയിലധികവും ചാവേറുകളാകാന്‍ വിധിക്കപ്പെട്ടവരും.

മത്സരിച്ച ഭൂരിപക്ഷം വനിതാ സ്ഥാനാര്‍ഥികളും വിജയ സാദ്ധ്യത ഉള്ളവരല്ല. ബാക്കി വരുന്നവര്‍ കടുത്ത മത്സരം നേരിടുന്നവരും. പ്രധാന പാര്‍ട്ടികളായ സി. പി. എമ്മും, കോണ്‍ഗ്രസ്സും പത്തില്‍ കുറവ് വനിതാ സ്ഥാനാര്‍ഥികളെ മാത്രമാണ് രംഗത്ത് ഇറക്കിയത്. പ്രധാന ഘടക കക്ഷികളായ മുസ്ലീം ലീഗും, കേരളാ കോണ്‍ഗ്രസുകളും വനിതകളെ പരിഗണിച്ചതു പോലുമില്ല.

വനിതാ സ്ഥാനാര്‍ഥികള്‍ മത്സര രംഗത്ത് കുറവാണെങ്കിലും ഇത്തവണത്തെ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ച സ്ത്രീകളെ സംബന്ധിച്ച വിഷയങ്ങളെ ചുറ്റിപറ്റി ആയിരുന്നു. എല്‍. ഡി. എഫ്. ഐസ്ക്രീം വിവാദം ഏറ്റെടുത്തപ്പോള്‍ യു. ഡി. എഫ്. പി. ശശി വിവാദം പ്രധാന വിഷയമാക്കി. കൂടാതെ മുഖ്യമന്ത്രി തന്റെ എതിര്‍ സ്ഥാനാര്‍ഥി ലതികാ സുഭാഷിനെതിരെ നടത്തിയ പ്രസ്ഥാവനയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

കാസര്‍കോഡ് ജില്ലയില്‍ ഇരു മുന്നണികള്‍ക്കും വനിതാ സ്ഥാനാര്‍ഥികള്‍ ഇല്ല. കാസര്‍കോഡ് മണ്ഡലത്തില്‍ ബി. ജെ. പി. ക്ക് വനിതാ സ്ഥാനാര്‍ഥി ഉണ്ടെങ്കിലും വിജയ സാദ്ധ്യത ഒട്ടുമില്ല.

കണ്ണൂര്‍ ജില്ലയില്‍ ഇരു മുന്നണികള്‍ക്കുമായി വെറും രണ്ട് പേര്‍, ഇതില്‍ പേരാവൂരില്‍ സി. പി. എമ്മിന്റെ കെ. കെ. ശൈലജ മാത്രമാണ് വിജയ സാദ്ധ്യതയുള്ള കേരളത്തിലെ ഏക വനിതാ സ്ഥാനാര്‍ഥി. കോണ്‍ഗ്രസിലെ സണ്ണി ജോസഫാണ് എതിര്‍ സ്ഥാനാര്‍ഥി. കല്ല്യാശ്ശേരിയില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിലെ അഡ്വ. ഇന്ദിര പരാജിതരുടെ ലിസ്റ്റിലേക്ക് വിധിക്കപ്പെട്ടരില്‍ പെടും.
വയനാട്ടില്‍ മാനന്തവാടിയില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച പി. കെ. ജയലക്ഷ്മി നേരിട്ടത് വടക്കേ വയനാട് എം. എല്‍. എ. ആയ സി. പി. എമ്മിന്റെ ശക്തനായ കെ. സി. കുഞ്ഞിരാമനെയാണ്. ഇവിടെയും കടുത്ത മത്സരം പ്രതീക്ഷിക്കാം.

കോഴിക്കോട് കുറ്റ്യാടിയില്‍ സി. പി. എമ്മിലെ കെ. കെ. ലതിക കടുത്ത മത്സരമാണ് നേരിട്ടത്‌. മുസ്ലീം ലീഗിലെ സൂപ്പി നരിക്കാട്ടേരിയാണ് ഇവിടെ എതിര്‍ സ്ഥാനാര്‍ഥി.

മലപ്പുറം ജില്ലയിലെ മങ്കടയില്‍ മുസ്ലീം ലീഗിലെ ടി. എ. അഹമ്മദ് കബീറിനെതിരെ സി. പി. എമ്മിലെ കദീജ മുംതാസും, മഞ്ചേരിയില്‍ ലീഗിലെ തന്നെ അഡ്വ. എം. ഉമ്മറിനെതിരെ സി. പി. ഐ. യിലെ പ്രൊഫ. പി. ഗൌരിയും മത്സരിച്ചു എങ്കിലും മലപ്പുറം ജില്ലയില്‍ നിന്നും വനിതാ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നില്ല.

ഇരു മുന്നണികളിലുമായി വനിതകള്‍ തമ്മില്‍ നേരിട്ട് മത്സരം നടക്കുന്ന ഏക മണ്ഡലമാണ് ഷൊര്‍ണൂര്‍. ഇവിടെ സി. പി. എമ്മിലെ കെ. എസ്. സലീഖയും കോണ്‍ഗ്രസിലെ ശാന്ത ജയറാമുമാണ് മത്സരിച്ചത്. ഉറപ്പായും ഒരു വനിതാ സ്ഥാനാര്‍ഥി ജയിച്ചു വരുന്ന ഒരു മണ്ഡലം ഇതു മാത്രമാണ്.

ഇരിങ്ങാലക്കുടയില്‍ സിറ്റിങ് എം. എല്‍. എ. കേരള കോണ്‍ഗ്രസ് എമ്മിലെ അഡ്വ. തോമസ് ഉണ്ണിയാടനെ നേരിട്ടത് സി. പി. എമ്മിലെ അഡ്വ. കെ. ആര്‍. വിജയയാണ്. ഇവിടെ ഇടതു മുന്നണിക്ക് വലിയ പ്രതീക്ഷകളില്ല. നാട്ടികയില്‍ സി. പി. ഐ. യുടെ ഗീത ഗോപിയാണ് മത്സരിച്ചത്.

കൊച്ചിയില്‍ കോണ്‍ഗ്രസിലെ ഡൊമനിക് പ്രസന്റേഷനെ നേരിട്ടത് സി. പി. എമ്മിലെ എം. സി. ജോസഫൈനാണ്. ഇവിടെ കടുത്ത മത്സരമാണ് നടന്നതെങ്കിലും യു. ഡി. എഫിനാണ് ഇവിടെ വിജയ സാദ്ധ്യത കല്‍പ്പിക്കുന്നത്.

പീരുമേടില്‍ സി. പി. ഐ. യുടെ ബിജി മോള്‍ക്ക് ഇത്തവണ ജയം എളുപ്പമാകില്ല. ചെങ്ങനൂരില്‍ കോണ്‍ഗ്രസിലെ പി. സി. വിഷ്ണുനാഥിനെതിരെ സി. പി. എമ്മിലെ സി. എസ്. സുജാത കടുത്ത മത്സരമാണ് നേരിട്ടത്.

ചേര്‍ത്തലയില്‍ ഇത്തവണ കെ. ആര്‍. ഗൌരിയമ്മ ഏറെ ബുദ്ധിമുട്ടുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ സുജ സൂസന്‍ ജോര്‍ജ്ജ്, ചടയമംഗലത്ത് മന്ത്രി മുല്ലക്കര രത്നാകരനെതിരെ ഷാഹിദ കമാല്‍ എന്നിവര്‍ ചാവേറുകളാകാന്‍ വിധിക്കപ്പെട്ടവരാണ്.
കൊട്ടാരക്കരയില്‍ ആര്‍. ബാലകൃഷ്ണ പിള്ളയെ പരാജയപ്പെടുത്തിയ സി. പി. എമ്മിലെ ഐഷാ പോറ്റിയും, ചാത്തനൂരില്‍ കോണ്‍ഗ്രസിലെ ബിന്ദു കൃഷ്ണയും, ആറ്റിങ്ങലില്‍ കോണ്‍ഗ്രസിലെ തന്നെ തങ്കമണി ദിവാകരനും, കോവളത്ത് എല്‍. ഡി. എഫിലെ ജമീല പ്രകാശവും കടുത്ത മത്സര ത്തിനിടയില്‍ നിന്നും രക്ഷപ്പെടുമോ എന്ന് കണ്ട് തന്നെയറിയണം.

കാട്ടാകടയില്‍ കോണ്‍ഗ്രസിലെ എന്‍. ശക്തനെതിരെ കോണ്‍ഗ്രസ് റിബലായി നിന്ന് ഇടതു മുന്നണി സ്വതന്ത്രയായി മത്സരിക്കുന്ന ജയാ ഡാളിയും വിജയ പ്രതീക്ഷ തരുന്നില്ല.

ഇത്തവണ ഏതു മുന്നണി അധികാരത്തില്‍ വന്നാലും സ്ത്രീ പ്രാതിനിധ്യം കുറവായിരിക്കുമെന്ന കാ‍ര്യത്തില്‍ സംശയം ഇല്ല. പാര്‍ലിമെന്റില്‍ വനിതാ സംവരണം വേണമെന്ന് വാദിച്ചിരുന്നവരൊന്നും ഈ തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യത്തെ ഗൌരവത്തില്‍ എടുത്തില്ല എന്നത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.

- സ്വന്തം ലേഖകന്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്വര്‍ണ്ണത്തിന് പൊള്ളുന്ന വില
Next »Next Page » ആനയെ മറച്ചു വെച്ച് വോട്ടു ചെയ്തു »



  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine