അഗ്നിയുടെ ആകാശപ്പൂരം

May 10th, 2011

trissur-pooram-sample-fireworks-epathram

തൃശ്ശൂര്‍ : വടക്കുംനാഥന്റെ ആകാശത്ത് ഇന്ന് രാത്രി അഗ്നിയുടെ ആകാശപ്പൂരം നടക്കും. പ്രധാന വെടിക്കെട്ടിനേക്കാള്‍ കൂടുതല്‍ കാഴ്ചക്കാര്‍ എത്തുക ഇന്നത്തെ സാമ്പിള്‍ വെടിക്കെട്ടിനാണ്. തിരുവമ്പാടിയും പാറമേക്കാവും പരസ്പരം മത്സര വീര്യത്തോടെ ആണ് വെടിക്കെട്ടൊരുക്കുക.

ആദ്യം തിരുവമ്പാടി യായിരിക്കും വെടിക്കെട്ടിനു തിരി കൊളുത്തുക. തിരുവമ്പാടിക്ക് വേണ്ടി മുണ്ടത്തിക്കോട് മണിയാണ്‌ വെടിക്കെട്ടൊരുക്കുന്നത്. മാജിക് വണ്ടര്‍ എന്നൊരു ഐറ്റം മണി പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. പാറമേക്കാവിനു വേണ്ടി അത്താണി ദേവസിയാണ് വെടിക്കെട്ടൊരുക്കുന്നത്.
നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ശബ്ദത്തേക്കാള്‍ പ്രധാന്യം വര്‍ണ്ണങ്ങള്‍ക്കായിരിക്കും. നിയന്ത്രണങ്ങളെ തുടര്‍ന്ന് “ഗര്‍ഭം കലക്കി“ യൊക്കെ ചരിത്രത്തിന്റെ ഭാഗമായി. ഇന്നിപ്പോള്‍ ആകാശത്തേക്ക് ഉയരുന്ന അമിട്ടുകള്‍ ചുവപ്പും, മഞ്ഞയും, പച്ചയും, നീലയുമൊക്കെയായി വര്‍ണ്ണങ്ങള്‍ വാരി വിതറുമ്പോള്‍ ആയിരങ്ങള്‍ ആവേശം കൊണ്ട് ആര്‍ത്തിരമ്പും.

സ്റ്റോണ്‍ഷ്യം കാര്‍ബണേറ്റ്, ലിതിയും കാര്‍ബണേറ്റ്, സോഡിയം നൈട്രേറ്റ് തുടങ്ങി വിവിധ ഇനം കെമിക്കലുകളാ‌ണ് ഈ നിറപ്പകര്‍ച്ചകള്‍ക്ക് പിന്നിലെ രാസക്കൂട്ട്. മാസങ്ങളുടെ അദ്ധ്വാനമാണ് പൂരപ്പറമ്പിലെ കാണികള്‍ക്ക് മുമ്പില്‍ ശബ്ദമായും വര്‍ണ്ണമായും വിസ്മയം തീര്‍ക്കുന്നത്. ബിരുദവും ഡോക്ടറേറ്റും എടുത്തവരല്ല, മറിച്ച് കഴിവു തെളിയിച്ച വെടിക്കെട്ട് കലാകാരന്മാരുടെ കണക്കും കര വിരുതും മാത്രം.  വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് വെടിക്കെട്ടിന്റെ ഒരോ ഘട്ടവും. മരുന്ന് അരയ്ക്കുന്നതു മുതല്‍ അതിനു തിരി കൊളുത്തുന്നതു വരെ ഈ ജാഗ്രത വേണം. ഒരു തരി പിഴവു സംഭവിച്ചാല്‍ വലിയ അപകടമാണ് ഉണ്ടാകുക.

ഓലപ്പടക്കവും, ഗുണ്ടും, അമിട്ടും എല്ലാം അടങ്ങുന്നതാണ് പൂരത്തിന്റെ വെടിക്കെട്ട്. അവസാനത്തെ കൂട്ടപ്പൊരിച്ചിലില്‍ ലക്ഷക്കണക്കിനു ഓലപ്പടക്കമാണ് പൊട്ടിക്കുക. കര്‍ശനമായ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളുമാണ് എക്സ്പ്ലോസീവ് വിഭാഗം അടക്കം സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നല്‍കിയിട്ടുള്ളത്. ഫയര്‍ഫോഴ്സും പോലീസും ജനങ്ങളെ നിയന്ത്രിക്കുവാനും അപകടം ഉണ്ടായാല്‍ രക്ഷാ പ്രവര്‍ത്തന ങ്ങള്‍ക്കായി ഫയര്‍ എഞ്ചിനും ആംബുലന്‍സും ഒരുക്കിയിട്ടുണ്ട്. പൂരം വെടിക്കെട്ടിനെതിരെ പലരും കോടതിയെ സമീപിക്കാറുണ്ട്. എന്നാല്‍ പൂര്‍ണ്ണമായും വെടിക്കെട്ട് നിര്‍ത്തി വെയ്ക്കുവാന്‍ കോടതി ഇതു വരെ തയ്യാറായിട്ടില്ല.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

സാധാരണ പ്രസവം സ്ത്രീകളുടെ അവകാശം

May 10th, 2011

baby-epathram

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന പ്രസവങ്ങളില്‍ സിസേറിയന്‍ വര്‍ദ്ധിച്ചുവരുന്നത് ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. പ്രസവ ശസ്‌ത്രക്രിയകള്‍ക്ക്‌ ഇനി ഓഡിറ്റിംഗ്‌ ഏര്‍പ്പെടുത്തും.

സാധാരണ പ്രസവം തങ്ങളുടെ അവകാശമാണെന്ന് ഗര്‍ഭിണികളെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്. ഇത് എങ്ങനെ പ്രാവര്‍ത്തികം ആക്കാം എന്നതിനെ കുറിച്ച് ഗര്‍ഭിണിക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ അറിവുകള്‍ നല്‍കണം. സുഖ പ്രസവത്തിന്‌ വേണ്ടിയുള്ള വ്യായാമമുറകള്‍, പ്രസവ വേദന, പ്രസവസംബന്ധമായ മറ്റു കാര്യങ്ങള്‍ എന്നിവയിലെല്ലാം ഗര്‍ഭിണികള്‍ക്ക്‌ ആവശ്യമായ ബോധവല്‍ക്കരണം നല്‍കണം.

അത്യാവശ്യ ഘട്ടത്തില്‍ മാത്രമെ സിസേറിയനെ ആശ്രയിക്കാവൂ. സാധാരണ പ്രസവത്തെക്കാള്‍ സിസേറിയനാണ് സുരക്ഷിതമെന്ന ഒരു തെറ്റിദ്ധാരണയുണ്ട്. ഒരു മേജര്‍ ശസ്ത്രക്രിയയായ സിസേറിയനില്‍ സങ്കീര്‍ണതകള്‍ ഏറെയുണ്ട്. സിസേറിയന്‍ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ വിദഗ്ദ്ധാഭിപ്രായം കണക്കിലെടുത്ത് മാത്രമേ സിസേറിയന്‍ വേണമോയെന്ന് തീരുമാനിക്കാവൂ എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗികളുടെ കേസ് റിക്കോര്‍ഡുകള്‍ എല്ലാ ആശുപത്രികളിലും സൂക്ഷിക്കണം. സങ്കീര്‍ണമായ ഗര്‍ഭാവസ്‌ഥയുടേയും ശസ്‌ത്രക്രിയയിലൂടെ അടക്കമുള്ള പ്രസവങ്ങളുടെയും പ്രതിമാസ ക്ലിനിക്കല്‍ റിപ്പോര്‍ട്ട്‌ ആശുപത്രികളില്‍ തയാറാക്കണം. ഇത്‌ എല്ലാ മാസവും ആദ്യ പ്രവൃത്തി ദിനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക്‌ അയക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്‌.

ഗര്‍ഭിണിക്ക്‌ മനോധൈര്യം പകരാന്‍ പ്രസവത്തിന്റെ ആദ്യഘട്ടത്തില്‍ പ്രസവമുറിയില്‍ ബന്ധുവായ സ്‌ത്രീയെക്കൂടി നില്‍ക്കാന്‍ അനുവദിക്കണമെന്നും മാര്‍ഗനിര്‍ദേശമുണ്ട്‌

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാസി വിവാഹങ്ങള്‍: ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍

May 9th, 2011

wedding_hands-epathram

തിരുവനന്തപുരം: പ്രവാസി വിവാഹങ്ങള്‍ക്ക് കേരള പോലിസിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരെയും വിദേശ പൌരത്വമുള്ള ഇന്ത്യന്‍ വംശജരെയും വിവാഹം കഴിക്കുന്ന ഇന്ത്യന്‍ വനിതകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പോലീസ് നിര്‍ദ്ദേശിക്കുന്നത്.

ഇതില്‍ മുഖ്യമായത്, തിടുക്കത്തില്‍ ഒരു വിവാഹത്തിനു മുതിരുവാന്‍ പാടില്ല എന്നുള്ളതാണ്. കുടുംബക്കാരുടെ സമ്മര്‍ദം മൂലമോ, വിദേശത്ത് പോകുവാനുള്ള ആഗ്രഹം മൂലമോ ആയിരിക്കരുത് ഒരു വിവാഹം. വധൂ വരന്മാരുടെ കുടുംബങ്ങള്‍ തമ്മില്‍ നേരില്‍ കണ്ടു മാത്രമായിരിക്കണം ഒരു വിവാഹം ഉറപ്പിക്കേണ്ടത്. ഫോണില്‍ കൂടെയോ ഇമെയില്‍ സന്ദേശങ്ങള്‍ വഴിയോ നേരില്‍ കാണാതെയുള്ള രീതികളില്‍ വിവാഹമുറപ്പിക്കല്‍ പാടില്ല.

വിവാഹ ദല്ലാളന്മാരോ ബ്യുറോക്കാരോ പറയുന്നത് കണ്ണടച്ച് വിശ്വസിച്ചു, എല്ലാം ഭദ്രമാണ് എന്ന് വിശ്വസിക്കാന്‍ പാടില്ല. വരനെ കുറിച്ചും വീട്ടുകാരെ കുറിച്ചും കല്യാണ വെബ്സൈറ്റുകളും ബ്രോക്കര്മാരും വിവരങ്ങള്‍ നല്കുമെങ്കിലും ഇവ സത്യമാണോ എന്ന് അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്. വരന്റെ കുടംബക്കാരുമായോ സുഹൃത്തുക്കളുമായോ തിരക്കിയാല്‍ അയാളെ കുറച്ചുള്ള വസ്തുതകള്‍ എത്രത്തോളം ശരിയാണ് എന്ന് മനസിലാക്കാം.

വിദേശത്ത് കൊണ്ട് പോയി വിവാഹം കഴിക്കാം എന്ന നിലപാടിനോട് ഒരു കാരണവശാലും ഒരു സ്ത്രീ സമ്മതിക്കാന്‍ പാടില്ല. വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ഭര്‍ത്താവില്‍ നിന്നോ കുടുംബക്കാരില്‍ നിന്നോ സമ്മര്‍ദം ഉണ്ടായാല്‍ ഉടന്‍ തന്നെ അത് പോലീസിനെ അറിയിക്കുക. ഭര്‍ത്താവ് ഉപേക്ഷിക്കുകയോ ഏതെങ്കിലും വിധത്തില്‍ ഭര്‍തൃഗൃഹത്തില്‍ പീഡനം അനുഭവിക്കേണ്ടി വരികയോ ചെയ്‌താല്‍ അത് പോലീസില്‍ അറിയിക്കാന്‍ ഭാര്യയ്ക്ക് അവകാശമുണ്ട്. നിയമവിരുദ്ധമായ ഏതൊരു നടപടിക്കും തന്നെ നിര്‍ബന്ധിച്ചാല്‍ ഒരു സ്ത്രീയ്ക്ക് അതും  പോലീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യാം. പുറംരാജ്യത്ത് വച്ച് നടക്കുന്ന ഏതൊരു പീഡനങ്ങള്‍ക്കും ഒരു സ്ത്രീയ്ക്ക് ഇന്ത്യയില്‍ കേസ് ഫയല്‍ ചെയ്യാം. മറ്റേതൊരു രാജ്യത്തെ വച്ച് നോക്കിയാലും വിവാഹമോചന കേസുകളില്‍ ഇന്ത്യയിലെ നിയമം കൂടുതലും സ്ത്രീകള്‍ക്ക് അനുകൂലമാണ്. ഇന്ത്യയില്‍ കല്യാണം കഴിച്ച ദമ്പതികള്‍ വിദേശത്ത് താമസിക്കുമ്പോള്‍, ഭര്‍ത്താവ് വിവാഹമോചനം നേടിയാലും, അതിനു ഇന്ത്യന്‍ നിയമസാധുതയില്ല. ഭാര്യയും കൂടി കോടതിയില്‍ ഹാജരായെങ്കില്‍ മാത്രമേ കേസ് പരിഗണിക്കുകയുള്ളൂ.

ഏതൊരു ഗാര്‍ഹിക പീഡന കേസുകളിലും സ്ത്രീകള്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ മാത്രം ഭര്‍ത്താവിനെതിരെയുള്ള പരാതികള്‍ വെളിപ്പെടുത്താം. ഇതിനായി പോലീസ്, അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, കോടതി എന്നിവയുടെ സഹായം തേടാം.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തൃശ്ശൂര്‍ പൂരത്തിനു കൊടിയേറി

May 6th, 2011

thrissur-pooram-epathram

തൃശ്ശൂര്‍: വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി. പൂരത്തില്‍ പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും ഘടക പൂരങ്ങള്‍ വരുന്ന ക്ഷേത്രങ്ങളിലും രാവിലെ  ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് കൊടിയേറ്റം നടന്നു. കൊടിയേറി ആറാം പക്കം  മെയ് 12 നാണ് പൂരം. രാവിലെ 11:30നും 12 നും ഇടയില്‍ തന്ത്രി പുലിയന്നൂര്‍ ശങ്കരന്‍ നാരായണന്‍ നമ്പൂതിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ തിരുവമ്പാടിയില്‍ കൊടിയേറ്റം നടന്നു. കൊടി ഉയര്‍ത്തുവാനുള്ള അവകാശം ദേശക്കാര്‍ക്കാണ്.

പതിനൊന്നേ മുപ്പത്തഞ്ചിനു ശേഷമാണ് പാറമേക്കാവില്‍ കൊടിയേറ്റ ച്ചടങ്ങുകള്‍ തുടങ്ങിയത്. വലിയപാണി കൊട്ടി അഞ്ചു ഗജ വീരന്മാരുടെ അകമ്പടിയോടെ പുറത്തേക്ക് എഴുന്നള്ളിച്ച ഭഗവതിയെ സാക്ഷി നിര്‍ത്തിയായിരുന്നു കൊടിയേറ്റം. പാറമേക്കാവ് ഭഗവതിയും തിരുവമ്പാടി ഭഗവതിയും ഇനി തങ്ങളുടെ തട്ടകങ്ങളില്‍ പറയെടുപ്പിനായി ശനിയാഴ്ച പുറപ്പെടും. കൊടിയേറ്റം കഴിഞ്ഞതോടെ സാംസ്കാരിക നഗരി പൂരത്തിന്റെ ലഹരിയിലേക്ക് നീങ്ങിത്തുടങ്ങി, ഇനിയുള്ള ദിവസങ്ങള്‍ സാംസ്കാരിക നഗരി കൂടുതല്‍ സജീവമാകും. ഇത്തവണ പാറമേക്കാവിന്റെ ചമയ പ്രദര്‍ശനം പത്താം തിയതി  തുടങ്ങും, തിരുവമ്പാടിയുടേത് പതിനൊന്നാം തിയതിയും. പത്താം തിയതിയാണ് സാമ്പിള്‍ വെടിക്കെട്ട്.

“മഞ്ഞും വെയിലും കൊള്ളാതെ” പുലര്‍ച്ചെ നാലു മണിയോടെ കണിമംഗലം ശാസ്താവ്‌ പൂരത്തില്‍ പങ്കെടുക്കുവാനായി പുറപ്പെടുന്നതോടെ ആണ്‌ തൃശ്ശൂര്‍ പൂരത്തിന്റെ തുടക്കം. പിന്നീട് ഒന്നൊന്നായി ഘടക പൂരങ്ങള്‍ വടക്കുംനാഥന്റെ സന്നിധിയിലേക്ക് വന്നു തുടങ്ങും. തുടര്‍ന്ന് ഉച്ചയോടെ തിരുവമ്പാടിയുടെ മഠത്തില്‍ വരവും അതിനു ശേഷം പാറമേക്കവിന്റെ ഇലഞ്ഞിത്തറ മേളവും ഉള്‍പ്പെടെ ഒന്നൊന്നായി പൂരത്തിന്റെ വിവിധ ഘട്ടങ്ങള്‍ ക്രമത്തില്‍ കടന്നു വരും. പിറ്റേന്ന് ഉച്ചയോടെ പരസ്പരം ഉപചാരം ചൊല്ലി പിരിയുന്നതോടെ തുടര്‍ച്ചയായി മുപ്പത്താറ് മണിക്കൂര്‍ നീളുന്ന പൂരത്തിനു സമാപ്തിയാകും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ : ദുരിത ബാധിത ബാലിക ചികിത്സ കിട്ടാതെ മരിച്ചു

May 6th, 2011

endosulfan-victim-prajitha-epathram
കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത യായ രണ്ടര വയസുകാരി ചികിത്സ കിട്ടാതെ മരിച്ചു. ബെള്ളൂര്‍ ഗോളിക്കട്ട ശ്രീകൃഷണ ഹൗസില്‍ എ. ശശിധരന്‍ – ജയന്തി ദമ്പതി മാരുടെ ഇളയ മകള്‍ പ്രജിത ആണ് വ്യാഴാഴ്ച രാവിലെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രി യില്‍ മരിച്ചത്. ജനറല്‍ ആശുപത്രിയില്‍ നാല് മണിക്കൂറോളം ചികില്‍സ കിട്ടാതെ വലഞ്ഞ പ്രജിത യെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക യായിരുന്നു.

കുട്ടിക്ക് ചികില്‍സ നല്‍കുന്നതില്‍ വീഴ്ച വരുത്തുകയും രോഗി യുടെ ബന്ധു ക്കളില്‍ നിന്ന് പണം വാങ്ങിയ തായും ആരോപിക്കപ്പെട്ട ജനറല്‍ ആശുപത്രി യിലെ ശിശു രോഗ വിദഗ്ദന്‍ ഡോ. നാരായണ നായിക്കിനെ അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി പി. കെ. ശ്രീമതി ഉത്തരവിട്ടു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വീര്യം കൂടിയ കീടനാശിനികള്‍ക്ക് വിലക്ക്
Next »Next Page » തൃശ്ശൂര്‍ പൂരത്തിനു കൊടിയേറി »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine