ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര ഉത്സവം

March 10th, 2011

temple-festival-epathramഏങ്ങണ്ടിയൂര്‍: തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരിലെ പൊക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം മാര്‍ച്ച് 11 ന് നടക്കും. രാവിലെ ശീവേലിക്ക് ശേഷം ഉച്ചക്ക്  മൂന്നു മണിയോടെ  ഏങ്ങണ്ടിയൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ ഉത്സവ ക്കമ്മറ്റികളില്‍ നിന്നുമായി ആന എഴുന്നള്ളിപ്പിനൊപ്പം കാവടി, ശിങ്കാരി മേളം, തെയ്യം എന്നിവയുടെ അകമ്പടിയോടെ തിരുമംഗലം ശിവ ക്ഷേത്രത്തില്‍ എത്തും. ശ്രീദുര്‍ഗ്ഗാ ഉത്സവ കമ്മറ്റിയുടെ നേതൃത്വത്തില്‍ തെയ്യങ്ങള്‍ക്കൊപ്പം തിരുമംഗലം ശിവ ക്ഷേത്രം വലം വച്ച് പൊക്കുളങ്ങര ക്ഷേത്രത്തില്‍ എത്തും. വൈകീട്ട് നാലു മണിയോടെ പൊക്കുളങ്ങര ക്ഷേത്ര നടയില്‍ കൂട്ടിയെഴുന്നള്ളിപ്പ് ആരംഭിക്കും.  ഇരുപത്തി ഒന്ന് ആനകള്‍ പങ്കെടുക്കുന്ന ഉത്സവത്തില്‍ ഗുരുവായൂര്‍ വലിയ കേശവന്‍ ഭഗവതിയുടെ തിടമ്പേറ്റും. മംഗ‌ലാംകുന്ന് കര്‍ണ്ണന്‍, ചുള്ളിപ്പറമ്പില്‍ വിഷ്ണു ശങ്കര്‍, കൊല്ലം പുത്തന്‍‌കുളം അനന്ത പത്മനാഭന്‍, ചെര്‍പ്ലശ്ശേരി പാര്‍ഥന്‍ തുടങ്ങിയ ഗജ വീരന്മാര്‍ പങ്കെടുക്കും.  സന്ധ്യക്ക്  നീലിമ സൌണ്ട് ഒരുക്കുന്ന ദീപാലങ്കാരവും  ഗംഭീര വെടിക്കെട്ടും ദീപാരാധനയും ഉണ്ടാകും.  രാത്രി ഏഴു മണി മുതല്‍ പതിനൊന്നു മണി വരെ കനലാട്ടം, കരകാട്ടം തുടങ്ങിയ കലാ പരിപാടികള്‍ ഉണ്ടായിരിക്കും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശശിധരന്‍ നടുവില്‍

March 10th, 2011

shashidharan-naduvil-epathram

കേരളത്തിലെ ക്യാമ്പസ്‌ തിയ്യേറ്റര്‍ പ്രസ്ഥാനത്തിന് എന്നും ഊര്‍ജ്ജമായിരുന്ന ശശിധരന്‍ നടുവില്‍ കഴിഞ്ഞ 35 വര്‍ഷമായി നാടക രംഗത്ത്‌ സജീവമാണ്. പന്ത്രണ്ടോളം നാടകങ്ങളില്‍ അഭിനയിക്കുകയും 27 നാടകങ്ങളുടെ രചന നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. 340ഓളം നാടകങ്ങളുടെ അവതരണം കേരളത്തിലെ വിവിധ നാടക സംഘങ്ങള്‍ക്ക്‌ വേണ്ടി സംവിധാനം ചെയ്തു. 300ല്‍ പരം വേദികളില്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.

ദല്‍ഹിയില്‍ നടന്ന നാട്യ സമാരോഹ് 1987 ല്‍ പങ്കെടുത്തു. 11 തവണ കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ക്ക്‌ വേണ്ടി സൗത്ത്‌ സോണ്‍ – നാഷണല്‍ ഉത്സവങ്ങളില്‍ സംവിധാനം ചെയ്തു. കെ. പി. എ. സി. ക്ക് വേണ്ടി തമസ്സ്‌ (ഭീഷ്മ സാഹ്നി), ചൊമന ദുഡി (ശിവരാം കാരന്ത്), മൂക നര്‍ത്തകന്‍ (ആസിഫ്‌ കരിം ഭായ്‌) എന്നീ നാടകങ്ങള്‍ പ്രൊഫഷണല്‍ വേദിയില്‍ സംവിധാനം ചെയ്തു.

2008ല്‍ നടന്ന പ്രഥമ അന്തര്‍ദ്ദേശീയ നാടകോത്സവത്തില്‍ (ഇറ്റ്‌ഫോക്‌) മുദ്രാ രാക്ഷസത്തിന്റെ പുനരവതരണ സംവിധാനം നിര്‍വഹിച്ചു.

കേരള സംഗീത നാടക അക്കാദമി നാടക സംവിധാനത്തിലെ സമഗ്ര സംഭാവനയെ മാനിച്ച് “ഗുരുപൂജ” പുരസ്കാരം നല്‍കി ആദരിച്ചു. ജോസ്‌ ചിറമ്മലിന്റെ ശിഷ്യനാണ് ശശിധരന്‍ നടുവില്‍.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോട്ടറിക്കടയുടമ 20 വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു

March 10th, 2011

violence-against-women-epathram

കുമ്പള : കാസര്‍ഗോഡ്‌ ജില്ലയിലെ കുമ്പളയില്‍ സ്ക്കൂള്‍ വിദ്യാര്‍ഥിനികളായ 20 പെണ്‍കുട്ടികളെ സ്ക്കൂളിന് അടുത്തുള്ള ലോട്ടറി കടയുടമ പീഡിപ്പിച്ചതായി കണ്ടെത്തി. മിഠായിയും മധുര പലഹാരങ്ങളും കൊടുത്താണ് ഇയാള ദരിദ്ര കുടുംബങ്ങളിലെ പെണ്‍കുട്ടികളെ തന്റെ കടയിലേക്ക് ആകര്‍ഷിച്ചത്‌. 5, 6, 7 ക്ലാസുകളിലെ കുട്ടികളാണ് ഇയാളുടെ പീഡനത്തിന് ഇരയായത്‌.

കുട്ടികളുടെ കയ്യില്‍ പണം കണ്ട അദ്ധ്യാപകര്‍ വിവരം കൊടുത്തത് പ്രകാരം അന്വേഷണം നടത്തിയ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകരാണ് പീഡനത്തിന് പുറകില്‍ 55 കാരനായ ലോട്ടറി കടയുടമ നരസിംഹ നായക്‌ ആണെന്ന് കണ്ടെത്തിയത്‌. ഇവര്‍ നല്‍കിയ പരാതി അനുസരിച്ച് പോലീസ്‌ കേസെടുത്തെങ്കിലും ഇയാള്‍ സംഭവം പുറത്തായത് അറിഞ്ഞ് ഒളിവില്‍ പോയി. വിവരമറിഞ്ഞ് കുപിതരായ നാട്ടുകാര്‍ ലോട്ടറിക്കട ആക്രമിച്ചു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പോലീസ്‌ മര്‍ദ്ദിച്ചു. ഇതിനെതിരെ മാധ്യമ പ്രവര്‍ത്തകര്‍ പോലീസ്‌ സ്റ്റേഷന് മുന്‍പില്‍ പ്രതിഷേധ യോഗം ചേര്‍ന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സര്‍വ്വേ ഫലം വി. എസ്. അച്യുതാനന്ദന് അനുകൂലം

March 9th, 2011

vs-achuthanandan-epathram

തിരുവനന്തപുരം: നിയമ സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ മുഖ്യ മന്ത്രിയായി വീണ്ടും ജനങ്ങള്‍ പരിഗണിക്കുന്നത് ആരെ എന്ന ചോദ്യത്തിന് ഉത്തരമായി വി. എസ്. അച്ച്യുതാനന്ദന്‍ തന്നെ മുന്‍പില്‍. ഇതോടെ കേരള രാഷ്ടീയത്തില്‍ വി. എസ്. അച്ച്യുതാനന്ദനോളം സ്വാധീനമുള്ള വ്യക്തിയില്ലെന്ന് ഒരിക്കല്‍ കൂടെ വ്യക്തമായിരിക്കുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത 32 ശതമാ‍നം പേര്‍ വി. എസിനെയാണ് അനുകൂലിച്ചത്. വി. എസ്. മത്സരിക്കുന്നില്ലെങ്കില്‍ 17 ശതമാനം പേര്‍ ഇടതു പക്ഷത്തിന് അനുകൂലമായ നിലപാട് മാറ്റുമെന്നും അറിയിച്ചു.  മുഖ്യ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്ക പ്പെട്ടവരില്‍ 27 ശതമാനം പേര്‍ ഉമ്മന്‍ ചാണ്ടിയേയും 17 ശതമാനം പേര്‍ എ. കെ. ആന്റണിയേയും 12 ശതമാനം പേര്‍ രമേശ് ചെന്നിത്തലയേയും അനുകൂലിച്ചപ്പോള്‍ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ 10 ശതമാനം പേര്‍ മാത്രമാണ് അനുകൂലിച്ചത്. ഏഷ്യാനെറ്റ് ചാനലും സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഫോര്‍കാസ്റ്റിംഗും സംയുക്തമായി നടത്തിയ സര്‍വ്വേ ഫലത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.

മുഖ്യ മന്ത്രി എന്ന നിലയില്‍ വി. എസ്. അച്ച്യുതാനന്ദന്റെ പ്രവര്‍ത്തനങ്ങളെ 19 ശതമാനം പേര്‍ വളരെ നല്ലതെന്നും 23 ശതമാനം പേര്‍ നല്ലതെന്നും 48 ശതമാനം പേര്‍ ശരാശരിയെന്നും വിലയിരുത്തി യപ്പോള്‍ 7 ശതമാനം പേര്‍ മോശമെന്നും 3 ശതമാനം പേര്‍ വളരെ മോശം എന്നും അഭിപ്രായപ്പെട്ടു. വി. എസിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പാര്‍ട്ടി ഇനിയും വ്യക്തമായ തീരുമാനം എടുത്തിട്ടില്ല. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നേ ഉള്ളൂ. എന്നാല്‍ പൊതുജന വികാരം കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും വി. എസിന് അനുകൂലമാണ്. പലയിടങ്ങളിലും വി. എസ്. അനുകൂല ഫ്ലക്സുകളും പോസ്റ്ററുകളും ഉയര്‍ന്നു കഴിഞ്ഞു. ഇടതു പക്ഷത്തു നിന്നും ഉയര്‍ത്തി കാണിക്കുവാന്‍ മറ്റൊരു നേതാവും ഇല്ല എന്നതും വി. എസിന് അനുകൂല ഘടകമായി മാറുന്നു. അച്ച്യുതാനന്ദന് സീറ്റ് നിഷേധി ക്കുകയാണെങ്കില്‍ അത് ഇടതു പക്ഷത്തിനു കനത്ത തിരിച്ചടിക്ക് ഇട വരുത്തും എന്ന് പൊതുവില്‍ വിലയിരുത്തല്‍ ഉണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇടമലയാര്‍ കേസ്: ബാലകൃഷ്ണ പിള്ളയുടെ റിവ്യൂ ഹര്‍ജി തള്ളി

March 9th, 2011

inside-prison-cell-epathram

ഇടമലയാര്‍ കേസില്‍ തന്നെ ഒരു വര്‍ഷം കഠിന തടവിനു ശിക്ഷിച്ച വിധി പുനപരിശോധി ക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ആര്‍. ബാലകൃഷ്ണ പിള്ള നല്‍കിയ റിവ്യൂ ഹര്‍ജി സുപ്രീം കോടതി തള്ളി. പിള്ളയ്ക്കൊപ്പം ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട പി. കെ. സജീവന്‍ എന്ന കരാറുകാരന്റെ ഹര്‍ജിയും കോടതി തള്ളി. തന്നെ ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ വസ്തുതാ പരമായ തെറ്റുകള്‍ ഉണ്ടെന്നും, ഏതു വകുപ്പ് പ്രകാരമാണ് ശിക്ഷയെന്നത് വിധിയില്‍ പറയുന്നില്ലെന്നും മറ്റും ചൂണ്ടി കാണിച്ചായിരുന്നു ബാലകൃഷ്ണ പിള്ള റിവ്യൂ ഹര്‍ജി നല്‍കിയത്. റിവ്യൂ ഹര്‍ജിയുടെ വാദം തുറന്ന കോടതിയില്‍ ആകണമെന്ന് പിള്ളയുടെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചെങ്കിലും അത് പരിഗണിക്കാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി.

ഇടമലയാര്‍ കേസില്‍ മുന്‍പ് വിചാരണ കോടതി 20 ആരോപണങ്ങളില്‍ 14 എണ്ണത്തില്‍ പിള്ളയെ കുറ്റ വിമുക്തന്‍ ആക്കിയിരുന്നു. എന്നാല്‍ സുപ്രീം കോടതി ഇതിലും പിള്ളയെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഒരു വര്‍ഷത്തെ തടവിനും പതിനായിരം രൂപ പിഴ അടയ്ക്കുവാനും ശിക്ഷ വിധിച്ചത്. ബാലകൃഷ്ണ പിള്ള ഇപ്പോള്‍ പൂജപ്പുര ജെയിലിലാണ്. കേരള രാഷ്ടീയത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴി വച്ച ഇടമലയാര്‍ കേസില്‍ ആര്‍. ബാലകൃഷ്ണ പിള്ളയെ ശിക്ഷിച്ചതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മുന്‍ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യ മന്ത്രിയുമായ വി. എസ്. അച്യുതാനന്ദന്‍ ദീര്‍ഘ കാലം നടത്തിയ നിയമ പോരാട്ടമാണ് ഇടമലയാര്‍ അഴിമതി കേസില്‍ പിള്ളയെ ശിക്ഷിക്കുന്നതിന് ഇട വരുത്തിയത്. ഇടമലയാര്‍ കേസില്‍ ശിക്ഷാ വിധി വന്നതിനെ തുടര്‍ന്ന് വി. എസിനെതിരെ പ്രതിപക്ഷം രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പിള്ളയുടെ റിവ്യൂ ഹര്‍ജി തള്ളിയത് യു. ഡി. എഫിനു വലിയ തിരിച്ചടിയാകും എന്ന് രാഷ്ടീയ നിരീക്ഷകര്‍ കരുതുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചെന്നിത്തലയും മത്സര രംഗത്തേക്ക്
Next »Next Page » സര്‍വ്വേ ഫലം വി. എസ്. അച്യുതാനന്ദന് അനുകൂലം »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine