പൂര നഗരിയില്‍ പുലിയിറങ്ങി

August 27th, 2010

pulikkali-epathramതൃശൂര്‍ : പൂര നഗരിയിലെ പ്രദക്ഷിണ വഴിയില്‍ പുലികള്‍ ചെണ്ടയുടെ താളത്തില്‍ ചുവടു വെച്ചപ്പോള്‍ നാടും നഗരവും അവിടേക്ക് ഒഴുകിയെത്തി. മെയ്യെഴുത്തിന്റേയും അലങ്കാരങ്ങളുടേയും പുള്ളിയും വരയുമായി നൂറു കണക്കിനു പുലികള്‍ ആണ് ഇന്നലെ സന്ധ്യക്ക് നഗരത്തില്‍ ഇറങ്ങിയത്. നടുവിലാലില്‍ ഗണപതിയ്ക്ക് നാളികേരം ഉടച്ച് ചുവടു വെയ്ക്കാന്‍ ആദ്യം എത്തിയത് കാനാട്ടുകര സംഘമായിരുന്നു. ആര്‍പ്പും വിളിയുമായി കാണികള്‍ അവരെ വരവേറ്റു. പിന്നെ വെളിയന്നൂര്‍ സംഘത്തിന്റെ ഊഴമായി. അവരും ആവേശം പകരുന്ന ചുവടുകളുമായി മുന്നേറി. മഴയുടെ ചെറിയ ശല്യം ഉണ്ടയിരുന്നുവെങ്കിലും പുലി കളിയുടെ താളം മുറുകിയപ്പോള്‍ ആവേശം മൂത്ത് അവര്‍ക്കൊപ്പം ആസ്വാദകരും കൂടി. കീരം കുളങ്ങരയും, ചക്കാമുക്കും, തൃക്കുമാരം കുടവും, വിയ്യൂരും, വെളിയന്നൂരും, സീതാറാം മില്ലും, പൂങ്കുന്നം സെന്ററും, പെരിങ്ങാവും, കാനാട്ടുകരയും എല്ലാമായി പത്തോളം പുലി സംഘങ്ങള്‍ പങ്കെടുത്തു.

മനോഹരവും സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ നിശ്ചല ദൃശ്യങ്ങളും പുലിക്കളിക്കൊപ്പം ആനയിച്ചിരുന്നു.  ആസ്വാദകരെ നിയന്ത്രിക്കുവാനും പുലിക്കളിയെ ഗംഭീരമാക്കുവാനും പുലിക്കളി കോ – ഓര്‍ഡിനേഷന്‍ കമ്മറ്റിയും പോലീസും ആവശ്യമായ സൌകര്യം ഒരുക്കിയിരുന്നു.

പുലിക്കളി അവതരിപ്പിക്കുവാനായി ഓരോ സംഘത്തിനും ലക്ഷങ്ങളാണ് ചിലവു വരുന്നത്. അതിരാവിലെ മുതല്‍ മേല്‍ചുട്ടിയിടല്‍ ആരംഭിക്കുന്നു. പുലികളിക്ക് ആളുകളെ സെലക്ട് ചെയ്യുന്നതില്‍ ചില പ്രത്യേകതകള്‍ ഉണ്ട്. തടിയന്മാര്‍ക്കും കുടവയറന്മാര്‍ക്കും ആണ് കൂടുതല്‍ ഡിമാന്റ്. കുടവയറില്‍ പുലിമുഖത്തിന്റെ ഡിസൈനുകള്‍ക്ക് കൂടുതല്‍ ചാരുത ഉണ്ടാകും.
പുലികളിക്ക് ഒരുങ്ങുന്നവരുടെ ശരീരത്തില്‍ ആദ്യം ബേസ് കളര്‍ അടിക്കുന്നു. പിന്നെ അതിനു മുകളില്‍ കലാകാരന്മാര്‍ പുലി രൂ‍പങ്ങള്‍ വരച്ചെടുക്കുന്നു. വരയന്‍ പുലികള്‍, പുള്ളിപ്പുലികള്‍ എന്നിങ്ങനെ രണ്ടു തരം “പുലി ഡിസൈനുകള്‍“ ആണ് ഉള്ളത് എങ്കിലും ഇതില്‍ വ്യത്യസ്ഥത വരുത്തുവാന്‍ ഓരോ സംഘവും ശ്രമിക്കുന്നു. ഇത്തവണ ഫ്ലൂറസന്റ് നിറങ്ങള്‍ കലര്‍ത്തിയ ഡിസൈനുകളും ഉണ്ടായിരുന്നു. ഈ വരകള്‍ രാത്രിയില്‍ വെട്ടിത്തിളങ്ങി.

പ്രദക്ഷിണ വഴിയില്‍ താളച്ചുവടുകളുമായി വലം വച്ച്, ഒടുവില്‍ വടക്കുംനാഥനെ വണങ്ങി പുലികള്‍ വിട പറഞ്ഞതോടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് സമാപനമായി.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഓണത്തിന് റെക്കോര്‍ഡ്‌ മദ്യ വില്‍പ്പന

August 23rd, 2010

alcoholism-keralaതിരുവനന്തപുരം : ഉത്രാട നാളില്‍ മാത്രം കേരളത്തില്‍ വിറ്റത് 30 കോടി രൂപയുടെ മദ്യം. 24 ലക്ഷം രൂപയുടെ മദ്യം വിറ്റ്‌ ചാലക്കുടി ബീവറേജസ്‌ മദ്യ വില്‍പ്പന ശാല വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത്‌ എത്തി. കഴിഞ്ഞ 6 ദിവസത്തില്‍ കേരളത്തില്‍ വിറ്റഴിഞ്ഞത് 155.61 കോടി രൂപയുടെ മദ്യമാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സജീവിന്റെ “ഉത്രാട പാച്ചിലില്‍” 651 കാരിക്കേച്ചര്‍

August 23rd, 2010

sajjive-balakrishnan-caricature-epathram
തൃക്കാക്കര : നാടും നഗരവും ഉത്രാടപ്പാച്ചിലില്‍ ആയിരുന്നപ്പോള്‍ തൃക്കാക്കരയപ്പന്റെ മുമ്പില്‍ മറ്റൊരു “ഉത്രാടപ്പാച്ചില്‍“. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സഹകരണ ത്തോടെ കാര്‍ട്ടൂണിസ്റ്റ് സജീവ് നടത്തിയ “ഉത്രാടപ്പാച്ചില്‍” എന്ന കാരിക്കേച്ചര്‍ യജ്ഞം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. റെക്കോര്‍ഡ്‌ നേടുവാനായി 12 മണിക്കൂര്‍ കൊണ്ട് ആയിരം കാരിക്കേച്ചര്‍ വരയ്ക്കുവാനാണ് സജീവ് ലക്ഷ്യമിട്ടിരുന്നത്. രാവിലെ 7.45 മുതല്‍ ആരംഭിച്ച മാരത്തോണ്‍ വര വൈകീട്ട് 7.45 നു അവസാനിച്ചു. 12 മണിക്കൂര്‍ നീണ്ട യജ്ഞ ത്തിനൊടുവില്‍ 651 കരിക്കേച്ചറുകളാണ് കേരളത്തിലെ ഏറ്റവും “തടിയനായ” കാര്‍ട്ടൂണിസ്റ്റ് വരച്ചു തീര്‍ത്തത്. വൈകീട്ട് അദ്ദേഹത്തിന്റെ ഭാര്യ ലേഖയുടെ ചിത്രം വരച്ചു കൊണ്ടായിരുന്നു യജ്ഞം അവസാനിപ്പിച്ചത്.

sajjive-balakrishnan-cartoonist-tom-epathram

കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് കാര്‍ട്ടൂണിസ്റ്റ് ടോംസിന്റെ കാരിക്കേച്ചര്‍ വരയ്ക്കുന്നു

നടന്മാരായ ജനാര്‍ദ്ദനനും, വിനു മോഹനും, ഗോവിന്ദന്‍ കുട്ടിയുമൊക്കെ സജീവിന്റെ കാരിക്കേച്ചറില്‍ “മുഖം” കാണിച്ചു. പകല്‍‌പ്പൂര ത്തിനിടയിലെ കാരിക്കേച്ചര്‍ പൂരം കാണുവാന്‍ ജനം തടിച്ചു കൂടി. തടിയനായ കാര്‍ട്ടൂണിസ്റ്റ് പക്ഷെ അതീവ വേഗത്തിലും അനായാസ വുമായി തങ്ങളുടെ കാരിക്കേച്ചര്‍ വരയ്ക്കുന്നത് ക്ഷേത്രത്തില്‍ തൊഴുവാന്‍ വരുന്ന ആളുകള്‍ക്ക് കൌതുകമായി. സജീവിന്റെ കാരിക്കേച്ചറുകള്‍ ലിംക ബുക് ഓഫ് റിക്കോര്‍ഡ്സില്‍ സമര്‍പ്പിക്കുമെന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി ഭാരവാഹികള്‍ അറിയിച്ചു.

(ഫോട്ടോകള്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി യുടെ ബ്ലോഗില്‍ നിന്നും.)

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

തൃക്കാക്കരയില്‍ പകല്‍ പൂരം നടന്നു

August 22nd, 2010

thrikkakara-temple-festival-epathramതൃക്കാക്കര: കേരളത്തിലെ പ്രമുഖ വാമന മൂര്‍ത്തി ക്ഷേത്രമായ തൃക്കാക്കരയില്‍ പകല്‍ പൂരം ഗംഭീരമായി നടന്നു. ചിങ്ങം ഒന്നിനു തുടങ്ങുന്ന മലയാള വര്‍ഷത്തില്‍ കേരളത്തിലെ ആ‍ദ്യത്തെ പൂരമാണ് തൃക്കാക്കരയിലേത്. തലയെടുപ്പുള്ള ഒമ്പത് ഗജ വീരന്മാര്‍ അണി നിരന്ന ഉത്സവം കാണുവാന്‍ സ്വദേശികളും വിദേശികളുമായി നിരവധി പേര്‍ എത്തിയിരുന്നു.

പഞ്ചവാദ്യത്തെ കൂടാതെ തൃശ്ശൂര്‍ പൂരത്തെ അനുസ്മരിപ്പിക്കും വിധം കുട മാറ്റവും ഇവിടെ നടന്നു. ഉത്സവത്തിനായി അണി നിരന്ന ഗജ വീരന്മാരുടെ മുമ്പില്‍ നിര്‍ത്തിയിരുന്ന രണ്ടു കുട്ടിയാനകള്‍ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റി.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

റിക്കോര്‍ഡ് ലക്ഷ്യവുമായി കാര്‍ട്ടൂണിസ്റ്റ് സജീവ്

August 22nd, 2010

തൃക്കാക്കര: ലോക റിക്കോര്‍ഡ് ലക്ഷ്യമാക്കി തൃക്കാക്കര ക്ഷേത്രത്തില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സജീവ് നടത്തുന്ന കാരിക്കേചര്‍ യജ്ഞം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. പന്ത്രണ്ടു മണിക്കൂര്‍ കൊണ്ട് ആയിരത്തൊന്ന് കാരിക്കേച്ചര്‍ ആണ് സജീവ് ലക്ഷ്യമിടുന്നത്. രാവിലെ സ്വന്തം കാരിക്കേചര്‍ വരച്ചു കൊണ്ടായിരുന്നു തുടക്കം. സ്ത്രീകളും കുട്ടികളും അടക്കം ഉള്ള ആളുകള്‍ ആവേശത്തോടെ ആണ് തങ്ങളുടെ കാരിക്കേച്ചറിനായി സജീവിനു മുമ്പില്‍ മുഖം കാണിച്ചത്. നിമിഷ നേരം കൊണ്ട് അവരുടെ രൂപം ഏതാനും വരകളിലൂടെ സജീവ് കടലാസില്‍ പകര്‍ത്തി. സ്വന്തം ചിത്രത്തിന്റെ പകര്‍പ്പ് അവര്‍ക്ക്  ഓണ സമ്മാനമായി നല്‍കി.

ആദായ നികുതി വകുപ്പില്‍ ഉദ്യോഗസ്ഥനാണ് സജീവ്. അദ്ദേഹത്തിന്റെ ബ്ലോഗ് : കേരള ഹ ഹ ഹ

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗുരുവായൂരില്‍ കാഴ്ചക്കുല സമര്‍പ്പിക്കുവാന്‍ വന്‍ തിരക്ക്
Next »Next Page » തൃക്കാക്കരയില്‍ പകല്‍ പൂരം നടന്നു »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine