ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്

October 25th, 2024

kuzhoor-wilson-kuzhur-ePathram

കൊച്ചി : പതിനൊന്നാമത് ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം പ്രശസ്ത കവി കുഴൂർ വിത്സന്. 2020 ൽ ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച കുഴൂർ വിത്സൻ്റെ ‘ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ’ എന്ന കവിതാ സമാഹാരമാണ് അവാർഡിന് അർഹമായത്. ഹൈദരാബാദിലെ നവീന കലാ സാംസ്കാരിക കേന്ദ്രമാണ് (N S K K) 2011 മുതൽ അവാർഡ് ഏർപ്പെടുത്തിയത്.

50,001 രൂപയും കീർത്തി പത്രവും കാനായി കുഞ്ഞി രാമൻ രൂപ കൽപ്പന ചെയ്ത ശില്പവും ഉൾപ്പെട്ട അവാർഡ് നവംബർ മൂന്നിന് ഹൈദരാബാദിൽ വച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

ഡോ. ആസാദ്, എസ്. ജോസഫ്, വി. കെ. സുബൈദ എന്നിവർ അടങ്ങിയ ജഡ്ജിംഗ് പാനലാണ് 17 കവിതാ പുസ്തകങ്ങ ളിൽ നിന്ന് ‘ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ’ എന്ന കവിതാ പുസ്തകം തെരഞ്ഞെടുത്തത്. സാറാ ജോസഫ്, സക്കറിയ, വിജയലക്ഷ്മി, ബി. രാജീവൻ, ഉഷാകുമാരി, ചന്ദ്രമതി, ലോപ ആർ, സി. എസ്. മീനാക്ഷി, കരുണാകരൻ, പി. എഫ്. മാത്യൂസ് എന്നിവരാണ് മുൻ വർഷത്തെ അവാർഡ് ജേതാക്കൾ.

eleventh-ov-vijayan-literature-award-to-kuzhur-wilson-ePathram

വിവിധ ഭാഷകളിലായി 20 കവിതാ സമാഹാരങ്ങളുടെ കർത്താവാണ് കുഴൂർ വിത്സൺ.

സംസ്ഥാന സർക്കാർ ലിറ്ററേച്ചർ യൂത്ത് ഐക്കൺ അവാർഡ്, അറേബ്യൻ സാഹിത്യ പുരസ്കാരം, ജിനേഷ് മടപ്പള്ളി കവിതാ പുരസ്കാരം, എൻ. എം. വിയോത്ത് സ്മാരക അവാർഡ് എന്നീ പുരസ്കാരങ്ങൾ കുഴൂർ വിത്സനെ തേടിയെത്തി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം

October 23rd, 2024

liver-transplantation-in-tvm-medical-collage-hospital-ePathram
തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജിൽ നടത്തിയ തുടർച്ചയായ മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വൻവിജയം. കരൾ രോഗം മൂലം കാൻസർ ബാധിച്ച റാന്നി സ്വദേശി 52 വയസുള്ള മധുവിനാണ് കരൾ മാറ്റി വെച്ചത്.

അദ്ദേഹത്തിൻ്റെ 23 വയസുള്ള മകൻ, മിഥുനാണ് കരൾ പകുത്ത് നൽകിയത്. സൂക്ഷ്മമായ പരിശോധനകൾക്കും പരിപാലനത്തിനും ശേഷം രോഗിയെ ഡിസ്ചാർജ്ജ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ട്രാൻസ്പ്ലാന്റ് ടീമിനെ അഭിനന്ദിക്കുകയും ചെയ്തു.

ഏറെ പണച്ചെലവുള്ള അവയവ മാറ്റ ശസ്ത്ര ക്രിയകൾ സാധാരണക്കാർക്ക് കൂടുതൽ സർക്കാർ ആശുപത്രി കളിലൂടെ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയകൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ സാദ്ധ്യമാവില്ല എന്ന ഒരു പൊതു ബോധത്തെ മാറ്റിമറിച്ച രണ്ടു വർഷ ങ്ങളാണ് കടന്നു പോകുന്നത്. ഈ സർക്കാരിൻ്റെ കാലത്ത് കോട്ടയം മെഡിക്കൽ കോളേജിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയകൾ യാഥാർത്ഥ്യമാക്കി എന്നും മന്ത്രി കൂട്ടി ച്ചേർത്തു.

കഴിഞ്ഞ മാസം 25 നാണ് മധുവിൻ്റെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയ നടത്തിയത്. രാവിലെ 7 മണിക്ക് ആരംഭിച്ച ശസ്ത്ര ക്രിയ രാത്രി 10 മണിയോടെയാണ് പൂർത്തിയാക്കിയത്. സർജിക്കൽ ഗ്യാസ്‌ട്രോ, അനസ്‌തേഷ്യ & ക്രിട്ടിക്കൽ കെയർ, മെഡിക്കൽ ഗ്യാസ്‌ട്രോ, റേഡിയോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, കാർഡിയോളജി, മൈക്രോ ബയോളജി, നഴ്സിംഗ് വിഭാഗം എന്നീ വിഭാഗങ്ങളുടെ നേതൃത്വ ത്തിൽ നൂറോളം പേരുടെ കൂട്ടായ പരിശ്രമ ഫലമായാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായത്.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, പ്രിൻസിപ്പൽ, ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, നോഡൽ ഓഫീസർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. P R D

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ

October 23rd, 2024

advertisement-on-kseb-electricity-pole-is-criminal-case-ePathram
കാഞ്ഞങ്ങാട് : ദേശീയ പാതയോരങ്ങളിലും സംസ്ഥാന പാതയോരങ്ങളിലും കാഞ്ഞങ്ങാട് നാഗരസഭാ പരിധി യിലെ പൊതു സ്ഥലങ്ങളിലും സ്വകാര്യ വ്യക്തി കളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള അനധികൃത പരസ്യ ബോര്‍ഡുകളും ബാനറുകളും ഹോര്‍ഡിംഗ്സുകളും കൊടി തോരണ ങ്ങളും സ്ഥാപിച്ചവര്‍ തന്നെ ഒരാഴ്ചക്കകം സ്വമേധയ നീക്കം ചെയ്യണം.

അല്ലാത്ത പക്ഷം നഗര സഭ തന്നെ അതെല്ലാം നീക്കം ചെയ്യുന്നതും അതിനു ചെലവായ തുകയും പിഴയും അടക്കം ബോര്‍ഡുകൾ സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കും എന്നും നഗര സഭാ സെക്രട്ടറി അറിയിച്ചു.

കാഞ്ഞങ്ങാട് നഗര സഭാ പ്രദേശത്ത് അനധികൃത പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചത് സംബന്ധിച്ച പരാതികള്‍ പൊതു ജനങ്ങള്‍ക്ക് 8848166726 എന്ന നമ്പറില്‍ അറിയിക്കാവുന്നതാണ്. P R D

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം

October 23rd, 2024

lightning-rain-thunder-storm-kerala-ePathram
തൃശ്ശൂര്‍ : സംസ്ഥാനത്ത് അടുത്ത ഒരാഴ്ച ഇടി മിന്നലോടു കൂടിയ ശക്തമായ മഴക്കു സാദ്ധ്യത എന്നു മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോ മീറ്ററില്‍ വരെ വേഗതയില്‍ ശക്ത മായ കാറ്റ് വീശിയേക്കും. ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴ പെയ്യും.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നീ ഏഴു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദ്ദം തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിച്ചു.

മധ്യ പടിഞ്ഞാറന്‍ അറബി ക്കടലിനു മുകളില്‍ ന്യൂന മര്‍ദ്ദം സ്ഥിതി ചെയ്യുന്നു. മധ്യ കിഴക്കന്‍ അറബി ക്കടലില്‍ കർണ്ണാടക തീരത്തിന് മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്.

തമിഴ്നാടിനു മുകളില്‍ മറ്റൊരു ചക്രവാത ചുഴിയും രൂപം കൊണ്ടിട്ടുള്ള സാഹചര്യത്തിലാണ് കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നത് എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്

October 18th, 2024

banned-chlorpheniramine-maleate-phenylephrine-hydrochloride-cough-syrup-ePathram
കൊച്ചി : നാലു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ‘ക്ലോര്‍ഫെനിര്‍ മീന്‍മെലേറ്റും ഫിനലെഫ്രിന്‍ ഹൈഡ്രോ ക്ലോറൈഡും’ ചേര്‍ന്നുള്ള ചുമ മരുന്ന് നൽകരുത് എന്ന് വീണ്ടും മുന്നറിയിപ്പുമായി അധികൃതർ. മരുന്നു കവറിനു മുകളിലും ഉള്ളിലെ ലഘു ലേഖയിലും ‘നാലു വയസ്സില്‍ താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകരുത്’ എന്ന് വ്യക്തമായി രേഖപ്പെടുത്തണം എന്നും അധികൃതർ.

ഈ മരുന്നിനു ഒരു വര്‍ഷം മുന്‍പ് നിരോധനം ഉണ്ടായിരുന്നു. എന്നാൽ മരുന്ന് നിർമ്മാതാക്കൾ ഇതിനു എതിരെ പരാതിയുമായി രംഗത്ത് എത്തി. ഇതു പരിഗണിച്ച ഡ്രഗ്സ് ടെക്നിക്കല്‍ അഡ്വൈസറി ബോർഡ് (ഡി. ടി. എ. ബി.) മരുന്ന് നിരോധനം ശരി വെച്ചു.

ക്ലോര്‍ഫെനിര്‍ മീന്‍മെലേറ്റും ഫിനലെഫ്രിന്‍ ഹൈഡ്രോ ക്ലോറൈഡും (Chlorpheniramine Maleate and Phenylephrine Hydrochloride) ചേര്‍ന്നുള്ള മരുന്ന് ഇന്ത്യയില്‍ ചുമ മരുന്നുകളുടെ കൂട്ടത്തില്‍ മികച്ച വില്‍പ്പനയുള്ള ഒന്നാണ് എന്നും നിർമ്മാതാക്കൾ അവകാശപ്പെട്ടു. അതു കൊണ്ട് തന്നെ പ്രത്യേക അളവിലുള്ള ഇനത്തിന് മാത്രമായി നിരോധനം പരിമിതപ്പെടുത്തണം എന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം.

ഡി. ടി. എ. ബി. ക്ക് പുറമേ വിദഗ്ധ സമിതിയും പരാതി ചര്‍ച്ച ചെയ്തു. ഇതിനു ശേഷമാണ് ഈ വിഷയത്തിൽ തീരുമാനം എടുത്തത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

6 of 5615671020»|

« Previous Page« Previous « സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
Next »Next Page » ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine