അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ

November 10th, 2024

insight-k-r-mohanan-memorial-film-fest-ePathram

പാലക്കാട് : അന്തരിച്ച ചലച്ചിത്രകാരൻ കെ. ആർ. മോഹനൻ്റെ സ്മരണക്കായി ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പ് നടത്തി വരുന്ന കെ. ആർ. മോഹനൻ മെമ്മോറിയൽ ഇന്‍റർ നാഷണൽ ഡോക്യു മെന്‍ററി ഫെസ്റ്റിവലിന്റെ എട്ടാമത് എഡിഷൻ, 2025 ഫെബ്രുവരി 15 നു ഞായറാഴ്ച പാലക്കാട് വച്ചു നടക്കും.

ഇരുപതു മിനുട്ടിൽ താഴെ ദൈർഘ്യമുള്ള ഡോക്യു മെന്‍ററി കളാണ് മത്സരത്തിനായി പരിഗണിക്കുക. ഓരോ മത്സര ഡോക്യു മെന്‍ററി യുടെ പ്രദർശന ശേഷവും അണിയറ പ്രവർത്തകരും കാണികളും പങ്കെടുത്തു നടത്തുന്ന ഓപ്പൺ ഫോറം ചർച്ചകൾ ഇൻസൈറ്റ് നടത്തുന്ന മേളകളുടെ പ്രത്യേകതയാണ്.

മത്സര ഡോക്യുമെന്‍ററികൾ ഡിസംബർ 31 വരെ ഗ്രൂപ്പിൻ്റെ വെബ്‌ സൈറ്റി ലൂടെ സമർപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 94460 00373, 94960 94153 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക

2011 മുതൽ പതിനാലു വർഷമായി ഇൻസൈറ്റ് വിജയ കരമായി നടത്തി വരുന്ന ഇന്‍റർ നാഷണൽ ഹൈക്കു അമച്ചർ ലിറ്റിൽ ഫിലിം (HALF) ഫെസ്റ്റിവലിൽ ഡോക്യു മെന്‍ററികൾക്ക് പ്രവേശനം ഇല്ലാഞ്ഞത് വ്യാപകമായ പരാതികൾക്കു കാരണമായപ്പോൾ ഡോക്യു മെന്‍ററി കൾക്കു മാത്രമായി ഇൻസൈറ്റ് ഒരു ഫെസ്റ്റിവൽ തുടങ്ങിയത്.

തുടക്കം മുതൽ ഇൻസൈറ്റിന്റെ സഹയാത്രികനും വഴി കാട്ടിയും സംഘാടകനും International Film Festival of Kerala യുടെ ഡയറക്ടറും ആയിരുന്ന ചലച്ചിത്ര കാരൻ കെ. ആർ. മോഹനൻ 2017 ജൂൺ 25 ന് അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ സ്മരണ നില നിർത്താൻ കൂടിയാണ് 2018 മുതൽ ഡോക്യുമെന്‍ററി ഫെസ്റ്റിവൽ തുടങ്ങിയത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു

November 5th, 2024

logo-government-of-kerala-ePathram

തിരുവനന്തപുരം : കേരളത്തിലെ യുവ ജനങ്ങളുടെ കലാ – കായിക – സാഹിത്യ ശേഷി പരിപോഷിപ്പി ക്കുന്നതിന് കേരള സംസ്ഥാന യുവ ജന ക്ഷേമ ബോർഡ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹരണത്തോടു കൂടി സംഘടിപ്പിച്ചു വരുന്ന കേരളോത്സവം 2024 ലോഗോ രൂപ കൽപ്പനക്കായി മത്സര അടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിക്കുന്നു.

എ4 സൈസിൽ മൾട്ടി കളറിൽ പ്രിന്റ് ചെയ്ത എൻട്രികൾ നവംബർ 11 വൈകുന്നേരം 5 മണിക്കു മുമ്പായി ലഭിക്കണം. എൻട്രികൾ അയക്കുന്ന കവറിന് മുകളിൽ ‘കേരളോത്സവം- 2024 ലോഗോ’ എന്ന് രേഖപ്പെടുത്തുക.

മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെൻറർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി. ഒ., തിരുവനന്തപുരം-43 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0471-2733139, 2733602.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി

November 5th, 2024

heavy-temperature-restriction-for-elephant-in-kerala-festivals-ePathram
കൊച്ചി : സംസ്ഥാനത്ത് ആന എഴുന്നെള്ളിപ്പിന്നു കർശ്ശന നിയന്ത്രണങ്ങൾ ശുപാർശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോർട്ട്. മതപരമായ ആചാരങ്ങൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ. ഉദ്ഘാടനങ്ങൾ അടക്കമുള്ള സ്വകാര്യ ആവശ്യങ്ങള്‍ക്ക്  ഉപയോഗിക്കരുത്. എഴുന്നെള്ളിപ്പിന്നു ആനകളും ജനങ്ങളും തമ്മില്‍ 10 മീറ്റർ ദൂരം ഉറപ്പാക്കണം.

രണ്ട് എഴുന്നെള്ളിപ്പിന്നു ഇടയിൽ 24 മണിക്കൂര്‍ വിശ്രമം നല്‍കണം. തലപ്പൊക്ക മത്സരം, വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവക്ക് ആനകളെ ഉപയോഗിക്കാന്‍ പാടില്ല. കാഴ്ചക്കുറവ് ഉള്ളതും ഏതെങ്കിലും രോഗത്തിന് ചികിത്സയിൽ കഴിയുന്നതുമായ ആനകളെ എഴുന്നെള്ളിപ്പിന് ഉപയോഗിക്കരുത്.

അഞ്ചില്‍ കൂടുതല്‍ ആനകളെ എഴുന്നെള്ളിക്കുന്ന ഉത്സവം ആണെങ്കിൽ പ്രത്യേക അനുമതി വേണം. ഉത്സവങ്ങളിൽ ആനകൾ തമ്മിലുള്ള ദൂരം, ആനകളും വാദ്യക്കാരും തമ്മിലുള്ള ദൂരം, തീവെട്ടി, കരിമരുന്ന് പോലുള്ള ഉപയോഗങ്ങൾ തുടങ്ങിയവക്ക് പ്രത്യേക നിർദ്ദേശങ്ങൾ അമിക്കസ് ക്യൂറി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒരു ദിവസം 100 കിലോ മീറ്ററിൽ അധികം ദൂരം വാഹനത്തിലോ 30 കിലോ മീറ്ററിൽ അധികം ദൂരം നടത്തിക്കൊണ്ടോ പോകരുത്.

രാവിലെ 11 മണി മുതൽ 4 മണി വരെയുള്ള സമയത്തു ആനകളെ വാഹനങ്ങളിൽ കൊണ്ടു പോകരുത്. രാത്രി 10 നും പുലർച്ചെ 4 നും ഇടയിൽ യാത്ര ഒഴിവാക്കണം എന്നും നിർദ്ദേശം ഉണ്ട്. ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകുമ്പോൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബ്ബന്ധമാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്

November 2nd, 2024

kerala-state-literature-award-ezhuthachan-puraskaram-2024-for-ns-madhavan-ePathram
കോട്ടയം : 2024 ലെ എഴുത്തച്ഛന്‍ പുരസ്‌കാര ത്തിന് എഴുത്തുകാരന്‍ എന്‍. എസ്. മാധവന്‍ അര്‍ഹനായി.

കോട്ടയം പ്രസ്‌ ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. സംസ്ഥാന സര്‍ക്കാർ നൽകി വരുന്ന പരമോന്നത സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം.

രചനാ ശൈലിയിലും ഇതിവൃത്ത സ്വീകരണത്തിലും നിരന്തരമായ ജാഗ്രത പുലര്‍ത്തുകയും ജീവിത യാഥാര്‍ത്ഥ്യങ്ങളെ സര്‍ഗ്ഗാത്മകതയുടെ രസതന്ത്ര പ്രവര്‍ത്തന ത്തിലൂടെ മികച്ച സാഹിത്യ സൃഷ്ടി കളാക്കി മാറ്റുകയും ചെയ്ത എഴുത്തുകാരനാണ് എൻ. എസ്. മാധവൻ എന്നും മന്ത്രി പറഞ്ഞു..

എസ്. കെ. വസന്തന്‍ ചെയര്‍മാനും ഡോ. ടി. കെ. നാരായണന്‍, ഡോ. മ്യൂസ് മേരി ജോര്‍ജ്ജ് എന്നിവര്‍ അംഗങ്ങളും സി. പി. അബൂബക്കര്‍ മെമ്പര്‍ സെക്രട്ടറി യുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. Image Credit : twitter -X

* എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്

November 2nd, 2024

mk-sanu-epathram

തിരുവനന്തപുരം : സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ ‘കേരള പുരസ്‌കാരങ്ങൾ’ പ്രഖ്യാപിച്ചു. അദ്ധ്യാപകനും എഴുത്തുകാരനുമായ എം. കെ. സാനുവിനു കേരള ജ്യോതി പുരസ്‌കാരം സമ്മാനിക്കും.

എസ്. സോമനാഥ്, ഭുവനേശ്വരി എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും കലാമണ്ഡലം വിമലാ മേനോൻ, ഡോ. ടി. കെ. ജയ കുമാർ, നാരായണ ഭട്ടതിരി, സഞ്ജു വിശ്വനാഥ് സാംസണ്‍, ഷൈജ ബേബി, വി. കെ. മാത്യൂസ്  എന്നിവർ കേരളശ്രീ പുരസ്‌കാരത്തിനും അർഹരായി.

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വർഷത്തില്‍ ഒരാള്‍ക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരളപ്രഭ വർഷത്തില്‍ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരളശ്രീ വർഷത്തില്‍ അഞ്ചു പേർക്കും നൽകി വരുന്നു.

ഓരോ വിഭാഗത്തിലും കൂടുതലായി പുരസ്കാരങ്ങള്‍ അനുവദിക്കണം എങ്കിൽ ആകെ പുരസ്കാരങ്ങളുടെ എണ്ണം ഒരു വർഷത്തില്‍ പത്തില്‍ അധികരിക്കാൻ പാടില്ല എന്നും നിഷ്കർഷിച്ചിട്ടുണ്ട്.

വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ അവാർഡുകളുടെ  മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതികളാണ് കേരള പുരസ്‌കാരങ്ങൾ. P R D

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

5 of 5614561020»|

« Previous Page« Previous « ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
Next »Next Page » എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന് »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine