അമ്മക്കും കുഞ്ഞിനും സുഖ യാത്ര : ‘മാ​തൃ​ യാ​നം’ നടപ്പിലാക്കുന്നു

February 18th, 2019

mathruyanam-mother-and-baby-journey-ePathram
കോഴിക്കോട് : പ്രസവ ശേഷം മാതൃ – ശിശു സംരക്ഷണ കേന്ദ്ര ത്തിൽ നിന്ന് അമ്മയെയും കുഞ്ഞി നെയും വീട്ടി ലേക്ക് ടാക്സിയിൽ എത്തിക്കുന്ന പദ്ധതി യായ ‘മാതൃ യാനം’ ഈ മാസം 23 ന് ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രസവ ങ്ങള്‍ നടക്കുന്ന താണ് കോഴിക്കോട് മാതൃ – ശിശു സംരക്ഷ ണ കേന്ദ്രം (ഐ. എം. സി. എച്ച്). ദിവസേന 30 മുതൽ 40 വരെ സ‌്ത്രീ കൾ ഇവിടെ നിന്ന‌് പ്രസവം കഴിഞ്ഞ‌് വീട്ടി ലേക്ക‌് മട ങ്ങുന്നു. ഏറെ തിരക്കുള്ള ഈ ആശു പത്രി യിൽ ഒരു മാസമായി ‘മാതൃയാനം’ വിജയ കര മായി നട ക്കുന്നു.

national-health-mission-mathruyanam-ePathram

പ്രസവ ശേഷം വീട്ടിലേക്ക് പോകുന്ന വർക്ക് നാഷണൽ ഹെൽത്ത് മിഷൻ ‘അമ്മയും കുഞ്ഞും’ പദ്ധതി യുടെ ആഭി മുഖ്യ ത്തിൽ 500 രൂപ യാത്രാ ച്ചെലവ് നൽകി യിരുന്നു.

എന്നാല്‍ ഇതു വേണ്ടത്ര ഫല പ്രാപ്തി യില്‍ എത്തു ന്നില്ല എന്ന കണ്ടെ ത്തലിൽ നിന്നാണ് ‘മാതൃ യാനം’ എന്ന ആശയ ത്തി ലേക്ക് എത്തി യത്. നില വിൽ ഐ. എം. സി.എച്ചി ന് സമീപ മുള്ള 52 ടാക്സി ഡ്രൈവർമാർ ഈ പദ്ധതി യുമായി സഹ കരി ക്കുന്നുണ്ട്. ഇവർക്കായി മൊബൈൽ ആപ്പും ഒരുങ്ങിയിട്ടുണ്ട്. ഇതിന്റെ പ്രവർ ത്തന ങ്ങൾ ക്കായി ഒരു ഡാറ്റാ എൻട്രി ഓപ്പ റേറ്റ റെയും നിയമിച്ചിട്ടുണ്ട‌്.

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പരീക്ഷ ണാര്‍ത്ഥം മാതൃയാനം നടപ്പിലാക്കി. ഒരു മാസമായി കോഴി ക്കോട് ഐ. എം. സി. എച്ചി ലും ട്രയൽ റൺ നടത്തുന്നു. ഇവിടെ പദ്ധതി നടത്തി വിജയിച്ചാൽ മറ്റു ജില്ല കളി ലേക്കും മാതൃ യാനം പദ്ധതി വ്യാപിപ്പിക്കും.

അമ്മ യെയും കുഞ്ഞി നെയും വീട്ടില്‍ എത്തിച്ചു ഐ. എം. സി. എച്ച് കൗണ്ടറില്‍ തിരിച്ച് എത്തി യാൽ ടാക്സി ഡ്രൈവർ മാർക്ക് വാടക കൊടു ക്കും. ആശു പത്രി യിൽ നിന്ന് ഡിസ്ചാർജ് ആവുമ്പോൾ 500 രൂപ നല്‍കി വരുന്ന ചെലവു മാത്രമേ ‘മാതൃയാനം’ പദ്ധതി ക്കും ആവുക യുള്ളൂ എന്ന് നാഷണൽ ഹെൽത്ത് മിഷന്‍ ജില്ലാ മേധാവി ഡോ. നവീൻ കുമാർ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

പെൺ കുട്ടിയെ പീഡിപ്പിച്ച പള്ളി ഇമാമിന് എതിരെ പോക്സോ കേസ്

February 12th, 2019

sexual-assault-harassment-against-ladies-ePathram
തിരുവനന്തപുരം : പ്രായ പൂർത്തി യാകാത്ത പെൺ കുട്ടി യെ പീഡിപ്പിച്ച കേസിൽ മത പ്രഭാഷകന്‍ കൂടി യായ പള്ളി ഇമാമിന് എതിരെ പോക്സോ നിയമം അനു സരിച്ച് കേസ് എടുത്തു.തൊളിക്കോട് ജമാ അത്ത് കമ്മിറ്റി പ്രസിഡണ്ടിന്‍റെ പരാതി യിൽ തൊളി ക്കോട് ജമാ അത്ത് ഇമാം ആയി രുന്ന ഷഫീഖ് അൽ ഖാസിമി ക്ക് എതിരെ യാണ് വിതുര പൊലീസ് പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.

shafeek-al-kasimi-sexual-assault-case-ePathram

ഷഫീഖ് അൽ ഖാസിമി

സംഭവം നടന്ന് ദിവസ ങ്ങള്‍ കഴി ഞ്ഞിട്ടും പെണ്‍ കുട്ടി യോ ബന്ധുക്കളോ പരാതി നല്‍കാ ത്തതി നാല്‍ കേസ്സ് എടുത്തിരുന്നില്ല. മുന്‍ കൂര്‍ ജാമ്യ ത്തിനായി ഷെഫീഖ് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപി ച്ചതിനു പിന്നാലെ യാണ് ഇപ്പോള്‍ പോക്സോ പ്രകാരം കേസ്സ് എടുത്തത്.

സ്കൂളിൽ നിന്നും മടങ്ങി വന്ന വിദ്യാർ ത്ഥിനിയെ പ്രലോഭി പ്പിച്ച് ശഫീഖ് അൽ ഖാസിമി സ്വന്തം ഇന്നോവ കാറില്‍ കയറ്റി വിജന മായ വന മേഖല യിലേക്ക് കൊണ്ടു പോവുക യായി രുന്നു.  യൂണി ഫോം ധരിച്ച വിദ്യാർ ത്ഥിനി കാറില്‍ ഇരി ക്കു ന്നത് കണ്ടു വന്ന നാട്ടു കാരി യായ ഒരു പെണ്‍ കുട്ടി അറിയിച്ചത് അനുസരിച്ച് സമീപത്തെ തൊഴിലുറപ്പ് സ്ത്രീകള്‍ എത്തിയ പ്പോള്‍ വിദ്യാർ ത്ഥിനി യു മായി ഇമാം കടന്നു കളയുക യായി രുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എൻജിനീയറിംഗ് പ്രവേശന പരീക്ഷ യുടെ തിയ്യതി പ്രഖ്യാപിച്ചു

December 27th, 2018

logo-government-of-kerala-ePathram
തിരുവനന്തപുരം : 2019 -20 വര്‍ഷത്തെ കേരള എൻജി നീയ റിംഗ് പ്രവേശന പരീക്ഷ യുടെ തിയ്യതി പ്രഖ്യാ പിച്ചു. 2019 ഏപ്രില്‍ 22 – 23 തിയ്യതി കളില്‍ ആയി രിക്കും പരീക്ഷ കൾ നടക്കുക. ഏപ്രിൽ 22 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 12.30 വരെ ഒന്നാം പേപ്പർ (ഫിസിക്സ് & കെമിസ്ട്രി) പരീക്ഷ യും ഏപ്രിൽ 23 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 12.30 വരെ രണ്ടാം പേപ്പർ (മാത്ത മാറ്റി ക്സ്) പരീക്ഷ യും നടക്കും.

entrance-exam-kerala-engineering-ePathram

കേരള ത്തിലെ 14 ജില്ലാ കേന്ദ്ര ങ്ങ ളിലും മുംബൈ, ഡല്‍ഹി, ദുബായ് എന്നീ കേന്ദ്ര ങ്ങളിലും എഞ്ചി നീയ റിംഗ് പ്രവേശന പരീക്ഷ നടത്തു ന്നതായി രിക്കും എന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കുക

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്‌കൂള്‍ കലോത്സവം : പാലക്കാട് ജില്ല ജേതാക്കള്‍

December 10th, 2018

kerala-school-kalolsavam-state-youth-festival-ePathram
ആലപ്പുഴ : അമ്പത്തി ഒന്‍പതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ ത്തില്‍ 930 പോയിന്റ് നേടി പാലക്കാട് ജില്ല ജേതാക്കളായി. 927 പോയിന്റ് നേടിയ കോഴിക്കോട് ജില്ല രണ്ടാം സ്ഥാനത്തും 903 പോയിന്റ് നേടി തൃശ്ശൂര്‍ ജില്ല മൂന്നാം സ്ഥാനവും കരസ്ഥ മാക്കി.

പ്രളയത്തെ തുടര്‍ന്ന് ചെലവ് ചുരുക്കു ന്നതി ന്റെ ഭാഗ മായി ഡിസംബര്‍ 7, 8, 9 എന്നീ മൂന്നു ദിവസ ങ്ങളി ലായി ട്ടാണ് 29 വേദി കളി ലായി കലോത്സവം അരങ്ങേറിയത്.

ഇതേ രീതി യിൽ വരും വര്‍ഷ ങ്ങളിലും തുടരുവാന്‍ ആലോചന ഉണ്ട് എന്നും അധ്യയന ദിന ങ്ങള്‍ നഷ്ട പ്പെടാ തിരി ക്കുന്നതി നായി കഴിയു മെങ്കില്‍ കലോത്സവം രണ്ടു ദിവസ ങ്ങളിലായി ചുരുക്കു ന്നതിനെ പ്പറ്റി ആലോ ചിക്കും എന്നും വിദ്യാ ഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറി യിച്ചു. അടുത്ത വര്‍ഷം കലോത്സവം കാസര്‍കോട് ജില്ല യില്‍ നടത്തും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സ്കൂൾ മേള കൾ ആര്‍ഭാടങ്ങള്‍ ഇല്ലാതെ നടത്തും

September 12th, 2018

kerala-school-kalolsavam-state-youth-festival-ePathram

തിരുവനന്തപുരം : ആർഭാട ങ്ങളും ആഘോഷ ങ്ങളും ഇല്ലാതെ ‘സെലക്ഷൻ പ്രൊസ്സസ്സിൽ’ സംസ്ഥാന സ്കൂൾ കലോല്‍സവ വും ശാസ്ത്ര, കായിക മേള കളും നടത്തും എന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്ര നാഥ്.

കലാ മേള എങ്ങനെ വേണം എന്നുള്ളതും ഏതൊ ക്കെ ഇന ങ്ങൾ ഏതൊക്കെ തല ങ്ങളിൽ നടത്തണം എന്നതും അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യു വാൻ ഈ മാസം 17 ന് മാന്വൽ കമ്മിറ്റി യോഗം ചേരും.

കലോത്സവ മാന്വലി ലും ചില മാറ്റ ങ്ങൾ വരു ത്തിയാലേ ആർഭാട ങ്ങള്‍ ഇല്ലാതെ മത്സരം നടത്തു വാന്‍ കഴിയൂ. അതിനു വേണ്ടി യാണ് മാന്വൽ കമ്മിറ്റി ചേരുന്നത്.

ഇക്കാര്യത്തിൽ തുടർ നട പടി സ്വീകരി ക്കുവാന്‍ പൊതു വിദ്യാഭ്യാസ ഡയറ ക്ടറെ ചുമതല പ്പെടുത്തി. പന്തൽ കെട്ടി യുള്ള ആഘോ ഷങ്ങൾ ഉണ്ടാവില്ല. വിദ്യാർത്ഥി കൾക്ക് സർഗ്ഗ ശേഷി പ്രകടി പ്പി ക്കുവാനും അതു വില യിരു ത്തു വാനും അവസരം ഒരുക്കുക യാണ് ലക്ഷ്യം.

പ്രളയ ത്തിന്റെ പശ്ചാത്തല ത്തിൽ സ്കൂൾ മേള കളും ചലച്ചിത്ര മേളയും ഉപേക്ഷിക്കും എന്നറി യിച്ച് പൊതു ഭരണ വകുപ്പ് നേരത്തെ ഉത്ത രവ് ഇറക്കി യിരുന്നു.

എന്നാൽ കുട്ടിക ളുടെ ഗ്രേസ് മാർക്ക് നഷ്ടപ്പെടും എന്ന തിനാല്‍ വിവിധ ഭാഗ ങ്ങളിൽ നിന്നും പ്രതിഷേധം ഉണ്ടാ വു കയും ചെയ്തു. ഈ സാഹ ചര്യ ത്തി ലാണ് പുതിയ തീരുമാനം. ആഘോഷങ്ങള്‍ ഒഴിവാക്കി ചല ച്ചിത്ര മേള നടത്തു വാനും ആലോ ചന യുണ്ട്.

സംസ്ഥാന സ്കൂൾ കലോല്‍സവം

 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

17 of 231016171820»|

« Previous Page« Previous « ലൈംഗിക പീഡന പരാതി : സി. പി. എം. അന്വേഷിക്കും
Next »Next Page » തെരഞ്ഞെടുപ്പിൽ പറയുന്നത് ആരെങ്കിലും കാര്യമാക്കുമോ : ശ്രീധരൻ പിള്ള »



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine