ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു

May 26th, 2026

mangottu-aup-school-old-students-ormma-cheppu-distribute-education-equipments-ePathram

ഒരുമനയൂർ : നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠന ഉപകരണങ്ങൾ വിതരണം ചെയ്തു കൊണ്ട് ഒരുമനയൂർ മാങ്ങോട്ട് എ. യു. പി. സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി വാട്സാപ്പ് കൂട്ടായ്മ ‘ഓർമ്മച്ചെപ്പ്’ മാതൃകയായി.

തങ്ങൾ പഠിച്ചിറങ്ങിയ വിദ്യാലയത്തിലെ നിലവിലെ വിദ്യാർത്ഥികളിൽ നിർദ്ധനർ ആയവരെ തേടിപ്പിടിച്ചു കൊണ്ടാണ് സ്‌കൂൾ ബാഗും കുടയും വാട്ടർ ബോട്ടിലും ഉൾപ്പെടെ പഠന സഹായ ഉപകരണങ്ങൾ സമ്മാനിച്ചത്.

ഒരുമനയൂർ പഞ്ചായത്ത് പ്രസിഡണ്ടും മാങ്ങോട്ടു സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ പി. എം. താഹിർ ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക ഷിനി ഫ്ലവർ മുഖ്യാതിഥി ആയിരുന്നു. അഡ്മിൻ ഷെബീർ അദ്ധ്യക്ഷത വഹിച്ചു.

പി. ടി. എ. പ്രസിഡണ്ട് ഹനീഫ, ചീഫ് അഡ്‌മിൻ ലിയാഖത്ത്, കൺവീനർ ഡേവിഡ് കാഞ്ഞിരത്തിങ്കൽ, ചെയർമാൻ കബീർ, ബഷീർ ഖാൻ ഇബ്രാഹിം, അജയൻ, സുബൈദ, രഞ്ജനി, സുധീർ, ഷാഹിന അക്ബർ, സരള, ഹൈദ്രോസ്, നൗഷാദ്, സുബൈർ, ജസീന കരീം തുടങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം

May 15th, 2026

kerala-sslc-2026-result-girls-topers-ePathram

തിരുവനന്തപുരം : ഈ വർഷത്തെ എസ്. എസ്. എൽ. സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99. 07 % വിജയമാണ് ഇക്കുറി. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഫലം പ്രഖ്യാപിച്ചത്. 4,14,290 പേർ പരീക്ഷ എഴുതിയതിൽ 4,10,456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,516 പേര്‍ക്ക് ഫുള്‍ എ-പ്ലസ് ലഭിച്ചു.

പെൺകുട്ടികളാണ് ഇത്തവണയും പരീക്ഷാ ഫലത്തിൽ മുന്നിൽ നിൽക്കുന്നത്. 203563 പെൺ കുട്ടികൾ പരീക്ഷ എഴുതിയവരിൽ 201982 പേര്‍ (99.22 ശതമാനം) ഉപരി പഠനത്തിന് അർഹരായി. 210727 ആൺ കുട്ടികൾ പരീക്ഷ എഴുതിയവരിൽ 208474 പേരാണ് (98.93 ശതമാനം) ഉപരി പഠന യോഗ്യത നേടിയത്.

ഐ. ടി. മിഷന്റെ 91886 19958 എന്ന വാട്‌സാപ്പ് നമ്പറിലും ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പിലും പരീക്ഷാ ഫലം ലഭിക്കും.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും

May 8th, 2026

orumanayoor-mangottu-aup-school-old-students-ormma-cheppu-maha-sangamam-ePathram
തൃശ്ശൂർ : ജില്ലയിലെ ഒരുമനയൂർ മാങ്ങോട്ട് എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ‘ഓർമ്മച്ചെപ്പ്’ ഒരുക്കുന്ന മഹാ സംഗമം 2026 ജൂൺ 28 ഞായറാഴ്ച നടക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

മഹാസംഗമത്തിന് മുന്നോടിയായി മാങ്ങോട്ട് സ്കൂളിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് പ്രവേശനോത്സവ ദിവസം പഠനോപകരണങ്ങൾ സമ്മാനിക്കും. ഇതിന്റെ പ്രവർത്തനങ്ങൾക്കായി പിപുലമായ ഒരു കമ്മിറ്റിയും അഡ്മിൻ പാനലിനു നേതൃത്വത്തിൽ രൂപീകരിച്ചു.

എ. വി. കബീർ (ചെയർമാൻ) നേതൃത്വം നൽകുന്ന കമ്മിറ്റിയിൽ വി. ലിയാഖത്ത് (സെക്രട്ടറി), ഷെമീന വാഹിദ്, സൈബു കബീർ (ജോയിന്റ് സെക്രട്ടറിമാർ), ഷബീർ (ട്രഷറർ), പ്രദീപ് (പ്രവാസി കോഡിനേറ്റർ), ഡേവിഡ് കാഞ്ഞിരത്തിങ്കൽ, ജസീന കരീം (പ്രോഗ്രാം കോഡിനേറ്റർമാർ) ബഷീർ ഖാൻ, അഭിനി (റിസപ്ഷൻ & ഫുഡ്), അജയൻ, ഷൈജു (സ്റ്റേജ് & ഗസ്റ്റ്), ഇബ്രാഹിം (പബ്ലിസിറ്റി), സരള (വളൻ്റിയേഴ്സ് ഹെഡ്) എന്നിവരും രക്ഷാധികാരികളായി ഹനീഫ, ഹൈദ്രോസ്, ഷാഹിന അക്ബർ എന്നിവരെയും തെരഞ്ഞെടുത്തു.

ഒരുമനയൂർ പഞ്ചായത്തിലെ 143 വർഷം പഴക്കമുള്ള മാങ്ങോട്ട് എ. യു. പി. സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ എല്ലാ പ്രായക്കാരായ പൂർവ്വ വിദ്യാർത്ഥി കളെയും ചേർത്ത് ഓർമ്മച്ചെപ്പ് വിപുലമായ പരിപാടികളാണ് ഒരുമനയൂർ പഞ്ചായത്ത് ഹാളിൽ ഒരുക്കുന്നത്.

പൂർവ്വ വിദ്യാർത്ഥിയായ ഗായകൻ പട്ടുറുമാൽ മുത്തുവിൻ്റെ സംഗീത പരിപാടി, നാടൻ പാട്ട്, മറ്റു വൈവിധ്യമാർന്ന കലാ പരിപാടികൾ എന്നിവ അരങ്ങേറും. വിവരങ്ങൾക്ക് : +91 99959 61466.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും

April 28th, 2026

sslc-vhse-students-exam-class-room-ePathram
തിരുവനന്തപുരം : ഈ വർഷത്തെ എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 ന് പ്രഖ്യാപിക്കും എന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി അറിയിച്ചു.

ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാ ഫലം മെയ് 22 നും പ്രസിദ്ധീകരിക്കും. ഫല പ്രഖ്യാപനം വന്നാൽ ഉടൻ തന്നെ പുനര്‍ മൂല്യ നിർണ്ണയം നടത്താനുള്ള അപേക്ഷകള്‍ സ്വീകരിക്കും. മെയ് അവസാനത്തിൽ ഫലവും പ്രസിദ്ധീകരിക്കും.

ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ ഇംപ്രൂവ്മെന്റ് ഫലം മെയ് എട്ടിനും ഒന്നാം വര്‍ഷ പരീക്ഷാ ഫലം ജൂണ്‍ പത്തിനും പ്രഖ്യാപിക്കും. എസ്. എസ്. എല്‍. സി. ഫല പ്രഖ്യാപനം കഴിഞ്ഞാലുടന്‍ തന്നെ സര്‍ട്ടിഫിക്കറ്റു കളുടെ വിതരണവും ആരംഭിക്കും.

പരീക്ഷാ മൂല്യ നിർണ്ണയത്തിൽ പങ്കെടുക്കാത്ത രണ്ടായിരത്തിൽ അധികം അദ്ധ്യാപകർക്ക് എതിരെ ശക്തമായ നടപടി എടുക്കാൻ നിർദ്ദേശം നൽകി.

മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനത്തില്‍ പിഴവുകള്‍ വരുത്തുന്ന സ്‌കൂള്‍ അധികാരികള്‍ക്ക് എതിരെ കർശ്ശന നടപടികൾ സ്വീകരിക്കും എന്നും മന്ത്രി വ്യക്തമാക്കി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം

April 17th, 2026

heavy-thunder-storms-expected-in-kerala-with-summer-rain-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ വരും ദിവസങ്ങളിൽ ഇടി മിന്നലോട് കൂടിയ മഴക്കു സാദ്ധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രിൽ 20, 21 (തിങ്കൾ, ചൊവ്വ) തിയ്യതി കളിൽ മഴയോട് കൂടി ഏറെ അപകടകരമായ ഇടി മിന്നൽ കൂടെ ഉണ്ടാവാൻ സാദ്ധ്യത ഉള്ളതിനാൽ ആകാശത്തു കാർ മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ പൊതു ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം.

ഇടി മിന്നൽ മനുഷ്യ ജീവന് മാത്രമല്ല മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയ വിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഗൃഹോപകരണങ്ങൾക്കും വീട്ടുപകരണങ്ങൾക്കും വലിയ നാശ നഷ്ടം സൃഷ്ടിക്കും എന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇടി മിന്നലിന്റെ ലക്ഷണം കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ ഇടത്തേക്ക് മാറുക. തുറസ്സായ സ്ഥല ങ്ങളിൽ നിൽക്കുന്നത് ഇടി മിന്നലേൽക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. വീടിന്റെ ടെറസിലും മൈതാനങ്ങളിലും കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ശക്തമായ കാറ്റും ഇടി മിന്നലും ഉണ്ടാവുമ്പോൾ വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടുക. അവക്ക് സമീപത്തു നിന്നും മാറി നിൽക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുത ഉപകരണങ്ങൾക്ക് അടുത്ത് നിന്നും മാറി നിൽക്കണം.

ഇടി മിന്നൽ ഉള്ളപ്പോൾ ടാപ്പുകളിൽ നിന്ന് വെള്ളം എടുക്കുന്നതും കുളിക്കുന്നതും ഒഴിവാക്കുക. ജലാശയങ്ങളിൽ ഇറങ്ങരുത്. ചൂണ്ട ഇടുന്നതും, മത്സ്യ ബന്ധനം, ബോട്ടിംഗ് തുടങ്ങിയവ ഒഴിവാക്കണം.

ഒരാൾക്ക് മിന്നലേറ്റാൽ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് ഉറപ്പു വരുത്തി പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്‌ച-കേൾവി ശക്തി നഷ്ടപ്പെടാനും ഹൃദയാഘാതം സംഭവിക്കുവാനും സാദ്ധ്യതയുണ്ട്.

മിന്നൽ ഏറ്റാൽ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങൾ ആണെന്നും എത്രയും പെട്ടെന്ന് വൈദ്യ സഹായം എത്തിക്കാൻ മടിക്കരുത് എന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.

     *ഇടി മിന്നലുകളില്‍ അപകട സാദ്ധ്യത : ജാഗ്രതാ നിര്‍ദ്ദേശം

     *അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം 

      *ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

1 of 241231020»|

« Previous « നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
Next Page » വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു »



  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine