ഒ.രാജഗോപാല്‍ തിരുവനന്തപുരത്ത്, കെ.സുരേന്ദ്രന്‍ കാസര്‍ഗോഡ്

March 1st, 2014

തിരുവനന്തപുരം: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ഒ.രാജഗോപാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകും. കാസര്‍കോഡ് മണ്ഡലത്തില്‍ കെ.സുരേന്ദ്രനും, എറണാകുളത്ത് എ.എന്‍ രാധാകൃഷ്ണനും മത്സരിക്കും. കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് സമതിയാണ് ഇതു സംബന്ധിച്ച് അംഗീകാരം നല്‍കിയത്. പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാകും അന്തിമമായി പേരുകള്‍ പ്രഖ്യാപിക്കുക.

കക്ഷി രാഷ്ടീയത്തിനതീതമായി പൊതു സമ്മതിയുള്ള നേതാവാണ് ഒ.രാജഗോപാല്‍. തിരുവനന്തപുരം മണ്ഡലത്തില്‍ നേരത്തെ മത്സരിച്ചപ്പോള്‍ അദ്ദേഹം നേടിയ വോട്ടുകളും മാറിയ രാഷ്ടീയ സാഹചര്യവും കണക്കിലെടുത്ത് ഇത്തവണ വലിയ പ്രതീക്ഷയിലാണ് ബി.ജെ.പി. കേന്ദ്ര സഹമന്ത്രിയായിരുന്ന കാലത്ത് കേരളത്തിന്റെ റെയില്‍‌വേ വികസനത്തിനായി കാര്യമായ പരിശ്രമങ്ങള്‍ അദ്ദേഹം നടത്തുകയും ചെയ്തിരുന്നു. നിലവില്‍ ശശി തരൂരാണ് തിരുവനന്തപുരം മണ്ഡലത്തിലെ എം.പി. അദ്ദേഹത്തിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹമായ മരണവും, ഐ.പി.എല്‍ ഉള്‍പ്പെടെ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ചില വിവാദങ്ങളും കാരണം ശശി തരൂരിന്റെ പ്രതിച്ഛായക്ക് വലിയ മങ്ങല്‍ ഏറ്റിട്ടുണ്ട്.

ചില മണ്ഡലങ്ങളില്‍ പൊതു സ്വതന്ത്രന്മാരെ നിര്‍ത്തുവാനും പാര്‍ട്ടി ആലോചിക്കുന്നു. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. ശോഭാ സുരേന്ദ്രന്‍ തൃശ്ശൂരില്‍ സ്ഥാനാര്‍ഥിയായേക്കും എന്ന് സൂചനയുണ്ട്. അല്‍‌ഫോണ്‍സ് കണ്ണന്താനം, എം.ടി.രമേശ്, സി.കെ.പത്മനാഭന്‍, പി.എസ്.ശ്രീധരന്‍ പിള്ള എന്നിവരുടെ പേരുകളും സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയില്‍ ഉണ്ട്. എല്‍.ഡി.എഫും, യു.ഡി.എഫും സ്ഥാനാര്‍ഥികളെ തീരുമാനിച്ച ശേഷമായിരിക്കും ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുവാന്‍ ഇടയുള്ളൂ. തിരുവനന്തപുരം, കാസര്‍കോഡ്, എറണാകുളം എന്നീ മണ്ഡലങ്ങളില്‍ ആണ് പാര്‍ട്ടി കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. ഇതില്‍ തന്നെ ഒ.രാജഗോപാലിനും, കെ.സുരേന്ദ്രനും കൂടുതല്‍ സാധ്യത കണക്കാക്കുന്നു. സമീപകാലത്ത് സോളാര്‍ തട്ടിപ്പ് ഉള്‍പ്പെടെ പല വിഷയങ്ങളിലും കെ.സുരേന്ദ്രന്‍ നടത്തുന്ന ശക്തമായ ഇടപെടല്‍ അദ്ദേഹത്തിന്റെ ജനസമ്മതി വര്‍ദ്ധിച്ചതായി പാര്‍ട്ടി വിലയിരുത്തുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

ആർ.എസ്.എസിന് എതിരെയുള്ള ബി.ജെ.പി. വിമത സംഘടനയുമായി സി.പി.എം. സഖ്യം

December 28th, 2013

bjp-in-kerala-epathram

കണ്ണൂർ: നരേന്ദ്ര മോഡിയുടെ പേരില്‍ രൂപീകരിക്കപ്പെട്ട കണ്ണൂര്‍ ജില്ലയിലെ ബി. ജെ. പി. വിമതരുടെ നമോ വിചാര്‍ മഞ്ചുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ സി. പി. എം. തീരുമാനം. ആർ. എസ്. എസിന്റെ ഫാസിസ്‌സ്റ്റ് ശൈലിക്കെതിരായി രംഗത്തു വന്ന വിമത വിഭാഗത്തിനു പിന്തുണ നല്‍കുമെന്ന് സി. പി. എം. ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി. ബി. ജെ. പി. മുന്‍ ജില്ലാ പ്രസിഡണ്ട് ഒ. കെ. വാസുവിന്റെ നേതൃത്വത്തില്‍ ബി. ജെ. പി. – ആർ. എസ്. എസ്. വിട്ട് പുറത്ത് വന്ന് രൂപീകരിച്ച നമോ വിചാര്‍ മഞ്ച് അടുത്ത കാലത്താണ് രൂപീകൃതമായത്. കസ്തൂരി രംഗന്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ബി. ജെ. പി. ആവശ്യപ്പെടുമ്പോള്‍ അതിനു വിരുദ്ധമായ നിലപാടാണ് വിമത വിഭാഗം സ്വീകരിച്ചിരിക്കുന്നത്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തില്‍ വിമതര്‍ക്കൊപ്പം സഹകരിക്കുമെന്ന് വ്യക്തമാക്കിയ പി. ജയരാജന്‍ മറ്റു വിഷയങ്ങളില്‍ അവരുടെ നിലപാട് അസരിച്ചായിരിക്കും സഹകരണമെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും പറഞ്ഞു. ബി. ജെ. പി – ആർ. എസ്. എസ്. സംഘങ്ങള്‍ ജില്ലയില്‍ സംഘര്‍ഷം വ്യാപിപ്പിക്കുവാന്‍ ശ്രമിക്കുന്നതായും, അവരുടെ ഫാസിസ്റ്റ് ശൈലിക്കെതിരായി വിമത വിഭാഗം പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കുമെന്നും ജയരാജന്‍ വ്യക്തമാക്കി.

വടകര സീറ്റ് ലക്ഷ്യം വച്ചാണ് നമോ വിചാര്‍ മഞ്ചുമായുള്ള സി. പി. എമ്മിന്റെ സഹകരണമെന്ന് പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് ടി. സിദ്ദിഖ് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സി.പി.എമ്മില്‍ തമ്മിലടി: മാറനല്ലൂര്‍ പഞ്ചായത്ത് ഭരണം നഷ്ടമായി

November 27th, 2012

election-epathram

മലയിന്‍ കീഴ്: സി. പി. എമ്മിലെ തമ്മിലടി മൂലം മാറനല്ലൂര്‍ പഞ്ചായത്ത് ഭരണം ഇടതു മുന്നണിക്ക് നഷ്ടമായി. സി. പി. എം. ലോക്കല്‍ കമ്മറ്റി അംഗം എരുത്താവൂര്‍ ചന്ദ്രന്റെ വോട്ട് അസാധുവാകുകയും മറ്റൊരു സി. പി. എം അംഗം കെ. രാജേന്ദ്രന്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടു നില്‍ക്കുകയും ചെയ്തതോടെ പ്രസിഡണ്ട് സ്ഥാനം നഷ്ടമായി. സി. പി. എമ്മിലെ ആഭ്യന്തര പ്രശ്നം മുതലെടുത്ത് കോണ്‍ഗ്രസ്സും ബി. ജെ. പി. യും ചേര്‍ന്ന് ജെ. എസ്. എസ്. സ്വതന്ത്രന്‍ എ. എന്‍ സനല്‍ കുമാറിനെ വിജയിപ്പിച്ചു. പത്തു വോട്ടാണ് സനല്‍ കുമാറിന് ലഭിച്ചത്. വൈസ് പ്രസിഡണ്ടായി സി. പി. എമ്മിലെ ബിന്ദു ശ്രീകുമാര്‍ വിജയിച്ചു.

21 അംഗങ്ങള്‍ ഉള്ള പഞ്ചായത്തില്‍ ഇടതു മുന്നണിക്ക് 11 അംഗങ്ങളാണ് ഉള്ളത്. മുന്നണി ധാരണയനുസരിച്ച് നിലവിലെ പ്രസിഡണ്ട് സി. പി. എമ്മിലെ എരത്താവൂര്‍ ചന്ദ്രനും വൈസ് പ്രസിഡണ്ട് സി. പി. ഐ. യിലെ സുലോചനയും രാജി വെച്ച് അടുത്ത മൂന്നു വര്‍ഷത്തേക്ക് പ്രസിഡണ്ട് സ്ഥാനം സി. പി. ഐ. ക്കും വൈസ് പ്രസിഡണ്ട് സ്ഥാനം സി. പി. എമ്മിനും നൽകുവാനായിരുന്നു തീരുമാനം. ഇതു പ്രകാരമാണ് ഇരുവരും രാജി വെച്ചത്. എന്നാല്‍ ഇതിനു വിരുദ്ധമായി സി. പി. എം. അംഗങ്ങള്‍ പ്രവര്‍ത്തിച്ചതോടെ ഫലത്തില്‍ സി. പി. ഐ. ക്ക് പ്രസിഡണ്ട് സ്ഥാനം ലഭിച്ചതുമില്ല വൈസ് പ്രസിഡണ്ട് സ്ഥാനം നഷ്ടമാകുകയും ചെയ്തു. ഇതേ തുടര്‍ന്ന് വോട്ടെടുപ്പില്‍ മുന്നണിയുടെ പരാജയത്തിന് കാരണക്കാരായ രണ്ട് അംഗങ്ങളെയും സി. പി. എം. പുറത്താക്കി. ഇതില്‍ രാജേന്ദ്രന്റെ വീടിനു നേരെ ഇന്നലെ ആക്രമണം നടന്നിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മട്ടന്നൂര്‍ നഗരസഭ; ഭരണം എല്‍…ഡി.എഫ് നിലനിര്‍ത്തി

September 5th, 2012
cpm-logo-epathram
കണ്ണൂര്‍: മട്ടന്നൂര്‍ നഗര സഭയുടെ ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി. മൊത്തം 34 വാര്‍ഡുകള്‍ ഉള്ള  മട്ടന്നൂരില്‍   നടന്ന വാശിയേറിയ മത്സരത്തില്‍ യു.ഡി.എഫ് വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇതിന്റെ ഫലമായി 20 വാര്‍ഡുകളേ എല്‍.ഡി.എഫിനു നേടുവാന്‍ ആയുള്ളൂ.  തൂടര്‍ച്ചയായി നാലാം തവണയാണ് എല്‍.ഡി.എഫ് ജയിക്കുന്നതെങ്കിലും സീറ്റുകളുടെ എണ്ണത്തിലും ജനപിന്തുണയിലും വന്ന ഇടിവ് സി.പി.എം നേതൃത്വം വഹിക്കുന്ന ഇടതു മുന്നണിക്ക് വന്‍ തിരിച്ചടിയായി. രണ്ടിടത്ത് ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. കനത്ത പോലീസ് നിരീക്ഷണത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മൊത്തം 103 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 83.66 ശതമാനം പോളിങ്ങാണ് മട്ടന്നൂരില്‍ രേഖപ്പെടുത്തിയത്. ഇന്നു രാവിലെ എട്ടുമണിയോടെ ആയിരുന്നു വോട്ടെണ്ണല്‍ ആരംഭിച്ചത്.
യു.ഡി.എഫിനെ സംബന്ധിച്ച്  കഴിഞ്ഞ തവണത്തെ ആറു സീറ്റില്‍ നിന്നും 14 സീറ്റിലേക്ക് കുതിച്ചു ചാട്ടമാണ് ഉണ്ടായത്.  ഇതില്‍ അഞ്ചു വാര്‍ഡുകള്‍ എല്‍.ഡി.എഫില്‍ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. മത്സരിച്ച മുഴുവന്‍ സീറ്റുകളിലും മുസ്ലിം ലീഗിനു വിയം കൈവരിക്കുവാന്‍ കഴിഞ്ഞു. ലീഗിന്റെ വിമത സ്ഥാനാര്‍ഥിയെ തോല്പിച്ചു കൊണ്ടാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.ഉഷ അഞ്ചാം വാര്‍ഡില്‍ വിജയിച്ചത്. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്‍‌തള്ളപ്പെട്ടു.  ഇടതു കോട്ടയായ മട്ടന്നൂരില്‍ ഉണ്ടായ എല്‍.ഡി.എഫിനുണ്ടായ തിരിച്ചടി നേതൃത്വത്തെയും അണികളേയും ഞെട്ടിച്ചു. ചന്ദ്രശേഖരന്‍ വധം, അബ്ദുള്‍ഷുക്കൂര്‍ വധം തുടങ്ങിയവ ഇടതു പക്ഷത്തിനേറ്റ തിരിച്ചടിക്ക് കാരണമായിട്ടുണ്ടെന്നാ‍ണ് രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on മട്ടന്നൂര്‍ നഗരസഭ; ഭരണം എല്‍…ഡി.എഫ് നിലനിര്‍ത്തി

വോട്ടുമറിച്ചെന്ന ആരോപണം ശരിയ്യല്ല, വോട്ടുകുറഞ്ഞത് പരിശോധിക്കും: ശിവദാസമേനോന്‍

June 15th, 2012

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി എഫ് ലോറന്‍സിന് ഇടതു കോട്ടയില്‍ പോലും വോട്ടു കുറഞ്ഞ തിനെക്കുറിച്ച് ബൂത്തു തലത്തില്‍ തന്നെ പരിശോധിക്കുമെന്ന് ടി. ശിവദാസമേനോന്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയുടെ വോട്ടുകള്‍ മറിച്ചെന്ന ആരോപണം ശരിയ്യല്ലെന്നും അങ്ങനെ  ആരെങ്കിലും ആവശ്യപ്പെട്ടാല്‍ ഉടന്‍ അണികള്‍ വോട്ട് മറിച്ചു ചെയ്യുമെന്ന് കരുതുന്നില്ല. കിട്ടേണ്ട വോട്ടുമുഴുവന്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിക്ക് കിട്ടിയിട്ടുണ്ടാകില്ല. അതിനര്‍ത്ഥം വോട്ടുചോര്‍ത്തി എന്നല്ല. വി.എസിന്റെ ഒഞ്ചിയം സന്ദര്‍ശനം ഫലത്തെ ബാധിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. എന്നാല്‍ ഒഞ്ചിയം സന്ദര്‍ശനം യാദൃശ്ചികമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

18 of 331017181930»|

« Previous Page« Previous « മണിയുടെ പ്രസംഗം തോല്‍‌വിക്ക് കാരണമായി : വി എസ്
Next »Next Page » ഐസ്ക്രീം കേസിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവില്ലെന്ന് »



  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine