കേരളം അതി ജീവിക്കും : മുഖ്യമന്ത്രി പിണറായി വിജയൻ

August 20th, 2018

pinarayi-vijayan-epathram
തിരുവനന്തപുരം : കേരളം നേരിട്ട ഏറ്റവും വലിയ ദുരന്ത ത്തിൽ എല്ലാ വിധത്തിലും സഹാ യിച്ച എല്ലാ വർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രളയ ക്കെടുതിയില്‍ കുരുങ്ങി ക്കിടക്കുന്ന ജന ങ്ങളുടെ ജീവന്‍ രക്ഷ പ്പെടു ത്തുന്ന തിനുള്ള പ്രവര്‍ ത്തനം ഏറെ ക്കുറെ പൂര്‍ത്തി യായി ക്കഴി ഞ്ഞിരിക്കു കയാണ്. രക്ഷാ പ്രവർത്തനം അവസാന ഘട്ട ത്തിലാണ് ഉള്ളത് എന്നും അത് തുടർന്നും കാര്യക്ഷമമായി മുന്നോട്ടു പോകും എന്നും ജന ജീവിതം സാധാ രണ നില യി ലാക്കു ന്നതി നാണ് ഇനി പ്രഥമ പരി ഗണന എന്നും മുഖ്യ മന്ത്രി വാര്‍ത്താ സമ്മേളന ത്തില്‍ അറി യിച്ചു.

രക്ഷാപ്രവര്‍ത്തന ങ്ങളില്‍ മത്സ്യ ത്തൊഴി ലാളി കളുടെ വലിയ ഇട പെടലു കൾ ഉണ്ടായിട്ടുണ്ട്. അവര്‍ക്ക് ഓരോ ബോട്ടിനും ഇന്ധന ത്തിന് പുറമെ ദിവസം തോറും 3000 രൂപ നല്‍കണം എന്നു തീരുമാനിച്ചി ട്ടുണ്ട്.

കേടുപാടു പറ്റു കയും നഷ്ട പ്പെട്ടു പോവുക യും ചെയ്ത ബോട്ടു കള്‍ക്ക് നഷ്ട പരിഹാരം നല്‍കും. ദുരിതാ ശ്വാസ – രക്ഷാ പ്രവര്‍ ത്തന ങ്ങൾക്ക് എത്തിച്ച ബോട്ടു കള്‍ കൊണ്ടു വന്ന പോലെ തന്നെ തിരിച്ച് എത്തി ക്കും.  രക്ഷാ പ്രവര്‍ ത്തന ങ്ങളിൽ ഏര്‍പ്പെട്ട മത്സ്യ ത്തൊഴി ലാളി കള്‍ക്ക് തദ്ദേശ സ്ഥാനപന ങ്ങ ളുടെ കീഴില്‍ സ്വീകരണം നൽകും എന്നും മുഖ്യ മന്ത്രി അറി യിച്ചു.

സമാനതകളില്ലാത്ത പ്രതി സന്ധി മറി കടക്കുന്ന തിന് കൈ – മെയ് മറന്ന സഹായിച്ച എല്ലാ വര്‍ക്കും നന്ദി അറി യിക്കുന്നു എന്നും മുഖ്യ മന്ത്രി പറഞ്ഞു.

പ്രധാനമ ന്ത്രിയും ആഭ്യന്തര മന്ത്രി കേരളം സന്ദര്‍ശിച്ച് നിരവധി സഹായ ങ്ങൾ ഒരുക്കുകയും വാഗ്ദാന ങ്ങൾ നല്‍കു കയും ചെയ്തതി നെയും അനു സ്മരി ക്കുന്നു. വിവിധ സൈനിക വിഭാഗ ങ്ങളുടെ പ്രവര്‍ ത്തന ങ്ങള്‍ക്കും ഗവര്‍ണ്ണ റുടെ നപടി കളേയും സര്‍ ക്കാര്‍ അഭിനന്ദിച്ചു കൊണ്ട് നന്ദി അറിയിച്ചു.

പ്രവാസി കളുടെ സഹകരണത്തിന് സര്‍ക്കാറിന്റെ കടപ്പാടും നന്ദിയും മുഖ്യമന്ത്രി അറിയിച്ചു. മലയാളി കളെ കൂടാതെ വിദേശത്തു നിന്ന് ഇതര സംസ്ഥാനക്കാരും വിവിധ രാജ്യക്കാരും കേരളത്തെ സഹായി ക്കു വാൻ മുന്നിട്ടിറങ്ങിയിരുന്നു.

പ്രളയ ബാധിത പ്രദേശ ങ്ങളില്‍ നിന്നുള്ള 7,24,649 ജന ങ്ങള്‍ വിവിധ ക്യാമ്പുകളിലായി താമസി ക്കുകയാണ്. ഇവര്‍ക്കായി 5,645 ദുരിതാ ശ്വാസ ക്യാമ്പു കളാണ് സംസ്ഥാനത്ത് തുറന്നി രിക്കു ന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വ ത്തില്‍ ക്യാമ്പു കളുടെ പ്രവര്‍ ത്തനം സുഗമ മായി നടത്തുന്നതിനുള്ള നടപടി കളാണ് സ്വീകരിച്ചു വരുന്നത്.

ജനങ്ങളുടെ ജീവന്‍ രക്ഷ പ്പെടുത്തുക എന്ന എറ്റവും അടിയന്തര മായ കര്‍ത്തവ്യ മാണ് ഏത് ദുരിത ത്തിലും പ്രഥമ പരി ഗണന നല്‍കേ ണ്ടത്. അത്തരം കാഴ്ച പ്പാ ടോടെ നടത്തിയ ഇട പെട ലുകള്‍ ലക്ഷ്യം കണ്ടി രി ക്കുന്നു.

ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് പോകു മ്പോള്‍ വേണ്ട ആവശ്യങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വെള്ളം ഇറങ്ങുന്ന ഉടനെ ശുദ്ധീ കരണ പ്രക്രിയകള്‍ ആരംഭിക്കും. ശുദ്ധജല പൈപ്പു കളുടെ തകരാറുകള്‍ യുദ്ധ കാലടി സ്ഥാന ത്തില്‍ തീര്‍പ്പാക്കും. മാലിന്യ നിര്‍മാ ര്‍ജനം ചെയ്യുന്നതിന് പ്രാധാന്യം നല്‍കും.

ഓരോ വില്ലേജിലും ശുദ്ധീകരണ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഒരു ഉദ്യോഗസ്ഥന്‍ ഉണ്ടാകും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരുടെ നിർദ്ദേശം അനു സരിച്ച് ആയി രിക്കും ക്ളോറി നേഷൻ അടക്കമുള്ള കാര്യങ്ങള്‍ നടത്തുക. ഒരു പഞ്ചായ ത്തില്‍ ആറ് വീതം ഹെല്‍ത്ത് ഇന്‍സ്‌പെ ക്ടര്‍ മാരെ നിയമിക്കും.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

എയര്‍ പോര്‍ട്ടു കളിലേക്ക്​ കെ. എസ്. ആർ. ടി. സി. സർവ്വീസ് നടത്തും

June 24th, 2018

ksrtc-logo-airport-smart-bus-service-launching-ePathram
തിരുവനന്തപുരം : സംസ്ഥാനത്തെ പ്രധാന വിമാന ത്താ വള ങ്ങളില്‍ നിന്നും കെ. എസ്. ആർ. ടി. സി. സർവ്വീ സു കള്‍ നടത്തും.

തിരുവനന്ത പുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍ എന്നിവിട ങ്ങളില്‍ നിന്നും ജൂലായ് മൂന്നു മുതല്‍ അതതു നഗര കേന്ദ്ര ങ്ങളിലേക്ക് പരീ ക്ഷണാടി സ്ഥാന ത്തിൽ ബസ്സു കള്‍ ഓടി ത്തുടങ്ങും. മൂന്ന് എയര്‍ പോര്‍ട്ടു കളില്‍ നിന്നും ഒരോ ബസ്സു കൾ വീതം ആഗസ്റ്റ് മൂന്നു വരെ ഒരു മാസ ത്തേ ക്കാണ് പരീക്ഷണ യോട്ടം.

ksrtc-bus-epathram

തിരു വനന്ത പുരത്തു നിന്ന് തമ്പാനൂർ, കിഴക്കേകോട്ട എന്നിവിട ങ്ങളിലേക്കും നെടുമ്പാശ്ശേരിയിൽ നിന്നും കൊച്ചി യിലേക്കും കരിപ്പൂരിൽ നിന്നും കോഴിക്കോട്ടേ ക്കും ആണ് സര്‍വ്വീസ് നടത്തുക. വിമാന ങ്ങളുടെ സമയ ക്രമം അനു സരിച്ചു തന്നെ ബസ്സു കളുടെ സമയം ക്രമീ കരിക്കും.

ഓൺ ലൈൻ ബുക്കിംഗും ലഭ്യമായിരിക്കും. എയര്‍ പോര്‍ ട്ടുക ളില്‍ നിന്നും യാത്ര ക്കാര്‍ ഇറങ്ങി വരുന്നതിന് സമീപത്തായി കെ. എസ്. ആർ. ടി. സി. യുടെ സ്മാര്‍ട്ട് ബസ്സ് ഉണ്ടാകും. ക്രമീ കരണ ങ്ങൾ ക്കായി എയർ പോർ ട്ടിൽ ഇൻസ്പെക്ടർമാരെ നിയോഗിക്കും.

ടാക്സികൾ യാത്ര ക്കാരെ കയറ്റുന്നതിനും മുമ്പാണ് ബസ്സു കൾ പാർക്ക് ചെയ്യുക. രാത്രി സമയത്തും ബസ്സ് സര്‍വ്വീസ് ലഭ്യ മാക്കും. ഒരു മണിക്കൂർ ഇട വിട്ടാണ് സർവ്വീ സുകൾ നടത്തുക എന്നും സമയ കൃത്യത യാണ് സ്മാര്‍ട്ട് ബസ്സിന്റെ പ്രത്യേകത എന്ന് അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നോര്‍ക്ക റൂട്ട്‌സ് വായ്‌പ : പട്ടിക ജാതി – വികസന കോർപ്പറേഷൻ വഴി

May 31st, 2018

ogo-norka-roots-ePathram
തിരുവനന്തപുരം : പ്രവാസി പുനരധിവാസ ത്തിന്റെ ഭാഗമായി നോര്‍ക്ക റൂട്ട്‌സ് നല്‍കുന്ന വായ്പ പട്ടിക ജാതി – വികസന കോർപ്പ റേഷൻ വഴി ലഭ്യമാക്കു ന്നതിനുള്ള നടപടി ക്രമ ങ്ങള്‍ ആരംഭിച്ചു.

ഇതുമായി ബന്ധപ്പെട്ട രേഖകളില്‍ നോർക്ക -റൂട്ട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരി കൃഷ്‌ണൻ നമ്പൂ തിരിയും പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ വികസന കോർപ്പ റേഷൻ മാനേ ജിംഗ് ഡയറക്‌ടർ ഡോ. എം. എ. നാസറും ഒപ്പു വച്ചു.

രണ്ടു വർഷം എങ്കിലും വിദേശത്തു ജോലി ചെയ്ത ശേഷം പ്രവാസി ജീവിതം മതിയാക്കി തിരിച്ചെ ത്തിയ മല യാളി കൾക്കു സ്വന്ത മായി വ്യവ സായ സംരംഭങ്ങൾ ആരംഭിക്കുന്ന തിനു പരമാ വധി 20 ലക്ഷം രൂപ വരെ യാണു വായ്‌പ ലഭിക്കുക.

തുകയുടെ 15 ശതമാനം നോർക്ക റൂട്ട്സ് സബ്‌സിഡി യായി നൽകും.

വിവര ങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശി ക്കുകയോ 1800 425 3939 എന്ന ഈ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. വിസ : പൊലീസ് ക്ലിയറൻസ് നടപടി കള്‍ വേഗ ത്തിലാക്കും

February 7th, 2018

kerala-dgp-loknath-behera-ePathram
തിരുവനന്തപുരം : യു. എ. ഇ. യിൽ തൊഴില്‍ വിസക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നടപടികള്‍ വേഗ ത്തി ലാക്കുവാന്‍ ഡി. ജി. പി. ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി.

യു. എ. ഇ. യിലെ തൊഴിൽ വിസക്ക് അപേക്ഷി ക്കുന്ന വിദേശി കൾ സ്വഭാവ സർട്ടി ഫിക്കറ്റ് സമർ പ്പിക്കണം എന്ന നിയമം 2018 ഫെബ്രുവരി 4 ഞായറാഴ്ച മുതലാണ് പ്രാബല്യ ത്തില്‍ വന്നത്.

clearance-certificate-from-kerala-police-ePathram

അപേക്ഷകരുടെ സത്യ വാങ് മൂല ത്തിലെ വിവര ങ്ങളും നില വിലെ രേഖകളും ജില്ലാ സ്പെഷ്യൽ ബ്രാഞ്ചി ൻെറ സഹായ ത്തോടെ പരിശോ ധിച്ച് ജില്ലാ പൊലീസ് മേധാ വി യാണ് ക്ലിയറൻസ് സർട്ടി ഫിക്കറ്റ് നൽകുക.

സംസ്ഥാനത്തെ ഏതൊരു പൊലീസ് സ്റ്റേഷനു കളു മായും ഈ വിഷയത്തില്‍ സ്പെഷ്യൽ ബ്രാഞ്ചിന് ബന്ധപ്പെടാ വുന്ന താണ്. സാധാരണ അപേക്ഷ കളിൽ 14 ദിവസത്തി നകം സർട്ടിഫിക്കറ്റ് നൽകും.

രണ്ടു പേജുള്ള  പുതുക്കിയ ഫോറ ത്തിലാണ് ഇനി മുതൽ അപേക്ഷി ക്കേണ്ടത്. അപേക്ഷാ ഫീസ് 1000 രൂപ ടി. ആർ. 15 ഫോം മുഖേന ട്രഷറിയിലോ ഒാൺ ലൈനായോ അട ക്കണം. അപേക്ഷ യുടെ കോപ്പിയും ഉദ്യോഗാർത്ഥി യുടെ സത്യവാങ് മൂലവും ഇതോടൊപ്പം വെക്കണം. വിശദ വിവര ങ്ങള്‍ ക്കായി വെബ് സൈറ്റ് സന്ദര്‍ ശിക്കുക.

അപേക്ഷക രുടെ ബുദ്ധിമുട്ടുകള്‍ ഒഴി വാക്കു ന്നതിന് മുഖ്യമന്ത്രി യുടെ നിർദ്ദേശ പ്രകാരം ചീഫ് സെക്രട്ടറി വിളിച്ച യോഗ ത്തിലെ തീരു മാന പ്രകാര മാണ് ഈ നടപടി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പാസ്സ്പോര്‍ട്ടിന്റെ നിറം മാറ്റം: കേരള ഹൈക്കോടതി കേന്ദ്ര ത്തോട് വിശദീ കരണം തേടി

January 31st, 2018

orange-and-blue-indian-passport-ePathram
തിരുവനന്തപുരം : പാസ്സ്പോര്‍ട്ട് ഓറഞ്ച് നിറം ആക്കി മാറ്റു വാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാന ത്തിന് എതി രായ ഹര്‍ജി യില്‍ കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാ രിനോട് വിശദീകരണം തേടി.

വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവരെ രണ്ടാംകിട പൗരന്‍ മാരായി പരിഗണി ക്കുന്ന വിധ ത്തിലാണ് പുതിയ മാറ്റം എന്ന് ചൂണ്ടി ക്കാണിച്ചു കൊണ്ട് കൊല്ലം സ്വദേശികളാ യ ഷംസുദ്ധീന്‍, ഷാജഹാന്‍ എന്നിവര്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി യിലാണ് കേരള ഹൈക്കോടതി കേന്ദ്ര ത്തോട് വിശദീ കരണം തേടിയത്.

എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള (ഇ. സി. ആര്‍) പാസ്സ് പോര്‍ ട്ടുകള്‍ക്ക് ഓറഞ്ച് നിറവും എമി ഗ്രേഷന്‍ പരിശോധന ആവശ്യം ഇല്ലാത്ത വർക്ക് നീല നിറവും നല്‍കു വാനും പാസ്സ് പോര്‍ട്ട് ഉടമയുടെ അഡ്രസ്സും എമി ഗ്രേഷന്‍ സ്റ്റാറ്റസും പാസ്സ് പോര്‍ട്ടി ന്റെ അവ സാന പേജി ല്‍ നിന്ന് ഒഴി വാക്കു വാനും കേന്ദ്ര സര്‍ക്കാര്‍ തീരു മാനി ച്ചിരുന്നു.

വ്യക്തി കളുടെ സ്വകാര്യത യിലേക്കും അഭി മാന ബോധ ത്തി ലേക്കും ഉള്ള കടന്നു കയറ്റമാണ് ഈ നടപടി യിലൂ ടെ ഉണ്ടാ വുക. കൂടാതെ, വ്യക്തി ഗത വിവര ങ്ങള്‍ ഉള്‍ ക്കൊള്ളുന്ന അവസാന പേജ് ഒഴിവാക്കു വാ നുള്ള തീരു മാന ത്തെയും ഹര്‍ജി യില്‍ ചോദ്യം ചെയ്യുന്നുണ്ട്.

വിദ്യാഭ്യാസ യോഗ്യത യും സാമ്പത്തിക ശേഷിയും കുറ ഞ്ഞ വര്‍ക്ക് അഭി മാന ക്ഷതം ഉണ്ടാക്കു ന്നതും അവരെ രണ്ടാം കിട പൗരന്‍ മാരായി പരിഗണി ക്കുന്നതു മാണ് പാസ്സ് പോര്‍ട്ടി ന്റെ നിറം മാറ്റുന്ന നടപടി യിലൂടെ എന്നും തുല്യത ക്കുള്ള അവ കാശ ത്തിനു മേല്‍ നടത്തുന്ന ഗുരു തര മായ കടന്നു കയറ്റമാണ് ഇത് എന്നും ഹര്‍ജി യില്‍ ചൂണ്ടി ക്കാട്ടുന്നു.

ജസ്റ്റിസ്സു മാരായ ആന്റണി ഡൊമിനിക്, ശേഷാദ്രി നായിഡു എന്നിവര്‍ അട ങ്ങിയ ബഞ്ചാണ് കേന്ദ്ര സര്‍ക്കാ രിനോട് വിശദീ കരണം തേടിയത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

11 of 18101112»|

« Previous Page« Previous « സ്വകാര്യ ബസ്സ് സമരം മാറ്റിവച്ചു
Next »Next Page » എ. കെ. ശശീന്ദ്രൻ വീണ്ടും മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തു »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine