മണലിനു പുറകെ മരത്തിനും ക്ഷാമം; കെട്ടിട നിര്‍മ്മാണ മേഖല പ്രതിസന്ധിയിലേക്ക്

June 5th, 2014

paarppidam-blog-epathram

കൊച്ചി: സംസ്ഥാനത്ത് മണലിന്റെ ക്ഷാമം രൂക്ഷമായതിനൊപ്പം മ്യാന്മറില്‍ (ബര്‍മ്മ) നിന്നുമുള്ള തടിയുടെ വരവ് നിലച്ചത് കെട്ടിട നിര്‍മ്മാണ മേഖലയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. പിന്‍‌കോഡ, തേക്ക് എന്നീ മരങ്ങളാണ് പ്രധാനമായും മ്യാന്മറില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നത്. ഉറപ്പും ഈടും ഉള്ള പിന്‍‌കോഡ എന്ന മരം കേരളത്തിന്റെ കാലാവസ്ഥയോട് വളരെയധികം യോജിക്കുന്നതിനാലാണ് നിര്‍മ്മാണ മേഖലയില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നത്. ഏപ്രില്‍ മാസത്തിലാണ് മ്യാന്മറില്‍ നിന്നുമുള്ള ഉരുളന്‍ തടിയുമായി അവസാന കപ്പല്‍ കൊച്ചി തുറമുഖത്ത് അടുത്തത്.

ഉരുളന്‍ തടിയുടെ കയറ്റുമതി മ്യാന്മര്‍ നിര്‍ത്തി വെച്ചതാണ് പ്രതിസന്ധിക്ക് കാരണം. പകരം പല വലിപ്പത്തില്‍ മുറിച്ച് സൈസാക്കിയ തടികള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് കേരളത്തില്‍ എത്തുമ്പോള്‍ വലിയ തുക നികുതിയായി നല്‍കേണ്ടി വരുന്നു. ഇതു മൂലം ഇറക്കുമതിക്കാര്‍ പിന്‍‌വാങ്ങുന്നു. പ്രതിവര്‍ഷം ഏതാണ്ട് ഒരു ലക്ഷം ടണ്ണിനടുത്ത് പിന്‍‌കോഡയാണ് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത്. അമ്പതിനായിരം ടണ്ണോളം തേക്കും ഇറക്കുമതി ചെയ്യുന്നു. വരവ് നിലച്ചതോടെ വിലയില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 250 മുതല്‍ 350 രൂപ വരെ ക്യുബിക്ക് അടിക്ക് അധിക വില നല്‍കേണ്ടി വരുന്നു. നേരത്തെ പിന്‍‌കോഡ കൊണ്ടുള്ള ഉരുപ്പടികള്‍ നിര്‍മ്മിച്ചു നല്‍കുവാന്‍ കരാര്‍ ഏറ്റവര്‍ക്ക് ആണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്.

നാടന്‍ മരങ്ങളുടെ ലഭ്യത കുറവ് വന്നതോടെയാണ് ഇറക്കുമതി മരങ്ങള്‍ക്ക് കേരളത്തില്‍ പ്രിയമായത്. വിലക്കുറവും ഒപ്പം തന്നെ മരം അറുത്താല്‍ പാഴായി പോകുന്നതും കുറവാണ് എന്ന പ്രത്യേകതയും പിന്‍‌കോഡയ്ക്കുണ്ട്. മ്യാന്മര്‍ മരത്തിന്റെ വരവ് നിലച്ചതോടെ ആഫ്രിക്ക, അമേരിക്ക എന്നിവടങ്ങളില്‍ നിന്നും മരങ്ങള്‍ വരുന്നുണ്ടെങ്കിലും അതിനു ഡിമാന്റ് കുറവാണ്. ഉറപ്പിനെയും ഈടിനേയും കുറിച്ചുള്ള ആശങ്കയാണ് പ്രധാന കാരണം.

മണല്‍ പ്രതിസന്ധി മൂലം പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അമിത വില നല്‍കിക്കൊണ്ട് കള്ള മണലിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കേരളത്തിലെ നിര്‍മ്മാണ മേഖല. നിലവാരമില്ലാത്ത കര മണലിനേയും എം. സാന്റിനേയും ആശ്രയിക്കേണ്ട ഗതികേടിലാണ് കെട്ടിടം നിര്‍മ്മിക്കുന്നവര്‍. ഇതു മൂലം നിര്‍മ്മാണ ചിലവ് വലിയ തോതില്‍ വര്‍ദ്ധിച്ചു, ഒപ്പം കെട്ടിടങ്ങളുടെ ഈടും ബലവും കുറഞ്ഞു. ഇതോടൊപ്പം മരത്തിന്റെ വരവ് നിലച്ചതോടെ നിര്‍മ്മാണ മേഖല വന്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. വരും ദിനങ്ങളില്‍ കരിങ്കൽ ഖനനത്തിനു നിയന്ത്രണം വരിക കൂ‍ടെ ചെയ്താല്‍ സ്തംഭനാവസ്ഥയിലേക്കാവും ഈ മേഖല എത്തുക.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വര്‍ണ്ണം പവന് 240 രൂപ വര്‍ദ്ധിച്ചു

March 27th, 2012

gold-price-gains-epathram
കൊച്ചി: സ്വര്‍ണ്ണവില പവന് 240 രൂപ വര്‍ദ്ധിച്ച് പവന് 21,200 രൂപയായി.  30 രൂപ വര്‍ദ്ധിച്ച് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 2,650 രൂപയായി.ഇതോടെ സ്വര്‍ണ്ണത്തിനു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തി. തിങ്കളാഴ്ച  പവന്റെ വിലയില്‍ 80 രൂപ താഴ്‌ന്ന് 20,960 രൂപയില്‍ എത്തിയിരുന്നു എങ്കിലും പിന്നീട് വിലയില്‍ വര്‍ദ്ധനവുണ്ടാകുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരളത്തിലെ വൈദ്യുതി ഉപഭോഗം സര്‍വ്വകാല റിക്കോര്‍ഡില്‍

March 7th, 2012
Keralapower-epathram
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തില്‍ സര്‍വ്വകാല റിക്കോര്‍ഡ്. ഇന്നലെ സംസ്ഥാനത്ത് ഉപയോഗിച്ചത്  60.5 ദശലക്ഷം യൂണിറ്റ്  വൈദ്യുതിയാണ്. ആദ്യമായാണ് സംസ്ഥനത്ത് പ്രതിദിന ഉപഭോഗത്തില്‍ 59 ദശലക്ഷം യൂണിറ്റ് മറികടക്കുന്നത്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതിയ കണക്കുകള്‍ വൈദ്യുതി ബോര്‍ഡിനെ ആശങ്കപ്പെടുത്തുന്നുണ്ട്. വര്‍ദ്ധിച്ചു വരുന്ന ചൂടും പരീക്ഷക്കാലമായതും വൈദ്യുതി ഉപഭോഗത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. വീടുകളില്‍ എ. സി അടക്കമുള്ള കൂളിങ്ങ് സംവിധാനങ്ങള്‍ ധാരാളമായി ഉപയോഗിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. ഇതു കൂടാതെ കച്ചവട സ്ഥാപനങ്ങളുടേയും മറ്റും പരസ്യങ്ങള്‍/ അലങ്കാര ഡിസ്‌പ്ലേകള്‍ എന്നിവയ്ക്കും ധാരാളം വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. വര്‍ദ്ധിച്ചു വരുന്ന  വൈദ്യുതിയുടെ ഉപഭോഗത്തിനനുസരിച്ച് ആനുപാതികമായി ഉല്പാദനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നില്ല. വൈദ്യുതി ഉപയോഗം കുറക്കുവാനായില്ലെങ്കില്‍ സംസ്ഥാനം കനത്ത വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് വൈദ്യുതി ബോര്‍ഡും ഈ രംഗത്തെ വിദഗ്ദരും പലതവണ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

കള്ള് വ്യവസായം പ്രതിസന്ധിയിലേക്ക്

September 11th, 2010

toddy-shop-kerala-epathramപാലക്കാട്: മലപ്പുറം വ്യാജക്കള്ള് ദുരന്തത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പലയിടങ്ങളിലും കള്ളു ഷാപ്പുകള്‍ അടച്ചു. മലപ്പുറം, തൃശ്ശൂര്‍ തുടങ്ങി ചിലയിടങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം അടച്ചതു കൂടാതെ അബ്കാരികള്‍ സ്വന്തം നിലയ്ക്കും ഷാ‍പ്പുകള്‍ അടച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കള്ളെത്തിയിരുന്നത് പാലക്കാട്ടെ ചിറ്റൂര്‍ മേഖലയില്‍ നിന്നും ആയിരുന്നു. അവിടെ ഏകദേശം ആയിരത്തിനടുത്ത് തോട്ടങ്ങളില്‍ നിന്നും ചെത്തുന്ന കള്ളാണ് സംസ്ഥാനത്തിന്റെ ഭൂരിഭാഗം ഷാപ്പുകളിലേക്കും എത്തിയിരുന്നത്. മൂന്നു ലക്ഷത്തോളം ലിറ്റര്‍ കള്ളാണ് ഇവിടെ നിന്നും വിതരണം ചെയ്തിരുന്നത്. എന്നാല്‍ ചിറ്റൂരിലെ കള്ള് അന്യ ജില്ലകളിലേക്ക് കൊണ്ടു പോകുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഷാപ്പുകളില്‍ കള്ളിനു ദൌര്‍ലഭ്യം ആയി. അതാതു ഷാപ്പിന്റെ പരിധിയില്‍ ഉള്ള ചെത്തുകാര്‍ അളക്കുന്ന കള്ള് ഒരു മണിക്കൂര്‍ പോലും വില്‍ക്കുവാന്‍ തികയില്ല. ചിറ്റൂര്‍ കള്ളിന്റെ കൂടെ പിന്‍ബലത്തില്‍ ആയിരുന്നു ഒട്ടുമിക്ക ഷാപ്പുകളും പ്രവര്‍ത്തിച്ചിരുന്നത്.

mapranam-toddy-shop-epathram

മാപ്രാണം കള്ളുഷാപ്പ്‌

കേരളത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ചിറ്റൂരിലെ തെങ്ങുകളില്‍ നിന്നും കള്ളിന്റെ ലഭ്യത കൂടുതലാണ്. ഇവിടെ വലിയ തോട്ടങ്ങളില്‍ കൂലിക്ക് ആളെ നിര്‍ത്തി ചെത്തിക്കുകയാണ് പതിവ്. എന്നാല്‍ ജില്ലക്ക് പുറത്തേക്ക് കള്ള് കൊണ്ടു പോകുവാന്‍ ആകില്ലെന്ന് വന്നതോടെ ആവശ്യക്കാര്‍ ഇല്ലാത്തതിനാല്‍ ഇവിടെ ചെത്തുന്ന കള്ള് ഒഴുക്കി കളയേണ്ട അവസ്ഥയുമായി. അബ്കാരികളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളും ഇതോടെ പ്രതിസന്ധിയില്‍ ആയി. പല തൊഴിലാളികളും തല്‍ക്കാലം ചെത്തു നിര്‍ത്തുവാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഇത് തെങ്ങിനേയും ദോഷകരമായി ബാധിക്കും. പെട്ടെന്ന് ചെത്ത് നിര്‍ത്തിയാല്‍ ആ കുലകളില്‍ നിന്നും പിന്നെ കള്ളു ചെത്തുവാന്‍ പറ്റില്ല. മാത്രമല്ല ചിലപ്പോള്‍ തെങ്ങ് തന്നെ നശിച്ചു പോകുവാനും ഇടയുണ്ട്.

mapranam-toddy-shop-food-epathram

കള്ളുഷാപ്പിലെ കറികള്‍ ഏറെ പ്രസിദ്ധമാണ്

കള്ള് ഷാപ്പിനോടനുബന്ധിച്ച് കറിക്കച്ചവടം നടത്തുന്ന ധാരാളം ആളുകള്‍ ഉണ്ട്. ഈ മേഖലയിലും പ്രതിസന്ധിയായിട്ടുണ്ട്. കള്ളിനേക്കാള്‍ കറിക്ക് പ്രസിദ്ധമായ ഷാപ്പുകള്‍ ഉണ്ട് കേരളത്തില്‍ പലയിടത്തും. ഇരിങ്ങാലക്കുടയ്ക്കടുത്ത് മാപ്രാണം ഷാപ്പ് ഇത്തരത്തില്‍ ഏറെ പ്രസിദ്ധമാണ്. അമ്പതോളം വരുന്ന വൈവിധ്യമാര്‍ന്ന കറികള്‍ ഉണ്ട് അവിടെ. ധാരാളം ആളുകള്‍ ശുദ്ധമായ കള്ള് കുടിക്കുന്നതിനൊപ്പം ഭക്ഷണം കഴിക്കുവാനും ഇത്തരം ഷാപ്പുകളെ തേടിയെത്തുന്നു. എന്നാല്‍ കള്ള് ഷാപ്പിന്റെ മറവില്‍ വ്യാജ കള്ള് വ്യാപകമായി വിതരണം ചെയ്തതാണ് ഈ മേഖലയെ മൊത്തത്തില്‍ ദോഷകരമായി ബാധിക്കുന്ന വിധത്തിലേക്ക് എത്തിച്ചത്.

(ഫോട്ടോകള്‍ “മാപ്രാണം കള്ളുഷാപ്പ്‌” എന്ന ബ്ലോഗില്‍ നിന്നും. ഈ ബ്ലോഗ്‌ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.)

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2 of 212

« Previous Page « കെ അച്യുതന്‍ കള്ളു കച്ചവടം നിര്‍ത്തിയത്‌ വിവാദമാകുന്നു
Next » മലപ്പുറത്ത് എസ്.ഐ. വെടിയേറ്റ് മരിച്ചു »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine