കടല്‍ ദുരന്തം ;കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളുടെ ജഡം കണ്ടെത്തി

March 10th, 2012

fishing-boat-epathram

ആലപ്പുഴ: മത്സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടെ കണ്ടെത്തി. ചവറ കോവില്‍ ത്തോട്ടം സ്വദേശി ക്ലീറ്റസ് (34), പള്ളിത്തോട്ടം തോപില്‍ ഡോണ്‍ ബോസ്കോ നഗറില്‍ ബെര്‍ണാഡ് (ബേബിച്ചന്‍-32) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ക്ലീസ്റ്റസിന്റെ മൃതദേഹം തകര്‍ന്ന ബോട്ടില്‍ നിന്നും നാവികസേനയുടെ മുങ്ങല്‍ വിദഗ്ദര്‍ കണ്ടെടുക്കുകയായിരുന്നു. ബെര്‍ണാഡിന്റേത് മത്സ്യത്തൊഴിലാളികളാണ് കണ്ടെടുത്തത്. ഇരുവരുടേയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജസ്റ്റിന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു

March 2nd, 2012

vizhinjam-project-epathram

ചവറ: ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവം കോസ്റ്റ് ഗാര്‍ഡിനെയും ഫിഷറീസ് അധികൃതരെയും ഫോണില്‍ വിളിച്ചറിയിച്ച ജസ്റ്റിന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ഡോണ്‍ ഒന്ന് ബോട്ടില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ കപ്പല്‍ ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ ജസ്റ്റിന്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം അപകടമെന്ന് പറയുമ്പോഴും ഇടിച്ച കപ്പലിനെ കുറിച്ചോ അപകടത്തെ കുറിച്ചോ വ്യക്തമായ ഒരു വിവരവും ഇല്ലാത്തത്‌ ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.

എന്നാല്‍ ഈ കപ്പല്‍ സംഭവം അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടു വന്ന് കൊച്ചി, വിഴിഞ്ഞം എന്നീ തുറമുഖങ്ങളുടെ പ്രവര്‍ത്തനത്തെ അപകീര്‍ത്തി പെടുത്തുവാനും ഇവിടം സുരക്ഷിതമല്ല എന്ന ധ്വനിപ്പിച്ച് ഇന്ത്യയുടെ  വികസന കുതിപ്പിനെ തടയിടാനുള്ള തന്ത്രപരമായ ഇടപെടലുകള്‍ ഇതിനു പിന്നില്‍ ഉണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനു പിന്നില്‍ ഇറ്റലി അടക്കമുള്ള അന്താരാഷ്ട്ര ലോബികള്‍ കരു നീക്കുന്നതിന്റെ തിരക്കഥയാണോ ഇപ്പോള്‍ നടക്കുന്നത്? ഈ ചോദ്യം നമ്മുടെ ഭരണാധികാരികള്‍ എങ്കിലും സ്വയം ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ല. ദുരൂഹതകള്‍ക്ക് ഉത്തരം ലഭിക്കാതെ മറ്റെല്ലാ സംഭവങ്ങളും പോലെ ഇതും ചുരുങ്ങുമോ?

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വന്ധ്യതാ ചികിത്സയ്ക്കിടെ മരിച്ച യുവതിയുടെ ബന്ധുക്കള്‍ക്ക്‌ നഷ്ടപരിഹാരം

February 26th, 2012

blood-transfusion-epathram

തിരുവനന്തപുരം : ആറ്റിങ്ങല്‍ സമദ്‌ ആശുപത്രിയില്‍ വന്ധ്യതാ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരണമടഞ്ഞത് ചികിത്സയിലെ പിഴവ് മൂലമാണെന്ന് കണ്ടെത്തിയ കേരള സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ യുവതിയുടെ ബന്ധുക്കള്‍ക്ക്‌ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു.

2002 സെപ്തംബര്‍ 4 നാണ് രക്തം നല്‍കിയതിലെ അപാകത മൂലം യുവതി മരണമടഞ്ഞത്. ഓഗസ്റ്റ്‌ 1ന് ലാപ്രോസ്കോപ്പി ശസ്ത്രക്രിയക്ക് പ്രവേശിക്കപ്പെട്ട യുവതിയ്ക്ക് രക്തസ്രാവം ഉണ്ടാവുകയും ഇവരെ കിംസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക്‌ അടിയന്തിരമായി മാറ്റുകയും ചെയ്തു. എന്നാല്‍ ഏതാനും ദിവസത്തിനകം യുവതി മരണമടയുകയായിരുന്നു.

ഓ നെഗറ്റിവ് രക്ത ഗ്രൂപ്പ്‌ ഉള്ള യുവതിക്ക്‌ ആശുപത്രിയില്‍ നിന്നും ഗ്രൂപ്പ്‌ മാറി ബി നെഗറ്റിവ് രക്തം നല്‍കിയതാണ് യുവതി മരിക്കാന്‍ ഇടയായത് എന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. ഇരു ആശുപത്രികളും ചേര്‍ന്ന് സംഭവം മൂടിവെയ്ക്കാന്‍ ശ്രമിച്ചു എന്നും ബന്ധുക്കള്‍ ആരോപിച്ചു.

സമദ്‌ ആശുപത്രി ആരോപണങ്ങള്‍ നിഷേധിക്കുന്നുണ്ട്. ശസ്ത്രക്രിയക്ക് ശേഷം യുവതിയുടെ നില തൃപ്തികരമായിരുന്നു. രാത്രി 8:30ക്ക് രക്തം നല്‍കിയ യുവതിക്ക്‌ അര മണിക്കൂറിനുള്ളില്‍ അസ്വസ്ഥത അനുഭവപ്പെടുകയും പുലര്‍ച്ചെ 1:30ക്ക് യുവതിയെ കിംസ് ആശുപത്രിയിലേക്ക്‌ മാറ്റുകയും ചെയ്തു. എന്നാല്‍ രോഗി ഡിസ്സെമിനേറ്റഡ് ഇന്‍ട്രാ വാസ്ക്കുലര്‍ കൊയാഗുലേഷന്‍ എന്ന ഒരു സങ്കീര്‍ണ്ണത മൂലമാണ് മരണമടഞ്ഞത് എന്നും ഇതില്‍ ആശുപത്രിക്ക് എന്തെങ്കിലും ചെയ്യാന്‍ ആവുമായിരുന്നില്ല എന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ആശുപത്രി രേഖകള്‍ പരിശോധിച്ച കമ്മീഷന്‍ രക്തം നല്‍കിയതിനു ശേഷം റിയാക്ഷന്‍ ഉണ്ടായാല്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം പാലിക്കുന്നതില്‍ ആശുപത്രി അധികൃതര്‍ പരാജയപ്പെട്ടു എന്ന് കണ്ടെത്തി. എതിര്‍ രക്തവാഹിനിയില്‍ നിന്നും രക്തത്തിന്റെ സാമ്പിള്‍ എടുത്ത് പരിശോധിച്ച് റിയാക്ഷന്റെ കാരണം കണ്ടു പിടിക്കാന്‍ ആശുപത്രി ശ്രമിച്ചില്ല. നല്‍കിയ രക്തത്തിന്റെ ബാക്കി രക്ത ബാങ്കില്‍ തിരികെ നല്‍കി അന്വേഷിക്കാനും ഇവര്‍ തയ്യാറായില്ല. ആശുപത്രി രേഖകളില്‍ ശീതീകരണിയില്‍ നിന്നും രക്തം എടുത്ത്‌ ആരാണ് എന്നോ രക്തം സൂക്ഷിക്കുന്ന സഞ്ചി മാറി പോയതാണോ എന്നോ മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നും അധികൃതര്‍ കണ്ടെത്തി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മോഹന്‍ലാലിന്റെ അമ്മയുടെ നില ഗുരുതരം

February 23rd, 2012

നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി(76) തലച്ചോറില്‍ രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരനിലയില്‍ എറണാകുളത്തെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ഐ സി യുവിലേക്ക് മാറ്റിയ ശാന്തകുമാരി ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീഷണത്തിലാണ്. ഇവരുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് മാസ്റ്റര്‍ എന്ന സിനിമയുടെ  സെറ്റില്‍ എറണാകുളത്ത് തന്നെയുള്ള ലാല്‍ ഷൂട്ടിങ് നിര്‍ത്തിവച്ച് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

കുന്നംകുളത്ത് ആനയിടഞ്ഞു, ഒരാളെ അടിച്ചു കൊന്നു

February 20th, 2012
elephant-on-lorry-epathram
കുന്നംകുളം: കുന്ദംകുളത്തിനു സമീപം ഇടഞ്ഞ ആന ഒരാളെ അടിച്ചു കൊന്നു. കുന്നംകുളം കോലാടി സ്വദേശി സൈമണ്‍ (70) ആണ് ആനയുടേ തുമ്പികൊണ്ടുള്ള അടിയേറ്റ് മരിച്ചത്. കീരങ്ങാട്ട് മഹാദേവന്‍ എന്ന ആനയാണ് ഇടഞ്ഞത്.  ആനയെ കൊണ്ടു പോകുകയായിരുന്ന വാഹനം  മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ആന വിരണ്ടത്. ആ സമയം റോഡിലൂടെ പോകുകയായിരുന്ന സൈമണെ ആന തുമ്പികൊണ്ട് അടിച്ചു വീഴ്‌ത്തുകയായിരുന്നു. തുടര്‍ന്ന് പാപ്പാന്മാര്‍ക്ക് പിടികൊടുക്കാതെ ഓടിയ ആന ഒരു ബൈക്ക് യാത്രക്കാ‍രനേയും ആക്രമിച്ചു. ആനയുടെ പാപ്പാന്‍ തിരുവാങ്ങപുറം ശിവശങ്കരനും പരിക്കേറ്റിട്ടുണ്ട്.
മണ്ണുത്തി വെറ്റിനറി സര്‍വ്വകലാശാലയിലെ ആനഗവേഷണ കേന്ദ്രം തലവന്‍ ഡോ. രാജീവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം ആനയെ മയക്കുവെടി വച്ച് തളച്ചു. പതിനഞ്ചു കിലോമീറ്ററോളം ഓടിയ ആനയെ ചിറമനേങ്ങാട്ടുള്ള റോയല്‍ എഞ്ചിനീയറിങ്ങ് കോളേജിനു സമീപത്താണ് തളച്ചത്.
വഹനങ്ങളില്‍ ആനകളെ കയറ്റികൊണ്ടു പോകുമ്പോള്‍ വളരെയധികം ശ്രദ്ധ ആവശ്യമാണ്. ദീര്‍ഘദൂരം നിര്‍ത്താതെ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പൊള്‍ അരികിലൂടെ ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളുടെ ശബ്ദവും അപകട ഭീതിയും മൂലം ആനയുടെ മനോനിലയില്‍ സാരമായ കുഴപ്പങ്ങള്‍ ഉണ്ടാക്കും. മാത്രമല്ല നിരന്തരം കാറ്റടിക്കുന്നത് ആനകളുടെ കണ്ണില്‍ അസ്വസ്ഥത ഉണ്ടാക്കും. പല ആനകള്‍ക്കും കണ്ണിനു അസുഖങ്ങള്‍ ബാധിക്കുന്നതില്‍ ഇത്തരം വാഹന യാത്രകള്‍ക്ക് മുഖ്യ പങ്ക് ഉണ്ട്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളും ഭക്ഷണവും വെള്ളവും ഇല്ലാതെയാണ് കേരളത്തില്‍ വാഹനത്തില്‍ കയറ്റി ആനകളെ കൊണ്ടു പോകുന്നത്. ഇതു സംബന്ധിച്ച് അധികാരികള്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആനപരിപാലനം സംബന്ധിച്ചുള്ള നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് പല ആനയുടമകളും ആനബ്രോക്കര്‍മാരും അവയെ ഉത്സവപ്പറമ്പുകളില്‍ എഴുന്നള്ളത്തിനു കൊണ്ടു വരുന്നത്. ഇക്കഴിഞ്ഞ ദിവസം തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരിയില്‍ കുറുപ്പത്ത് ശിവശങ്കരന്‍ എന്ന ആനയിടഞ്ഞ് പാപ്പാന്‍ ഉള്‍പ്പെടെ രണ്ടു പേരെ കൊലപ്പെടുത്തിയിരുന്നു. വിശ്രമമില്ലാത്ത എഴുന്നള്ളിപ്പുകളും പാപ്പാന്മാരുടെ പീഠനവും വേണ്ടത്ര ഭക്ഷണം ലഭിക്കായ്കയുമെല്ലാം ആണ് ആനകളെ പ്രകോപിതരാക്കുന്നത്. ഒപ്പം കാലാവസ്ഥാവ്യതിയാനം മൂലം ഉണ്ടാകുന്ന ഇടക്കോളും (രണ്ടു മദപ്പാടുകളുടെ ഇടയില്‍ കാണുന്ന മദ ലക്ഷണങ്ങള്‍)  ആനകള്‍ ഇടയുവാന്‍ കാരണമാകുന്നു. കേരളത്തിലെ ആനകളില്‍ ഇടക്കോളിന്റെ പ്രവണത വര്‍ദ്ധിച്ചു വരുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

13 of 261012131420»|

« Previous Page« Previous « തിരുകേശ വിവാദത്തില്‍ ഇടപെടാന്‍ പിണറായിക്ക് അധികാരമില്ലെന്ന് കാന്തപുരം
Next »Next Page » നേഴ്സുമാര്‍ക്ക് ബാങ്ക് വഴി ശമ്പളം നല്‍കുവാന്‍ ഉത്തരവിട്ടു »



  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine