കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു

August 14th, 2025

logo-government-of-kerala-ePathramതിരുവനന്തപുരം : സംസ്ഥാന യുവജനക്ഷേമ വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന ‘കേരളോത്സവം-2025 നുള്ള ലോഗോക്കു വേണ്ടി എൻട്രികൾ ക്ഷണിച്ചു.

A4 സൈസിൽ മൾട്ടി കളറിൽ പ്രിന്റ് ചെയ്ത എൻട്രികൾ 2025 ആഗസ്റ്റ് 20 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ലഭിക്കണം. എൻട്രികൾ അയക്കുന്ന കവറിന് മുകളിൽ ‘കേരളോത്സവം-2025 ലോഗോ’ എന്ന് രേഖപ്പെടുത്തണം.

ലോഗോ അയക്കേണ്ട വിലാസം: മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവ ജന ക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി.ഒ., തിരുവനന്തപുരം- 43.
ഫോൺ: 0471 -2733139, 2733602.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു

April 21st, 2025

excellence-award-ePathram
തിരുവനന്തപുരം : വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തിത്വ ങ്ങളെ ആദരിക്കുന്നതിനായി ‘കേരള പുരസ്കാരങ്ങൾ’ എന്ന പേരിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത പുരസ്കാരങ്ങൾക്കായി നാമ നിർദേശങ്ങൾ ക്ഷണിച്ചു. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ ആയിട്ടാണ് കേരള പുരസ്കാരങ്ങൾ സമ്മാനിക്കുക.

നാമ നിർദ്ദേശങ്ങൾ ജൂൺ 30 നകം ഓൺ ലൈനായി സമർപ്പിക്കണം. വെബ് സൈറ്റ്‌ വഴിയല്ലാതെ നേരിട്ട് ലഭിക്കുന്ന നാമ നിർദ്ദേശങ്ങൾ പരിഗണിക്കില്ല.

കേരള പുരസ്കാരങ്ങൾ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശ ങ്ങളും ഓൺ ലൈനായി അപേക്ഷ സമർപ്പിക്കുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളും കേരള പുരസ്കാരം വെബ് സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് : 0471 251 8531, 0471 251 8223, 0471 2525444 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

March 25th, 2025

excellence-award-ePathram
തിരുവനന്തപുരം : സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വൃതിയാന ഡയറക്ടറേറ്റ് 2025 ലെ പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.

പരിസ്ഥിതി സംരക്ഷകൻ, പരിസ്ഥിതി ഗവേഷകൻ, പരിസ്ഥിതി പത്ര പ്രവർത്തകൻ, പരിസ്ഥിതി ദൃശ്യ മാധ്യമ പ്രവർത്തകൻ, പരിസ്ഥിതി സംരക്ഷണ സ്ഥാപനം, പരിസ്ഥിതി സംരക്ഷണ തദ്ദേശ സ്വയം ഭരണ സ്ഥാപനം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുന്നത്.

അപേക്ഷകളും അനുബന്ധ രേഖകളും വെബ് പോർട്ടലിലൂടെ മാർച്ച് 31ന് മുമ്പായി സമർപ്പിക്കണം. വിശദാംശങ്ങൾ വെബ് ലിങ്കിൽ  ലഭ്യമാണ്.

പരിസ്ഥിതി മിത്രം പുരസ്കാരം സംബന്ധിച്ച മാർഗ്ഗ രേഖയും സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വൃതിയാന ഡയറക്ടറേറ്റ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  P R D 

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു

March 24th, 2025

film-maker-jc-daniel-father-of-malayalam-cinema-ePathram
തിരുവനന്തപുരം : കേരള സമൂഹത്തെ ആധുനിക സമൂഹമായി നവീകരിക്കുന്നതിൽ മലയാള സിനിമയും ജെ. സി. ഡാനിയലും പങ്കു വഹിച്ചിട്ടുണ്ട് എന്ന് സാംസ്‌കാരിക, യുവ ജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ. ജെ. സി. ഡാനിയലിൻ്റെ വെങ്കല പ്രതിമയുടെ നിർമ്മാണ ഉദ്ഘാടനം ശ്രീ തിയേറ്ററിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

അമ്പതാം വാർഷികം ആഘോഷിക്കുന്ന ചലച്ചിത്ര വികസന കോർപ്പറേഷൻ്റെ ചിത്രാഞ്ജലി സ്റ്റുഡിയോ ക്യാമ്പസിൽ ജെ. സി. ഡാനിയലിൻ്റെ പൂർണ്ണ കായ വെങ്കല പ്രതിമ സ്ഥാപിക്കുന്നത് മലയാള സിനിമയുടെ ചരിത്ര മുഹൂർത്തം ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലോകത്തുടനീളം മലയാള സിനിമ ശ്രദ്ധിക്കപ്പെടുന്ന ഇക്കാലത്ത് മലയാള സിനിമയുടെ പിതാവായ ജെ. സി. ഡാനിയലിന് ആദരവ് നൽക്കേണ്ടത് അനിവാര്യമായ ഉത്തരവാദിത്വമാണ്.

യാഥാസ്ഥിതിക കുടുംബ പശ്ചാത്തലത്തിൽ നിന്നും എതിർപ്പുകളെ അവഗണിച്ച് സിനിമ നിർമ്മിക്കാനായി ഇറങ്ങി പ്പുറപ്പെട്ട ജെ. സി. ഡാനിയലും അദ്ദേഹത്തിൻ്റെ ‘വിഗത കുമാരൻ’ എന്ന സിനിമയിലെ നായിക പി. കെ. റോസിയും അന്നത്തെ സമൂഹത്തിൽ നിന്ന് കടുത്ത വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്.

ജെ. സി. ഡാനിയലിൻ്റെ പ്രവർത്തനങ്ങളെ ചരിത്ര ത്തിൽ രേഖപ്പെടുത്തുന്നതിലൂടെ ആ കാലത്തെ സാമൂഹിക അന്തരീക്ഷം ഇന്നത്തെ തലമുറയെ പരിചയപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത് എന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ആധുനിക സമൂഹത്തോടൊപ്പം ആധുനിക രീതിയിലേക്ക് സിനിമയും മാറുകയാണ്. മറ്റു കലകളിൽ നിന്ന് വ്യത്യസ്തമാണ് സിനിമ. അതു കൊണ്ടു തന്നെ സിനിമ മേഖലയെ സമൂലമായ പരിവർത്തനം ചെയ്യേണ്ട ഉത്തരവാദിത്വം സർക്കാരിനുമുണ്ട്. നമ്മുടെ സമൂഹത്തിലെ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടു കൊണ്ട് സിനിമ മേഖല രൂപപ്പെടുത്തുകയും വേണം. വർത്തമാന കാല പ്രശ്‌നങ്ങളെ സിനിമ സംബോധന ചെയ്യണം എന്നും മന്ത്രി പറഞ്ഞു.

മലയാള സിനിമക്കു നൽകാവുന്ന ഏറ്റവും കരുത്തുറ്റ ഓർമ്മപ്പെടുത്തലാണ് ജെ.സി. ഡാനിയലിൻ്റെ പ്രതിമ എന്ന് സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. കലക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെക്കുകയും വിപ്ലവ ശബ്ദം ഉയർത്തുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം എന്നും ഡോ. ദിവ്യ അനുസ്മരിച്ചു.

ജെ. സി. ഡാനിയലിൻ്റെ മകൻ ഹാരിസ് ഡാനിയൽ, ശിൽപ്പി കുന്നുവിള എം. മുരളി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ. എസ്. എഫ്. ഡി. സി. ചെയർമാൻ ഷാജി എൻ. കരുൺ, കേരള ചലച്ചിത്ര അക്കാദമി ചെയർ മാൻ പ്രേം കുമാർ, കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. മധു പാൽ, കെ. എസ്. എഫ്. ഡി. സി. മാനേജിംഗ് ഡയറക്ടർ പ്രിയദർശനൻ പി. എസ്., ഭരണ സമിതി അംഗ ങ്ങളായ ഷാജി കൈലാസ്, പി. സുകുമാർ, ജിത്തു കോളയാട്, ഇർഷാദ് അലി, ഷെറിൻ ഗോവിന്ദൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് തുടങ്ങിയവർ പങ്കെടുത്തു. TAG : ePathram, P R D

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

March 19th, 2025

writer-pk-ashita-passed-away-ePathram

തൃശൂർ: അന്തരിച്ച എഴുത്തുകാരി അഷിതയുടെ സ്മരണാർത്ഥം നൽകി വരുന്ന അഷിതാ സ്മാരക പുരസ്കാരങ്ങൾക്ക് പ്രവാസികളായ അക്ബർ ആലിക്കര, അഭിഷേക് പള്ളത്തേരി എന്നിവർ അർഹരായി. അക്ബർ ആലിക്കരയുടെ ‘ഗോസായിച്ചോറ്’ എന്ന കഥാ സമാഹാരത്തിനും അഭിഷേക് പള്ളത്തേരിയുടെ ‘കയ്യാലയും കടത്തിണ്ണയും’ എന്ന ഓർമ്മക്കുറിപ്പുകളുടെ സമാഹാരത്തിനുമാണ് പുരസ്കാരങ്ങൾ.

റോസ്മേരി, സന്തോഷ് ഏച്ചിക്കാനം, ശിഹാബുദ്ദീൻ പൊയ്ത്തും കടവ്‌ എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിർണ്ണയിച്ചത്‌.

മറ്റു പുരസ്കാരങ്ങൾ
യാത്രാവിവരണം : കെ. ആർ. അജയൻ (സൂക്കോ കടന്ന് വടക്ക് കിഴക്ക്). നോവൽ : ഡോ. ആനന്ദൻ കെ. ആർ. (ചെമന്ന ചിറകറ്റ പക്ഷി). ബാല സാഹിത്യം : റെജി മലയാലപ്പുഴ (കുഞ്ഞികഥകളുടെ പാൽക്കിണ്ണം). ആത്മകഥ : സുജ പാറു (മിഴി നനയാതെ). കവിത : പ്രദീഷ്‌ ‌(ഒരാൾ). യുവ സാഹിത്യ പ്രതിഭ പുരസ്കാരം : റീത്താ രാജി (ചിരി നോവുകൾ).

അഷിതയുടെ ഓർമ്മ ദിനമായ മാർച്ച് 27 ന് അഷിത സ്മാരക സമിതി കോഴിക്കോട്  സംഘടിപ്പിക്കുന്ന പരിപാടിയിൽ വെച്ച് പുരസ്‌കാരങ്ങൾ സമ്മാനിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
Next »Next Page » ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു »



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine