അടൂര്‍ ഗോപാലകൃഷ്ണന്‍ സപ്തതിയുടെ നിറവില്‍

July 3rd, 2011

adoor-gopalakrishnan-epathram

മലയാള സിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന മഹാനായ സംവിധായകന് ഇന്ന് എഴുപത് വയസ്സ് തികയുന്നു, അടൂര്‍ ഗോപാലകൃഷ്ണന്‍. പത്തനംതിട്ടയിലെ അടൂരില്‍ 1941 ജൂലൈ 3 നു ജനിച്ചു. ഒത്തു തീര്‍പ്പുകള്‍ക്ക് മുതിരാതെ അടൂര്‍ വെട്ടിത്തെളിച്ച വഴി മലയാള സിനിമയുടെ വളര്‍ച്ചക്ക് ഏറെ ഗുണം ചെയ്തു. ബംഗാളില്‍ സത്യജിത്‌ റേ പോലെ മലയാളത്തില്‍ അടൂര്‍ ഒരു സുവര്‍ണ്ണ നക്ഷത്രമാണ്. ഏതോ വഴിയിലൂടെ സഞ്ചരിച്ചിരുന്ന മലയാള സിനിമയെ ലോക സിനിമയുടെ ഗണത്തിലേക്ക് ഉയര്‍ത്താന്‍ അടൂര്‍ വഹിച്ച പങ്ക് ചെറുതല്ല.

1972ല്‍ സ്വയംവരം എന്ന സിനിമ വരുമ്പോള്‍ പലരും നെറ്റി ചുളുക്കിയിരുന്നു. എന്നാല്‍ മലയാള സിനിമയില്‍ നവതരംഗത്തിന്റെ നാന്ദിയായിരുന്നു സ്വയംവരം. നാടകത്തിലുള്ള കമ്പം കാരണം അടൂര്‍ 1962ല്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിക്കുവാന്‍ പോയി. ചലച്ചിത്ര സംവിധാനം പഠിക്കുന്നത് തന്നെ ഒരു നല്ല നാടക സംവിധായകന്‍ ആക്കുമെന്ന വിശ്വാസമായിരുന്നു ഇതിനു പ്രചോദനം. പക്ഷേ ചലച്ചിത്രം എന്ന മാദ്ധ്യമത്തിന്റെ കഴിവുകളെ അവിടെ വെച്ച് അടൂര്‍ കണ്ടെത്തുകയായിരുന്നു.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചലച്ചിത്ര പഠനം പൂര്‍ത്തിയാക്കിയ അടൂര്‍ ഗോപാലകൃഷ്ണന്‍, കുളത്തൂര്‍ ഭാസ്കരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ 1965ല്‍ രൂപവത്കരിക്കപ്പെട്ട തിരുവന്തപുരത്തെ ചിത്രലേഖ ഫിലിം സൊസൈറ്റിയാണ് കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി. അടൂരിന്റെ സ്വയംവരത്തിനു മുന്‍പു വരെ സിനിമകള്‍ എത്ര തന്നെ ഉദാത്തമായിരുന്നാലും അവ വാണിജ്യ വശത്തിന് വലിയ പ്രാധാന്യം കൊടുത്തിരുന്നു. ഗാന നൃത്ത രംഗങ്ങളില്ലാത്ത സിനിമകള്‍ ചിന്തിക്കുവാന്‍ പോലുമാവാത്ത കാലഘട്ടത്തിലാണ് സ്വയംവരത്തിന്റെ രംഗപ്രവേശം. ജനകീയ സിനിമകളുടെ നേരെ മുഖം തിരിച്ച ‘സ്വയംവര‘ത്തെ സാധാരണ സിനിമാ പ്രേക്ഷകര്‍ ഒട്ടൊരു ചുളിഞ്ഞ നെറ്റിയോടെയും തെല്ലൊരമ്പര പ്പോടെയുമാണ് സ്വീകരിച്ചത്. ഒരു ചെറിയ വിഭാഗം ജനങ്ങള്‍ മാത്രം ഈ പുതിയ രീതിയെ സഹര്‍ഷം എതിരേറ്റു.

കേരളത്തില്‍ സമാന്തര സിനിമയുടെ പിതൃത്വവും അടൂരിന് അവകാശപ്പെടാവുന്നതാണ്. കേരളത്തിലെ ആദ്യത്തെ സിനിമാ നിര്‍മ്മാണ സഹകരണ സംഘം ആയ ചിത്രലേഖ അടൂര്‍ മുന്‍‌കൈ എടുത്ത് രൂപവത്കരിച്ചതാണ്. അരവിന്ദന്‍, പി. എ. ബക്കര്‍, കെ. ജി. ജോര്‍ജ്ജ്, പവിത്രന്‍, രവീന്ദ്രന്‍ തുടങ്ങിയ ഒട്ടനവധി സംവിധായകരെ പ്രചോദിപ്പിക്കുവാന്‍ ചിത്രലേഖയ്ക്കു കഴിഞ്ഞു.

ആജീവനാന്ത സംഭാവനകളെ മുന്‍നിര്‍ത്തി ഇന്ത്യാ സര്‍ക്കാരിന്റെ ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ് (2005) ദേശീയ, സംസ്ഥാന സിനിമാ അവാര്‍ഡുകള്‍ – സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍, നിഴല്‍ക്കുത്ത്, ഒരു പെണ്ണും രണ്ടാണും. ദേശീയ അവാര്‍ഡ് ഏഴു തവണ ലഭിച്ചു. അന്താരാഷ്ട്ര സിനിമാ നിരൂപകരുടെ അവാര്‍ഡ് (FIPRESCI) അഞ്ചു തവണ തുടര്‍ച്ചയായി ലഭിച്ചു. എലിപ്പത്തായത്തിന് 1982ല്‍ ലണ്ടന്‍ ചലച്ചിത്രോത്സവത്തില്‍ സതര്‍ലാന്റ് ട്രോഫി ലഭിച്ചു. ഏറ്റവും മൗലികവും ഭാവനാ പൂര്‍ണ്ണവുമായ ചിത്രത്തിന് 1982ല്‍ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ് ലഭിച്ചു. ആജീവനാന്ത സംഭാവനകളെ മുന്‍നിര്‍ത്തി ഇന്ത്യാ ഗവര്‍ണ്മെന്റില്‍നിന്നു പത്മശ്രീ ലഭിച്ചു.

എ ഗ്രേറ്റ് ഡേ (1965) ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡിപ്ലോമ ഫിലിം ദ് മിത്ത് (1967), ഡേഞ്ജര്‍ അറ്റ് യുവര്‍ ഡോര്‍സ്റ്റെപ്പ് (1968), ആന്റ് മാന്‍ ക്രിയേറ്റഡ് (1968), ടുവേര്‍ഡ്സ് നാഷണല്‍ എസ്. ടി. ഡി. (1969), സ്വയംവരം (1972) – (സംവിധാനം), കഥ, തിരക്കഥ, (കെ. പി. കുമാരനുമൊത്ത് രചിച്ചു), പാസ്റ്റ് ഇന്‍ പെര്‍സ്പെക്ടീവ് (1975), കൊടിയേറ്റം (1977) – കഥ, തിരക്കഥ, സംവിധാനം , യക്ഷഗാനം (1979), ദ് ചോള ഹെറിറ്റേജ് (1980) , എലിപ്പത്തായം (1981) – കഥ, തിരക്കഥ, സംവിധാനം , കൃഷ്ണനാട്ടം (1982), മുഖാമുഖം (1984) – തിരക്കഥ, സംവിധാനം, അനന്തരം (1987‌‌), മതിലുകള്‍ (1989), വിധേയന്‍ (1993), കഥാപുരുഷന്‍ (1995), കലാമണ്ഡലം ഗോപി (ഡോക്യുമെന്ററി – 2000), നിഴല്‍ക്കുത്ത് (2003), നാല്‌ പെണ്ണുങ്ങള്‍ (2007), ഒരു പെണ്ണും രണ്ടാണും (2008) എന്നിവയാണ് അടൂരിന്റെ സൃഷ്ടികള്‍. അടൂര്‍ എന്നാല്‍ ലോക സിനിമയില്‍ മലയാള സിനിമയുടെ പര്യായമായി മാറി എന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. അദ്ദേഹത്തിന്റെ കലാ യാത്രയ്ക്ക് ഭാവുകങ്ങള്‍ നേരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

രശ്മി ചലച്ചിത്രോല്‍സവം സമാപിച്ചു

June 13th, 2011

മലപ്പുറം: രശ്മി ഫിലിം സൊസൈറ്റി കുട്ടികള്‍ക്കായി സംഘടിപ്പിച്ച സൗജന്യ ചലച്ചിത്രോല്‍സവം പുതിയൊരു അനുഭവമായി. ചാര്‍ളി ചാപ്ലിന്റെ ‘ദി കിഡ്, മജീദ്‌ മജീദിയുടെ ചില്‍ഡ്രന്‍സ് ഓഫ് ഹെവന്‍, റോബര്‍ട്ട് എന്‍റിക്കോയുടെ ആന്‍ ഒക്കറന്‍സ്‌ അറ്റ്‌ ഔള്‍ക്രീക്ക് ബ്രിഡ്ജ്, ആല്‍ബര്‍ട്ട് ഖമോസിന്റെ ദി റെഡ്‌ ബലൂണ്‍ എന്നീ സിനിമകളാണ് പ്രദര്‍ശനത്തിന് ഉണ്ടായിരുന്നത്. ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത തിരക്കഥാകൃത്ത് ജി. ഹിരണ്‍ നിര്‍വഹിച്ചു. എം. എഫ് ഹുസൈന്റെ നിര്യാണത്തില്‍ അനിശോചനം രേഖപ്പെടുത്തികൊണ്ടാണ് ചലചിത്രോല്സവം തുടങ്ങിയത്. രശ്മി ഫിലിം സൊസൈറ്റി പ്രസിഡന്‍റ് മണമ്പൂര്‍ രാജന്‍ബാബു അധ്യക്ഷനായിരുന്നു. വൈസ്‌ പ്രസിഡന്റ് ജി. കെ രാംമോഹന്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കാപ്പില്‍ വിജയന്‍ സ്വാഗതവും, ജോ: സെക്രട്ടറി ഹനീഫ രാജാജി നന്ദിയും പറഞ്ഞു. നിരവധി കുട്ടികളും മുതിര്‍ന്നവരും സിനിമകള്‍ കാണാന്‍ എത്തിയിരുന്നു. പ്രദര്‍ശനശേഷം കുട്ടികള്‍ക്കായി നടത്തിയ ചലച്ചിത്രാസ്വാദനമെഴുത്ത് മല്‍സരത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി നിവധി കുട്ടികള്‍ പങ്കെടുത്തു. എ.ബാബു, കെ.ഉദയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സലിം കുമാറിന് അര്‍ഹിച്ച അംഗീകാരം തന്നെ: മമ്മുട്ടി

June 13th, 2011

salimkumar-epathram

എറണാകുളം: ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം ലഭിക്കാന്‍ എന്തുകൊണ്ടും അര്‍ഹന്‍ സലിം കുമാര്‍ തന്നെയായിരുന്നെന്നും മറിച്ചുള്ള അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും മലയാളത്തിന്റെ പ്രിയ താരം മെഗാസ്റ്റാര്‍ മമ്മുട്ടി പറഞ്ഞു. എറണാകുളം മഹാരാജാസ്‌ കോളേജില്‍  ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ സലിം കുമാറിനു നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം പൊതുവേ വെച്ചു പുലര്‍ത്തുന്ന നായക സങ്കല്‍പ്പങ്ങളോട് യോജിക്കാത്ത  രൂപങ്ങള്‍ ആയിരുന്നിട്ടും ഭരത് ഗോപി, പ്രേംജി, ബാലന്‍.കെ.നായര്‍ എന്നിവര്‍ക്ക് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്, ഇവരാരും സ്ഥിരം നായകവേഷം ചെയ്യുന്നവരായിരുന്നില്ല, അതുകൊണ്ട് തന്നെ ദേശീയ അവാര്‍ഡ് പരമ്പരാഗത രീതിയില്‍ നിന്നും വ്യതിചലിച്ചു എന്ന വാദത്തോട്‌ യോജിക്കാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാജാസിന്റെ ഉപഹാരം മമ്മുട്ടിയില്‍ നിന്നും സലിം കുമാര്‍ ഏറ്റുവാങ്ങി.  മറുപടി പ്രസംഗം നടത്തിയ സലിം കുമാര്‍ കോളേജ്‌ കാല അനുഭവവും കഷ്ടപ്പാടും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നര്‍മ്മത്തില്‍ ചാലിച്ച് പറഞ്ഞപ്പോള്‍ സദസ്സ് കരഘോഷത്തോടെയാണ്  സ്വീകരിച്ചത്. താന്‍ ഇപ്പോള്‍ ഇവിടെ ഇങ്ങനെ നില്ക്കാന്‍ കാരണം മുന്‍ പ്രിന്‍സിപ്പാള്‍ ആയിരുന്ന ഭരതന്‍ മാസ്റ്റര്‍ എന്ന വലിയ മനുഷ്യന്റെ അനുഗ്രഹം കൊണ്ടാണെന്നും സലിം കുമാര്‍ അനുസ്മരിച്ചു. മഹാരാജാസ്‌ കോളേജിലെ പൂര്‍വവിദ്യാര്‍ഥി സംഘമാണ് സ്വീകരണയോഗം സംഘടിപ്പിച്ചത്. മഹാരാജാസ്‌ പൂര്‍വവിദ്യാര്‍ഥി സംഘത്തിന്റെ പ്രസിഡന്റും  കാര്‍ഷിക സര്‍വകലാശാല വൈസ്‌ ചാന്‍സലറുമായ ഡോ: കെ. ആര്‍. വിശ്വംഭരന്‍ അധ്യക്ഷനായിരുന്നു. തിരക്കഥാകൃത്ത് ജോണ്പോള്‍ മുഖ്യപ്രഭാഷണം നടത്തി. പി. രാജീവ്‌ എം.പി. സലിം കുമാറിനെ അനുമോദിച്ചുകൊണ്ട് പ്രസംഗിച്ചു. മഹാരാജാസിന്റെ താരങ്ങളായ അന്‍വര്‍ റഷീദ്‌, ബിജു നാരായണന്‍, ഷിബു ചക്രവര്‍ത്തി, ടിനിടോം, കെ. എസ്. പ്രസാദ്‌, കലാഭവന്‍ അന്‍സാര്‍, സരയൂ തുടങ്ങിയ നിരവധി പേര്‍ പങ്കെടുത്തു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാമ്പിശ്ശേരി പുരസ്കാരം കെ. പി. എ. സി ലളിതക്ക്

May 22nd, 2011

അബുദാബി:  ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തെ നവോത്ഥാന ശില്‍പ്പിയും രാഷ്ട്രീയ ചിന്തകനുമായ  കാമ്പിശ്ശേരി കരുണാകരന്‍റെ പേരില്‍ യുവകലാസാഹിതി ഏര്‍പ്പെടുത്തിയ നാലാമത് പുരസ്‌കാരത്തിന് പ്രശസ്ത നാടക-ചലച്ചിത്ര നടി കെ. എ. സി. ലളിതയെ തെരഞ്ഞെടുത്തു. മലയാള ചലച്ചിത്ര രംഗത്തിനും ജനകീയ നാടകവേദിക്കും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നത്. 15,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്‌. അബുദാബിയില്‍ വെച്ച് നടന്ന യുകലാസന്ധ്യയില്‍ യുവകലാസാഹിതിയുടെ സെക്രട്ടറി കുഞ്ഞില്ലത്ത് ലക്ഷ്മണനാണ് അവാര്‍ഡ്‌ വിവരം പ്രഖ്യാപിച്ചത്‌.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എനിക്കും വിവാഹം ആലോചിക്കുന്നുണ്ട് : ശ്രീശാന്ത്

April 21st, 2011

Sreesanth_RiyaSen-epathram

കൊച്ചി: ഗോസിപ്പുകള്‍ കേട്ട് മടുത്തു. ബന്ധുക്കള്‍ എനിക്ക് വേണ്ടി വിവാഹം ആലോചിക്കുന്നുണ്ട്. പറയുന്നത് മറ്റാരുമല്ല, ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിലെ കേരള സാന്നിധ്യമായ താരം ശ്രീശാന്താണ്. വധു ആരെന്ന അടുത്ത ചോദ്യത്തിന്, കൊച്ചി ടസ്‌കേഴ്‌സ് കേരളയുടെ ബ്രാന്‍ഡ്‌ അംബാസഡറായ ബോളിവുഡ്‌ നടി റിയാ സെന്‍ ആണെന്ന് കേള്‍ക്കാന്‍ കൊതിക്കുന്നവര്‍ക്ക് നിരാശ. റിയ തന്റെ നല്ല സുഹൃത്ത്‌ മാത്രമാണ് എന്ന് ശ്രീശാന്ത്‌ ഉറപ്പിച്ചു പറയുന്നു. തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണ് എന്ന വാര്‍ത്തയില്‍ യാതൊരു കഴമ്പുമില്ല എന്ന് ശ്രീശാന്ത്‌ പറയുന്നു. മാധ്യമങ്ങള്‍ തനിക്ക് വേണ്ടി ഒത്തിരി പ്രണയങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞു. ഇനിയും ഇത്തരം കഥകള്‍ കേള്‍ക്കാന്‍ തന്റെ വീട്ടുകാര്‍ക്ക് താല്പര്യമില്ല എന്ന് ശ്രീ വ്യക്തമാക്കി. ദക്ഷിണേന്ത്യന്‍ സംസ്കാരം അനുസരിച്ച് വീട്ടുകാരാണ് നമ്മുക്ക് വേണ്ടി ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുക. താന്‍ കുടുംബ ബന്ധങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവനാനെന്നും, അച്ഛനും അമ്മയും തെരഞ്ഞെടുക്കുന്ന ഏതു പെണ്‍കുട്ടിയെയും മനസ്സുതുറന്നു സ്നേഹിക്കാന്‍ കഴിയുമെന്നും ശ്രീ പറയുന്നു.

മലയാളത്തിലെയും ഹിന്ദിയിലേയും പല നായികമാരുടെ പേരിലും ശ്രീശാന്തിനെ ചേര്‍ത്തുള്ള നിരവധി ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. അവ ഹിന്ദി സീരിയല്‍ നടിയായ സുര്‍വീന്‍ ചൗള മുതല്‍ മലയാളത്തിന്റെ പ്രിയ നടിയായ ലക്ഷ്മി റായ്‌ വരെ എത്തി. ഇപ്പോള്‍ റിയ സെന്‍ കൊച്ചിന്‍ ടസ്‌കേഴ്‌സിന്റെ കളി കാണാന്‍ ഏതു സ്‌റ്റേഡിയത്തിലും ഉണ്ടാവും എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ശ്രീശാന്ത്‌ ഓരോ പന്തെറിയുമ്പോഴും റിയ തികഞ്ഞ പ്രാര്‍ഥനയില്‍ ആണെന്നാണ് ഒരു വെബ്സൈറ്റ് റിപ്പോര്‍ട്ട്‌ ചെയ്തത്. എന്നാല്‍ ഇവയെല്ലാം പച്ചക്കള്ളമാണെന്നാണ് അനന്തഭദ്രത്തില്‍ കലാഭവന്‍ മണിയുടെ സഹോദരിയായി അഭിനയിച്ച ഈ ബംഗാളി സുന്ദരിയുടെ നിലപാട്

- ലിജി അരുണ്‍

വായിക്കുക: ,

1 അഭിപ്രായം »

23 of 251020222324»|

« Previous Page« Previous « ബി. കെ. ശേഖര്‍ അന്തരിച്ചു
Next »Next Page » രംഗ ചേതന നാടകോത്സവം ആരംഭിച്ചു »



  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine