കൊവിഡ് വ്യാപനം രൂക്ഷം : സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍

April 13th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
തിരുവനന്തപുരം : കൊവിഡ് വ്യാപനം അതി രൂക്ഷം ആയതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ബസ്സുകളിലും ട്രെയിനിലും ഇരുന്നു യാത്ര ചെയ്യുവാന്‍ മാത്രമേ അനുവദിക്കൂ. ആളുകൾ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യുന്നത് തടയുവാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന എല്ലാവരും കൊവിഡ് ജാഗ്രത സൈറ്റിൽ റജിസ്റ്റർ ചെയ്യണം. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ നടപ്പിലാക്കും.

കടകളും ഹോട്ടലുകളും ഷോപ്പിംഗ് മാളുകളും രാത്രി 9 മണി വരെ തുറക്കുവാന്‍ പാടുള്ളൂ. ഹോട്ടലു കളിലും റസ്റ്റോറൻറുകളിലും 50 % ആളുകളെ മാത്രമേ അനുവദി ക്കാവൂ. ഹോം ഡെലിവറി സംവിധാനം ഏർപ്പെടു ത്തണം.

പൊതു പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും പരിപാടി നടക്കുന്നതിന് 72 മണി ക്കൂറിനുള്ളില്‍ ആര്‍. ടി. പി. സി. ആര്‍. ടെസ്റ്റ് നടത്തി നെഗറ്റീവ് റിസള്‍ട്ട് ലഭിച്ചവരോ കൊവിഡ് വാക്സിന്‍ എടുത്തവരോ ആയിരിക്കണം.

വിവാഹം, ഉത്സവങ്ങള്‍, കലാ കായിക സാംസ്‌കാരിക ആഘോഷ പരിപാടി കള്‍ തുടങ്ങി എല്ലാറ്റിനും ഇതു ബാധകമാണ്. അടച്ചിട്ട ഹാളുകളിലെ പരിപാടി കളില്‍ നൂറു പേര്‍ക്കും തുറന്ന വേദി കളിലെപരിപാടി കളില്‍ 200 പേര്‍ക്കും മാത്രമേ പ്രവേശന അനുമതി ഉള്ളൂ.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഒരു വോട്ട് മാത്രം എന്ന് ഉറപ്പു വരുത്തണം : ഹൈക്കോടതി

March 29th, 2021

election-ink-mark-epathram
കൊച്ചി : ഇരട്ട വോട്ടുള്ളവർ ഒരു വോട്ടു മാത്രം ചെയ്യുന്നു എന്ന് ഉറപ്പു വരുത്തണം എന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനോട് ഹൈക്കോടതി. പൗരന്മാരുടെ അവകാശം സംബന്ധിച്ചതും ഏറെ ഗൗരവം ഉള്ളതുമായ വിഷയം ആണിത് എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഇരട്ട വോട്ടുകൾ മരവിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി യുടെ ഇടക്കാല ഉത്തരവ്.

ഇരട്ട വോട്ട് തടയുന്നതിനുള്ള നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതിനു മാർഗ്ഗ നിർദ്ദേശങ്ങൾ ഉണ്ട് എന്നും അതു സ്വീകരിക്കും എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു.

വോട്ടർ പട്ടികയിലെ വ്യാജ പേരുകൾ നീക്കണം എന്ന് രമേശ് ചെന്നിത്തല ഹൈക്കോടതി യിൽ സമർപ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. നാല് ലക്ഷത്തില്‍ അധികം വ്യാജ – ഇരട്ട വോട്ടുകൾ ഉണ്ട് എന്നും ഇത്തര ത്തിൽ വോട്ടുകൾ ചേർത്തതിന് പിന്നിൽ ഉദ്യോഗ തലത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കേരളം കാത്തിരുന്ന വിധി : അഭയ കേസില്‍ പ്രതി കള്‍ക്ക് ജീവ പര്യന്തം

December 24th, 2020

sister-abhaya-murder-case-cbi-court-verdict-ePathram
തിരുവനന്തപുരം : സിസ്റ്റര്‍ അഭയ വധക്കേസില്‍ പ്രതികളായ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവ പര്യന്തവും സിസ്റ്റർ സെഫിക്ക് ജീവ പര്യന്തം തടവും അഞ്ചു ലക്ഷം രൂപ വീതം പിഴ ശിക്ഷയും വിധിച്ചു. കന്യാസ്ത്രീ മഠത്തിൽ അതിക്രമിച്ചു കയറി യതിനു തോമസ് കോട്ടൂരിന് ഒരു ലക്ഷം രൂപ അധിക പിഴയും വിധിച്ചു.

തിരുവനന്തപുരം പ്രത്യേക സി. ബി. ഐ. കോടതി യാണ് ശിക്ഷ വിധിച്ചത്. പ്രതികളുടെ അവിഹിത ബന്ധം നേരിൽ കണ്ടതു പുറത്തു പറയാതിരിക്കു വാന്‍ സിസ്റ്റര്‍ അഭയയെ തലക്ക് അടിച്ചു കൊന്നു കിണറ്റില്‍ ഇട്ടു എന്നാണ് പ്രോസിക്യൂഷൻ കേസ്.

കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ചു കടക്കുക  എന്നിങ്ങനെ ഐ. പി. സി. 302, 201, 449 വകുപ്പു കള്‍ അനുസരിച്ച് ഫാ. കോട്ടൂരിനും കൊല പാതകം (302), തെളിവ് നശിപ്പിക്കൽ (201), എന്നീ കുറ്റ കൃത്യ ങ്ങളില്‍ സെഫി ക്കും ഉള്ള ശിക്ഷകള്‍ വിധിച്ചത്. കൊല പാതകം നടന്ന് 28 വർഷ ങ്ങൾക്കു ശേഷമാണു കേസിൽ വിധി വരുന്നത്.

സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെ‍ൻത് കോൺവന്റിലെ കിണറ്റി ൽ മരിച്ച നിലയിൽ കണ്ടെത്തിയത് 1992 മാർച്ച് 27 ന് ആയിരുന്നു. അന്ന് കോട്ടയം ബി. സി. എം. കോളജിൽ പ്രീ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിനി ആയിരുന്നു സിസ്റ്റർ അഭയ.

ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തി സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്തു എന്ന നിഗ മനത്തില്‍ എത്തുകയും തുടര്‍ന്ന് കേസ് എഴുതി ത്തള്ളു കയും ചെയ്തു. പിന്നീട് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വ ത്തില്‍ നടന്ന സമര ങ്ങളുടെ ഭാഗമായി കേസ് സി. ബി. ഐ. ഏറ്റെടുക്കുക യായി രുന്നു.

സാഹചര്യ ത്തെളിവു കളും ശാസ്ത്രീയ തെളിവു കളും നിരത്തി അഭയ കൊല ചെയ്യ പ്പെടുക യായി രുന്നു എന്ന് സി. ബി. ഐ. അന്വേഷണ സംഘം കണ്ടെത്തി.

കുറ്റപത്ര ത്തിൽ ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവര്‍ യഥാക്രമം ഒന്നും മൂന്നും പ്രതിക ളാണ്. രണ്ടാം പ്രതിയായിരുന്ന ഫാ. ജോസ് പൂത‍ൃക്കയി ലിനെ വിചാരണ കൂടാതെ കോടതി വിട്ടയച്ചിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കാര്‍ഷിക നിയമം : കേരള നിയമ സഭ യുടെ പ്രത്യേക സമ്മേളനം

December 21st, 2020

kerala-legislative-assembly-epathram
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമ ഭേദഗതികള്‍ കേരളം തള്ളി ക്കളയുന്നു. ഇതിനായി ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ഒരു മണിക്കൂര്‍ ഒരു മണിക്കൂര്‍ മാത്രം ദൈര്‍ഘ്യം ഉള്ള പ്രത്യേക സമ്മേളനത്തില്‍ നിയമ ഭേ ദഗതികൾ വോട്ടിനിട്ട് തള്ളും.

പുതിയ കാര്‍ഷിക നിയമങ്ങളെ ഭരണ – പ്രതിപക്ഷ കക്ഷി കള്‍ ഒരു പോലെ എതിര്‍ത്തി ട്ടുണ്ട്. ബി. ജെ. പി. യുടെ ഏക അംഗത്തിന്റെ എതിര്‍പ്പോടെ നിയമ ഭേദഗതികള്‍ തള്ളിക്കളയുന്ന പ്രമേയം, ബുധനാഴ്ച ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനം പാസ്സാക്കും. ഈ സമ്മേളനം ചേരുവാന്‍ അനുമതി തേടിക്കൊണ്ട് തിങ്കളാഴ്ച ചേരുന്ന മന്ത്രി സഭാ യോഗം ഗവര്‍ണ്ണര്‍ക്ക് ശുപാര്‍ശ കത്തു നല്‍കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിവാദ കാര്‍ഷിക നിയമം : കേരളം സുപ്രീം കോടതിയെ സമീപിക്കും

December 8th, 2020

kerala-farmer-epathram
തൃശ്ശൂര്‍ : കേന്ദ്ര സര്‍ക്കാറിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും എന്ന് കൃഷി വകുപ്പു മന്ത്രി വി. എസ്. സുനില്‍ കുമാര്‍. ഈ നിയമങ്ങള്‍ ഒരു കാരണവശാലും കേരളത്തില്‍ നടപ്പിലാക്കില്ല. കേന്ദ്ര നിയമ ങ്ങൾക്ക് എതിരെ രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ, കോടതിയിൽ ഇപ്പോഴുള്ള കേസിൽ കേരള സർക്കാർ കക്ഷി ചേരേ ണ്ടത് ഉണ്ടോ എന്നും പുതുതായി ഹർജി ഫയൽ ചെയ്യണോ എന്നതിനെ ക്കുറിച്ചും ആലോ ചന യുണ്ട്. ഇക്കാര്യത്തിൽ നിയമോപദേശം അറിയിക്കുവാനും അഡ്വക്കേറ്റ് ജനറലിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പേരില്‍ കേന്ദ്രത്തിന്റെ ഏത് നടപടിയും നേരിടാന്‍ തയ്യാറാണ് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വാഹന പുക പരിശോധന : ജനുവരി മുതല്‍ പൂര്‍ണ്ണമായും ഓണ്‍ ലൈനിലൂടെ
Next »Next Page » തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടര്‍മാര്‍ ആവേശ ത്തോടെ പോളിംഗ് ബൂത്തു കളിലേക്ക് »



  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine