ശബരിമല യിൽ പൊലീസ്​ അതിരു കടക്കുന്നു : ഹൈക്കോടതി

November 19th, 2018

high-court-of-kerala-ePathram-
കൊച്ചി : ശബരിമല യിലെ പോലീസ് നടപടി യില്‍ ഹൈക്കോടതി യുടെ രൂക്ഷ വിമര്‍ശനം. ഭക്തരെ ബന്ദി യാക്കി സുപ്രീം കോടതി വിധി നട പ്പില്‍ വരുത്താന്‍ ശ്രമി ക്കരുത് എന്നും ഹൈക്കോടതി നിര്‍ദ്ദേ ശിച്ചു.

എന്തിനാണ് സന്നിധാനത്ത് ഇത്രയധികം പൊലീസുകാര്‍ എന്നും ഭക്തരോട് സന്നിധാനത്ത് കയ റരുത് എന്ന് പറയു വാൻ എന്ത് അധികാരമാണ് പോലീസിന്ന് ഉള്ളത് എന്നും ഹൈക്കോടതി ചോദിച്ചു.

സുപ്രീം കോടതി വിധി യുടെ  മറവിൽ ശബരി മല യിൽ കർശ്ശന നിയന്ത്രണ ത്തിന് ആരാണ് അധി കാരം നൽകി യത് എന്നും ഇപ്പോഴുള്ള പൊലീസുകാർ ക്രൗഡ് മാനേജ് മെന്റിന്ന് യോഗ്യത ഉള്ള വരാണോ എന്നും സർക്കാർ വ്യക്തമാക്കണം. ഡ്യൂട്ടി യി ലുള്ള പോലീസ് ഉദ്യോഗ സ്ഥരുടെ പൂര്‍ണ്ണ മായ വിവര ങ്ങള്‍ നല്‍കണം.

മാത്രമല്ല നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിട ങ്ങളില്‍ നിയോ ഗിച്ചി രി ക്കുന്ന പോലീസു കാര്‍ക്ക് ശബരി മല ഡ്യൂട്ടി യി ലുള്ള പരിചയം എന്താണ് എന്നും വ്യക്ത മാക്കണം എന്നും കോടതി ആവശ്യപ്പെട്ടു.

 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ദുരിതാശ്വാസ ധന സഹായം അർഹത പ്പെട്ട വർക്ക് ലഭിക്കും എന്ന് ഉറപ്പു വരുത്തണം

August 30th, 2018

high-court-of-kerala-ePathram-
കൊച്ചി : പ്രളയ ദുരിതാശ്വാസ ധന സഹായം ദുരന്ത ബാധി തര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പു വരു ത്തണം എന്ന് ഹൈക്കോടതി. ഇതിനായി ലഭി ക്കുന്ന പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുക എന്നുള്ള കാര്യ ങ്ങള്‍ പരിഗ ണിക്കാം.

സ്വകാര്യ സ്ഥാപന ങ്ങളും സന്നദ്ധ സംഘ ടന കളും പണം പിരി ക്കുന്നത് ഓഡിറ്റ് ചെയ്യണം എന്നും സര്‍ക്കാര്‍ നട പടി ക്രമ ങ്ങള്‍ സുതാര്യം ആയി രിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു.

പ്രളയ ദുരിതാശ്വാസ ത്തിനായി മുഖ്യ മന്ത്രി യുടെ ദുരി താശ്വാസ നിധി യിലേക്ക് എത്തിയ പണം കൈ കാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം വേണം എന്നും ഇതിന് ഹൈക്കോടതി മേല്‍നോട്ടം നല്‍കണം എന്നും ആവശ്യ പ്പെട്ട് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി പരി ഗണി ച്ചാണ് കോടതി ഇക്കാര്യം നിർദ്ദേ ശിച്ചത്. മുഖ്യ മന്ത്രി യുടെ ദുരിതാ ശ്വാസ നിധി യിലേക്ക് ആഗസ്റ്റ് 15 മുതല്‍ ലഭിച്ച പണ ത്തിന്ന് പ്രത്യേക അക്കൗണ്ട് രൂപീ കരി ക്കണം എന്നും ഹര്‍ജി ക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

പ്രളയ ദുരിതാ ശ്വാസ ത്തിനായി എത്തിയ പണം വേറെ ആവശ്യ ത്തിന്ന് ഉപ യോഗി ക്കുകയില്ല എന്നും ഈ പണ ത്തിന് കൃത്യ മായ കണക്കു കള്‍ ഉണ്ട് എന്നും സര്‍ക്കാ രിന് വേണ്ടി ഹാജരായ അഡ്വ ക്കേറ്റ് ജനറല്‍ കോട തിയെ അറി യിച്ചു. ആര് പണം തന്നാലും അത് എങ്ങനെ വിനി യോഗി ക്കണം എന്ന് സര്‍ക്കാരിന് കൃത്യ മായ രൂപ രേഖ യുണ്ട്. മാത്രമല്ല പണം തന്നവര്‍ക്ക് അത് എങ്ങനെ വിനി യോഗിച്ചു എന്നറിയാന്‍ അവകാശം ഉണ്ട് എന്നും അഡ്വ ക്കേറ്റ് ജനറല്‍ അറി യിച്ചു.

കണക്കുകള്‍ കൃത്യം ആയി രുന്നാല്‍ സി. എ. ജി. ക്ക് പരി ശോധി ക്കുവാന്‍ സാധി ക്കുക യുള്ളൂ എന്നും കോടതി ചൂണ്ടി ക്കാണിച്ചു. എന്‍. ജി. ഒ. സംഘടന കളും സ്വകാര്യ സ്ഥാപന ങ്ങളും ദുരിതാശ്വാസ നിധി യിലേ ക്കായി പണം പിരി ക്കുന്നുണ്ട്.

ഇവ മറ്റ് കാര്യ ങ്ങള്‍ക്ക് ഉപ യോഗി ക്കുവാന്‍ സാദ്ധ്യത ഉണ്ട് എന്നതിനാല്‍ ഇക്കാ ര്യ ത്തില്‍ സര്‍ക്കാര്‍ എന്ത് നട പടി യാണ് സ്വീകരി ച്ചിട്ടു ള്ളത് എന്നും പണം കൃത്യ മായി വിനി യോഗി ക്കുവാ നായി പ്രത്യേക നിധി രൂപീ കരിച്ചു കൂടെ എന്നും കോടതി ചോദിച്ചു. ഇക്കാര്യ ത്തില്‍ സര്‍ക്കാര്‍ കൃത്യ മായ മറുപടി നല്‍കണം എന്നും കോടതി നിര്‍ദ്ദേ ശിച്ചി ട്ടുണ്ട്.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

ഉദയ കുമാർ ഉരുട്ടി ക്കൊല : രണ്ട് പൊലീസു കാർക്ക് വധ ശിക്ഷ

July 25th, 2018

capital-punishment-hanging-death-penalty-ePathram
തിരുവനന്തപുരം : ഉദയ കുമാര്‍ ഉരുട്ടി ക്കൊല ക്കേ സി ല്‍ ഒന്നും രണ്ടും പ്രതി കളായ ജിത കുമാര്‍, ശ്രീകുമാര്‍ എന്നീ പോലീസു കാര്‍ക്ക് വധ ശിക്ഷ.

തിരു വനന്ത പുരം പ്രത്യേക സി. ബി. ഐ. കോടതി യാണ് വധ ശിക്ഷ വിധിച്ചത്. ഇതു കൂടാതെ ഇരു വര്‍ ക്കും രണ്ട് ലക്ഷം രൂപ വീതം പിഴയും വിധി ച്ചിട്ടുണ്ട്.

ഈ നാലു ലക്ഷം രൂപ, കൊല്ലപ്പെട്ട ഉദയ കുമാറിന്റെ അമ്മ പ്രഭാ വതിയമ്മക്കു നല്‍കണം എന്നും കോടതി വിധിച്ചു. കേസിലെ മറ്റു പ്രതി കളായ മൂന്നു പൊലീസു കാര്‍ക്ക് മൂന്നു വര്‍ഷം വീതം തടവും വിധിച്ചു.

മോഷണ ക്കുറ്റം ആരോപിച്ചു പിടി കൂടിയ ഉദയ കുമാ റിനെ ലോക്കപ്പില്‍ ഇട്ടു ക്രൂര മായി മര്‍ദ്ദിച്ചു കൊന്നു എന്നാണു സി. ബി. ഐ. യുടെ കണ്ടെത്തല്‍. ലോക്കല്‍ പൊലീസും പിന്നീടു ക്രൈം ബ്രാഞ്ചും അന്വേ ഷിച്ച കേസ് അട്ടി മറി ക്കുവാന്‍ പൊലീസ് ശ്രമി ക്കുന്നു എന്ന പരാതി യു മായി പ്രഭാ വതിയമ്മ ഹൈക്കോടതി യെ സമീപി ക്കുകയും തുടര്‍ന്ന് 2008 ആഗസ്റ്റില്‍ സി. ബി. ഐ. കേസ് ഏറ്റെ ടുക്കുക യുമാണ് ഉണ്ടായത്.

നഗരത്തിലെ ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നു മോഷണ ക്കേസ് പ്രതി യോടൊപ്പം കസ്റ്റഡിയിൽ എടുത്ത കിള്ളി പ്പാലം കീഴാറന്നൂര്‍ കുന്നും പുറം വീട്ടില്‍ ഉദയ കുമാര്‍ തുട യിലെ രക്ത ധമനി കള്‍ പൊട്ടി 2005 സെപ്റ്റംബര്‍ 27 നു രാത്രി പത്തരയോടെയാണു മരിച്ചത്. ഉദയ കുമാറി ന്റെ അമ്മ യുടെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ഒടു വില്‍ 13 വര്‍ഷ ത്തിനു ശേഷമാണു വിധി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശബരിമല യില്‍ പ്ലാസ്റ്റിക് നിരോധിച്ചു

July 23rd, 2018

no-plastic-bags-epathram കൊച്ചി : ശബരിമല യിലും പരിസരത്തും സമ്പൂർണ്ണ പ്ലാസ്റ്റിക്‌ നിരോധന ത്തിന് ഹൈക്കോടതി ഉത്തരവ്. ഇരു മുടി ക്കെട്ടില്‍ അടക്കം ഒരു തര ത്തിലും പെട്ട പ്ലാസ്റ്റിക്‌ ഉൽപന്ന ങ്ങൾ കൊണ്ടു പോകു വാൻ പാടില്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരി മല സ്പെഷ്യൽ കമ്മീഷ്ണ റുടെ റിപ്പോർട്ട് പരി ഗണിച്ചു കൊണ്ടാണ് ദേവസ്വം ബെഞ്ചിന്‍റെ നിർദ്ദേശം.

അടുത്ത മണ്ഡല കാലം മുതൽ നിയമം നടപ്പിലാക്കണം എന്ന് ജസ്റ്റിസു മാരായ പി. ആർ. രാമചന്ദ്ര മേനോനും ദേവൻ രാമ ചന്ദ്രനും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

നഴ്സുമാരുടെ മിനിമം വേതനം : സർക്കാരിന് വിജ്ഞാപനം ഇറക്കാം എന്ന് ഹൈക്കോടതി

April 4th, 2018

nurses-strike-epathram
കൊച്ചി : നഴ്‌സുമാരുടെ മിനിമം വേതനം വര്‍ദ്ധി പ്പിക്കു ന്നതിന് ഹൈക്കോടതി അനുമതി നൽകി. നഴ്സു മാരു ടെ ശമ്പളം പരിഷ്‌കരിച്ച് വിജ്ഞാ പനം ഇറക്കു വാന്‍ സര്‍ക്കാരിന് തടസ്സമില്ല.

ആവശ്യം എന്നു തോന്നിയാൽ രമ്യമായ ഒത്തു തീർപ്പി നും സർക്കാരിനു ശ്രമം നടത്താം. അന്തിമ വിജ്ഞാ പനം ഇറങ്ങു മ്പോൾ അതു സംബന്ധിച്ച് ആക്ഷേപ ങ്ങള്‍ ഉണ്ടെങ്കിൽ ആശുപത്രി മാനേജ് മെന്റു കൾക്ക് അതു ചോദ്യം ചെയ്യുവാൻ തടസ്സമില്ല എന്നും കോടതി വ്യക്തമാക്കി.

മാര്‍ച്ച് 31 നാണ് സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഇറക്കു വാന്‍ തീരുമാനിച്ചിരുന്നത്. എന്നാൽ ഹൈ ക്കോടതി സ്റ്റേ യെ തുടര്‍ന്ന് അത് നീണ്ടു പോവുക യായി രുന്നു.

ഏറ്റവും കുറഞ്ഞ ശമ്പളം 20,000 രൂപ യായി നിശ്ചയി ക്കു ന്ന താണ് സുപ്രീം കോടതി സമിതി മുന്നോട്ട് വെച്ചി രി ക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശം. ശമ്പള പരിഷ്‌ക്കരണ ത്തിനുള്ള സ്റ്റേ നീക്കിയതോടെ ഈ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാര മുള്ള വിജ്ഞാപന മാകും സര്‍ക്കാര്‍ പുറത്തിറക്കുക.

 

 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സന്തോഷ് ട്രോഫി : മിഥുൻ തന്നെയാണ് താരം
Next »Next Page » സംസ്ഥാനത്ത് ദലിത്​ സംഘടനകൾ റോഡ്​ ഉപരോധിച്ചു »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine