കെവിന്‍ വധക്കേസ് : പ്രതികള്‍ക്ക് ഇരട്ട ജീവ പര്യന്തം

August 27th, 2019

kottayam-kevin-murder-case-verdict-life-time-jail-ePathram
കോട്ടയം : കെവിന്‍ വധക്കേസില്‍ പത്തു പ്രതി കള്‍ക്കും ഇരട്ട ജീവ പര്യന്തം ശിക്ഷ വിധിച്ചു. കേരള ത്തിലെ ആദ്യ ദുരഭിമാന ക്കൊലയായി പരി ഗണിച്ചു കൊണ്ടാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇരട്ട ജീവ പര്യന്തം ശിക്ഷ വിധിച്ചത്.

കേസ് അപൂര്‍വ്വ ങ്ങളില്‍ അപൂര്‍വ്വം എന്ന് ചൂണ്ടി ക്കാട്ടിയ കോടതി, പ്രതി കള്‍ക്ക് 40,000 രൂപ പിഴയും വിധിച്ചു. പിഴ തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ, മുഖ്യ സാക്ഷി അനീഷ് സെബാസ്റ്റ്യനു നല്‍കണം. ബാക്കി തുക തുല്യമായി വീതിച്ച് കെവിന്റെ പിതാവ് ജോസഫി നുംഭാര്യ നീനു വിനും നല്‍കണം.

നീനുവിന്റെ അച്ഛന്‍ ചാക്കോ, സഹോദരന്‍ ഷിനോ ചാക്കോ ഉള്‍പ്പടെ 14 പേരാണ് കെവിന്‍ വധ ക്കേസിലെ പ്രതികള്‍. ഒന്നാം പ്രതി ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍ തുടങ്ങി യഥാ ക്രമം ഇഷാന്‍, റിയാസ്, ചാക്കോ, മനു മുരളീധരന്‍, ഷെഫിന്‍, നിഷാദ്, ടിറ്റു ജെറാം, വിഷ്ണു, ഫസില്‍ ഷെരീഫ്, ഷീനു ഷാജഹാന്‍, ഷിനു നാസര്‍, റെമീസ് എന്നിവ രാണ് കേസിലെ മറ്റു പ്രതികള്‍. ഇതില്‍ ഒന്‍പതു പേര്‍ ജയിലിലും അഞ്ചു പേര്‍ ജാമ്യ ത്തിലു മാണ്.

സവര്‍ണ്ണ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട നീനു വിനെ ദളിത് ക്രൈസ്തവ വിഭാഗ ത്തില്‍ പ്പെട്ട കെവിന്‍ പ്രണയിച്ച് വിവാഹം കഴിച്ചതിൽ ഉള്ള ദുരഭി മാനം കാരണമായിരുന്നു കൊല പാതകം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പിൻ സീറ്റിലെ യാത്രക്കാര്‍ക്ക് ഹെൽമറ്റ് നിബ്ബന്ധം ആക്കും

July 10th, 2019

helmet-and-seat-belts-compulsory-for-back-seat-ePathram
തിരുവനന്തപുരം : വാഹനങ്ങളിലെ പിന്‍ സീറ്റ് യാത്ര ക്കാര്‍ക്ക് ബാധകമാവുന്ന പുതിയ നിയമ ങ്ങള്‍ പ്രാബല്ല്യ ത്തില്‍ വരുന്നു. ഇതു പ്രകാരം ഇരു ചക്ര വാഹനങ്ങ ളിലെ പിന്‍ സീറ്റ് യാത്ര ക്കാര്‍ക്ക് ഹെല്‍മറ്റും കാറു കളിലെ പിന്‍ സീറ്റ് യാത്ര ക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബ്ബന്ധം ആക്കുവാന്‍ ഗതാഗത വകുപ്പ് ഒരുങ്ങുന്നു.

ഇതു രണ്ടും ഉപയോഗി ക്കാത്തതു റോഡ് നിയമത്തി ന്റെ ലംഘനം എന്ന് സുപ്രീം കോടതി അഭി പ്രായം പറഞ്ഞി ട്ടുള്ള തിന്റെ പശ്ചാ ത്തല ത്തിലാണ് പുതിയ നടപടി.

ഈ രണ്ടു കാര്യങ്ങളിലും കര്‍ശന നട പടി എടുക്കണം എന്ന് ആവശ്യ പ്പെട്ട് കേരള മോട്ടോര്‍ വാഹന വകുപ്പി ന്റെയും പൊലീസി ന്റെയും എൻ ഫോഴ്സ മെന്റ് വിഭാഗ ങ്ങൾക്കു നിർദ്ദേശം നൽകണം എന്ന് ആവശ്യ പ്പെട്ട്  ഗതാ ഗത വകുപ്പ് കമ്മീ ഷണർ ക്കും ഡി. ജി. പി. ക്കും ഗതാഗത പ്രിൻസി പ്പൽ സെക്രട്ടറി കെ. ആർ. ജ്യോതി ലാൽ രേഖാമൂലം കത്തു നല്‍കി യിട്ടുണ്ട്.

കേരള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കേരള പൊലീസും നടത്തുന്ന വാഹന പരി ശോധ ന കളില്‍ കാറി ലേയും ബൈക്കി ലേയും എല്ലാ യാത്ര ക്കാരും സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിച്ചി ട്ടുണ്ട് എന്ന് ഉറപ്പു വരു ത്തണം എന്നും കത്തില്‍ നിര്‍ദ്ദേശി ക്കുന്നു. ഗതാ ഗത വകുപ്പ് സെക്രട്ടറി യുടെ കത്തി ന്‍റെ അടിസ്ഥാന ത്തില്‍ ഗതാ ഗത വകുപ്പ് കമ്മീഷണര്‍ ഉടനെ ഉത്തരവ് പുറ പ്പെടു വിച്ചേക്കും.

സുപ്രീം കോടതി വിധിയുടെ അടി സ്ഥാന ത്തില്‍ മറ്റു സംസ്ഥാന ങ്ങളില്‍ ഈ നിയമം നടപ്പില്‍ വരുത്തി എങ്കിലും കേരള ത്തില്‍ ഈ നിയമം കാര്യ ക്ഷമ മായി നടപ്പാക്കുന്നില്ല എന്നും ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്ര ട്ടറി യുടെ കത്തില്‍ ചൂണ്ടി ക്കാട്ടുന്നു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

പ്രളയത്തിനു കാരണം ഡാം മാനേജ്‌ മെന്റിലെ പാളിച്ച : അമിക്കസ് ക്യൂറി

April 3rd, 2019

kochi-in-kerala-flood-2018-ePathram
കൊച്ചി : കേരള ത്തിലെ പ്രളയത്തിനു കാരണം ഡാമു കൾ തുറന്നു വിട്ട തിലെ അപാകത എന്നു ചൂണ്ടി ക്കാ ണിച്ചു കൊണ്ട് അമിക്കസ് ക്യൂറി റിപ്പോർട്ട്.

എന്നാല്‍ മാനദണ്ഡ ങ്ങള്‍ പാലി ക്കാതെയും മുന്നറി യിപ്പ് നല്‍കാ തെയും ഡാമു കള്‍ തുറ ന്നതു കൊണ്ടാണോ പ്രളയ ത്തിനു കാരണ മായത് എന്നും ഇക്കാര്യ ത്തിൽ വിശദ മായ ജുഡീഷ്യല്‍ അന്വേഷണം വേണം എന്നും ഭാവി യിൽ ഇത് ആവർത്തി ക്കാതി രിക്കാൻ നട പടി ഉണ്ടാ വണം എന്നും അമി ക്കസ് ക്യൂറി ജേക്കബ്ബ് പി. അലക്‌സ് ഹൈ ക്കോടതി യില്‍ സമര്‍പ്പിച്ച റിപ്പോര്‍ ട്ടില്‍ പറയുന്നു. 49 പേജു കളുള്ള വിശദമായ റിപ്പോര്‍ട്ട് ആണ് സമര്‍ പ്പിച്ചി രിക്കുന്നത്.

പ്രളയം നേരി ടുന്ന തില്‍ കേരള സര്‍ ക്കാരിന് വീഴ്ച സംഭവിച്ചു എന്ന് ആരോപിച്ചു കൊണ്ട് ഒട്ടനവധി ഹര്‍ജി കള്‍ ഹൈക്കോടതിയില്‍ എത്തി യി രുന്നു.

ഇക്കാര്യ ത്തിൽ കോടതിയെ സഹായി ക്കുന്ന തിനു വേണ്ടി ജേക്കബ്ബ് പി. അലക്സിനെ അമിക്കസ് ക്യൂറി യാ യി കോടതി നിയോഗിച്ചത്. പരാതി കൾ പരിഗ ണിച്ചു വിശ ദമായ പഠന ങ്ങൾ ക്കു ശേഷ മാണ് അമി ക്കസ് ക്യൂറി ഇന്നു റിപ്പോർട്ട് സമർ പ്പിച്ചത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പരസ്യ ബോർഡു കൾ പത്തു ദിവസ ത്തിനകം നീക്കണം : ഹൈക്കോടതി

February 27th, 2019

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അനധി കൃത പരസ്യ ബോർഡു കള്‍, ബാനറു കള്‍, ഫ്ലെക്സു കള്‍, ഹോർ ഡിംഗുകള്‍, കൊടി കള്‍ എന്നിവ പത്തു ദിവസ ത്തിനകം നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപന സെക്ര ട്ടറി മാർക്കു ഹൈക്കോടതി അന്ത്യ ശാസനം നൽകി.

അനധികൃത ബോർഡുകൾ പത്തു ദിവസത്തിനു ശേഷ വും നീക്കിയിട്ടില്ല എങ്കിൽ തദ്ദേശ സ്ഥാപന സെക്ര ട്ടറി – ഫീൽഡ് സ്റ്റാഫു മാർക്ക് വ്യക്തി പരമായ ഉത്തരവാദി ത്വം ഉണ്ടാകും എന്നും പിഴയും പരസ്യ നിരക്കും നൽ കാൻ ബാധ്യത ഉണ്ടാകും എന്നും കോടതി വ്യക്ത മാക്കി.

പത്തു ദിവസ ത്തിനു ശേഷം ജില്ലാ കലക്ടർ പരി ശോധന നടത്തി ഇവ കണ്ടെത്തി യാൽ തദ്ദേശ സ്ഥാപന സെക്ര ട്ടറി – ഫീൽഡ് സ്റ്റാഫു മാരെ ഉത്തര വാദി കളാക്കി നടപടി കള്‍ ആരംഭിക്കണം എന്നും കോടതി നിർദ്ദേശിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മിന്നൽ ഹർത്താലുകൾ പാടില്ല : ഹൈക്കോടതി

January 7th, 2019

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : മിന്നൽ ഹർത്താലുകൾ നിരോധിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവ് ഇറക്കി. ഹർത്താൽ, പൊതു പണി മുടക്ക് തുട ങ്ങിയ വക്ക് ഏഴു ദിവസം മുന്‍പേ നോട്ടീസ് നൽകിയ ശേഷമേ പ്രഖ്യാപി ക്കാവൂ എന്നും സമര ങ്ങൾ പൗരന്റെ മൗലിക അവകാ ശത്തെ ബാധി ക്കുന്ന തരത്തില്‍ ആവരുത് എന്നും കോടതി.

പ്രതിഷേധി ക്കുവാനുള്ള അവകാശ ത്തേക്കാൾ മുകളി ലാണു പൗരനു ജീവിക്കു വാനുള്ള അവകാശം എന്ന് അടി വര യിട്ടു കോടതി ചൂണ്ടി ക്കാണിച്ചു.

ഹർത്താലിനെ തുടർന്ന് ഉണ്ടാവുന്ന അക്രമ ങ്ങൾ ഭരണ ഘടനാ വിരുദ്ധം എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

നാശ നഷ്ട ങ്ങൾക്ക് ഹർത്താൽ നടത്തിയ സംഘടന യില്‍ നിന്നോ രാഷ്ട്രീയ പാർട്ടി യില്‍ നിന്നോ നഷ്ട പരിഹാരം ഇടാക്കാം.

അടിക്കടി ഉണ്ടാകുന്ന ഹർത്താ ലുകള്‍ കേരള ത്തി ന്റെ വ്യവസായ – വ്യാപാര മേഖലക്ക് കനത്ത നഷ്ടം വരു ത്തി വെക്കുന്നു എന്നതിനാല്‍ ഹർ ത്താൽ നിരോധി ക്കണം എന്ന് ആവശ്യ പ്പെട്ട് കേരള ചേംബർ ഓഫ് കോമേ ഴ്‌സ് ആൻഡ് ഇൻ ഡസ്ട്രി ചെയർ മാൻ ഡോ. ബിജു രമേശ് ആണ് കോടതി യെ സമീപിച്ചത്.

നാളെ നടക്കുന്ന പണി മുടക്കിൽ ജന ങ്ങൾക്ക് ബുദ്ധി മുട്ടു കള്‍ ഉണ്ടാ കാതി രി ക്കാൻ എന്തു നട പടി കള്‍ സ്വീക രിച്ചു, വിഷയ ത്തിൽ എന്തു കൊണ്ട് നിയമ നിർമ്മാണം നടത്തുന്നില്ല എന്നും കോടതി ചോദിച്ചു.

അക്രമ ങ്ങൾ തട യാൻ സമഗ്രമായ പദ്ധതി വേണം എന്ന് നിരീക്ഷിച്ച കോടതി, വിഷയ ത്തിൽ സർ ക്കാറി ന്‍റെ നില പാട് തേടുകയും ചെയ്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രവാസി സാന്ത്വനം പദ്ധതി : കാല താമസം ഒഴിവാക്കും
Next »Next Page » സാമ്പത്തിക സംവരണ ബില്‍ : എസ്. എന്‍. ഡി. പി. സുപ്രീം കോടതി യിലേക്ക് »



  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine