എഴുത്തച്ഛന്‍ പുരസ്കാരം ഡോ. എം. ലീലാവതിക്ക്

November 1st, 2010

dr-m-leelavathy-epathramകൊച്ചി : സംസ്ഥാന സര്‍ക്കാരിന്‍റെ   ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യ നിരൂപക ഡോ. എം. ലീലാവതി അര്‍ഹയായി. മലയാള ഭാഷ യ്ക്കും സാഹിത്യ ത്തിനും നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്‌കാരം, ഡിസംബര്‍ ആദ്യവാരം തിരുവനന്ത പുരം ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ സമ്മാനിക്കും.
 
പ്രൊഫ.  ഒ. എന്‍. വി. കുറുപ്പ് അദ്ധ്യക്ഷനായും സുഗതകുമാരി, പി. വത്സല, എം. എന്‍. കാരശ്ശേരി എന്നിവര്‍ അംഗങ്ങളു മായുള്ള സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.

സാംസ്‌കാരിക വകുപ്പ് മന്ത്രി എം. എ. ബേബിയുടെ നേതൃത്വ ത്തില്‍, സമിതി അംഗങ്ങള്‍ ഞായറാഴ്ച വൈകീട്ട് തൃക്കാക്കര യിലെ ഡോ. എം. ലീലാവതി യുടെ വസതിയില്‍ എത്തിയാണ് അവാര്‍ഡ് വിവരം അറിയിച്ചത്.
 
ഗുരുവായൂരി നടുത്ത്‌ കോട്ടപ്പടി യില്‍ 1927 ലാണ്‌ ലീലാവതി ജനിച്ചത്‌. കേരള സര്‍വ്വകലാ ശാല യില്‍നിന്ന്‌ 1972 ല്‍ പി. എച്ച്‌. ഡി. നേടി.
.
പാലക്കാട്‌ വിക്‌ടോറിയ കോളജ്‌, എറണാകുളം മഹാരാജാസ്‌ കോളജ്‌, തലശേരി ബ്രണ്ണന്‍ കോളജ്‌ എന്നിവിട ങ്ങളില്‍ അദ്ധ്യാപിക യായിരുന്നു. 1983 ല്‍ വിരമിച്ചു. കവിത യും ശാസ്‌ത്രവും അര്‍ഥാന്തരങ്ങള്‍, വര്‍ണ്ണരാജി, കവിതാധ്വനി, അപ്പുവിന്‍റെ അന്വേഷണം എന്നിവയാണ്‌ പ്രധാന കൃതികള്‍.  ‘വര്‍ണ്ണരാജി’ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ‘കവിതാ ധ്വനിക്ക്‌’ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും അപ്പുവിന്‍റെ അന്വേഷണത്തിന്‌ വയലാര്‍ അവാര്‍ഡും ലഭിച്ചു.

1978 ല്‍ ഓടക്കുഴല്‍ അവാര്‍ഡ്‌, 1980 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, 1986 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലീലാവതി യെ തേടിയെത്തി. 1999 ല്‍ ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്‌, 2002 ല്‍ വള്ളത്തോള്‍ അവാര്‍ഡ്‌, 2005 ല്‍ ബഷീര്‍ പുരസ്‌കാരം, 2007 ല്‍ ഗുപ്‌തന്‍ നായര്‍ മെമ്മോറിയല്‍ അവാര്‍ഡ്‌, വയലാര്‍ അവാര്‍ഡ്‌ എന്നിവയ്‌ക്കും ലീലാവതി അര്‍ഹ യായിട്ടുണ്ട്‌.  2007ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു.

- pma

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

കവി എ. അയ്യപ്പന്‍ അന്തരിച്ചു

October 22nd, 2010

a-ayyappan-epathram

തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയ കവി എ. അയ്യപ്പന്‍ അന്തരിച്ചു. 61 വയസായിരുന്നു. വാഹനാപകടത്തില്‍ പെട്ട് ഇന്നലെ രാത്രി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഇന്നലെ അര്‍ദ്ധ രാത്രി തന്നെ മരണം സംഭവിച്ചു. റോഡില്‍ അബോധാവസ്ഥയില്‍ കണ്ട അദ്ദേഹത്തെ ഫ്ലയിംഗ് സ്ക്വാഡാണ് ആശുപത്രിയില്‍ എത്തിച്ചത്. ആളെ തിരിച്ചറിഞ്ഞത് പിന്നീടായിരുന്നു.

ഈ വര്‍ഷത്തെ ആശാന്‍ പുരസ്കാര ജേതാവാണ് കവി അയ്യപ്പന്‍. മരണത്തില്‍ സാംസ്കാരിക മന്ത്രി എം. എ. ബേബി അനുശോചനം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

മേരി റോയ്‌ കേസില്‍ അന്തിമ വിധി നടപ്പിലാക്കി

October 21st, 2010

mary-roy-epathram

കോട്ടയം : സിറിയന്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ സ്ത്രീകള്‍ക്ക് കുടുംബ സ്വത്തില്‍ തുല്യ പങ്കാളിത്തം ആവശ്യപ്പെട്ട് കൊണ്ട് കാല്‍ നൂറ്റാണ്ടു കാലം നിയമ യുദ്ധം നടത്തി ചരിത്രത്തില്‍ ഇടം നേടിയ മേരി റോയിക്ക് അവസാനം തന്റെ സ്വത്ത്‌ കൈവശമായി. കേസില്‍ മേരി റോയിക്ക് അനുകൂലമായി 2008 ഡിസംബറില്‍ അന്തിമ വിധി വന്നിരുന്നു. എന്നാല്‍ തര്‍ക്കത്തിന് കാരണമായ വീട്ടില്‍ റോയിയുടെ സഹോദരന്‍ ജോര്‍ജ്ജ് ഐസക്‌ താമസമായിരുന്നു. തനിക്ക്‌ അനുകൂലമായ വിധി ലഭിച്ചിട്ടും അത് നടപ്പിലാകുന്നില്ലെന്ന് കാണിച്ച് 2009 ജനുവരിയില്‍ അന്തിമ വിധി നടപ്പിലാക്കണം എന്ന് മേരി റോയ്‌ കോട്ടയം സബ് കോടതിയില്‍ ഹരജി നല്‍കി. ഈ കേസിലാണ് ഇന്നലെ കോടതി നടപടി സ്വീകരിച്ചത്. ഇതോടെ വീടിന്റെ പൂര്‍ണ അവകാശം മേരി റോയിക്ക് ലഭിക്കും.

26 വര്‍ഷമായി താന്‍ നീതിക്കായി പൊരുതുന്നു എന്നും സ്വത്തിലുള്ള തങ്ങളുടെ പങ്ക് അവസാനം തനിക്കും സഹോദരിക്കും ലഭിച്ചതില്‍ സന്തോഷം ഉണ്ടെന്നും കോട്ടയത്തെ ഇവര്‍ സ്ഥാപിച്ച പ്രശസ്തമായ “പള്ളിക്കൂടം” സ്ക്കൂള്‍ വളപ്പിലെ സ്വവസതിയില്‍ വെച്ച് മേരി റോയ്‌ അറിയിച്ചു.

പിതൃ സ്വത്തില്‍ ആണ്‍ മക്കളുടെ പങ്കിന്റെ വെറും കാല്‍ ഭാഗമോ അയ്യായിരം രൂപയോ ഇതില്‍ ഏതാണോ കുറവ്‌ അതിനു മാത്രം അവകാശമുള്ള 1916 ലെ തിരുവിതാംകൂര്‍ പിന്തുടര്‍ച്ചാ നിയമവും 1921 ലെ കൊച്ചി പിന്തുടര്‍ച്ചാ നിയമവും പിന്തുടര്‍ന്ന് വന്ന സിറിയന്‍ ക്രിസ്ത്യന്‍ സമുദായത്തിലെ സ്ത്രീകള്‍ക്ക് സ്വത്തില്‍ തുല്യ പങ്ക് ലഭ്യമാക്കിയ ചരിത്ര പ്രധാനമായ വിധി 1986 ലാണ് മേരി റോയ്‌ സുപ്രീം കോടതിയില്‍ നിന്നും നേടിയെടുത്തത്‌.

ബുക്കര്‍ പുരസ്ക്കാര ജേതാവും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുന്ധതി റോയിയുടെ അമ്മയാണ് മേരി റോയ്‌.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വയലാര്‍ പുരസ്കാരം പ്രൊഫ. വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക്

October 9th, 2010

vishnu-narayanan-namboothiri-epathram
ഇത്തവണത്തെ വയലാര്‍ പുരസ്കാരം പ്രശസ്ത കവി പ്രൊഫ. വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക് ലഭിച്ചു. അദ്ദേഹത്തിന്റെ ചാരുലത എന്ന കവിതാ സമാഹാരമാണ് പുരസ്കാരത്തിന് അര്‍ഹമായത്. എസ്. വി. വേണു ഗോപാലന്‍ നായര്‍, എം. തോമസ് മാത്യു, കെ. എസ്. രവി കുമാര്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്. കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും, 25,000 രൂപയുമാണ് പുരസ്കാരമായി നല്‍കുക. മലയാള ഭാഷയിലെ മികച്ച രചനകള്‍ക്കായി 1977-ലാണ് വയലാര്‍ പുരസ്കാരം ഏര്‍പ്പെടുത്തിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരള കൌമുദി മാനേജിങ്ങ് ഡയറക്ടര്‍ എം. എസ്. ശ്രീനിവാസന്‍ അന്തരിച്ചു

October 5th, 2010

ms-sreenivasan-kerala-kaumudi-epathram

തിരുവനന്തപുരം : കേരള കൌമുദി മാനേജിങ്ങ് ഡയറക്ടര്‍ എം. എസ്. ശ്രീനിവാസന്‍ (65) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച തിരുവനന്തപുരത്ത് നടത്തും.

രണ്ടു പതിറ്റാണ്ടോളമായി ഇദ്ദേഹം കേരള കൌമുദിയുടെ മാനേജിങ്ങ് ഡയറക്ടറായി സേവനമനുഷ്ടിച്ചു വരികയായിരുന്നു. കേരള കൌമുദിയുടെ സ്ഥാപക പത്രാധിപരായിരുന്ന കെ. സുകുമാരന്റെയും പരേതയായ മാധവിയമ്മയുടേയും മകനായി 1944 ഒക്ടോബര്‍ 29 ന് കൊല്ലത്ത് ജനിച്ചു. ഭാര്യ ലൈസ. ഏക മകളും കേരള കൌമുദിയുടെ ഡയറക്ടറുമായ അഞ്ജു അമേരിക്കയിലാണ്. കേരള കൌമുദി എഡിറ്റര്‍ ഇന്‍ ചീഫ് എം. എസ്. മണി, എം. എസ്. മധുസൂദനന്‍, എം. എസ്. രവി എന്നിവര്‍ സഹോദരങ്ങളാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

35 of 381020343536»|

« Previous Page« Previous « ബാങ്ക് തട്ടിപ്പ് കേസില്‍ പി.ഡി.പി. നേതാവിനു ജാമ്യം
Next »Next Page » വി.എസിന്റെ പുനഃപ്രവേശനം പി. ബി. ചര്‍ച്ച ചെയ്തു »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine