രമ്യ സ്പര്‍ശമായി

August 14th, 2010

remya-antony-sparsham-epathramതിരുവനന്തപുരം : കവയത്രി രമ്യാ ആന്‍റണിയുടെ ഓര്‍മ്മകളില്‍ തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേര്‍ന്നു. അര്‍ബുദം കീഴ്പ്പെടുത്തുമ്പോഴും ഫൈന്‍ ആര്‍ട്സ് കോളെജിലെയും ഓര്‍ക്കുട്ടിലെ നൂറു കണക്കിനു സുഹൃത്തുക്കളുടേയും പിന്തുണയോടെ ലോകമെങ്ങും കവിതകളിലൂടെ സംവദിച്ച രമ്യ ആഗസ്റ്റ് 6ന്, റീജിയണല്‍ ക്യാന്‍സര്‍ സെന്‍ററില്‍ വച്ചാണ്, മരണപ്പെട്ടത്.

രമ്യയുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി കോളേജ് വിദ്യാര്‍ത്ഥികള്‍ എപ്പോഴും സന്നദ്ധരായിരുന്നു. രമ്യയുടെ കവിതകള്‍ക്ക് അവരൊരുക്കിയ നൂറു കണക്കിന്, ചിത്രങ്ങള്‍ നല്ലൊരു കാഴ്ച്ചാനുഭവം തന്നെയായിരുന്നു.

remya-antony-sparsham-function-epathram

രമ്യയുടെ ഓര്‍മ്മകളില്‍...

ഫൈന്‍ ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ അജയ കുമാറിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഒത്തു ചേരലില്‍ സംസ്ഥാന ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാന്‍ വി. കെ. ജോസഫ്, കവി ഡി. വിനയചന്ദ്രന്‍, ഡോ. പി. എസ്. ശ്രീകല, കെ. ജി. സൂരജ് – കണ്‍വീനര്‍, ഫ്രണ്‍ട്സ് ഓഫ് രമ്യ, സന്ധ്യ എസ്. എന്‍., അനില്‍ കുര്യാത്തി, തുഷാര്‍ പ്രതാപ് എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ രമ്യയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.

ഡോ. ടി. എന്‍. സീമ എം. പി., കാനായി കുഞ്ഞിരാമന്‍ എന്നിവര്‍ സന്ദേശങ്ങളിലൂടെ ഭാഗഭാക്കായി. രാജീവന്‍ സ്വാഗതവും ഷാന്‍റോ ആന്‍റണി നന്ദിയും പറഞ്ഞു.

രമ്യയുടെ രണ്ടാമത് കവിതാ സമാഹാരം “സ്പര്‍ശ” ത്തിന്‍റെ പ്രസാധനം, രമ്യയുടെ പേരില്‍ എസ്. എസ്. എല്‍. സി. യ്ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങുന്ന പോളിയോ ബാധിതയായ പെണ്‍കുട്ടിയ്ക്ക് 10000 രൂപയുടെ പുരസ്കാരം, രമ്യാ ആന്റണി കവിതാ പുരസ്കാരം, രമ്യ ചീഫ് എഡിറ്ററായി ആരംഭിച്ച ഓണ്‍ലൈന്‍ മാസിക “ലിഖിത” ത്തിന്‍റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍, രമ്യയുടെ സ്വപ്നമായ ക്യാന്‍സര്‍ ബാധിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ “ഫ്രണ്‍ട്സ് ഓഫ് രമ്യ” യുടെ ആഭിമുഖ്യത്തില്‍ നടക്കും.

കൂട്ടായ്മയ്ക്ക് നിഖില്‍ ഷാ, നവാസ് തിരുവനന്തപുരം, രാജേഷ് ശിവ എന്നിവര്‍ നേതൃത്വം നല്‍കി.

- ജെ.എസ്.

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ശാന്തിഗിരി വെണ്ണക്കല്‍ പര്‍ണ്ണശാല രാഷ്ട്രപതി സമര്‍പ്പിച്ചു

August 13th, 2010

santhigiri-ashram-lotus-epathram

തിരുവനന്തപുരം : രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ പുതുതായി പണിത വെണ്ണക്കല്‍ പര്‍ണ്ണശാലയുടെ സമര്‍പ്പണം നടത്തി. തിരുവനന്തപുരം സന്ദര്‍ശിക്കുന്ന രാഷ്ട്രപതി ഇന്ന് രാവിലെ പത്തരയ്ക്കാണ് ആശ്രമത്തില്‍ എത്തി വിരിഞ്ഞ താമരയുടെ രൂപത്തിലുള്ള ഈ മനോഹര സൌധത്തിന്റെ സമര്‍പ്പണം നടത്തിയത്. കരുണാകര ഗുരുവിന്റെ പര്‍ണ്ണശാല നിന്നിരുന്ന അതേ സ്ഥലത്താണ് വെണ്ണക്കല്ലില്‍ തീര്‍ത്ത ഈ വിസ്മയ മന്ദിരം സ്ഥിതി ചെയ്യുന്നത്. 28 മീറ്ററോളം ഉയരമുള്ള ഈ പര്‍ണ്ണശാലയുടെ നിര്‍മ്മിതിക്ക് 30 കോടി രൂപയിലധികം ചിലവ്‌ വന്നു എന്ന് കണക്കാക്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

കെ. എം. മാത്യു അന്തരിച്ചു

August 1st, 2010

km-mathew-epathram

പത്രം എന്നാല്‍ മനോരമ എന്നാണ് മലയാളിയുടെ മനസ്സില്‍ ആദ്യം വരുന്നത് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. മലയാള പത്ര പ്രവര്‍ത്തന രംഗത്തെ ഭീഷ്മാചാര്യനായ കണ്ടത്തില്‍ മാമ്മന്‍ മാത്യുവിന് e പത്രം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു കൂടുതല്‍ »»

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

പ്രൊഫ. എ. ശ്രീധര മേനോന്‍ അന്തരിച്ചു

July 23rd, 2010

sreedhara-menon-epathramതിരുവനന്തപുരം : കേരള ചരിത്രം രേഖപ്പെടുത്തുന്ന തില്‍ നിര്‍ണ്ണായക സംഭാവന കള്‍ നല്‍കിയ  പ്രമുഖ ചരിത്ര കാരനും അദ്ധ്യാപകനു മായ പ്രൊഫ. എ. ശ്രീധര മേനോന്‍  അന്തരിച്ചു. 84 വയസ്സാ യിരുന്നു. തിരുവനന്ത പുരത്ത് ജവഹര്‍ നഗറിലെ വസതി യില്‍ ഇന്ന്‍ രാവിലെ ആറ് മണിയോടെ ആയിരുന്നു അന്ത്യം. നിരവധി  ഗ്രന്ഥങ്ങള്‍ എഴുതി യിട്ടുണ്ട്.  1997 ല്‍ കേരള ചരിത്ര ത്തെ ക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം ഏറെ വിവാദ ങ്ങള്‍  ഉണ്ടാക്കി യിരുന്നു. പുന്നപ്ര വയലാര്‍ സമര വുമായി ബന്ധപ്പെട്ട് പുസ്തക ത്തില്‍ നടത്തിയ ചില പരാമര്‍ശ ങ്ങളാണ് ഇടതു പക്ഷ ബുദ്ധിജീവി കളുടെ വിമര്‍ശന ത്തിനു കാരണ മായത്.  പരാമര്‍ശ ങ്ങളുടെ പേരില്‍ സ്വാതന്ത്ര്യ സമര ചരിത്രത്തെ ക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീ കരിക്കാന്‍ 1997 ലെ നായനാര്‍ സര്‍ക്കാര്‍ തയാറായില്ല. സാഹിത്യ ത്തിനും വിദ്യാഭ്യാസ ത്തിനും നല്‍കിയ സംഭാവന കള്‍ പരിഗണിച്ച് 2009 ല്‍ അദ്ദേഹ ത്തിന് പത്മ ഭൂഷണ്‍ ബഹുമതി ലഭിച്ചു.
ഭാര്യ: സരോജിനി ദേവി. മക്കള്‍ :  പൂര്‍ണ്ണിമ, സതീഷ് കുമാര്‍. സംസ്‌കാരം ഞായറാഴ്ച രാവിലെ 10.30ന് തൈക്കാട് വൈദ്യുതി ശ്മശാന ത്തില്‍ നടക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോട്ടക്കല്‍ ശിവരാമന്‍ അന്തരിച്ചു

July 19th, 2010

kottakkal-sivaraman-epathramപെരിന്തല്‍മണ്ണ : പ്രസിദ്ധ കഥകളി ആചാര്യന്‍ കോട്ടക്കല്‍ ശിവരാമന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. പെരിന്തല്‍ മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അദ്ദേഹത്തെ പിന്നീട് വീട്ടിലേയ്ക്ക് കൊണ്ടു വരികയായിരുന്നു. വീട്ടില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.

കഥകളിയരങ്ങില്‍ അധികവും സ്ത്രീ വേഷങ്ങള്‍ ആയിരുന്നു അദ്ദേഹം അവതരിപ്പിച്ചിരുന്നത്. കുന്തിയും, ദമയന്തിയു മൊക്കെയായി നൂറു കണക്കിനു വേദികളില്‍ കോട്ടക്കല്‍ ശിവരാമന്‍ നിറഞ്ഞാടി. സ്ത്രീ കഥാപാത്രങ്ങളെ അദ്ദേഹം വേദിയില്‍ അവതരിപ്പി ക്കുമ്പോള്‍ അതിനൊരു പ്രത്യേകത ആസ്വാദകര്‍ക്ക് അനുഭവപ്പെട്ടിരുന്നു.

kottakkal-sivaraman-kathakali-epathram

കോട്ടക്കല്‍ ശിവരാമന്‍

പുരാണങ്ങളില്‍ അഗാധമായ പാണ്ഡിത്യം ഉണ്ടയിരുന്നു ഇദ്ദേഹത്തിന്. കഥകളിയെ ജനകീയ മാക്കുവാന്‍ കലാമണ്ഡലം രാമന്‍ കുട്ടിക്കും, ഗോപിക്കുമൊപ്പം അദ്ദേഹം വലിയ പങ്ക് വഹിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

സംസ്കാരം നാളെ സ്വന്തം വീട്ടുവളപ്പില്‍ നടക്കും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

36 of 371020353637

« Previous Page« Previous « വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട്
Next »Next Page » വിവാദ കണ്ടല്‍‌ പാര്‍ക്ക് പൂട്ടി »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine