വിദ്യാര്‍ഥിനിയെ പീഢിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ

September 22nd, 2012

sexual-exploitation-epathram

തിരൂര്‍: വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകനും മത പണ്ഡിതനുമായ ഷംസുദ്ദീന്‍ പാലത്തിനെ തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തു. മുജാഹിദീന്‍ ഔദ്യോഗിക വിഭാഗത്തിന്റെ പ്രമുഖ നേതാവും പ്രഭാഷകനുമാണ് ഇദ്ദേഹം. വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളേജ് അദ്ധ്യാപകനായി ജോലി നോക്കുന്ന സമയത്ത് അതേ സ്ഥാപനത്തില്‍ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയെ കോഴിക്കോട്, ഗുരുവായൂര്‍, പെരിന്തല്‍ മണ്ണ തുടങ്ങിയ സ്ഥലങ്ങളില്‍ ഹോട്ടലുകളിലും മറ്റും കൊണ്ടു പോയാണ് ഷംസുദ്ദീന്‍ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്. ഭാര്യയും അഞ്ചു കുട്ടികളും ഉള്ള ഇയാള്‍ പ്രണയം നടിച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിന് വിധേയയാക്കിയത്. ഇരുവര്‍ക്കും ആശയ വിനിമയം നടത്തുവാന്‍ പ്രത്യേക ഭാഷയും രൂപപ്പെടുത്തിയായി പറയുന്നു. പോലീസില്‍ പരാതി നല്‍കിയതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തിരൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എം. പി. ജയരാജ് റിമാൻഡ് ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »

അഡ്വ.ടി.പി.കേളു നമ്പ്യാര്‍ അന്തരിച്ചു

September 17th, 2012
കൊച്ചി: ഭരണ ഘടനാ വിദഗ്ദനും പ്രമുഖ അഭിഭാഷകനുമായ ടി.പി.കേളു നമ്പ്യാര്‍ (85) അന്തരിച്ചു. ഇന്നലെ വൈകീട്ട് കൊച്ചിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.  നിയമ അദ്യാപകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പ്രതിപ്പിച്ചിട്ടുണ്ട്. നമ്പ്യാര്‍ മിസെലനി എന്ന പേരില്‍ ഒരു പുസ്തകവും അദ്ദേഹം എഴുതിയിട്ടുണ്ട്.
കണ്ണൂര്‍ പുഴാതി ചെറുകുന്ന് സ്വദേശിയായ കേളു നമ്പ്യാര്‍ 1949-ല്‍ മാംഗ്ലൂരിലെ സെന്റ് അലോഷ്യസ് കോളേജില്‍ നിന്നും ഇക്കണൊമിക്സില്‍ ബിരുധം നേടിയ ശേഷം കണ്ണൂര്‍ ചിറക്കല്‍ രാജാസ് സ്കൂളില്‍ കുറച്ചു കാലം അധ്യാപകനായി ജോലി നോക്കി. പിന്നീട് 1953-ല്‍ മദ്രാസ് ലോ കോളേജില്‍ നിന്നും നിയമ ബിരുധമെടുത്തു. മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. 1956 നു ശേഷം കേരള ഹൈക്കോടതിയി നിലവില്‍ വന്നതോടെ പിന്നീട് അവിടെയായി പ്രാക്ടീസ്.  അദ്ദേഹത്തിന്റെ അപാരമായ നിയമ പാണ്ഡിത്യം പല കേസുകളുടേയും വഴിതിരിച്ചു വിട്ടു.
നിരവധി കമ്പനികളുടെ നിയമോപദേശകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാവേരി ട്രിബ്യൂണലില്‍കേരള സര്‍ക്കാറിന്റെ നിയമോപദേശകനായിരുന്നു. അഞ്ചുവര്‍ഷത്തോളം എറണാകുളം ഗവ.ലോകോളേജില്‍ പാര്‍ട്ട് ടൈം അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. കൂടാതെ ബാര്‍ കൌണ്‍സില്‍ ഓഫ് കേരളയും ഹൈക്കോടതിയും അപ്രന്റീസുകള്‍ക്കും ട്രെയ്‌നി മുന്‍സിഫുമാര്‍ക്കും മറ്റും നല്‍കുന്ന ടെയ്‌നിങ്ങുകളില്‍ ലക്ചററര്‍ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 983-84 കാലഘട്ടത്തില്‍ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന്‍ പ്രസിഡണ്ടായിരുന്നു .
ഡോ.ഹേമലതയാണ് ഭാര്യ, ചന്ദമോഹന്‍,ശ്യാമള, രാധിക എന്നിവര്‍ മക്കളാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മനുഷ്യത്വം ഇല്ലാത്ത ആധുനിക വിദ്യാഭ്യാസം ആവശ്യമോ?

August 14th, 2012

education-epathram

കുന്നംകുളം: ആഗസ്റ്റ്‌ 11 ,12 (ശനി, ഞായര്‍) തിയ്യതികളില്‍ അക്കിക്കാവിലെ “കല്യ”യില്‍ വെച്ച് വിദ്യാഭ്യാസ സൌഹൃത കൂട്ടായ്മ നടന്നു. രണ്ടു ദിവസം നീണ്ടു നിന്ന കൂട്ടായ്മയില്‍ നൂറിലേറെ പേര്‍ പങ്കെടുത്തു. ഔപചാരികമായ ചടങ്ങുകള്‍ ഒന്നും തന്നെ ഇല്ലാതെ തികച്ചും സൌഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലായിരുന്നു പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

അക്കിക്കാവിലെ മോഹന്‍ ചവറയുടെ “കല്യ” വീട്ടുമുറ്റത്ത് പ്രവര്‍ത്തകരും സുഹൃത്തുക്കളും ഒത്തുകൂടി. അട്ടപ്പാടിയില്‍ വേറിട്ട വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന “സാരംഗ്” ലെ ഗോപാലകൃഷ്ണന്‍ മാഷും വിജയലക്ഷ്മി ടീച്ചറുമാണ് വിദ്യാഭ്യാസ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. നമ്മള്‍ ഇപ്പോള്‍ പിന്തുടരുന്ന വിദ്യാഭ്യാസ രീതി നിലവാരമുള്ള ഒരു മാനവ സമൂഹത്തെ സൃഷ്ടിക്കുവാൻ ഒരു തരത്തിലും ഉത്തകുകയില്ല എന്ന ഏകാഭിപ്രായം കൂട്ടായ്മയില്‍ ആദ്യ ദിവസത്തെ ചര്‍ച്ചയില്‍ തന്നെ ഉരുത്തിരിഞ്ഞു വന്നു. നിലവിലുള്ള വ്യവസ്ഥിതിയെ ഇല്ലാതാക്കാനോ അതില്‍ ഇടപെടാനോ സാധ്യമല്ലാതിരിക്കെ നമ്മള്‍ ബദല്‍ അന്വേഷണങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ് എന്നും കൂട്ടായ്മ വിലയിരുത്തുകയുണ്ടായി.
ക്യാമ്പില്‍ വിജയലക്ഷ്മി ടീച്ചര്‍ വിദ്യാഭ്യാസ നയ സമീപന രേഖ അവതരിപ്പിച്ചു. നയ സമീപന രേഖയുടെ കാതലായ “ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക, നിലനില്‍ക്കുക, നിലനില്‍ക്കാന്‍ അനുവദിക്കുക” എന്ന മുദ്രാവാക്യത്തെ ആസ്പദമാക്കി രണ്ടാം ദിവസം നടന്ന ചൂടേറിയ ചര്‍ച്ചയില്‍ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. കൂടാതെ സ്ഥലം എം. എല്‍. എ. ബാബു എം. പാലിശ്ശേരിയും കൂട്ടായ്മയില്‍ സന്നിഹിതനായിരുന്നു.

ആധുനിക വിദ്യാഭ്യാസം ഏറെ ശക്തിപ്പെട്ടിട്ടും പുതു തലമുറ മനുഷ്യത്വം ഇല്ലാത്തവരും അക്രമ വാസന ഉള്ളവരുമായി അധഃപ്പതിക്കുന്നതില്‍ കൂട്ടായ്മ തികഞ്ഞ ഉൽക്കണ്ഠ രേഖപ്പെടുത്തി. ബദല്‍ അന്വേഷണങ്ങളും ബോധവല്‍ക്കരണവും ശക്തിപ്പെടുത്തുകയും, മനുഷ്യത്വം ഉള്ള ഒരു തലമുറയെ രൂപീകരിക്കുന്നതിനായി ഉടന്‍ സമൂഹത്തില്‍ ഇടപെട്ടു പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും കൂട്ടായ്മ വിലയിരുത്തുകയുണ്ടായി. രാജ്യത്തെ ഭരണഘടനയെ അംഗീകരിച്ചു കൊണ്ട് തികഞ്ഞ ജനാധിപത്യ ബോധമുള്ള സുസ്ഥിരോന്മുഖമായ വീക്ഷണം പുലര്‍ത്തുന്ന ഒരു പുതു തലമുറ സൃഷ്ടിക്കപ്പെടുമ്പോള്‍ അവരുടെ ഭാവി ശോഭനവും സ്നേഹസമ്പന്നവും ആയിരിക്കും എന്ന് മാത്രമല്ല, അത് വിശ്വ പൌരന്‍ എന്ന ആശയത്തിലേക്കുള്ള ഒരു വാതില്‍ തുറക്കല്‍ കൂടി ആയിരിക്കും എന്നതില്‍ യാതൊരു സംശയവുമില്ല.

രണ്ടു ദിവസങ്ങളിലായി നടന്ന കൂട്ടായ്മ ഏവര്‍ക്കും ആനന്ദം പകരുന്നതും പ്രതീക്ഷയ്ക്ക് വക നല്കുന്നതുമായിരുന്നു. കൂട്ടായ്മയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട നാല് കുടുംബങ്ങള്‍ തങ്ങളുടെ മക്കള്‍ക്ക്‌ വേറിട്ട വിദ്യാഭ്യാസം നല്‍കാന്‍ സന്നദ്ധത അറിയിച്ചു കൊണ്ട് മുന്നോട്ടു വന്നത് ഏറെ ആവേശം നിറഞ്ഞ അനുഭവമായി.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

വിദ്യാഭ്യാസ സൌഹൃദ കൂട്ടായ്മ

August 4th, 2012

തൃശ്ശൂര്‍: ഒരു ജനകീയ ജനാധിപത്യ പാഠ്യപദ്ധതി എങ്ങനെ രൂപപ്പെടുത്തും എന്നതിന്റെ ഭാഗമായി  2012 ഓഗസ്റ്റ് 11, 12 (ശനി, ഞായര്‍) എന്നീ  തീയതികളില്‍ അക്കിക്കാവില്‍ വെച്ച് വിദ്യാഭ്യാസ സൌഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്നു. സാരംഗ് ബദല്‍ വിദ്യാ പീഠം എന്ന ബദല്‍ സാധ്യത കേരളത്തില്‍ തുറന്ന ഗോപാലകൃഷ്ണന്‍, വിജയലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കുന്ന കൂട്ടായ്മയില്‍ സമഗ്രമായ ഒരു വിദ്യാഭ്യാസ സമീപന രേഖ അവതരിപ്പിക്കും. കേരളത്തിലെ പ്രമുഖരായ സാമൂഹ്യ – സാംസ്കാരിക –  പരിസ്ഥിതി പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ വിചക്ഷണര്‍‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.

നാളത്തെ തലമുറ എന്തായിരിക്കണമെന്നും എന്തായിരിക്കരുതെന്നും വിഭാവനം ചെയ്യുന്ന കർമ്മ പദ്ധതി ആയിരിക്കണം പാഠ്യ പദ്ധതി. അതു കൊണ്ട് വളരെ സൂക്ഷിച്ചേ അതിനെ സമീപിക്കാവൂ. പാഠ്യ പദ്ധതി ഉണ്ടാക്കാന്‍ ഇരിക്കുന്നവരുടെ മനസ്സില്‍ രാഷ്ട്രം എന്ന ഒരു ചിന്ത മാത്രം മതി. അവനവന്റെ കക്ഷിക്ക് ആളെ കൂട്ടാനും, മതത്തിന് നാല് കാശുണ്ടാക്കാനും കൂട്ടത്തില്‍ തനിക്കു ലേശം ചില്വാനം സമ്പാദിക്കാനും എന്ന് കരുതുന്നവര്‍ വേണ്ടേ വേണ്ട. അങ്ങനെയല്ലാത്തവരെ എവിടെ കിട്ടാനാ, ഇതൊക്കെ നടക്കാത്ത കാര്യമല്ലേ എന്നൊക്കെ ചോദിക്കുന്നവര്‍ കണ്ടേക്കാം. ലോകം മുഴുവന്‍ അഴിമതിക്കാരും കൊള്ളരുതാത്തവരും മാത്രമേ ഉള്ളൂ എന്നു കരുതിയാല്‍ അത് ശരിയായിരിക്കും.

എന്നാല്‍ നന്മയുടെ അംശം എന്നും എവിടെയും ഉണ്ടാവും. ഒരു കോടി തിന്മയെ ചെറുക്കാന്‍ ഒരു തരി നന്മ മതി എന്നറിയുക. നമുക്ക് നാളേക്ക് വേണ്ടത് ഒരു ജനാധിപത്യ സമൂഹമാണ്‌. അതിനൊരു ജനകീയ പാഠ്യ പദ്ധതി ഉണ്ടാവണം. അതത്ര എളുപ്പവുമല്ല.

ഒന്നാമതായി ജനകീയമായ അഭിപ്രായങ്ങള്‍ ശേഖരിക്കണം. അത് ഏകീകരിച്ച് ഭൂരിപക്ഷാഭിപ്രായം കണ്ടെത്തണം. പല പ്രതിസന്ധികളും മറി കടക്കാതെ അതിനു സാധിക്കുകയുമില്ല. താരാരാധന, വീരാരാധന, വിഗ്രഹാരാധന എന്നിങ്ങനെ മൂന്നു തരം ആരാധനകളില്‍ കുടുങ്ങിക്കിടക്കുകയാണ് നമ്മള്‍. ആരെയെങ്കിലും അല്ലെങ്കില്‍ എന്തിനെയെങ്കിലും ഒന്ന് ആരാധിക്കുന്നില്ലെങ്കില്‍ നമുക്ക് നിലനില്ക്കാന്‍ തന്നെ വയ്യെന്നായിരിക്കുന്നു. ആരാധാനകള്‍ ഏറും തോറും നമ്മള്‍ ജനാധിപത്യത്തില്‍ നിന്ന് അകലുകയും ഏകാധിപത്യത്തെ പുണരുകയും ചെയ്യുന്നു എന്ന കാര്യം തന്നെ നമ്മള്‍ മറന്നേ പോകുന്നു. ആരാധന ആരോടായാലും സ്വന്തം വ്യക്തിത്വം താന്‍ ആരാധിക്കുന്ന മൂർത്തിക്ക് മുന്നില്‍ പണയം വയ്ക്കുകയാണ്. തന്റെ ആരാധനാ മൂർത്തിക്ക് വേണ്ടി ജീവന്‍ വരെ ബലി കൊടുക്കാന്‍ തയ്യാറായിട്ടാണ് ഓരോ ആരാധകനും നടക്കുന്നത്. തന്റെ ആരാധനാ മൂർത്തി പറയുന്നതെന്തും ശിരസാ വഹിക്കാന്‍ തയ്യാറായി നടക്കുന്ന ഇവർക്ക് സ്വന്തമായി ഒരഭിപ്രായവുമില്ല. മതഭക്തി, കക്ഷി രാഷ്ട്രീയ ഭക്തി, സിനിമാ ഭക്തി, സ്പോര്‍ട്സ് ഭക്തി എന്നിങ്ങനെ അനേക തരം ഭക്തികളിലാണ് ഈ ആരാധകര്‍ കുടുങ്ങിക്കിടക്കുന്നത്. നമ്മുടെ കാര്‍ന്നോമ്മാര്‍ക്ക്‌ രാജ ഭക്തിയും ഈശ്വര ഭക്തിയും ആയിരുന്നു മുഖ്യം. നമ്മളായപ്പോള്‍ ഭക്തി മാര്‍ഗം കുറെയേറെ വിപുലപ്പെട്ടു പോയി. ‘അഭിപ്രായങ്ങള്‍ എല്ലാം അവിടന്ന് അരുളി ചെയ്തോളും’ എന്നു നമ്മുടെ കാര്ന്നോമ്മാര് പൊന്നു തമ്പുരാക്കന്മാരെ ഓര്‍ത്തു പറഞ്ഞു നടന്നിരുന്നല്ലോ. അതു മറ്റൊരു രീതിയില്‍ നമ്മളും ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. അന്നും ഇന്നും തമ്പ്രാക്കളെ ചുമക്കുന്ന പ്രജകള്‍ മാത്രമാണ് നമ്മള്‍! തമ്പ്രാക്കള്‍ മാറിയിട്ടുണ്ടെന്നേയുള്ളൂ. പ്രജകള്‍ക്ക് ഒരു മാറ്റവുമില്ല. ജനാധിപത്യത്തിലേക്ക് കടക്കാനുള്ള വലിയ വലിയ കടമ്പകളില്‍ ചിലത് മാത്രമാണിത്. ഈ വലിയ കടമ്പകള്‍ കടക്കാന്‍ നമ്മളെല്ലാം കൂട്ടായി ചിന്തിക്കുക തന്നെ വേണം.

ആവശ്യം വരുമ്പോള്‍ ഇതിനേക്കാള്‍ വലിയ കടമ്പകള്‍ ചാടിക്കടന്നിട്ടുള്ളവരാണ് മനുഷ്യര്‍. ഇതിനും പോംവഴിയുണ്ട്. ഒരു ജനകീയ ജനാധിപത്യ പാഠ്യപദ്ധതിയില്‍ എന്തെല്ലാം കാര്യങ്ങള്‍ ഉൾപ്പെടുത്തണം? ഒരു പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളെല്ലാം ഇവിടെ പറയാന്‍ കഴിയില്ലല്ലോ. എങ്കിലും വളരെ അനിവാര്യമായവ മാത്രം ഒന്ന് സൂചിപ്പിച്ചു വിടുന്നു. ബാക്കിയെല്ലാം നമുക്ക് മുഖാമുഖം സംസാരിക്കാം. അല്ലെങ്കില്‍ എന്നെങ്കിലും പുസ്തക രൂപത്തിലാക്കി മനസ്സിലാക്കാം.

ഇനി വരുന്ന പാഠ്യ പദ്ധതി ജനകീയവും ജനാധിപത്യപരവും ആയിരിക്കണം എന്നത് ആ പേരില്‍ നിന്ന് തന്നെ സ്പഷ്ടമാണല്ലോ. അപ്പോള്‍ അതില്‍ ജനകീയ പങ്കാളിത്തമുണ്ടാവണമല്ലോ. തീർച്ചയായും വേണം. അദ്ധ്യാപകര്‍, അദ്ധ്യാപകര്‍ അല്ലാത്ത സാമൂഹ്യ പ്രവർത്തകര്‍, രക്ഷിതാക്കള്‍, പിന്നെ പഠിക്കാനുള്ള കുട്ടികള്‍ എന്നിവരുടെ ഒരു കൂട്ടായ സൃഷ്ടിയായിരിക്കണം ഇനിയത്തെ പാഠ്യപദ്ധതി. അത് മൊത്തം ജനങ്ങളുടെ പൊതു ആവശ്യങ്ങളും ആഗ്രഹങ്ങളും നിഴലിക്കുന്നതും അവ നിറവേറ്റാന്‍ പറ്റിയ പരിശീലനങ്ങളും അടങ്ങിയതായിരിക്കണം.

വിദ്യാലയം

ഇന്നത്തെ കാലത്ത് മാതാപിതാക്കൾക്ക് മക്കളെ ശ്രദ്ധിക്കാന്‍ സമയമില്ല എന്നതാണ് കുട്ടികള്‍ വഴി പിഴയ്ക്കാനുള്ള പ്രധാന കാരണം. അതു കൊണ്ട് ഇനിയത്തെ വിദ്യാലയങ്ങളില്‍ കുട്ടികൾക്ക് താമസിച്ചു പഠിക്കാന്‍ കഴിയണം. അവിടെ ഒരു കുടുംബാന്തരീക്ഷം ഉണ്ടായിരിക്കണം. ഒരു സാമൂഹ്യ ജീവിയായി വളരാന്‍ വേണ്ട സകല കാര്യങ്ങളും ശീലിക്കാനുള്ള അന്തരീക്ഷം അവിടെ ഉണ്ടായിരിക്കണം. കുട്ടികളുടെ സ്വഭാവ രൂപീകരണ ത്തിനായിരിക്കണം പ്രാധാന്യം. സൽസ്വഭാവം ഉറപ്പിച്ചതിനു ശേഷമേ അറിവിന്റെ പാഠങ്ങള്‍ കൊടുക്കാവൂ. അതായത്, ആദ്യം നെറിവ് പിന്നെ വേണം അറിവ്. നൂറാമത്തെ വയസില്‍ പോലും അറിവ് നേടാം. എന്നാല്‍ ബാല്യം കഴിഞ്ഞാല്‍ നെറിവു നേടാനോ ശീലിക്കാനോ ബുദ്ധിമുട്ടായിരിക്കും. നെറിവില്ലാത്തവന്റെ കയ്യില്‍ അറിവ് ചെന്നെത്തിയാല്‍ അത് അണു ബോംബിനെക്കാള്‍ അപകടകാരിയായിരിക്കും. അതു കൊണ്ട് നെറിവ് ആദ്യം പിന്നാലെ മതി അറിവ്. ഒരു ജനാധിപത്യ വിദ്യാലയം ആണ് നമ്മള്‍ വിഭാവനം ചെയ്യുന്നത്. അതു കൊണ്ട് വിദ്യാഭ്യാസ പ്രവർത്തനങ്ങള്‍ ജനാധിപത്യ രീതിയില്‍ തന്നെ വേണം നടത്താൻ.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

വിശാലിന്റെ കൊലപാതകം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

July 19th, 2012

crime-epathram

ചെങ്ങന്നൂര്‍: എ. ബി. വി. പി. നേതാവ് വിശാലിനെ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ഗേറ്റിനു മുമ്പില്‍ വച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. നാസിം, ഷെഫീഖ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. കഴിഞ്ഞ ദിവസം ക്രിസ്ത്യന്‍ കോളേജില്‍ ഒന്നാം വര്‍ഷ ബിരുധ വിദ്യാ‍ര്‍ഥികള്‍ക്ക് കോളേജ് ഗേറ്റില്‍ മധുര പലഹാര വിതരണവും മറ്റും നടത്തിയിരുന്നു. ഇതിനിടയില്‍ എ. ബി. വി. പി. പ്രവര്‍ത്തകരും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഈ സമയത്ത് കോളേജിനു വെളിയില്‍ നിന്നും മാരകായുധങ്ങളുമായി വന്ന സംഘം എ. ബി. വി. പി. പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. വിശാൽ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. കുത്തേറ്റ വിശാലിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

31 of 381020303132»|

« Previous Page« Previous « ദുബായ് ആനപ്രേമി സംഘത്തിന്റെ സഹായധനം വിതരണം ചെയ്തു
Next »Next Page » വി.എസിനെ ക്ഷണിക്കാതിരുന്നത് മഹാകാര്യമല്ലെന്ന് പിണറായി »



  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine