തിരികെ എത്തുന്ന പ്രവാസികൾ : മാര്‍ഗ്ഗ രേഖ തയ്യാറാക്കി

April 22nd, 2020

air-india-flight-kerala-government-return-of-expatriates-ePathram

തിരുവനന്തപുരം : വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചാല്‍ കേരള ത്തിലേക്ക് തിരികെ എത്തുന്ന പ്രവാസി കളെ സ്വീകരിക്കു വാനായി സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗ രേഖ തയ്യാറാക്കി.

തിരികെ എത്താൻ ആഗ്രഹിക്കുന്നവര്‍ കൊവിഡ്-19 ടെസ്റ്റ് നടത്തി, ഫലം നെഗറ്റീവ് എന്ന് ഉറപ്പു വരുത്തി നോർക്ക യുടെ വെബ് സൈറ്റില്‍ (പ്രത്യേകം ഒരുക്കുന്ന വിഭാഗ ത്തില്‍) രജിസ്റ്റര്‍ ചെയ്യണം.

തിരികെ വരുന്ന പ്രവാസി കളുടെ മുൻഗണനാ ക്രമം :-

വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞും വിദേശത്തു കഴിയുന്നവർ, പ്രായം ചെന്നവര്‍, ഗർഭിണികൾ, കുട്ടി കൾ, രോഗി കൾ, വിസാ കാലാവധി പൂർത്തി യായ വർ, കോഴ്സു കൾ പൂർത്തി യായ സ്റ്റുഡന്റ് വിസ യില്‍ ഉള്ളവർ, ജയില്‍ മോചിതർ, മറ്റുള്ളവർ എന്നിങ്ങനെ യാണ്.

പ്രധാന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ :-

വിമാന ത്താവള ങ്ങളിലെ പരിശോധന യില്‍ രോഗ ലക്ഷണ ങ്ങള്‍ കാണിക്കുന്ന വരെ ക്വാറ ന്റൈന്‍ സെന്റ റില്‍ അല്ലെങ്കില്‍ കൊവിഡ് ആശുപത്രി യിലേക്ക് മാറ്റും.

രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ വീടുകളി ലേക്ക് അയക്കും. ഇവര്‍ 14 ദിവസം ആരോഗ്യ വകുപ്പിന്റെ നിരീക്ഷണ ത്തില്‍ വീടുകളില്‍ തന്നെ കഴിയണം.

വീടുകളിലേക്ക് പോകുന്നത് സ്വകാര്യ വാഹന ങ്ങളില്‍ ആയിരിക്കണം. ഡ്രൈവര്‍ മാത്രമേ പാടുള്ളൂ.

സ്വീകരിക്കുവാന്‍ വിമാന ത്താവള ങ്ങളില്‍ എത്താന്‍ ബന്ധു ക്കള്‍ക്ക് അനുവാദം ഇല്ല. ആവശ്യമുള്ളവര്‍ക്ക് സ്വന്തം ചെലവില്‍ ഹോട്ടലു കളിലും റിസോര്‍ട്ടു കളിലും ക്വാറന്റൈന്‍ ചെയ്യാം.

അതതു രാജ്യങ്ങളിൽ നിന്നു പ്രവാസി കൾ പുറപ്പെടു ന്നതിന്ന് എത്ര ദിവസ ത്തിനു ള്ളിൽ ടെസ്റ്റ് നടത്തണം എന്ന് ആരോഗ്യ വകുപ്പ് തീരുമാനിക്കും. കൊവിഡ്-19 ടെസ്റ്റ് സൗകര്യങ്ങള്‍ പ്രവാസി സംഘടനകൾ ഒരുക്കണം. കേരള ത്തിൽ നിന്ന് വിദേശ ത്തേക്കു പോകുന്ന യാത്ര ക്കാർക്കും പ്രോട്ടോക്കോൾ തയ്യാറാക്കണം.

നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യുന്നത് ടിക്കറ്റ് ബുക്കിംഗിനു മുന്‍ഗണന ലഭിക്കുക യില്ല. വിദേശ ത്തു നിന്നും ഇതര സംസ്ഥാന ങ്ങളില്‍ നിന്നുമായി 3 ലക്ഷം മുതൽ 5.5 ലക്ഷം വരെ മലയാളി കൾ ഒരു മാസത്തിനകം കേരള ത്തിലേക്ക് തിരികെ എത്തും എന്നാണ് കണക്കു കൂട്ടല്‍.

* updates – corona- virus 

Tag : വിമാനം  ,  Covid-19, AirIndia

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ്-19 : ചികില്‍സാ ഉപകരണ ങ്ങളുടെ നീക്കത്തിന് അനുമതി

April 8th, 2020

precaution-for-corona-virus-covid-19-ePathram
തിരുവനന്തപുരം : കൊവിഡ്-19 ചികില്‍സക്ക് ആവശ്യമായ ഉപകരണ ങ്ങളും മറ്റു വസ്തു ക്കളും സംഭരിക്കുന്നതിനും മറ്റു സ്ഥലങ്ങളി ലേക്ക് കൊണ്ടു പോകുന്നതിനും ഇതുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപന ങ്ങൾക്കും അനുമതി നൽകി സർക്കാർ ഉത്തരവായി.

ഇതിന്ന് ആവശ്യമായ ഏറ്റവും കുറഞ്ഞ ജീവനക്കാരുടെ സേവനം വിനിയോഗിക്കുന്ന തിനും അനുമതി നൽകി യിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നല്‍കിയ കത്തിന്റെ അടിസ്ഥാന ത്തിലാണ് പുതിയ ഉത്തരവ്.

(പി. എൻ. എക്സ്. 1385/2020)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊവിഡ്-19 പ്രതിരോധം: കേരള ത്തിന്റെ നേട്ട ത്തിന്ന് ആധാരം ആരോഗ്യ പ്രവർത്തകരുടെ മികവ്

April 4th, 2020

pinarayi-vijayan-epathram
തിരുവനന്തപുരം : കൊവിഡ് 19 പ്രതിരോധ ത്തിൽ കേരള ത്തിന്റെ നേട്ട ത്തിന്ന് ആധാരം ആരോഗ്യ സംവിധാന ത്തിന്റേയും ആരോഗ്യ പ്രവർത്തക രുടേയും മികവ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തെ വികസിത രാഷ്ട്ര ങ്ങളിൽ പോലും കൊവിഡ് വൻ തോതിൽ വ്യാപി ക്കുകയും നിരവധി പേർ മരിക്കുകയും ചെയ്യുന്ന സാഹ ചര്യം ഉണ്ടായി.

ന്യൂയോർക്കിൽ മാർച്ച് ഒന്നിന് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്ത ശേഷം 92,381 പേർക്കാണ് രോഗം സ്ഥിരീ കരിച്ചത്. 2219 പേർ മരണമടഞ്ഞു. ഈ പശ്ചാ ത്തല ത്തിൽ വേണം കേരള ത്തിലെ കൊവിഡ്-19 പ്രതി രോധ പ്രവർത്തനങ്ങളെ കാണാൻ. ജനുവരി 30 ന് കേരളത്തിൽ ആദ്യ രോഗം സ്ഥിരീകരിച്ച ശേഷം 295 പേരാണ് രോഗ ബാധിതര്‍ ആയത്. രോഗ വ്യാപനം വലിയ തോതിൽ പിടിച്ചു നിർത്താൻ കേരള ത്തിന് സാധിച്ചത് ഒറ്റക്കെട്ടായുള്ള പരിശ്രമ ത്തിന്റെ ഫല മായാണ്.

ലോക്ക് ഡൗണില്‍ നിന്ന് മാറുന്ന വേളയിൽ സ്വീകരി ക്കേണ്ടതായ മാർഗ്ഗങ്ങളെ ക്കുറിച്ച് നിർദ്ദേശങ്ങൾ രൂപ പ്പെടുത്തുവാന്‍ മുൻ ചീഫ് സെക്രട്ടറി കെ. എം. എബ്രഹാമിന്റെ നേതൃത്വത്തിൽ 17 അംഗ ടാസ്‌ക്ക്‌ ഫോഴ്‌സിന് സംസ്ഥാനം രൂപം നൽകിയതായി മുഖ്യ മന്ത്രി പറഞ്ഞു.

(പി. എൻ. എക്സ്. 1333/2020)

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംസ്ഥാനത്ത് 1316 സാമൂഹിക അടുക്കളകള്‍

April 2nd, 2020

food-in-hotels-and-restaurants-ePathram
തിരുവനന്തപുരം : ലോക്ക് ഡൗണ്‍ കാലത്ത് 1316 കമ്യൂണിറ്റി കിച്ചണുകള്‍ നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ ജില്ല കളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക അടുക്കളകള്‍ വഴി ഏപ്രില്‍ ഒന്നാം തിയ്യതി (ബുധനാഴ്ച) 2,70,913 പേര്‍ക്ക് ഭക്ഷണം നല്‍കി. ഇതില്‍ 2,45,607 പേര്‍ക്ക് ഭക്ഷണം സൗജന്യം ആയിട്ടാണ് നല്‍കിയത് എന്നും അദ്ദേഹം പറഞ്ഞു.

ഇതര സംസ്ഥാനക്കാരായ അതിഥി തൊഴിലാളി കള്‍ക്ക് അവരുടെ താമസ സ്ഥലത്ത് ഭക്ഷണം എത്തിക്കുക യാണ് ചെയ്യുന്നത്. തൊഴിലിടങ്ങളിലും ഫാക്ടറി കളിലും താമസിച്ച് ജോലി ചെയ്യുന്ന അതിഥി തൊഴിലാളി കള്‍ക്ക് തൊഴില്‍ ഉടമകള്‍ തന്നെ ഭക്ഷണം നല്‍കണം എന്നും ഭക്ഷണ സമയത്ത് അവരെ സര്‍ക്കാര്‍ ക്യാമ്പു കളിലേക്ക് അയക്കരുത് എന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

സര്‍ക്കാരിന്റെ ഭക്ഷണ വിതരണ കേന്ദ്രത്തില്‍ പ്പോയി ഭക്ഷണം കഴിക്കുവാന്‍ ചില തൊഴില്‍ ഉടമകള്‍ തൊഴി ലാളി കളോട് നിര്‍ദ്ദേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അത് ശരിയായ കീഴ് വഴക്കം അല്ലാ എന്നും തൊഴിലാളി കള്‍ക്ക് നല്‍കി വന്ന സൗകര്യങ്ങള്‍ തൊഴില്‍ ഉടമകള്‍ തുടര്‍ന്നും നല്‍കണം എന്നും ഇത്തരം കാര്യ ങ്ങളില്‍ ഉറപ്പു വരുത്തണം എന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

സാമൂഹിക അടുക്കളകള്‍ വഴി ഏപ്രില്‍ ഒന്നാം തിയ്യതി മലപ്പുറം ജില്ലയില്‍ മാത്രം  39,804 പേര്‍ ക്ക് ഉച്ച ഭക്ഷണം നല്‍കി എന്നും തൃശ്ശൂര്‍ ജില്ലയില്‍ 19458 ഭക്ഷണ പ്പൊതി കൾ വിതരണം ചെയ്തു എന്നും പബ്ലിക്ക് റിലേഷന്‍ വകുപ്പ്  അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി. എസ്. സി. വഴി 276 ഡോക്ടർ‍‍മാരെ നിയമിച്ചു

March 24th, 2020

chavakkad-console-medical-charitable-trust-ePathram

തിരുവനന്തപുരം : കൊവിഡ്-19 പ്രതിരോധ പ്രവർ‍ത്തന ങ്ങൾ‍ കൂടുതല്‍ ശക്ത മാക്കുന്നതിന് വേണ്ടി 276 ഡോക്ടർ‍‍ മാരെ നിയമിച്ചു.  പി. എസ്. സി. റാങ്ക് ലിസ്റ്റില്‍ ഉള്ള വർ‍‍‍ ക്കാണ് നിയമനം. എല്ലാവർ‍‍‍ക്കും നിയമന ഉത്തരവ് നൽ‍കി ക്കഴിഞ്ഞു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

പ്രതിരോധ പ്രവർത്തന ങ്ങൾ‍ക്കുള്ള വിശദമായ പദ്ധതി ആരോഗ്യ വകുപ്പ് തയ്യാറാക്കി യിരുന്നു. ഈ പദ്ധതിക്ക് അനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ‍ മുന്നോട്ടു കൊണ്ടു പോകുവാനാണ് ഡോക്ടർമാരുടെ നിയമനം നടത്തുന്നത്. മറ്റു പാരാ മെഡിക്കൽ‍ വിഭാഗ ക്കാരേയും അടിയന്തരമായി നിയമിക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വൈറസ് വ്യാപനം തടയാന്‍ പൂര്‍ണ്ണ അടച്ചു പൂട്ടല്‍ പ്രഖ്യാപിച്ചു
Next »Next Page » ധനകാര്യ വർഷം നീട്ടിവയ്ക്കില്ല; പ്രതിപക്ഷ ആവശ്യം തള്ളി ധനമന്ത്രി തോമസ് ഐസക് »



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine