ഭക്ഷണ – പ്രസാദ വിതരണ ത്തിന്‌ ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബ്ബന്ധം : ജില്ലാ കളക്‌ടര്‍

January 31st, 2019

tv-anupama-ias-ePathram
തൃശൂര്‍ : ആരാധനാലയ ങ്ങളിലെ ഭക്ഷണ വിത രണം, പ്രസാദ ഊട്ട്‌, തിരുനാള്‍ ഊട്ട്‌ എന്നിവക്ക് ലൈസന്‍സ്‌, രജിസ്‌ട്രേഷന്‍ എന്നിവ നിര്‍ബ്ബന്ധം എന്ന് തൃശൂര്‍ ജില്ലാ കളക്‌ടര്‍ ടി. വി. അനുപമ. ഭക്ഷ്യ സുരക്ഷാ വകുപ്പി ന്റെ നേതൃത്വ ത്തില്‍ കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന യോഗ ത്തിലാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ ആരാധനാ ലയ ങ്ങളും 2019 മാര്‍ച്ച്‌ ഒന്നിനു മുന്‍ പായി ലൈസന്‍സ്‌, രജിസ്‌ട്രേ ഷനു കള്‍ എടു ക്കണം. വലിയ തോതില്‍ ദിവസവും ഭക്ഷണം, പ്രസാദം എന്നിവ വിതരണം ചെയ്യുന്ന ആരാ ധനാ ലയ ങ്ങള്‍ക്ക്‌ ലൈസന്‍ സും ഇട വിട്ടുള്ള ഭക്ഷണ, പ്രസാദ വിതരണം നട ത്തുന്ന ആരാ ധനാ ലയ ങ്ങള്‍ക്ക്‌ രജിസ്‌ട്രേഷനു മാണ്‌ വേണ്ടത് എന്നും കളക്‌ടര്‍ വ്യക്തമാക്കി.

നിയോജക മണ്ഡലം അടിസ്ഥാന ത്തിലാണ്‌ ലൈസന്‍സ്‌, രജിസ്‌ട്രേഷന്‍ എന്നിവ നടത്തേ ണ്ടത്‌. രജിസ്‌ട്രേഷനു വേണ്ടി ആരാ ധനാ ലയ ങ്ങളിലെ ഉത്തര വാദ പ്പെട്ട വരുടെ മെഡി ക്കല്‍ സര്‍ട്ടി ഫിക്കറ്റ്‌, ഫോട്ടോ, ഐ. ഡി. കാര്‍ഡ്‌, നൂറു രൂപ ഫീസ്‌ എന്നിവ വേണം.

ലൈസന്‍സ്‌ എടുക്കു ന്നതി നായി ലോക്കല്‍ ബോഡി യുടെ സമ്മത പത്രം, ഫോട്ടോ, തിരി ച്ചറി യല്‍ കാര്‍ഡ്‌, മെഡി ക്കല്‍ സര്‍ട്ടി ഫിക്കറ്റ്‌, കുടി വെള്ള റിപ്പോര്‍ട്ട്‌ എന്നിവയും ലൈസന്‍സ്‌ ഫീസായി 2000 രൂപയും നല്‍ക ണം.

രജി സ്‌ട്രേഷന്‍, ലൈസന്‍സ്‌ എന്നിവ വര്‍ഷം തോറും പുതു ക്കണം. അഞ്ചു വര്‍ഷത്തേക്ക്‌ ഒരുമിച്ച്‌ രജി സ്‌ട്രേ ഷനും ലൈസന്‍സും എടു ക്കാവു ന്നതാണ്‌.

ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗ മായി ആരാ ധനാലയ ങ്ങളിലെ പാചക പ്പുര യിലെ ശുചിത്വവും ഉറപ്പു വരു ത്തും. പാചകം ചെയ്യുന്ന സ്ഥലം, ഭക്ഷണ അവ ശിഷ്‌ട ങ്ങള്‍ നിക്ഷേ പിക്കുന്ന സ്ഥലം എന്നിവ നിശ്ചിത അക ലത്തില്‍ ആയിരിക്കണം എന്നും കളക്‌ടര്‍ നിര്‍ദ്ദേ ശിച്ചു.

face book page

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആരോഗ്യ മേഖല യുടെ നേട്ടം : ആയുര്‍ വ്വേദ ത്തിനു മുഖ്യ പങ്ക്‌ എന്ന് മുഖ്യ മന്ത്രി

January 15th, 2019

pinaray-vijayan-inaugurate-ayurveda-institute-ePathram
തൃശൂര്‍ : ആരോഗ്യ രംഗത്ത്‌ കേരളം നേടിയ മികച്ച നേട്ട ങ്ങളില്‍ ആയുര്‍വ്വേദ ത്തിന്ന് മുഖ്യ പങ്ക് എന്ന് മുഖ്യ മന്ത്രി പിണ റായി വിജയന്‍. തൃശൂരില്‍ കേരള ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് സ്പോര്‍ട്ട്സ് ആയുര്‍ വ്വേദ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്റ റും ഔഷധി പഞ്ച കര്‍മ്മ ആശു പത്രി ആന്‍ഡ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റി റ്റ്യൂട്ടും ഉദ്‌ഘാടനം ചെയ്‌ത്‌ സംസാ രി ക്കുക യായിരുന്നു മുഖ്യ മന്ത്രി പിണ റായി വിജയന്‍.

ചികിത്സകര്‍ അറിവ്‌ എവിടെ നിന്നായാലും സ്വീകരി ക്കണം. വിപുലവും വ്യത്യസ്‌ത വുമാണ്‌ ആയുര്‍ വ്വേദ ചികിത്സാ ശാഖ. ശാസ്‌ത്ര കുതുകി കള്‍ക്ക്‌ ഉത്തരം കിട്ടാന്‍ പ്രയാസം കാണുന്ന അത്ഭുത ങ്ങള്‍ ഈ ചികിത്സാ രീതി യില്‍ കാണാം. നമ്മള്‍ പഠിച്ച തോ അറിഞ്ഞതോ ആണ്‌ സത്യം എന്ന്‌ വിചാരി ച്ചാല്‍ ശരിയല്ല.

oushadhi-institute-of-sports-ayurveda-research-in-trishur-ePathram

സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാത്ത വരെല്ലാം അയോഗ്യരാണ്‌ എന്നൊരു ധാരണ പൊതുവെ യുണ്ട്‌. എന്നാല്‍ ആയുര്‍ വ്വേദ ചികിത്സാ ശാഖ യില്‍ ഇത്‌ ശരിയല്ല. അറിവു കള്‍ സ്വീകരിക്കാനും അറിയാ നുളള ത്വര എല്ലാവ ര്‍ക്കും ഉണ്ടാകണം. സ്വയംചികിത്സ ആയുര്‍ വ്വേദ രീതി യില്‍ ആയാല്‍ പോലും ശരിയല്ല. വൈദ്യന്റെയും ഡോക്‌ടറു ടെയോ ഉപദേശം സ്വീകരി ക്കുന്ന താണ്‌ ഉത്തമം.

മരുന്ന് അറിഞ്ഞാലും മരുന്നി ന്റെ ചേരുവ എന്താണ് എന്ന് അറിയാത്ത വരാണ്‌ പുതു തല മുറ യിലെ ഭൂരി ഭാഗം ചികിത്സ കരും.ചിലര്‍ക്ക്‌ ചേരുവ എന്തെന്ന് അറി ഞ്ഞാലും ഔഷധ ചെടി എന്തെന്ന്‌ തിരിച്ചറിയാന്‍ കഴി യില്ല. ഇവ മനസ്സി ലാക്കു ന്നത്‌ ഉത്തമ മാണ്‌ എന്നും മുഖ്യ മന്ത്രി പറഞ്ഞു. കേരളത്തി ന്റെ മാത്രം പ്രത്യേകത യാണ്‌ പഞ്ച കര്‍മ്മ യും ഉഴിച്ചിലും. ഇത്രയധികം ദുരുപ യോഗി ക്കപ്പെട്ട മറ്റൊരു രംഗം വേറെയില്ല. ഈ മേഖ ലയില്‍ യോഗ്യ രായ ചികിത്സ കരെ അത്യാ വശ്യ മാണ്‌. അവിദഗ്‌ധ രുടെ ചികിത്സ ഈ രംഗ ത്തിന്‌ അപ ചയം ഉണ്ടാകും. നമ്മുടെ നാടിന്റെ തനതായ ശീല മാണ്‌ ആയുര്‍വ്വേദം. അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

 

logo-ayurveda-ePathram

ഔഷധ സസ്യ കൃഷി വ്യാപനവും ഔഷധ സസ്യ വിപ ണന സംവി ധാനവും നടപ്പിലാ ക്കുന്ന തിനും ആയുര്‍ വ്വേദ ചികിത്സാ രംഗത്ത്‌ ഗവേഷണ പദ്ധതി കള്‍ സര്‍ ക്കാര്‍ ആലോചി ക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥത യില്‍ 9 കോടി രൂപ ചെലവി ലാണ്‌ സ്‌പോര്‍ട്‌സ്‌ ആയുര്‍വ്വേദ റിസര്‍ച്ച്‌ ആശുപത്രി പണി കഴി പ്പിച്ചത്‌. ഔഷധി പഞ്ച കര്‍മ്മ ആശു പത്രിക്ക്‌ 8 കോടി രൂപ ചെലവായി.

ആയുര്‍വ്വേദ മേഖല യില്‍ ഇന്ത്യ യിലെ ആദ്യത്തെ ആശു പത്രി യാണ്‌ തൃശൂരിലേത്‌.

ചടങ്ങില്‍ ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ, തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ. സി. മൊയ്‌തീന്‍, കൃഷി വകുപ്പു മന്ത്രി അഡ്വ. വി. എസ്‌. സുനില്‍ കുമാര്‍, ജില്ലാ കളക്‌ടര്‍ ടി. വി. അനുപമ, മേയര്‍ അജിത വിജ യന്‍, സി. എന്‍. ജയദേവന്‍ എം. പി., ഔഷധി ചെയര്‍ മാന്‍ ഡോ. കെ. ആര്‍. വിശ്വംഭരന്‍, ഔഷധി എം. ഡി. കെ. വി. ഉത്തമന്‍, ഉദ്യോഗ സ്ഥര്‍, ജന പ്രതി നിധി കള്‍ എന്നി വര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അനധികൃത അവധി : 36 ഡോക്ടര്‍ മാരെ പിരിച്ചു വിട്ടു

December 22nd, 2018

kerala-govt-dismissed-doctors-medical-education-department-ePathram
തിരുവനന്തപുരം : മെഡിക്കല്‍ – വിദ്യാഭ്യാസ വകുപ്പില്‍ അനധികൃത അവധി യില്‍ തുടര്‍ന്ന 36 ഡോക്ടര്‍ മാരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിട്ടു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മെഡിക്കൽ കോളജുകളുടെയും ആശു പത്രി കളുടെയും പ്രവർത്തന ങ്ങളെ ഈ’അനധികൃത അവധി’ ബാധി ക്കുന്നതായി കണ്ടെത്തി യതിന്റെ അടി സ്ഥാന ത്തിലാണ് നടപടി.

വിവിധ സർക്കാർ മെഡിക്കൽ, ഡെന്റല്‍ കോളജു കളി ലെ അമ്പതോളം ഡോക്ടർ മാർ ജോലിക്കു ഹാജരാകു ന്നില്ല എന്നത് സർ ക്കാരി ന്റെ ശ്രദ്ധയിൽ പ്പെട്ടി രുന്നു. ഇവരോട് ജോലിക്ക് ഹാജരാ കുവാൻ ആവശ്യപ്പെട്ട് നിരവധി തവണ കത്തു കള്‍ അയക്കു കയും പത്ര ത്തില്‍ പരസ്യവും നല്‍കി യിരുന്നു. എന്നാല്‍ പ്രതി കരണം ഒന്നും ലഭിക്കാത്ത പശ്ചാത്തല ത്തിലാണ് പി. എസ്. സി. യുടെ അനുമതി യോടെ ജോലി യിൽ നിന്നും പിരിച്ചു വിട്ടത്

സർക്കാർ വകുപ്പിൽ ജോലി ലഭിച്ച ശേഷം അനധികൃത മായി അവധി എടുത്തു വിദേശ ത്തു പോവു ക യോ സ്വകാര്യ മേഖല യിൽ ജോലി ചെയ്യുകയോ ചെയ്ത ഡോക്ടർ മാർക്ക് എതിരെയാണു നട പടി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഔഷധ വ്യാപാരി കള്‍ സെപ്റ്റംബര്‍ 28 ന് പണി മുടക്കുന്നു

September 25th, 2018

medicine-medical-shop-ePathram
കോഴിക്കോട് : രാജ്യത്തെ മെഡിക്കൽ ഷോപ്പു കൾ അടച്ചിട്ടു കൊണ്ട് സെപ്റ്റംബര്‍ 28 ന് ഔഷധ വ്യാപാരി കളുടെ പണി മുടക്ക്.

ഓണ്‍ ലൈന്‍ ഔഷധ വ്യാപാര ത്തിന് അനു മതി നല്‍ കുന്ന കരട് വിജ്ഞാപനം കേന്ദ്ര സര്‍ ക്കാര്‍ പിന്‍ വലി ക്കണം എന്ന് ആവ ശ്യപ്പെട്ടു കൊണ്ടാണ് ആള്‍ ഇന്ത്യാ ഓര്‍ഗ നൈസേഷന്‍ ഓഫ് കെമിസ്റ്റ് & ഡ്രഗ്ഗിസ്റ്റ്  (എ. ഐ. ഒ. സി. ഡി) സെപ്റ്റംബര്‍ 28 ന് രാജ്യ വ്യാപക മായി പണി മുടക്കിന്ന് ആഹ്വാനം ചെയ്തി രിക്കു ന്നത്.

വാള്‍ മാര്‍ട്ടും ഫ്‌ളിപ് കാര്‍ട്ടും അടക്കമുള്ള ആഗോള കുത്തക കമ്പനി കള്‍ ഓണ്‍ ലൈനി ലൂടെ മരുന്നു കച്ചവടം ചെയ്യു മ്പോള്‍ 8.5 ലക്ഷ ത്തോളം വരുന്ന വ്യാപാരി കളേ യും അവരുടെ കുടുംബ ങ്ങ ളേയും നേരിട്ടു ബാധി ക്കും.

മാത്രമല്ല മരുന്നി ന്റെ പാര്‍ശ്വ ഫല ങ്ങളെ കുറിച്ചും മരുന്നു കൾ കഴിക്കേണ്ടതായ രീതി യെ കുറിച്ചും രോഗി യെ ധരിപ്പി ക്കുന്ന ഫാര്‍മ സിസ്റ്റി ന്റെ സേവനം തന്നെ ഇല്ലാതാകും എന്നും പണി മുടക്കിന്ന് ആഹ്വാനം ചെയ്ത എ. ഐ. ഒ. സി. ഡി. ഭാര വാഹികള്‍ ചൂണ്ടി ക്കാണി ക്കുന്നു.

ഓണ്‍ ലൈന്‍ ഔഷധ വ്യാപാരം വഴി ഗുണ നില വാരം ഇല്ലാത്ത വ്യാജ മരുന്നു കള്‍ ഇറങ്ങു വാന്‍ ഇടയാക്കും. കൂടാതെ ലഹരി ഗുളിക കളും ചെറുപ്പ ക്കാരുടെ കൈ കളില്‍ എളുപ്പം എത്തി ച്ചേരും എന്നും ഭാര വാഹി കൾ ഓർമ്മ പ്പെടുത്തി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ദുരിതാശ്വാസ ധന സഹായം അർഹത പ്പെട്ട വർക്ക് ലഭിക്കും എന്ന് ഉറപ്പു വരുത്തണം

August 30th, 2018

high-court-of-kerala-ePathram-
കൊച്ചി : പ്രളയ ദുരിതാശ്വാസ ധന സഹായം ദുരന്ത ബാധി തര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പു വരു ത്തണം എന്ന് ഹൈക്കോടതി. ഇതിനായി ലഭി ക്കുന്ന പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുക എന്നുള്ള കാര്യ ങ്ങള്‍ പരിഗ ണിക്കാം.

സ്വകാര്യ സ്ഥാപന ങ്ങളും സന്നദ്ധ സംഘ ടന കളും പണം പിരി ക്കുന്നത് ഓഡിറ്റ് ചെയ്യണം എന്നും സര്‍ക്കാര്‍ നട പടി ക്രമ ങ്ങള്‍ സുതാര്യം ആയി രിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു.

പ്രളയ ദുരിതാശ്വാസ ത്തിനായി മുഖ്യ മന്ത്രി യുടെ ദുരി താശ്വാസ നിധി യിലേക്ക് എത്തിയ പണം കൈ കാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം വേണം എന്നും ഇതിന് ഹൈക്കോടതി മേല്‍നോട്ടം നല്‍കണം എന്നും ആവശ്യ പ്പെട്ട് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി പരി ഗണി ച്ചാണ് കോടതി ഇക്കാര്യം നിർദ്ദേ ശിച്ചത്. മുഖ്യ മന്ത്രി യുടെ ദുരിതാ ശ്വാസ നിധി യിലേക്ക് ആഗസ്റ്റ് 15 മുതല്‍ ലഭിച്ച പണ ത്തിന്ന് പ്രത്യേക അക്കൗണ്ട് രൂപീ കരി ക്കണം എന്നും ഹര്‍ജി ക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

പ്രളയ ദുരിതാ ശ്വാസ ത്തിനായി എത്തിയ പണം വേറെ ആവശ്യ ത്തിന്ന് ഉപ യോഗി ക്കുകയില്ല എന്നും ഈ പണ ത്തിന് കൃത്യ മായ കണക്കു കള്‍ ഉണ്ട് എന്നും സര്‍ക്കാ രിന് വേണ്ടി ഹാജരായ അഡ്വ ക്കേറ്റ് ജനറല്‍ കോട തിയെ അറി യിച്ചു. ആര് പണം തന്നാലും അത് എങ്ങനെ വിനി യോഗി ക്കണം എന്ന് സര്‍ക്കാരിന് കൃത്യ മായ രൂപ രേഖ യുണ്ട്. മാത്രമല്ല പണം തന്നവര്‍ക്ക് അത് എങ്ങനെ വിനി യോഗിച്ചു എന്നറിയാന്‍ അവകാശം ഉണ്ട് എന്നും അഡ്വ ക്കേറ്റ് ജനറല്‍ അറി യിച്ചു.

കണക്കുകള്‍ കൃത്യം ആയി രുന്നാല്‍ സി. എ. ജി. ക്ക് പരി ശോധി ക്കുവാന്‍ സാധി ക്കുക യുള്ളൂ എന്നും കോടതി ചൂണ്ടി ക്കാണിച്ചു. എന്‍. ജി. ഒ. സംഘടന കളും സ്വകാര്യ സ്ഥാപന ങ്ങളും ദുരിതാശ്വാസ നിധി യിലേ ക്കായി പണം പിരി ക്കുന്നുണ്ട്.

ഇവ മറ്റ് കാര്യ ങ്ങള്‍ക്ക് ഉപ യോഗി ക്കുവാന്‍ സാദ്ധ്യത ഉണ്ട് എന്നതിനാല്‍ ഇക്കാ ര്യ ത്തില്‍ സര്‍ക്കാര്‍ എന്ത് നട പടി യാണ് സ്വീകരി ച്ചിട്ടു ള്ളത് എന്നും പണം കൃത്യ മായി വിനി യോഗി ക്കുവാ നായി പ്രത്യേക നിധി രൂപീ കരിച്ചു കൂടെ എന്നും കോടതി ചോദിച്ചു. ഇക്കാര്യ ത്തില്‍ സര്‍ക്കാര്‍ കൃത്യ മായ മറുപടി നല്‍കണം എന്നും കോടതി നിര്‍ദ്ദേ ശിച്ചി ട്ടുണ്ട്.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാഹുൽ ഗാന്ധി കേരള ത്തിൽ
Next »Next Page » കേരള ത്തിനു വായ്പ നല്‍കാം : ലോക ബാങ്ക് »



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine