നമ്പി നാരായണൻ ഹൈക്കോടതിയിൽ

December 19th, 2012

nambi-narayanan-epathram

കൊച്ചി : ഐ. എസ്. ആർ. ഓ. ചാരക്കേസിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണ്ടെന്ന സർക്കാർ നിലപാടിന് എതിരെ നേരത്തെ കേസിൽ പ്രതി സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഹൈക്കോടതിയിൽ ഹർജി നൽകി. ചാരക്കേസിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് സി. ബി. ഐ. ആവശ്യപ്പെട്ടിട്ടും നടപടി എടുക്കില്ല എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം റദ്ദാക്കി ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടാണ് നമ്പി നാരായണം ഹർജി നൽകിയിരിക്കുന്നത്.

1994ൽ ഈ കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 50 ദിവസം കസ്റ്റഡിയിൽ ക്രൂര മർദ്ദനങ്ങൾക്ക് വിധേയനായ ഇദ്ദേഹത്തെ ഐ. എസ്. ആർ . ഓ. യിൽ ഇദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥൻ ആയിരുന്ന എ. ഇ. മുത്തുനായകത്തിനെതിരെ മൊഴി നൽകാൻ ആവശ്യപ്പെട്ടായിരുന്നു പോലീസ് തല്ലിച്ചതച്ചത്. മർദ്ദനത്തിൽ ബോധരഹിതനായ അദ്ദേഹത്തെ പിന്നീട് പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1996ൽ സി. നി. ഐ. അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. നമ്പി നാരായണനെ പോലെ ഒരു പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനെ കുറ്റാരോപിതനാക്കി അപമാനിച്ച കേരള സർക്കാരിനോട് അദ്ദേഹത്തിന് 1 കോടി രൂപ നഷ്ട പരിഹാരം നൽകാൻ 2001ൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോടതി വിധി: സര്‍ക്കാറിന്റെ ഗൂഢാലോചനയ്ക്ക് ലഭിച്ച തിരിച്ചടിയെന്ന് വി. എസ്.

December 6th, 2012

vs-achuthanandan-epathram

തിരുവനന്തപുരം: സത്യത്തിനും നീതിക്കും ലഭിച്ച വിജയമാണ് ഭൂമിദാനക്കേസില്‍ പ്രതിസ്ഥാനത്തു നിന്നും തന്നെ നീക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ . തന്നെ പ്രതിപക്ഷ സ്ഥാനത്തു നിന്നും നീക്കി മറ്റു ചിലരെ അവരോധിക്കുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി കുഞ്ഞാലിക്കുട്ടിയും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു കേസെന്നും അവരുടെ നടുവിനു കിട്ടിയ പ്രഹരമാണ് കോടതി വിധിയെന്നും വി. എസ്. പറഞ്ഞു. ഗൂഢാലോചനയ്ക്ക് പിന്നില്‍ ആരൊക്കെയായിരുന്നു എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. ആ അവസരം മാധ്യമ പ്രവര്‍ത്തകര്‍ പ്രയോജനപ്പെടു ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടതി വിധിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം അപ്പീല്‍ പോകുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വിധി പഠിച്ച ശേഷം പ്രതികരിക്കുമെന്നായിരുന്നു മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അഴിമതിക്കും പെണ്‍‌വാണിഭത്തിനും എതിരെ നടത്തിയ സമരമാണ് തനിക്കെതിരായ കേസിനു കാരണമെന്നും മന്ത്രി കുഞ്ഞാലിക്കുട്ടിയാണ് ഇതിനു പുറകിലെന്നും കഴിഞ്ഞ ദിവസം വി. എസ്. ആരോപിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭൂമിദാനക്കേസില്‍ വി.എസിനെ പ്രതിസ്ഥാനത്തു നിന്നും ഹൈക്കോടതി ഒഴിവാക്കി

December 6th, 2012

കൊച്ചി: ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്തതിനു തെളിവില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ഭൂമിദാനക്കേസില്‍ മുന്‍ മുഖ്യമന്ത്രികൂടിയായ പ്രതിപക്ഷ നേതവ് വി.എസ് അച്യുതാനന്ദനെ പ്രതിസ്ഥാനത്തുനിന്നും ഹൈക്കോടതി ഒഴിവാക്കി. തനിക്കെതിരായുള്ള കേസ് റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.എസ്. സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബഞ്ച് ജഡ്ജി. കേസിന്റെ എഫ്.ഐ.ആറും കോടതി റദ്ദാക്കി. എച്ച്.എസ്. സതീശനാണ് വി.എസിനെ ഒഴിവാക്കിക്കൊണ്ട് ഉത്തവിട്ടത്. വി.എസിനെതിരായുള്ള കുറ്റാരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും അദ്ദേഹത്തെ കേസില്‍ ഉള്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ വിജിലന്‍സ് സംവിധാനം ദുരുപയോഗം ചെയ്യുകയായിരുന്നെന്നും കോടതി നിരീക്ഷിച്ചു. അഴിമതി രഹിതനായ ഒരാളെ കുരിശിലേറ്റുവാനുള്ള ശ്രമം വിലപ്പോവില്ലെന്ന് കോടതി വ്യക്തമാക്കി.

ഭൂമിദാനക്കേസില്‍ വി.എസിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതിനിടെയിലാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ വിധി. ഇതോടെ ഭൂമിദാനക്കേസില്‍ വി.എസിനെ പ്രതിചേര്‍ത്ത് രാഷ്ടീയമായ മുതലെടുപ്പിനു ശ്രമിച്ച യു.ഡി.എഫ് സര്‍ക്കാറിനു വലിയ തിരിച്ചടിയായി. തനിക്കെതിരെ കേസെടുക്കുന്നതിനു പിന്നില്‍ നീക്കം നടത്തുന്നത് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണെന്നും അഴിമതിക്കാര്‍ക്കും പെണ്‍‌വാണിഭക്കാര്‍ക്കും എതിരെ തന്റെ പോരാട്ടങ്ങള്‍ തുടരുമെന്ന് വി.എസ്. കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് 2010-ല്‍ മുഖ്യമന്ത്രിയായിരുന്ന വി.എസിന്റെ ബന്ധുവായ വിമുക്തഭടന്‍ ടി.കെ.സോമന് കാസര്‍കോഡ് ജില്ലയില്‍ 2.33 ഏക്കര്‍ ഭൂമി പതിച്ചു നല്‍കിയതാണ് കേസിനാധാരം.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »

കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം: ക്രൈംബ്രാഞ്ച് പുനരന്വേഷിക്കുന്നു

December 4th, 2012

കണ്ണൂര്‍: യുവമോര്‍ച്ച സംസ്ഥാന വൈസ്‌പ്രസിഡണ്ടായിരുന്ന കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ വധിച്ച കേസ് പുനരന്വേഷിക്കുവാന്‍ ഉത്തരവായി. പതിമൂന്ന് വര്‍ഷം മുമ്പാമുന്‍പ് 1999 ഡിസംബര്‍ ഒന്നിനാണ് മോകേരി ഈസ് സ്കൂളില്‍ ക്ലാസെടുക്കുകയായിരുന്ന ജയകൃഷ്ണന്‍ മാഷെ ക്ലാസ് മുറിയിലേക്ക് ഇരച്ചു കയറിയ ഒരു സംഘം അക്രമികള്‍ വിദ്യാര്‍ഥികളുടെ മുമ്പിലിട്ട് അതിക്രൂരമായി വധിച്ചത്. വധഭീഷണി നിലനിന്നിരുന്നതിനാല്‍ പോലീസ് പ്രൊട്ടക്ഷന്‍ ഉണ്ടായിരുന്നു എങ്കിലും അവരുടെ കണ്ണുവെട്ടിച്ചായിരുന്നു അക്രമികള്‍ ക്ലാസ് മുറിയില്‍ കയറിയത്. ഈ കേസുമായി സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആറു പേര്‍ പ്രതികളാക്കപ്പെട്ടു. ഇതില്‍ രണ്ടു പേര്‍ കോടതിയില്‍ നിന്നും വിധി വരുന്നതിനു മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. രാജന്‍ എന്ന പ്രതിയെ കോടാത്തീ വ്വേറുതെ വിട്ടു. നാലു പേര്‍ ശിക്ഷിക്കപ്പെട്ടു. ഇതില്‍ അച്ചാരമ്പത്ത് പ്രതീപന് ഹൈക്കോടതി വധശിക്ഷ വിധിച്ചെങ്കിലും സുപ്രീം കോടതി ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്തു. പിന്നീട് വന്ന എല്‍.ഡി.എഫ് ഗവണ്മെന്റ് പ്രതീപന്റെ ശിക്ഷയില്‍ ഇളവു നല്‍കി വിട്ടയച്ചു.

ആര്‍.എം.പി നേതാവ് കെ.ടി.ജയകൃഷ്ണനെ വധിച്ച കേസില്‍ നാലാം പ്രതി ടി.കെ രജീഷ് പോലീസിനു നല്‍കിയ മൊഴിയെ തുടര്‍ന്നാണ് കെ.ടി.ജയകൃഷ്ണന്‍ വധക്കേസില്‍ പുനരന്വേഷണത്തിനു വഴിയൊരുക്കിയത്. താനുള്‍പ്പെടെ 16 പേര്‍ അടങ്ങുന്ന സംഘമാണ് കൊല നടത്തിയതെന്നും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പ്രതീപന്‍ ഒഴികെ മറ്റാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്നും രജീഷ് പറഞ്ഞു. പത്തോളം കൊലപാതകങ്ങളില്‍ പങ്കെടുക്കുകയും എന്നാല്‍ ഒന്നില്‍ പോലും പ്രതിചേര്‍ക്കപ്പെടാതെ പോകുകയും ചെയ്ത വ്യക്തിയെ കുറിച്ചും രജീഷ് പോലീസിനു മൊഴിനല്‍കി. യഥാര്‍ഥ പ്രതികള്‍ കേസില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു എന്ന് ഇതോടെ വ്യക്തമായി. തുടര്‍ന്ന് ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മയും ബി.ജെ.പിയും കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. എന്നാല്‍ ലോക്കല്‍ പോലീസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കുകയും പ്രതികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്ത കേസില്‍ സി.ബി.ഐ അന്വേഷണം അസാധ്യമാണെന്ന് ആഭ്യന്തര വകുപ്പിന് നിയമോപദേശം ലഭിക്കുകയായിരുന്നു.
ഇടുക്കിയിലെ അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് എം.എം. മണി നടത്തിയ തുറന്നു പറച്ചിലുകളെ തുടര്‍ന്ന് പുനരന്വേഷണം ആരംഭിച്ചതിന്റെ തൊട്ടു പിന്നാലെയാണ് ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലും അന്വേഷണം നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറായത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയും ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ സംഘാംഗവുമായ എ.പി.ഷൌക്കത്തലിയാണ് അന്വേഷണ സംഘത്തലവന്‍. കേസന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടു പോയാല്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവര്‍ അറസ്റ്റിലാകുവാന്‍ ഇടയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

തൃശ്ശൂരിലെ നേഴ്സുമാരുടെ സമരം സംസ്ഥാന തലത്തിലേക്ക്

November 19th, 2012

thrissur-nurses-strike-epathram

തൃശ്ശൂര്‍:  ജില്ലയിലെ മദര്‍ ഹോസ്പിറ്റലില്‍ ആരംഭിച്ച സ്വകാര്യ ആശുപത്രി നേഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാകാത്ത പക്ഷം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുവാന്‍ യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ തീരുമാനിച്ചു. ഡിസംബര്‍ ആദ്യം മുതല്‍ ആണ് സംസ്ഥാന വ്യാപകമായി അനിശ്ചിത കാല സമരം തുടങ്ങുവാന്‍ തീരുമാനിച്ചിരിക്കുന്നത്. മദര്‍ ഹോസ്പിറ്റലിലെ സമരം ഒത്തുതീര്‍പ്പാക്കുവാന്‍ സംസ്ഥാന സര്‍ക്കാറും  ഹൈക്കോടതി നിയോഗിച്ച മീഡിയേഷന്‍ സമിതിയും നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടില്ല. സമരം ചെയ്തതിനെ തുടര്‍ന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കില്ല എന്ന നിലപാടില്‍ ആശുപത്രി മാനേജ്മെന്റ് ഉറച്ചു നില്‍ക്കുകയാണ്. 12, 6, 6 മണിക്കൂര്‍ ഉള്ള ഷെഡ്യൂളില്‍ ജോലി സമയം ആക്കണം എന്നാവശ്യപ്പെട്ട് നടത്തുന്ന സമരം 75 ദിവസം പിന്നിട്ടു. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് പി. രശ്മി എന്ന നേഴ്സ് നടത്തുന്ന നിരാഹാര സമരം എട്ടു ദിവസം പിന്നിട്ടു. രോഗികള്‍ ദുരിതത്തിലാകുന്നു എങ്കിലും നേഴ്സുമാരുടെ സമരത്തിനു അനുദിനം ജനങ്ങളുടെ പിന്തുണ വര്‍ദ്ധിച്ചു വരികയുമാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

17 of 251016171820»|

« Previous Page« Previous « ചെന്നിത്തല മന്ത്രിയായാല്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്ന് കെ. മുരളീധരന്‍
Next »Next Page » കെ. സുധാകരനെ കണ്ട് ആവേശം അണ പൊട്ടി; കെ. എസ്. യു. ക്യാമ്പില്‍ കൂട്ടത്തല്ല് »



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine