നേഴ്സുമാര്‍ക്ക് ബാങ്ക് വഴി ശമ്പളം നല്‍കുവാന്‍ ഉത്തരവിട്ടു

February 21st, 2012
nurses-strike-epathram
കൊച്ചി: സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നേഴ്സുമാരുടെ ശമ്പളം ബാങ്കു വഴി നല്‍കണമെന്ന് തൊഴില്‍ വകുപ്പ് ഉത്തരവിട്ടു. ചെക്കായിട്ടായിരിക്കും ശമ്പളം നല്‍കുക. മിനിമം വേതനം നല്‍കുന്നുണ്ടെന്നും രേഖകളില്‍ കൂടുതല്‍ തുക കാണിച്ച് കുറഞ്ഞ വേതനം നല്‍കുന്ന പ്രവണത ഇല്ലാതാക്കുന്നതിനുമാണ് ഈ നടപടി. ഇതിലൂടെ നേഴ്സുമാര്‍ക്ക് മിനിമം വേതനം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനാകുമെന്നും തൊഴില്‍ വകുപ്പ് കരുതുന്നു. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടും ചൂഷണം അവസാനിപ്പിക്കുന്നതിനുമായി കേരളത്തിലെ വിവിധ ആശുപത്രികളില്‍ നേഴ്സുമാര്‍ സമരം നടത്തി വരികയാണ്. നേഴ്സുമാരുടെ സമരം മൂലം വിവിധ ആശുപത്രികളില്‍ രോഗികള്‍ ദുരിതം അനുഭവിക്കുകയാണ്. ചിലയിടങ്ങളില്‍ സംഘര്‍ഷാവസ്ഥയും ഉണ്ടാകുന്നുണ്ട്.
കേരളത്തിലെ പല  സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്ന നേഴ്സുമാര്‍ വലിയ തോതില്‍ തൊഴില്‍ ചൂഷണം അനുഭവിച്ചു വരുന്നവരാണ്. അസംഘടിതരായിരുന്നതിനാല്‍ ഇവര്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. മുംബൈ, കല്‍ക്കട്ട തുടങ്ങിയ ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ നടന്ന സമരങ്ങള്‍ കേരളത്തിലെ  സ്വകാര്യ മേഘലയില്‍ തൊഴില്‍ ചെയ്യുന്ന നേഴ്സുമാര്‍ക്കും സംഘടിക്കുവാനും സമരം ചെയ്യുന്നതിനും ശക്തമായ പ്രചോദനമായി. മികച്ച സേവനം നല്‍കുന്ന അഭ്യസ്ഥവിദ്യരായ സ്വകാര്യ മേഘലയിലെ നേഴ്സുമാര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ  പല മടങ്ങാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നേഴ്സുമാര്‍ക്ക് ലഭിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കെ. വി. അബ്ദുല്‍ ഖാദറിന് എതിരായ തെരഞ്ഞെടുപ്പ് ഹരജി തള്ളി

November 17th, 2011

k-v-abdul-khader-gvr-mla-epathram
കൊച്ചി: ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കെ. വി. അബ്ദുല്‍ ഖാദറിന്‍റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. എതിര്‍ സ്ഥാനാര്‍ത്ഥി ആയിരുന്ന മുസ്ലിം ലീഗിലെ അഷ്റഫ് കോക്കൂര്‍ നല്‍കിയ ഹരജി അപൂര്‍ണ്ണം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ്. വഖഫ് ബോര്‍ഡിന്‍റെ ചെയര്‍മാന്‍ പദവിയില്‍ ഇരുന്നു പ്രതിഫലം പറ്റുമ്പോഴായിരുന്നു എം. എല്‍. എ. കെ. വി. അബ്ദുല്‍ഖാദര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്നും ഇത് ജനപ്രാതിനിധ്യ നിയമ ത്തിന്‍റെ ലംഘനം ആണെന്നും ആയിരുന്നു ഹരജിക്കാരന്‍റെ വാദം.

- pma

വായിക്കുക: , ,

1 അഭിപ്രായം »

എം. വി. ജയരാജന്‍ പൂജപ്പുര ജയിലില്‍

November 9th, 2011

mv-jayarajan-epathram

തിരുവനന്തപുരം: കോടതിയലക്ഷ്യ കേസില്‍ കഠിന തടവിനു ശിക്ഷിക്കപ്പെട്ട സി.പി.എം സംസ്ഥാന സമിതി അംഗവും മുന്‍ എം.എല്‍.എയുമായ  എം.വി.ജയരാജനെ വൈകീട്ട് ആറുമണിക്ക് മുമ്പായി പൂജപ്പുര സെന്‍‌ട്രല്‍ ജയിലില്‍ എത്തിച്ചു. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് അദ്ദേഹത്തെ പ്രത്യേക മുറിയില്‍ ആയിരിക്കും പാര്‍പ്പിക്കുക. ഉച്ചക്ക് കൊല്ലം ജില്ലാ ജയിലില്‍ നിന്നുമായിരുന്നു ഭക്ഷണം കഴിച്ചത്. ജയിലില്‍ യാത്രാമധ്യേ വിവിധ പ്രദേശാങ്ങളില്‍ സി.പി.എം പ്രവര്‍ത്തകര്‍ വാഹനം തടയുകയും അദ്ദേഹത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. ചിലയിടങ്ങളില്‍ പ്രവര്‍ത്തകര്‍ പോലീസ് വാഹനത്തെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. ജയിലിനു മുമ്പിലും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി  കാത്തുനിന്നിരുന്നു.
പാതയോരത്ത് പൊതുയോഗം നിരോധിച്ചതിന് എതിരെ 2010 ജൂണില്‍  കണ്ണൂരില്‍ നടത്തിയ പ്രസംഗത്തിനിടെ ജഡ്ജിമാര്‍ക്കെതിരെ ശുംഭന്‍ പ്രയോഗം നടത്തിയത് ഏറെ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് കേസ് വിസ്താരത്തിനിടെ ശുംഭന്‍  എന്നതിനു പ്രകാശം പരത്തുന്നവന്‍ എന്ന് അര്‍ഥമുണ്ടെന്ന് സമര്‍ഥിക്കുവാന്‍ ജയരാജന്‍ ശ്രമിച്ചിരുന്നു.   എന്നാല്‍ ജയരാജന്റെ വാദങ്ങളെ കോടതി തള്ളുകയായിരുന്നു. ശുംഭന്‍ എന്ന പ്രയോഗത്തിലൂടെ ജഡ്ജിമാരെയും നീതിപീഠത്തേയും ജയരാജന്‍ അവഹേളിക്കുകയായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ വി.രാംകുമാര്‍, പി.ക്യു ബര്‍ക്കത്തലി എന്നിവരടങ്ങുന്ന ബഞ്ച് ജയരാജന് ആറുമാസം തടവും 2000 രൂപ പിഴയും വിധിച്ചു. വിധി നടപ്പാക്കുന്നത് തല്‍ക്കാലം നിര്‍ത്തി വെക്കണമെന്ന ജയരാജന്റെ അപേക്ഷ നിരസിച്ച കോടതി അദ്ദേഹത്തെ പൂജപ്പുര ജയിലിലെക്ക് അയക്കുവാന്‍ നിര്‍ദ്ദേശം നല്‍കി.
വിധി ദൌര്‍ഭാഗ്യകരമായെന്ന് സി. പി. എം നേതാക്കള്‍ വിലയിരുത്തി. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അവര്‍ സൂചിപ്പിച്ചു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സുപ്രീംകോടതി അഭിഭാഷകരുടെ ഉപദേശം തേടിയതില്‍ തെറ്റില്ല: വി. എസ്

October 31st, 2011

vs-achuthanandan-shunned-epathram

തിരുവനന്തപുരം: ഐസ്ക്രീം കേസ് പുനരന്വേഷണം സംബന്ധിച്ച് സുപ്രീംകോടതി അഭിഭാഷകരുടെ നിയമോപദേശം തേടിയതില്‍ തെറ്റൊന്നും കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. ഇടതു സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ കടുത്ത വിമര്‍ശം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഐസ്ക്രീം കേസ് ഉല്‍ഭവിച്ച കാലത്ത് അഡ്വക്കറ്റ് ജനറലിനെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെയും സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. അതുകൊണ്ടാണ് സുപ്രീംകോടതി അഭിഭാഷകരുടെ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്ന് അച്യുതാനന്ദന്‍ പറഞ്ഞു. എ. ജിയുടെ നിയമോപദേശം നിലവിലുള്ളപ്പോള്‍ തന്നെ നിയമോപദേശം തേടാറുണ്ടെന്നും വി. എസ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഐസ്‌ക്രീം കേസ് : വി.എസ് സര്‍ക്കാരിന് ഹൈക്കോടതിയുടെ കടുത്ത വിമര്‍ശം

October 31st, 2011

vs-achuthanandan-fasting-epathram

കൊച്ചി: ഐസ്‌ക്രീം കേസ് നടത്തിപ്പിന് പുറത്തുള്ള അഭിഭാഷകരുടെ നിയമോപദേശം തേടിയ മുന്‍ വി. എസ് സര്‍ക്കാരിന് ഹൈക്കോടതിയുടെ കടുത്ത വിമര്‍ശം. ഔദ്യോഗിക സംവിധാനം ഉണ്ടെന്നിരിക്കെ ഖജനാവില്‍നിന്നും ലക്ഷങ്ങള്‍ ചെലവാക്കി തെറ്റായ നടപടിയെടുത്തതിന് വി. എസ്. അച്യുതാനന്ദനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മാവൂര്‍ സ്വദേശി കൊളക്കാടന്‍ മൂസ നല്‍കിയ ഹര്‍ജിയിലാണ് ഇടതു സര്‍ക്കാരിനെതിരെ ആക്ടിങ് ചീഫ് ജസ്റ്റിസ് സി. എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് പി. എസ്. ഗോപിനാഥന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ കുറ്റപ്പെടുത്തല്‍. അഡ്വക്കറ്റ് ജനറലിനെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെയും മറികടന്ന് സര്‍ക്കാര്‍ നിയമോപദേശം തേടുന്നതും അഭിഭാഷകരെ കൊണ്ടുവരുന്നതും തെറ്റായ പ്രവണതയാണെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. വി. എസിന് നിയമോപദേശം നല്‍കിയതിന് 16 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഫീസായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഈ തുക ആര് കൊടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അഡ്വക്കറ്റ് ജനറലും നൂറോളം സര്‍ക്കാര്‍ അഭിഭാഷകരും ഉണ്ടായിരിക്കെയാണ് പുറമെനിന്ന് നിയമോപദേശം തേടിയത്. ഇവിടത്തെ ഔദ്യോഗിക സംവിധാനത്തെ സര്‍ക്കാര്‍ തന്നെ അവിശ്വസിക്കുന്നത് മോശം കീഴ്‌വഴക്കം സൃഷ്ടിക്കും-ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

20 of 2410192021»|

« Previous Page« Previous « മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എംപി ഗംഗാധരന്‍ അന്തരിച്ചു
Next »Next Page » സുപ്രീംകോടതി അഭിഭാഷകരുടെ ഉപദേശം തേടിയതില്‍ തെറ്റില്ല: വി. എസ് »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine