ഷുക്കൂര്‍ വധം: പി.ജയരാജന് ജാമ്യം

August 28th, 2012
Jayarajan.P-epathram
കൊച്ചി: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് റിമാന്റില്‍  കഴിഞ്ഞിരുന്ന സി. പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന് വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇരുപത്തയ്യായിരം രൂപയും തുല്യമായ തുക കെട്ടിവച്ച് രണ്ട് ആള്‍ ജാമ്യവുമാണ് ഇതില്‍ ഒന്ന്.  ജയരാജന്‍ നേരത്തെ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതേ കേസില്‍ പ്രതിയായ ടി.വി.രാജേഷ് എം.എല്‍.എയ്ക്കു കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ഇതിനേതുടര്‍ന്നാണ് ജയരാജന്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കിയത്.  ജാമ്യ ഉത്തരവ് കണ്ണൂരിലെ കോടതിയെ അറിയിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ജയരാജന്‍ മോചിതനായി. ഷുക്കൂര്‍ വധക്കേസില്‍ റിമാന്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന്  27 ദിവസമാണ് ജയരാജന്‍ ജയില്‍ വാസമനുഭവിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ഷുക്കൂര്‍ വധം: പി.ജയരാജന് ജാമ്യം

രണ്ടാം മാറാട് കലാപം: 24 പേര്‍ക്ക് കൂടി ജീവപര്യന്തം തടവ്

August 16th, 2012

crime-epathram

കൊച്ചി: ഒമ്പത് പേര്‍ കൊല ചെയ്യപ്പെട്ട രണ്ടാം മാറാട് കലാപക്കേസിലെ പ്രതികളുടെ അപ്പീല്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് തള്ളി. കീഴ്ക്കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലാണ് തള്ളിയത്. കീഴ്ക്കോടതി വെറുതെ വിട്ട 76 പേരില്‍ 24 പേരെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തു. ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യാര്‍, ജസ്റ്റിസ്റ്റ് പി. ഭവദാസന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഉത്തവിട്ടത്. ജീവപര്യന്തം ശിക്ഷ 30 വര്‍ഷമാക്കണമെന്നും കേസില്‍ ശിക്ഷിക്കപ്പെട്ട 14 പ്രതികള്‍ ഒന്നിലധികം കൊലപാതകങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അന്വേഷണത്തില്‍ പ്രതികളാണെന്ന് കണ്ടെത്തിയ 63 പേര്‍ കുറ്റക്കാരാണെന്ന് മാറാ‍ട് പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നു. 2008 ഡിസംബറില്‍ വന്ന ഈ വിധിക്കെതിരെ ആണ് പിന്നീട് പ്രതികളും സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചത്.

2003 മെയ് 2നു മാറാട് കടപ്പുറത്ത് ഒരു വിഭാഗം ആളുകള്‍ മാരകായുധങ്ങളുമായി സംഘം ചേർന്ന് എത്തി മറു വിഭാഗത്തെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നാളുകളോളം മാറാട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഷുക്കൂര്‍ വധം: പി. ജയരാജനും ടി. വി. രാജേഷ് എം. എല്‍. എ. യ്ക്കും ജാമ്യമില്ല

August 14th, 2012

Kerala_High_Court-epathram

കൊച്ചി: മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനു ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഇതേ കൊലക്കേസുമായി ബന്ധപ്പെട്ട് ഡി. വൈ. എഫ്. ഐ. നേതാവും എം. എൽ. എ. യുമായ ടി. വി. രാജേഷ് നല്‍കിയ മുന്‍‌കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. ഷുക്കൂര്‍ വധക്കേസില്‍ 38ഉം 39ഉം പ്രതികളാണ് ഇരുവരും. നേരത്തെ പി. ജയരാജന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് തള്ളിയതിനെ തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ മറ്റ് ഏഴു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.

രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ പേരിലാണ് ജയരാജനെ പ്രതി ചേര്‍ത്തതും അറസ്റ്റു ചെയ്തതുമെന്നും മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദ ഫലമായാണ് ജയരാജനെ പ്രതിയാക്കിയതെന്നുമെല്ലാം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബി. പി. ശശീന്ദ്രന്‍ വാദിച്ചു. താലിബാന്‍ മാതൃകയിലുള്ള കൊലയാണ് നടന്നതെന്ന് സര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. ജയരാജന്‍ പുറത്തിറങ്ങിയാല്‍ തെളിവു നശിപ്പിക്കുവാനും സാക്ഷികളെ ഭീഷണിപ്പെടുത്തുവാനും സാധ്യതയുണ്ടെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. കെ. ശ്രീധരന്‍ വാദിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിളപ്പില്‍ശാല: ധീരമായ ചെറുത്തുനില്‍പ്പ്‌

August 4th, 2012

Vilappilsala-waste-water-treatment-plant-epathram

തിരുവനന്തപുരം: ജനകീയ പ്രക്ഷോഭം ആളിക്കത്തിയ വിളപ്പില്‍ശാലയില്‍ പ്രക്ഷോഭത്തിന്റെ തീമതില്‍ ഭേദിക്കാനാകാതെ പോലീസ്‌ മടങ്ങി. ഇത് രണ്ടാം തവണയാണ് ജനകീയ പ്രതിരോധത്തിനു മുന്നില്‍ ഭരണകൂടം മുട്ടു മടക്കുന്നത്. ഹൈക്കോടതിയുടെ വിധിയുടെ പിന്‍ബലം ഉണ്ടായിട്ടും പോലീസിനു പിന്മാറേണ്ടി വന്നു. വിളപ്പില്‍ശാല മാലിന്യ പ്രശ്‌നം പരിഹരിക്കാനുള്ള ശുചീകരണ യന്ത്രങ്ങള്‍ അവിടെ സ്‌ഥാപിക്കണമെന്ന ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധി  നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ  ശ്രമമാണു ജനകീയ പ്രതിരോധത്തിന് മുന്നില്‍ പരാജയപ്പെട്ടത്‌. ശുചീകരണ യന്ത്രങ്ങളുമായി നഗര സഭയുടെ വാഹനം പോലീസ്‌ സംരക്ഷണത്തോടെ എത്തിയപ്പോള്‍ വിളപ്പില്‍ ശാലയിലെ ജനങ്ങള്‍ സംഘടിതമായി തടുത്തു തിരിച്ചയക്കുകയായിരുന്നു. ഇവിടത്തെ സ്ഥിതിഗതികള്‍ ഹൈക്കോടതിയെ ധരിപ്പിച്ച ശേഷം തുടര്‍ നടപടികളെക്കുറിച്ച്‌ ആലോചിക്കുമെന്ന്‌ എ. ഡി. എം. അറിയിച്ചു. 500 വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ 2,500 ലധികം പോലീസുകാരെ സ്‌ഥലത്തു വിന്യസിച്ചിട്ടും ജനങ്ങള്‍ പിരിഞ്ഞു പോകാന്‍ തയ്യാറായില്ല. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് ജില്ലാ ഭരണ കൂടം വ്യാഴാഴ്‌ച വൈകിട്ടു മുതല്‍  നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ജനങ്ങള്‍ കൂട്ടം കൂടി നിന്നു. സ്‌ഥിതിഗതികള്‍ ഹൈക്കോടതിയെ ബോധിപ്പിക്കുമെന്ന്‌ പി. കെ. ഗിരിജ മാധ്യമങ്ങളോടു പറഞ്ഞു. ജനങ്ങളുമായി യുദ്ധത്തിനില്ലെന്നും അവര്‍ വ്യക്‌തമാക്കി.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിവാദപ്രസംഗം: മണിക്കെതിരായ കേസുകള്‍ നിയമപരമെന്ന് ഹൈക്കോടതി

June 28th, 2012
m.m.mani-epathram
കൊച്ചി: വിവാദ പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരെ തൊടുപുഴ കോടതിയില്‍ പോലീസ് മര്‍പ്പിച്ച എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന്  അഭ്യര്‍ഥിച്ച് സി. പി. എം നേതാവും മുന്‍ ജില്ലാസെക്രട്ടറിയുമായ എം. എം. മണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മണിയുടെ പ്രസംഗത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രസംഗത്തില്‍ എം. എം.മണി നടത്തിയ പരാമര്‍ശങ്ങള്‍ പരിഷ്കൃത സമൂഹത്തില്‍ ഞെട്ടലുണ്ടാക്കുന്നതാണെന്നും. മണിയുടെ പരാമര്‍ശങ്ങള്‍ ജീവിക്കുവാനുള്ള അവകാശത്തെ ഹനിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. മണിക്കെതിരെ കേസെടുക്കുന്നത് നിയമപരമാണെന്ന് കോടതി വ്യക്തമാക്കി.
മെയ് 25നു തൊടുപുഴക്കടുത്ത് നടന്ന ഒരു യോഗത്തില്‍ മൂന്നു പേരെ കൊന്നത് സംബന്ധിച്ച് മണി നടത്തിയ തുറന്നു പറച്ചില്‍ ആണ് വിവാദമായത്. ഇതേ തുടര്‍ന്ന് പോലീസ് മണിക്കെതിരെ കേസെടുക്കുകയായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

18 of 2410171819»|

« Previous Page« Previous « ന്യൂനപക്ഷ പ്രീണനത്തിനെതിരെ എന്‍. എസ്. എസും എസ്. എന്‍. ഡി. പിയും ഒന്നിക്കുന്നു
Next »Next Page » മോഹനന്‍ മാഷുടെ അറസ്റ്റ് ; കോടതി പരിസരത്ത് സംഘർഷം »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine