വര്‍ഗ്ഗീയ കക്ഷികളുടെ പിന്തുണ ആവശ്യമില്ല : പിണറായി വിജയന്‍

October 8th, 2010

pinarayi-vijayan-epathram

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് വര്‍ഗ്ഗീയ കക്ഷികളുടെ പിന്തുണ ആവശ്യമില്ലെന്ന് പിണറായി വിജയന്‍. തൃശ്ശൂരില്‍ സി. പി. എം. – ബി. ജെ. പി. പ്രാദേശിക ധാരണയുണ്ടെന്ന വെളിപ്പെടുത്തലുകള്‍ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണിയുടേത് മത നിരപേക്ഷ നിലപാടാണെന്നും അതാ‍തു പ്രദേശത്തെ സ്വാധീനമുള്ള വ്യക്തികളെ പിന്തുണയ്ക്കുന്ന പതിവ് നേരത്തെ ഉണ്ടെന്നും പി. ഡി. പി. ജനപക്ഷം എന്നിവരുടെ സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരായി മത്സരിച്ചാല്‍ അവരെ പിന്തുണയ്ക്കും എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. കത്തോലിക്ക സഭ സി. പി. എമ്മിനു എതിരല്ലെന്നും എന്നാല്‍ ചില പുരോഹിതര്‍ എതിരാണെന്നും പിണറായി പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി.എസിന്റെ പുനഃപ്രവേശനം പി. ബി. ചര്‍ച്ച ചെയ്തു

October 6th, 2010
vs-achuthanandan-epathram
ന്യൂഡല്‍ഹി : മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ സി. പി. എം. പോളിറ്റ് ബ്യൂറോയിലേക്കുള്ള പുനഃപ്രവേശനം സംബന്ധിച്ച് പി. ബി. യോഗം ചര്‍ച്ച ചെയ്തു.  വി. എസ്സിനെ തിരിച്ചെടുക്കുന്നത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണമുണ്ടാക്കും എന്ന് ഒരംഗം ചൂണ്ടിക്കാട്ടിയതായും ഈ വിഷയത്തില്‍  ഏകദേശ ധാരണയായതായും സൂചനകള്‍ ഉണ്ട്.  നവമ്പര്‍ 19 മുതല്‍ 21 വരെ നടക്കുന്ന കേന്ദ്ര കമ്മറ്റി യോഗത്തില്‍ ഇത് പരിഗണിക്കും. പാര്‍ട്ടിയുടെ കേരള ഘടകത്തിലെ വിഭാഗീയതയുമായി ബന്ധപ്പെട്ടാണ് വി. എസ്സിനെ പോളിറ്റ് ബ്യൂറോയില്‍ നിന്നും തരം താഴ്‌ത്തിയിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുസ്ലിം ലീഗിന്റെ പെരുമാറ്റച്ചട്ടം ചര്‍ച്ചയാകുന്നു

September 23rd, 2010

women-candidates-kerala-epathram

തിരുവനന്തപുരം : സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ സംവരണം ഏര്‍പ്പെടുത്തിയതോടെ സ്ത്രീകളെ മല്‍സരിപ്പിക്കാന്‍ നിര്‍ബന്ധിതരായ രാഷ്ട്രീയ സംഘടനകള്‍ക്ക്‌ പുതിയ സാമൂഹിക സമവാക്യങ്ങള്‍ തേടേണ്ടി വരുന്നത് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഇതേ പറ്റി ഇന്ത്യാ വിഷന്‍ ടെലിവിഷന്‍ ചാനലില്‍ വന്ന വാര്‍ത്തയുടെ പ്രസക്ത ഭാഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

വനിതാ സ്ഥാനാര്‍ഥികള്‍ക്ക് വിലക്കുകള്‍

September 20th, 2010

election-epathramമലപ്പുറം: തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന്റെ ചൂട് വര്‍ദ്ധിച്ചതോടെ പല രാഷ്ടീയ കക്ഷികള്‍ക്കും അങ്കലാപ്പും വര്‍ദ്ധിച്ചു. അംഗങ്ങളുടെ എണ്ണത്തില്‍ അമ്പത് ശതമാനം വനിതകള്‍ക്ക് സംവരണം ചെയ്തതോടെ മലപ്പുറം ഉള്‍പ്പെടെ ചില ജില്ലകളില്‍ കഴിവും കാര്യ പ്രാപ്തിയും ഉള്ള സ്ഥാനാര്‍ഥികളെ കിട്ടുവാന്‍ നെട്ടോട്ടം ഓടുകയാണ് പല കക്ഷികളും. സി. പി. എം., കോണ്‍ഗ്രസ്സ് തുടങ്ങിയ പ്രമുഖ കക്ഷികളെ ഒഴിവാക്കിയാല്‍ സ്തീകള്‍ക്ക് കാര്യമായ പ്രാതിനിധ്യം ഇല്ലാത്ത പ്രസ്ഥാന ങ്ങള്‍ക്കാണ് സംവരണം കീറാമുട്ടി യായിരിക്കുന്നത്. സ്ത്രീകള്‍ പൊതു പ്രവര്‍ത്തന ത്തിലേയ്ക്ക് കടന്നു വരുന്നത് പ്രോത്സാഹി പ്പിക്കാത്ത സംഘടന കള്‍ക്ക് പൊടുന്നനെ വനിതാ സ്ഥാനാര്‍ഥികളെ രംഗത്തി റക്കുവാനും തിരഞ്ഞെടു പ്പിന്റെയും രാഷ്ടീയ പ്രക്രിയയുടേയും ബാല പാഠങ്ങള്‍ പഠിപ്പി ച്ചെടുക്കുവാനും ശരിക്കും വിയര്‍പ്പൊ ഴുക്കേണ്ടി വരും.

യാഥാ സ്ഥിതിക മനോഭാവം ഉള്ള പ്രസ്ഥാനങ്ങള്‍ നിബന്ധന കളോടെ സ്ത്രീകളെ പൊതു രംഗത്തേക്ക് കൊണ്ടു വരുവാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. വൈകീട്ട് ആറു മണിക്ക് ശേഷം പൊതു പരിപാടികളില്‍ പങ്കെടുക്കുവാന്‍ പാടില്ല, ജാഥകളില്‍ മുദ്രാവാക്യം വിളിക്കുവാന്‍ പാടില്ല, പുരുഷന്മാര്‍ക്കൊപ്പം വേദി പങ്കിടുന്നതില്‍ നിയന്ത്രണം തുടങ്ങിയ വിചിത്രമായ ചില “പെരുമാറ്റ ചട്ടങ്ങള്‍” ആണത്രെ ഒരു സംഘടന അനൌദ്യോഗികമായി മുന്നോട്ടു വെയ്ക്കുന്നത്.

ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുവാനും, അതേ പറ്റി പഠിച്ച് വേദികളില്‍ അവതരിപ്പിക്കുവാനും, അര്‍ഹമായത് നേടിയെടുക്കുവാനും, പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനും എല്ലാം ജന പ്രതിനിധിക്ക് ബാധ്യത യുണ്ടെന്നിരിക്കെ ഇത്തരം വിചിത്രമായ നിബന്ധനകള്‍ ജന പ്രതിനിധി എന്ന നിലയില്‍ ഉത്തരവാദി ത്വത്തില്‍ ഉള്ള കൈകടത്തലാകും. മാത്രമല്ല, സ്തീകളെ പൊതു രംഗത്തു നിന്നും അകറ്റി നിര്‍ത്തു‌വാനും, അവരുടെ കഴിവുകള്‍ ജനോപകാര പ്രദമായി വിനിയോഗി ക്കുന്നതില്‍ നിന്നും തടയിടുവാനും മാത്രമേ ഈ നീക്കം ഉപകരിക്കൂ. ജനാധിപത്യ പ്രക്രിയയില്‍ സ്തീകള്‍ക്ക് പ്രാധാന്യം നല്‍കുവാന്‍ ഉള്ള ശ്രമങ്ങളുടെ ഭാഗമായി കൊണ്ടു വന്ന അമ്പതു ശതമാനം സംവരണം ഇത്തരം യാഥാസ്ഥിതികരുടെ കൂച്ചുവിലങ്ങു കള്‍ക്കിടയില്‍ എത്ര മാത്രം വിജയം കാണും എന്നത് ജനാധിപത്യ വിശ്വാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

കെ അച്യുതന്‍ കള്ളു കച്ചവടം നിര്‍ത്തിയത്‌ വിവാദമാകുന്നു

September 11th, 2010

k-achuthan-epathram

ചിറ്റൂര്‍ : വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താന്‍ കള്ളു കച്ചവടം നിര്‍ത്തുന്നതായി  ചിറ്റൂര്‍ എം. എല്‍. എ. കെ.അച്യുതന് പ്രഖ്യാപിച്ചത് കോണ്ഗ്രസില്‍ ആശയ കുഴപ്പത്തിന് ഇടയാക്കി. മുപ്പതു വര്‍ഷത്തോളമായി കള്ളു വ്യവസായ രംഗത്തുള്ള എം.എല്‍.എ വ്യാജക്കള്ള് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനം എടുത്തതില്‍ അപാകത ഉണ്ടെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. പ്രത്യേകിച്ചും താന്‍ വ്യാജക്കള്ള് കൊണ്ട് വന്നത് ചിറ്റൂരില്‍ നിന്നുമാണെന്ന് പിടിയിലായ ദ്രവ്യന്‍ പോലീസിനോട് പറഞ്ഞ സാഹചര്യത്തില്‍ അച്യുതന്റെ പ്രഖ്യാപനം അണികളില്‍ ആശങ്ക ഉളവാക്കും എന്ന് ഇവര്‍ കരുതുന്നു.

മലപ്പുറത്തെ ദുരന്തത്തില്‍ തനിക്കോ കുടുംബത്തിനോ യാതൊരു പങ്കുമില്ലെന്നും സി.പി.എം തന്നെ വേട്ടയാടുകയാണെന്നും എം. എല്‍. എ. പറയുന്നുണ്ടെങ്കിലും കള്ള് കച്ചവടം നിര്‍ത്താനുള്ള പ്രഖ്യാപനം അച്യുതന് കേസുമായുള്ള ബന്ധത്തിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെടാന്‍ ഇടയാക്കും എന്നാണ് നേതാക്കളുടെ ഭയം.

താന്‍ കാരണം യു.ഡി.എഫിനും പാര്ട്ടിക്കും പ്രശ്നം ഉണ്ടാകാന്‍ പാടില്ലെന്നും, ഇതു സംബന്ധിച്ച് നേതാക്കളുമായി സംസാരിച്ചതിന്റെ പശ്ചാത്തലത്തില്‍ ആണ് തീരുമാനത്തില്‍ എത്തിയതെന്നും അച്യുതന്‍ പറഞ്ഞു.

ചിറ്റൂരില്‍ നിന്നും ആരും വ്യാജക്കള്ളു കൊണ്ടു പോകുന്നില്ലെന്നും, ചിറ്റൂരില്‍ നിന്ന് പോകുന്ന ഓരോ കുപ്പി കള്ളിനും തനിക്ക് കമ്മീഷന്‍ കിട്ടുന്നുണ്ടെന്ന ആരോപണം സത്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കേണ്ട സമയത്ത് ഇത്തരമൊരു കുറ്റസമ്മതം നടത്തിയത് അച്യുതന് വ്യാജക്കള്ള് ദുരന്തവുമായി ബന്ധമുണ്ടെന്ന സംശയം ജനിപ്പിക്കുന്നു എന്ന് ഒരു വിഭാഗം നേതാക്കള്‍ കരുതുന്നു. തന്റെ വീടിനോട് ചേര്‍ന്നുള്ള ഗൊഡൗണില്‍ കള്ളു കച്ചവടം നടത്തുന്നുണ്ടെന്ന ആരോപണം നിഷേധിച്ച ഇദ്ദേഹം അവിടെ തന്റെ അനിയനും സുഹൃത്തുക്കളും പാര്‍ട്ടി ഓഫീസായി ഉപയോഗിക്കുകയാണ് എന്ന് പത്ര സമ്മേളനത്തിനിടെ പറഞ്ഞതും കോണ്ഗ്രസിന് ക്ഷീണമായി.

കോണ്ഗ്രസ് തത്തമംഗലം മണ്ഡലം കമ്മിറ്റി ഓഫീസ്‌ പള്ളിമുക്കില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇങ്ങനെയൊരു കള്ളം പറഞ്ഞത് അണികളില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തൃശ്ശൂരില്‍ വന്‍ തീപിടിത്തം
Next »Next Page » കള്ള് വ്യവസായം പ്രതിസന്ധിയിലേക്ക് »



  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine