മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന്. വി എസ്

May 19th, 2019

vs-achuthanandan-epathram

തിരുവനന്തപുരം : ഭരണപരിഷ്ക്കരണ കമ്മീഷനെയും,മുൻ എൽ ഡി എഫ് സർക്കാരിനെയും വിമർശിച്ച സി ദിവാകരനെതിരെ വി എസ് അച്യൂതാനന്ദൻ . ഭരണ പരിഷ്കരണ കമ്മീഷനെ സംബന്ധിച്ച്, ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അതൊരു പരാജയമാണെന്ന് അഭിപ്രായമില്ലെന്നും വി എസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി .

ഭരണ പരിഷ്കരണ കമ്മീഷന്‍ പരാജയമാണെന്നും, ഒരു മുന്‍ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോള്‍, മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന്.

സംസ്ഥാനത്തിന്‍റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാവിലെന്നും വി എസ് ചൂണ്ടിക്കാട്ടി .

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബി. ജെ. പി. ക്രൈസ്തവ സംരക്ഷണ സേന രൂപീ കരി ക്കുന്നു

May 12th, 2019

p-s-sreedharan-pillai-appointed-as-kerala-bjp-president-ePathram
കൊച്ചി : ക്രൈസ്തവരുടെ പിന്തുണ ഉറപ്പു വരുത്തു വാനായി’ക്രൈസ്തവ സംര ക്ഷണ സേന’ രൂപീ കരി ക്കുവാന്‍ ബി. ജെ. പി. സംസ്ഥാന ഘടകം ഒരു ങ്ങുന്നു. ബി. ജെ. പി. യുടെ തന്നെ ന്യൂന പക്ഷ മോര്‍ച്ച യെ മുന്‍ നിര്‍ത്തി യാണ് ക്രൈസ്തവ സംരക്ഷണ സേന രൂപീ കരി ക്കുക.

ഇതിനായി വിവിധ ക്രൈസ്തവ സഭ കളുടെ പിന്തുണ ഉറ പ്പാക്കും എന്ന് ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷന്‍ പി. എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.

ശ്രീലങ്കന്‍ സ്‌ഫോടന ത്തിന്റെ പശ്ചാ ത്തല ത്തിലാണ് ‘ക്രൈസ്തവ സംരക്ഷണ സേന’ രൂപീ കരി ക്കുവാന്‍ തീരു മാനി ച്ചിരി ക്കുന്നത്. ശ്രീലങ്കന്‍ സ്‌ഫോടന ത്തില്‍ മരിച്ചവ രുടെ ചിത്ര ങ്ങള്‍ വെച്ചു കൊണ്ടുള്ള പ്രത്യേക പ്രാര്‍ ത്ഥനയും ഉപ വാസവും മെയ് 29 ന് സംഘടി പ്പിക്കും.

സംരക്ഷണ സേനയുടെ ഭാഗ മായി കൂടു തല്‍ സമര പരി പാടി കള്‍ ഭാവി യില്‍ നടത്തും എന്നും കൊച്ചിയില്‍ നടന്ന ന്യൂന പക്ഷ മോര്‍ച്ച സംസ്ഥാന സമ്മേളന ത്തില്‍ ശേഷം പി. എസ്. ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരളത്തിൽ കനത്ത പോളിംഗ്; കൂടുതൽ കണ്ണൂരിൽ, കുറവ് തിരുവനന്തപുരത്ത്; പലയിടത്തും രാത്രിയിലും വോട്ടെടുപ്പ് തുടരുന്നു

April 24th, 2019

election-ink-mark-epathram

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ്. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് 77.16 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 74.04 ശതമാനം ആയിരുന്നു പോളിംഗ്. പലയിടത്തും ഇപ്പോഴും വോട്ടര്‍മാര്‍ ബൂത്തുകളില്‍ കാത്തുനിൽക്കുകയാണ്. ശക്തമായ ത്രികോണപ്പോരാട്ടം കണ്ട നാല് മണ്ഡലങ്ങളിലും പോളിംഗ് ശതമാനം കുത്തനെ ഉയര്‍ന്നു.

നിലവിൽ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം കണ്ണൂരും, കുറവ് പൊന്നാനിയിലുമാണ്. കാര്യമായ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. പോളിംഗിനിടെ 9 പേര്‍ കുഴഞ്ഞു വീണു മരിച്ചു. വാശിയേറിയ പ്രചാരണത്തിന്‍റെ ആവേശം വോട്ടെടുപ്പ് ദിനത്തിലും പ്രതിഫലിച്ചപ്പോള്‍ കേരളത്തിലുണ്ടായത് കനത്ത പോളിംഗാണ്. പോളിംഗ് മന്ദഗതിയിൽ നീങ്ങിയതിൽ പലയിടത്തും പ്രതിഷേധമുയര്‍ന്നു. പോളിംഗ് അവസാനിക്കേണ്ട 6 മണിക്കും പല ബൂത്തുകളിലും നൂറിലേറെ പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കാത്തുനിന്നത്.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ദേശീയ ശ്രദ്ധയിലേക്കുയര്‍ന്ന വയനാട്, പോളിംഗ് ദിനത്തിലും വിവിഐപിയായി. വൈകീട്ട് മൂന്ന് മണിക്ക് ശേഷം ബത്തേരിയിലും കൽപറ്റയിലും കനത്ത മഴ പെയ്തെങ്കിലും പോളിംഗ് ബൂത്തുകളിലേക്ക് വോട്ടര്‍മാരുടെ ഒഴുക്ക് നിലച്ചില്ല. മൂന്ന് ജില്ലകളിലായി പരന്നുകിടക്കുന്ന മണ്ഡലത്തിൽ വയനാട്ടിലെ മാനന്തവാടി, സുൽത്താന്‍ബത്തേരി, കൽപ്പറ്റ എന്നിവിടങ്ങളിലാണ് കൂടുതൽ പോളിംഗ്
രേഖപ്പെടുത്തിയത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മൂന്നാം ഘട്ട വോട്ടെടുപ്പില്‍ കേരളം പോളിംഗ് ബൂത്തിലേക്ക്

April 22nd, 2019

logo-inc-cpm-congress-communist-party-election-2019-ePathram
കോഴിക്കോട് : ലോക് സഭാ തെരഞ്ഞെ ടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെ ടുപ്പില്‍ കേരളം അടക്കം 14 സംസ്ഥാനങ്ങ ളിലെ വോട്ടര്‍ മാര്‍ ഏപ്രില്‍ 23 ചൊവ്വാഴ്ച പോളിംഗ് ബൂത്തി ലേക്ക്.

ചൊവ്വാഴ്ച രാവിലെ ഏഴു മണി മുതൽ വൈകു ന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്. ഫല പ്രഖ്യാ പന ത്തിനായി മേയ് 23 വരെ കാത്തിരിക്കണം.

പരസ്യ പ്രചാരണ ങ്ങള്‍ക്കു സമാപനം കുറിച്ചു കൊണ്ട് ഞായ റാഴ്ച വൈകു ന്നേരം വിവിധ പാര്‍ട്ടി കള്‍ സര്‍വ്വ സന്നാഹ ങ്ങളു മായി ആഘോ ഷിച്ച ‘കൊട്ടി ക്കലാശം’ അവസാ നിച്ച താ വട്ടെ അനിഷ്ട സംഭ വ ങ്ങളിലും.

loksabha eection-epathram

കോഴിക്കോട് ജില്ലയിലെ വടകര വല്യാ പ്പള്ളി യിൽ യു. ഡി. എഫ്. – എല്‍. ഡി. എഫ്. മുന്നണി കളി ലേയും പ്രവര്‍ ത്തകര്‍ തമ്മി ലുണ്ടായ സംഘർഷ ത്തില്‍ ഇരു പക്ഷ ത്തെ യും നിരവധി പ്രവർ ത്തക ർക്കു പരിക്കേറ്റു.

തെരഞ്ഞെ ടുപ്പ് ദിവസം വടകര മണ്ഡല ത്തില്‍ സമാധാന അന്തരീക്ഷം ഉറപ്പു വരുത്തു ന്നതി നായി നിരോധ നാജ്ഞ പ്രഖ്യാ പിച്ചി ട്ടുണ്ട്.

ആലത്തൂര്‍ മണ്ഡല ത്തിലെ കൊട്ടി ക്കലാശ ത്തില്‍ കല്ലേറ് ഉണ്ടാവുകയും പരി ക്കേറ്റ ഐക്യ ജനാധി പത്യ മുന്നണി സ്ഥാനര്‍ത്ഥി രമ്യാ ഹരിദാസി നേയും അനിൽ അക്കര എം. എൽ. എ. യേയും ആശു പത്രി യിൽ പ്രവേ ശിപ്പിച്ചു.

സംഘര്‍ഷ ത്തിലേക്കു നീങ്ങിയ കലാശ ക്കൊട്ടില്‍ നിന്നും പ്രവര്‍ത്തകരെ പിരിച്ചു വിടാനായി പല യിട ങ്ങളി ലും പോലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗി ക്കുയും ചെയ്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വര്‍ഗ്ഗീയ പരാമര്‍ശം : ശ്രീധരന്‍ പിള്ളക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്

April 18th, 2019

p-s-sreedharan-pillai-appointed-as-kerala-bjp-president-ePathram
തിരുവനന്തപുരം : മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ പി. എസ്. ശ്രീധരന്‍ പിള്ളക്ക് എതിരെ ജാമ്യ മില്ലാ വകുപ്പു പ്രകാരം കേസ്.

ആറ്റിങ്ങല്‍ മണ്ഡലം എൻ. ഡി. എ. സ്ഥാനാർത്ഥി ശോഭാ സുരേന്ദ്ര ന്റെ പ്രകടന പത്രിക പ്രകാശന ച്ചട ങ്ങിൽ പ്രസംഗി ക്കവേ ബാലാ ക്കോട്ടിലെ സൈനിക നട പടി യെ ക്കുറി ച്ചുള്ള പരാമർശ ങ്ങളാണ് വിവാദം ആയത്.

ബാലാക്കോട്ട് ആക്രമണം കഴിഞ്ഞ് എത്തിയ ഇന്ത്യന്‍ സൈന്യ ത്തോട്, മരിച്ച ഭീകരരുടെ എണ്ണ വും മതവും രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരി യും പിണ റായി യും ചോദിച്ചു എന്ന വിമര്‍ശന ത്തോടെ യാണ് ശ്രീധരന്‍ പിള്ള വിവാദം പരാമര്‍ശം നടത്തിയത്.

”ഇസ്‌ലാം ആകണമെങ്കിൽ ചില അടയാള മൊക്കെ യുണ്ടല്ലോ. വസ്ത്ര മൊക്കെ മാറ്റി നോക്കി യാലേ അറി യാൻ പറ്റൂ.’ ശ്രീധരൻ പിള്ള യുടെ പരാമർശം പ്രഥമ ദൃഷ്ട്യാ തെരഞ്ഞെടുപ്പ് ചട്ട ലംഘനം എന്ന് തെര ഞ്ഞെടുപ്പ് കമ്മീ ഷൻ ഹൈ ക്കോ ടതി യിൽ വ്യക്തമാക്കിയിരു

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കോടതി ഇട പെടൽ സമാധാന അന്തരീക്ഷം തകർക്കും : സമസ്ത
Next »Next Page » മൂന്നാം ഘട്ട വോട്ടെടുപ്പില്‍ കേരളം പോളിംഗ് ബൂത്തിലേക്ക് »



  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine