തിരൂരിലെ ആക്രമണം: ഉത്തരവാദിത്വം എസ്.ഡി.പി.ഐ ഏറ്റെടുത്തു

February 2nd, 2014

തിരൂര്‍: തിരൂരില്‍ പട്ടാപകല്‍ സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിന്റെ ഉത്തരവാദിത്വം എസ്.ഡി.പി.ഐ ഏറ്റെടുത്തു. സി.പി.എം പുത്തൂര്‍ ലോക്കല്‍ കമ്മറ്റി അംഗങ്ങളായ എ.കെ.മജീദ് , അര്‍ഷാദ് എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറുതടഞ്ഞു നിര്‍ത്തി പരസ്യമായി മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ആദ്യം എസ്.ഡി.പി.ഐ സംഭവത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നതോടെ നേരത്തെ ഉണ്ടായ ആക്രമണത്തിന്റെ സ്വാഭാവികമായ പ്രതികരണമാണ് തിരൂരില്‍ ഉണ്ടായതെന്ന് അവര്‍ വ്യക്തമാക്കി. പോലീസ് അറസ്റ്റ് ചെയ്ത നാലു പേരും എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആണെന്ന് ജില്ലാ പ്രസിഡണ്ട് വി.ടി.ഇക്രമുല്‍ ഹഖ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷം വിജയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന ആഹ്ലാദ പ്രകടനത്തിനിടയിലേക്ക് എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ബൈക്ക് ഓടിച്ച് കയറ്റിയതിനെ തുടര്‍ന്ന് ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകര്‍ ചികിത്സയിലാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി.എസിനെ തള്ളി നമോവിചാര്‍ മഞ്ചിനു സി.പി.എമ്മിന്റെ സ്വാഗതം

January 26th, 2014

തിരുവനന്തപുരം: ഒ.കെ.വാസുമാസ്റ്ററുടെ നേതൃത്വത്തില്‍ കണ്ണൂരിലെ ബി.ജെ.പി വിമതരുടെ സംഘടനയായ നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകരെ സ്വീകരിക്കുവാനുള്ള സി.പി.എം കണ്ണൂര്‍ ലോബിയുടെ തീരുമാനം നടപ്പാകുന്നു. നമോ വിചാര്‍ മഞ്ചുകാര്‍ മോഡിയുടെ ആളുകളാണെന്നും നിരവധി സി.പി.എം പ്രവര്‍ത്തകരെ വധിച്ച കേസുകളില്‍ പ്രതികളായവര്‍ ഉള്‍പ്പെടുന്ന നമോ വിചാര്‍ മഞ്ചിനെ പാര്‍ട്ടിയില്‍ എടുക്കുന്നത് ദോഷം ചെയ്യുമെന്നു വി.എസ്.പരസ്യമായി പറഞ്ഞിരുന്നു. വി.എസിന്റെ വിമര്‍ശനത്തെ അവഗണിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് ഇവരെ പാര്‍ട്ടിയില്‍ എടുക്കുവാന്‍ തീരുമാനിച്ചു. ഇനി സംസ്ഥാന സമിതിയുടെ അംഗീകാരം കൂടെ കിട്ടേണ്ടതുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ പി.ജയരാജന്റെ നേതൃത്വത്തില്‍ നമോ വിചാര്‍ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കുകയും യോഗം കൂടുകയും ചെയ്തിരുന്നു.

നമോ വിചാര്‍ മഞ്ചിനു അനുകൂലമായി നിലപാടെടുത്ത കണ്ണൂര്‍ ലോബിയും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഉള്‍പ്പെടെ ഉള്ളവര്‍ വി.എസിനെ വിമര്‍ശിച്ചതായാണ് സൂചന. പരാതിയുണ്ടെങ്കില്‍ പരസ്യമായല്ല പാര്‍ട്ടി ഘടകത്തില്‍ ഉന്നയിക്കേണ്ടതെന്ന് ഒരു വിഭാഗം പറഞ്ഞു. മഞ്ചില്‍ നിന്നും പ്രവര്‍ത്തകര്‍ രാജിവെച്ചാണ് സി.പി.എമ്മില്‍ ചേരുന്നതെന്നും വി.എസ്. സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്തും ഇത്തരത്തില്‍ പലരും പാര്‍ട്ടിയില്‍ വന്നിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

നമോ വിചാര്‍ മഞ്ചിനെ സ്വീകരിക്കുവാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തില്‍ ഒരു വിഭാഗം സി.പി.എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും കടുത്ത നീരസമുണ്ട്. സോഷ്യല്‍ മീഡിയായിലും ഇക്കാര്യം സജീവ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. സംഘപരിവാറിനും നരേന്ദ്ര മോഡിക്കും എതിരെ പാര്‍ട്ടി നിരന്തരം പ്രചാരണങ്ങള്‍ നടത്തുമ്പോള്‍ അവരില്‍ നിന്നും ഒരു സംഘത്തെ സ്വീകരിക്കുന്നത് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കും എന്നതാണ് ഒരു വാദം.സി.പി.എം – ബി.ജെ.പി സംഘര്‍ഷങ്ങള്‍ അരങ്ങേറിയ നാളുകളില്‍ ഒ.കെ വാസുമാസ്റ്റര്‍ ബി.ജെ.പി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. അന്ന് പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷികളായവര്‍ നിരവധിയാണ്. അതിനാല്‍ തന്നെ നമോ വിചാര്‍ മഞ്ചുകാരെ പാര്‍ട്ടിയില്‍ എടുക്കുന്നത് ശരിയല്ലെന്നും രക്തസാക്ഷികളോടും അവരുടെ കുടുമ്പങ്ങളോടും ചെയ്യുന്ന അനീതിയാണെന്നുമാണ് പ്രതികൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ആര്‍.എസ്.എസ് ആക്രമണത്തില്‍ കൈകള്‍ തളര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നിലപാടിനെ ചൂണ്ടിക്കാട്ടിയാണ് അനുകൂലിക്കുന്നവര്‍ വാദമുഖങ്ങള്‍ ഉന്നയിക്കുന്നത്. സംഘട്ടനങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടി മരിച്ച നിരവധി പേര്‍ ഉണ്ടെങ്കിലും കണ്ണൂര്‍ പോലുള്ള മേഘലകളില്‍ സി.പി.എമ്മിന്റെ തീരുമാനത്തിനെതിരെ ഇവരുടെ കുടുമ്പങ്ങള്‍ രംഗത്തുവരുവാന്‍ തയ്യാറാകില്ല എന്നതാണ് ഔദ്യോഗിക വിഭാഗത്തിനു ആശ്വാസമാകുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടി.പി. വധം: പാര്‍ട്ടി കുറ്റ വിമുക്തമായെന്ന് പിണറായി വിജയന്‍

January 22nd, 2014

pinarayi-vijayan-epathram

ന്യൂഡെല്‍ഹി/തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി വിധിയിലൂടെ പാര്‍ട്ടി പൂര്‍ണ്ണമായും കുറ്റ വിമുക്തമായതായും, വിധി പാര്‍ട്ടിക്ക് ആശ്വാസം നല്‍കുന്നതാണെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോടതി വിധിയെ എതിര്‍ക്കുന്നില്ലെന്നും ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പടയങ്കണ്ടി രവീന്ദ്രന്‍, മോഹനന്‍ മാസ്റ്റര്‍ എന്നിവരെ മുന്‍ നിര്‍ത്തി പാര്‍ട്ടിക്കെതിരെ വ്യാപകമായ ഗൂഢാലോചന നടന്നെന്നും കോടതി വിധിയിലൂടെ അത് പൊളിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പി.കെ. കുഞ്ഞനന്തന്‍ നിരപരാധിയാണെന്നാണ് പാര്‍ട്ടി മനസ്സിലാക്കുന്നതെന്ന് പിണറായി പറഞ്ഞു.

വിധിയില്‍ പൂര്‍ണ്ണ തൃപ്തിയില്ലെന്നും എന്നാല്‍ വിധിയോടെ സി.പി.എമ്മിന്റെ പങ്ക് വ്യക്തമായെന്നും ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമ പറഞ്ഞു. സി.ബി.ഐ. അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. പൂര്‍ണ്ണമായ ശിക്ഷാവിധി വരട്ടെ എന്നും കോടതി വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്നുമാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞത്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

ടി.പി. ചന്ദ്രശേഖരന്‍ വധം: 12 പേർ കുറ്റക്കാരെന്ന് കോടതി

January 22nd, 2014

tp-chandrashekharan-epathram

കോഴിക്കോട്: ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. നേതാക്കള്‍ ഉള്‍പ്പെടെ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി വിധിച്ചു. എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷ്ണല്‍ സെഷന്‍‌സ് കോടതി ജഡ്ജി ആർ. നാരായണ പിഷാരടിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. സി.പി.ഐ.എം. ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും കെ.കെ. ലതിക എം.എൽ.എ. യുടെ ഭര്‍ത്താവുമായ മോഹനന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ 24 പെരെ കോടതി വെറുതെ വിട്ടു. കേസില്‍ പ്രതിയായിരുന്ന സി.പി.എം. നേതാവ് സി.എച്ച്. അശോകന്‍ കാ‍ന്‍സര്‍ രോഗത്തെ തുടര്‍ന്ന് വിചാരണ വേളയില്‍ മരിച്ചിരുന്നു. സി.പി.ഐ.എം. കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം കാരായി രാജന്‍ അടക്കം 20 പേരെ തെളിവില്ലെന്ന് കണ്ട് നേരത്തെ കോടതി വിട്ടയച്ചിരുന്നു.

ഒന്നു മുതല്‍ ഏഴു വരെ പ്രതികളായ എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, റ്റി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സജിത്ത്, കെ. ഷിനോജ് എന്നിവരും സി.പി.എം. നേതക്കളായ പാനൂര്‍ ഏരിയാ കമ്മറ്റി അംഗം പി.കെ. കുഞ്ഞനന്ദന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ.സി. രാമചന്ദ്രന്‍, കടുന്നോന്‍ പോയില്‍ ബ്രാഞ്ച് സെക്രട്ടറി മനോജ്, മാഹി പള്ളൂര്‍ വലിയ പുത്തലത്ത് വീട്ടില്‍ പി.വി. റഫീഖ്, മാരാംകുന്നുമ്മല്‍ വീട്ടില്‍ എം.കെ. പ്രദീപന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ പിന്നീട് വിധിക്കും.

ടി.പി. യുടെ വിധവ കെ.കെ. രമയുള്‍പ്പെടെ ആർ.എം.പി. നേതാക്കന്മാരും കെ.കെ. ലതിക എം.എൽ.എ. യും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു.

2012 മെയ് 4ആം തിയതി രാത്രി പത്തു മണിയോടെ ആണ് ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാറില്‍ പിന്തുടര്‍ന്ന പ്രതികള്‍ ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറ് പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് പാര്‍ട്ടി ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ നടത്തിയ റെയ്ഡില്‍ കേസിന്റെ നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്തി. തുടര്‍ന്ന് പ്രതികളെ കേരളത്തില്‍ നിന്നും മുംബൈയില്‍ നിന്നുമായി അറസ്റ്റ് ചെയ്തു. 2012 മെയ് 9നു വടകര ഒന്നാം ക്ലാസ് മജിസ്ട്ര്രേറ്റ് കോടതിയില്‍ എഫ്.ഐ.ആർ. സമര്‍പ്പിച്ചു. ഒക്ടോബർ 22ന് കേസ് എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയിലേക്ക് മാറ്റി. വിസ്താര വേളയില്‍ നിരവധി സാക്ഷികള്‍ കൂറുമാറി. 2013 ഫെബ്രുവരി 11നു ജഡ്ജി ആർ.നാരായണപിഷാരടി മുമ്പാകെ കേസിലെ സാക്ഷികളുടെ വിസ്താരം ആരംഭിച്ചു. ഒക്ടോബര്‍ 30നു ആരംഭിച്ച അന്തിമ വാദം ഡിസംബര്‍ 20 നു പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2014 ജനുവരി 22നു വിധി വന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ടി.പി. വധം: വിധി വരുമ്പോള്‍ അണികള്‍ സംയമനം പാലിക്കണമെന്ന് സി.പി.എം.

January 19th, 2014

tp-chandrashekharan-epathram

കോഴിക്കോട്: ആർ.എം.പി. നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിധി വരുന്ന ദിവസം സംയമനം പാലിക്കണമെന്ന് സി.പി.എം. കണ്ണൂർ, കോഴിക്കോട് ജില്ലാ കമ്മറ്റികള്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിധി വന്നാല്‍ ആഹ്ലാദ പ്രകടനമോ പ്രതിഷേധ പ്രകടനമോ നടത്തരുതെന്ന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെ. കെ. ലതിക എം.എൽ.എ. യുടെ ഭര്‍ത്താവ് മോഹനന്‍ മാസറ്റര്‍ അടക്കം നിരവധി സി.പി.എം. നേതാക്കള്‍ ടി.പി. വധക്കേസില്‍ പ്രതികളാണ്.

22 ആം തിയതി ബുധനാഴ്ചയാണ് ടി.പി. വധക്കേസില്‍ എരഞ്ഞിപ്പാലത്തെ മാറാട് കോടതി വിധി പറയുക. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളില്‍ വന്‍ സുരക്ഷാ സന്നാഹങ്ങള്‍ പോലീസ് ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ടി.പി. യുടെ ഭാര്യ കെ.കെ. രമക്ക് പോലീസ് പ്രത്യേക സംരക്ഷണം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഒഞ്ചിയത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്ന് ആർ.എം.പി. നേതാക്കള്‍ രമേശ് ചെന്നിത്തലയെ സന്ദര്‍ശിച്ച് ആശങ്ക അറിയിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്കൂള്‍ കലോത്സവത്തിന് തിരി തെളിഞ്ഞു
Next »Next Page » ടി.പി. ചന്ദ്രശേഖരന്‍ വധം: 12 പേർ കുറ്റക്കാരെന്ന് കോടതി »



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine