അബ്ദുള്‍ ഷുക്കൂര്‍ വധം: പി.ജയരാജനു ജാമ്യമില്ല

August 4th, 2012
കണ്ണൂര്‍:മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ പോലീസ് അറസ്റ്റിലായ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ജാമ്യാപേക്ഷ കണ്ണൂര്‍ ഒന്നം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ജയരാജനെതിരെ പോലീസ് കള്ളക്കെസെടുക്കുകയായിരുന്നു എന്നും  നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കതെയാണ് അറസ്റ്റു ചെയ്തതെന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. ജയരാജന്‍ ഹൃദ്‌രോഗിയാണെന്നും പരസഹായമില്ലാതെ അദ്ദേഹത്തിനു വസ്ത്രം ധരിക്കുവാന്‍ ആകില്ലെന്നും എന്നെല്ലാം ജയരാജന്റെ അഭിഭാഷകന്‍  കോടതിയില്‍ വാദിച്ചു. എന്നാല്‍ ഷുക്കൂ‍ര്‍ വധവുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും ജയരാജനു ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നും സാക്ഷികളെ സ്വാധീനിക്കുവാന്‍ സാധ്യതയുണ്ടെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.കെ.ശ്രീധന്‍ കോടതിയില്‍ വാദിച്ചു. ജയരാജന്റെ അറസ്റ്റിനു ശേഷം നിരവധി പോലീസുകാര്‍ ആക്രമിക്കപ്പെട്ടെന്നും സംസ്ഥാനത്തുടനീളം നൂറുകണക്കിനു ആക്രമണം ഉണ്ടായെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഡ്വ.ബി.പി.ശശീന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ ചോദ്യം ചെയ്യലിനു ഹാജരായപ്പോളായിരുന്നു അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഐ.പി.സി 118 വകുപ്പു പ്രകാരം ക്രിമിനല്‍ ഗൂഡാലോചന, കുറ്റകൃത്യം അറിഞ്ഞിട്ടും തടയാതിരിക്കല്‍ തുടങ്ങിയവയാണ് അദ്ദെഹത്തിന്റെ പേരില്‍ ചുമത്തപ്പെട്ടിട്ടുള്ളത്. രാവിലെ 11.20നു എം.വി.ജയരാജന്‍, ജെയിംസ് മാത്യ എം.എല്‍.എ, പി.കെ.ശ്രീമതി തുടങ്ങിയവര്‍ക്കൊപ്പം ജില്ലാ കമ്മറ്റി ഓഫീസില്‍ ന്‍ഇന്നും പ്രകടനമായാണ്‌ ടൌണ്‍ സി.ഐ.ഓഫീസിലേക്ക് എത്തിയത്. പ്രകടനത്തില്‍ ധാരാളം സി.പി.എം പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കണ്ണൂരിന്റെ പലഭാഗത്തും വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. സംസ്ഥാന വ്യാപകമായി വ്യാഴാച ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തു. സംസ്ഥാനത്തുടനീളം മുസ്ലിം ലീഗിന്റേയും കോണ്‍ഗ്രസ്സിന്റേയും നിരവധി ഓഫീസുകള്‍ തകക്കുകയും തീയ്യിടുകയും ചെയ്തു.  വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി കൂടാതെ ചില മാധ്യമ സ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയും ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ഉണ്ടായി. ഹര്‍ത്താലിനോടനുബന്ധിച്ച് ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് സംസ്ഥാനത്തുടനീളം ഉണ്ടായത്.
പട്ടുവത്ത് വച്ച്  സി.പി.എം നേതാക്കളായ ടി.വി.രാജേഷ് എം.എല്‍.എയും പി.ജയരാജനും സംഘവും സഞ്ചരിച്ച കാറിനു നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ഫെബ്രുവരി 20 നായിരുന്നു അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ ക്രൂരമായി കൊല്ലപ്പെട്ടത്. ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് ടി.വി.രാജേഷ് എം.എല്‍.എയെ കണ്ണൂര്‍ എസ്.പിയുടെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.  ജയരാജന്‍ അറസ്റ്റു ചെയ്യപ്പെട്ട സാഹചര്യത്തില്‍ ടി.വി.രാജേഷ് മുന്‍‌കൂര്‍ ജാമ്യത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി വാര്‍ത്തകള്‍ ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അന്യ സംസ്ഥാന തൊഴിലാളികള്‍ ഏറ്റുമുട്ടി

July 30th, 2012

inter-state-labourers-kerala-epathram

തിരുവനന്തപുരം: കഴക്കൂട്ടത്ത് അരശും മൂട്ടില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ ആയുധങ്ങളുമായി നടത്തിയ എറ്റുമുട്ടലില്‍ പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പോലീസെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ബംഗാള്‍ സ്വദേശികളായ സുരേന്ദ്ര റായി, ഗിരിപാല്‍, സുനില്‍, ചോട്ടു ലാല്‍ തുടങ്ങിയവര്‍ പരിക്കേറ്റവരില്‍ പെടുന്നു.

ഞായറാഴ്ച രാത്രി പത്തു മണിയോടെ ആയിരുന്നു ബംഗാളില്‍ നിന്നുമുള്ള തൊഴിലാളികള്‍ താമസ സ്ഥലത്ത് ഏറ്റുമുട്ടിയത്. മദ്യപിച്ച് വാക്കു തര്‍ക്കത്തില്‍ തുടങ്ങിയ സംഘര്‍ഷം പിന്നീട് വെട്ടിലും കുത്തിലും കലാശിക്കുകയായിരുന്നു. നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തു വരുന്ന അമ്പതിലധികം തൊഴിലാളികള്‍ ഈ ക്യാമ്പില്‍ താമസിക്കുന്നതായിട്ടാണ് അറിയുന്നത്. സംസ്ഥാനത്ത് പലയിടങ്ങളിലും അന്യ തൊഴിലാളികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇവരെ സംബന്ധിച്ച് ഇനിയും പൂര്‍ണ്ണമായ വിവരങ്ങള്‍ ശേഖരിക്കപ്പെട്ടിട്ടില്ല.

അന്യ സംസ്ഥാന തൊഴിലാളികളില്‍ ഏറിയ പങ്കും തമിഴ്‌നാട്, ബംഗാള്‍, ഒറീസ്സ, ബീഹാര്‍ തുടങ്ങിയ സംസ്ഥനങ്ങളില്‍ നിന്നും ഉള്ളവരാണ്. അന്യ സംസ്ഥാന തൊഴിലാളികള്‍ തമ്മിലും അവരും നാട്ടുകാരും തമ്മിലുമെല്ലാം ഇടയ്ക്കിടെ സംഘര്‍ഷം ഉണ്ടാകുന്നുണ്ട്. പലയിടങ്ങളിലും ഇത് ഒരു സാമൂഹ്യ പ്രശ്നമായി വളര്‍ന്നു വരുവാന്‍ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും അന്യ സംസ്ഥാന തൊഴിലാളികള്‍ സ്ത്രീകള്‍ക്ക് നേരെ ഉള്ള ആക്രമണങ്ങളിലും മോഷണങ്ങളിലും പങ്കാളികളായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തയിടെ ഒരു പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകുവാന്‍ ശ്രമിച്ച കേസില്‍ ബംഗാള്‍ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫ്രീഡം പരേഡിനു നിരോധനം

July 30th, 2012

popular-front-of-india-epathram

കൊച്ചി: കൊല്ലത്തും കോട്ടയത്തും പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് നിരോധിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫ്രീഡം പരേഡിനു അനുമതി ചോദിച്ചു കോണ്ട് പോപ്പുലര്‍ ഫ്രണ്ട് നല്‍കിയ ഹര്‍ജിയോടനുബന്ധിച്ചാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലം, പൊന്നാനി, കൊയിലാണ്ടി എന്നിവിടങ്ങളില്‍ പരേഡ് നടത്തുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ആഗസ്റ്റ് 15 നു പോപ്പുലര്‍ ഫ്രണ്ട് നടത്തുവാന്‍ ഉദ്ദേശിക്കുന്ന ഫ്രീഡം പരേഡ് അനുവദിക്കുവാന്‍ ആകില്ലെന്നും പോപ്പുലര്‍ ഫ്രണ്ടിനു നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തു നടന്ന 27 കൊലപാതങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിനു ബന്ധമുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിരുന്നു സൽക്കാരത്തിനു നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം

July 29th, 2012

moral-policing-epathram

മംഗലാപുരം: മംഗലാപുരത്ത് വിരുന്നു സൽക്കാരത്തിൽ പങ്കെടുത്തവര്‍ക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. സൽക്കാരത്തിൽ പങ്കെടുക്കുവാന്‍ എത്തിയ പലര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. രാത്രി ഏഴരയോടെയാണ് നഗരത്തിലെ മോര്‍ണിങ്ങ് മിസ്റ്റ് എന്ന ഹോട്ടലില്‍ കടന്നു വന്ന അക്രമികള്‍ ആക്രമണം അഴിച്ചു വിട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ ചില മാദ്ധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ഹിന്ദു ജാഗരണ വേദിക (എച്ച്. ജെ. വി.) എന്ന സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്ന് സൂചനയുണ്ട്. സംഭവത്തെ തുടര്‍ന്ന് എട്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

നഗരങ്ങളിലെ ഡാന്‍സ് ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും സഭ്യത വിട്ട് നടത്തപ്പെടുന്ന പാര്‍ട്ടികള്‍ കര്‍ശനമായി നിയന്ത്രിക്കണമെന്നാണ് എച്ച്. ജി. വി. പ്രവര്‍ത്തകരുടെ ആവശ്യം.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമേരിക്കയ്ക്കെതിരെ യാത്രാ മുന്നറിയിപ്പ്

July 25th, 2012

batman-massacre-epathram

തിരുവനന്തപുരം : സിനിമ കണ്ടു കൊണ്ടിരുന്നവർക്ക് നേരെ നടന്ന വെടി വെപ്പിൽ അനേകം പേർ കൊല്ലപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി അമേരിക്കയിലേക്ക് ഇന്ത്യാക്കാർ യാത്ര ചെയ്യരുത് എന്ന് ഇന്ത്യ തങ്ങളുടെ പൌരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകണം എന്ന് അമേരിക്കൻ വിരുദ്ധ മുന്നണി തിരുവനന്തപുരം ഘടകം ആവശ്യപ്പെട്ടു. ഇന്ത്യയിൽ എന്തെങ്കിലും ഒരു അനിഷ്ട സംഭവം നടക്കുമ്പോഴേക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യരുത് എന്ന് സ്വന്തം പൌരന്മാരെ ഉപദേശിക്കുന്ന അമേരിക്കയ്ക്ക് തക്ക മറുപടി ആയിരിക്കും ഇത് എന്നും മുന്നണി പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

13 of 241012131420»|

« Previous Page« Previous « എയര്‍ കേരള എക്സ്പ്രസ് : അനുമതിക്കായി വീണ്ടും കേന്ദ്രത്തെ സമീപിക്കും
Next »Next Page » അഭയ കേസ്: ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരിക്ക് എതിരെ വെളിപ്പെടുത്തല്‍ »



  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine