പോലീസ്‌ ഉദ്യോഗസ്ഥര്‍ സ്വത്ത്‌ വിവരം വെളിപ്പെടുത്തണം : ഡി.ജി.പി

June 19th, 2011

തിരുവനന്തപുരം:സബ് ഇന്‍സ്‌പെക്ടര്‍ മുതല്‍ ഡി.ജി.പി. വരെയുളള എല്ലാ ഉദ്യോഗസ്ഥരും സ്വത്തു വിവരം പ്രഖ്യാപിക്കണമെന്നും പോലീസുകാരുടെ അടുത്ത ബന്ധുക്കളുടെ ഇടപാടുകള്‍ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഡി.ജി.പി ജേക്കബ്‌ പുന്നൂസ്‌ പറഞ്ഞു. കൂടാതെ പോലീസുകാരുടെ ക്രിമിനല്‍ ബന്ധങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ കര്‍ക്കശമായ വ്യവസ്ഥകള്‍ക്ക് ഡി.ജി.പി.ശുപാര്‍ശ നല്‍കി. അടിയന്തര പ്രാധാന്യത്തോടെ ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ”ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള പോലീസുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ നിരന്തരമായി രേഖകളില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ട്. സേനാംഗങ്ങള്‍ എല്ലാ സംശയങ്ങള്‍ക്കും അതീതരായിരിക്കണം. ഇതിന്റെ ഭാഗമായാണ് സര്‍ക്കാരിന് പുതിയ ശുപാര്‍ശകള്‍ നല്‍കിയത്. അനധികൃത ഭൂമി ഇടപാടുകളില്‍ പങ്കാളികളാകുന്ന പോലീസുകാരുടെ വിവരങ്ങള്‍ മാത്രമാണ് പുറത്തുവരുന്നത്. എന്നാല്‍ പല കേസുകളിലും പോലീസുകാരും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാവേണ്ടിവരുന്നുണ്ട്. ഇതേക്കുറിച്ച് സമ്പൂര്‍ണ വിവരങ്ങള്‍ അധികൃതര്‍ക്ക് ലഭ്യമാക്കാനും ഇത്തരം നടപടികളെ പ്രതിരോധിക്കാനുമാണ് സ്വത്തുവിവരങ്ങള്‍ പ്രഖ്യാപിക്കണമെന്ന വ്യവസ്ഥ നടപ്പിലാക്കുന്നത് ”. ഡി.ജി.പി പറഞ്ഞു. എസ്.ഐ വരെയുള്ള ഉദ്യോഗസ്ഥര്‍ ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്കും സി.ഐ വരെയുള്ള ഉദ്യോഗസ്ഥര്‍ ഡി.ഐ.ജിക്കും എസ്.പി റാങ്കിന് മുകളിലുള്ളവര്‍ പോലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള ഐ.ജിക്കുമാണ് സ്വത്തുവിവരങ്ങളെക്കുറിച്ചുള്ള സമ്പൂര്‍ണ പ്രസ്താവനകള്‍ നല്‍കേണ്ടത്. കൂടാതെ ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, പോലീസ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടേയും പേരിലുള്ള വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, കരാര്‍ വ്യവസ്ഥയില്‍ വാഹനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ഏതൊക്കെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചുവരുന്നത്, വാഹനങ്ങള്‍ ഓടിക്കുന്നവരുടെ പേര് തുടങ്ങിയ എല്ലാ വിവരങ്ങളും ഉടന്‍തന്നെ മേലു ദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കണം നല്‍കണം. പോലീസ് ഉദ്യോഗസ്ഥരുടെ സ്വകാര്യ ജീവിതം നിരീക്ഷിക്കാനും മാഫിയാ ബന്ധമുള്ളവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കാനും കഴിഞ്ഞ ദിവസം അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നു. പോലീസ്‌ വകുപ്പില്‍ സമഗ്ര മാറ്റത്തിന് ഈ നടപടികള്‍ വഴിയൊരുക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വര്‍ഗീസ്‌ വധം: നാല്‍പത്‌ വര്‍ഷത്തിനു ശേഷം ഐ. ജി ലക്ഷ്മണക്ക് ജീവപര്യന്തം

June 14th, 2011

കൊച്ചി: ജീവപര്യന്തം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മണ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളികൊണ്ട്  നക്‌സല്‍ വര്‍ഗീസ്‌ വധക്കേസില്‍ മുന്‍ ഐ ജി ലക്ഷ്‌മണയുടെ ജീവപര്യന്തം ഹൈക്കോടതി  ശരിവച്ചു. ജീവപര്യന്തം ശിക്ഷ വിധിച്ച സി ബി ഐ കോടതിയുടെ വിധിയില്‍ അപാകതയില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി. കേസിലെ  മൂന്നാം പ്രതി ഡി ജി പി പി വിജയനെ വെറുതെവിട്ട നടപടിയും കോടതി ശരിവച്ചു. ജസ്റ്റിസുമാരായ തോട്ടത്തില്‍ രാധാകൃഷ്ണന്‍, എസ് സതീഷ്‌ ചന്ദ്ര  എന്നിവര്‍ ഉള്‍പ്പെട്ടെ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്. 1970 ഫെബ്രുവരി 18-ന് തിരുനെല്ലി കാട്ടില്‍ വെച്ചാണ്  നക്‌സല്‍ വര്‍ഗീസിനെ മേലുദ്യോഗസ്ഥരുടെ നിര്‍ബന്ധപ്രകാരം കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ വെടിവെച്ച് കൊന്നത്. കേസിലെ ഒന്നാം പ്രതിയായ രാമചന്ദ്രന്‍  നായരുടെ വെളിപ്പെടുത്തലുകളിലൂടെയാണ് സംഭവങ്ങള്‍ പുറംലോകം അറിഞ്ഞത്. 40 വര്‍ഷത്തിന് ശേഷമാണ് കോടതിവിധി വന്നത്. എന്നാല്‍  ലക്ഷ്മണയുടെ ജീവപര്യന്തം വധശിക്ഷയാക്കണമെന്ന ഹര്‍ജി കോടതി തള്ളി. വര്‍ഗീസിന്റെ സഹോദരന്‍ തോമസ്‌ ആണ് ഈ ആവശ്യം ഉന്നയിച്ച് ഹര്‍ജി സമര്‍പ്പിച്ചത്.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

230 പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്തവര്‍ പിടിയില്‍

June 11th, 2011

gold-burglary-kerala-epathram

തൃശ്ശൂര്‍ : തൃശ്ശൂര്‍ നഗരത്തിലെ ഒരു ജ്വല്ലറിയിലേക്ക് കൊണ്ടു വരികയായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ നാലു പേര്‍ പോലീസിന്റെ പിടിയിലായി. പിടിയിലായവര്‍ തൃശ്ശൂര്‍ സ്വദേശികളാണ്. ഇവര്‍ കവര്‍ന്ന സ്വര്‍ണ്ണത്തില്‍ ഒരു ഭാഗം കണ്ടെടുത്തിട്ടുണ്ട്. ഇനിയും നാലു പേരെ പിടികിട്ടാനുണ്ട്.

വെള്ളിയാഴ്ച രാവിലെ നഗരത്തിലെ ഒരു പ്രമുഖ ജ്വല്ലറിയിലേക്ക് കൊണ്ടു വരികയായിരുന്ന സ്വര്‍ണ്ണ ഉരുപ്പടികള്‍ ആണ് ഒരു സംഘം ബൈക്കിലെത്തി തട്ടിയെടുത്തത്. പാലക്കല്‍ സ്വദേശിയുടെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണവുമായി വന്ന ഗോപിയെന്ന ജീവനക്കാരനെ ആക്രമിച്ച് സംഘം സ്വര്‍ണ്ണവുമായി കടന്നു കളയുകയായിരുന്നു. ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയ പ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടോമിന്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കരുത്: വി.എസ്.

June 10th, 2011

tomin-thachankary-epathram

തിരുവനന്തപുരം: സസ്പെന്‍ഷനിലായ ഐ. ജി. ടോമിന്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ കത്തയച്ചു. രാജ്യരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ കുറ്റകൃത്യത്തിന്റെ പേരില്‍ അന്വേഷണത്തില്‍ കഴിയുന്നതിനാല്‍ സര്‍വീസില്‍ തിരിച്ചെടുത്താല്‍ അന്വേഷണത്തെ വഴി തെറ്റിക്കാന്‍ കഴിയുമെന്നും, കേസിനെ തന്നെ അട്ടിമറിക്കാന്‍ സാഹചര്യം ഒരുക്കി കൊടുക്കലാകും അതെന്നും വി. എസ്. കത്തില്‍ സൂചിപ്പിച്ചു. അനധികൃതമായി സ്വത്ത്‌ സമ്പാദിക്കല്‍, കള്ളക്കടത്ത്, ലോക്കപ്പ് മര്‍ദ്ദനം, സ്റ്റാമ്പ്‌ ഡ്യൂട്ടി വെട്ടിപ്പ്‌ തുടങ്ങി നിരവധി ആരോപണങ്ങള്‍ക്ക് വിധേയനാണ് തച്ചങ്കരിയെന്നും വി. എസ്. ചൂണ്ടിക്കാട്ടി.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഫ്ലാറ്റ് തട്ടിപ്പ് പ്രവാസികള്‍ കരുതിയിരിക്കുക

June 2nd, 2011

പ്രബുദ്ധരായ കേരളീയര്‍ ആട്, മാഞ്ചിയം, തേക്ക്, മണീചെയ്യിന്‍ തുടങ്ങി വ്യത്യസ്തമായ രൂപങ്ങളില്‍ പല കാലങ്ങളിലായി നിരവധി തട്ടിപ്പുകള്‍ക്ക് ഇരയായിട്ടുള്ളവരാണ് . വീട് എന്ന സങ്കല്‍പ്പത്തെ എന്നും മനസ്സില്‍ കാത്തു സൂക്ഷിക്കുന്ന പ്രവാസികളെ വലയിലാക്കാനായി ചില വിരുതന്മാര്‍ ഗള്‍ഫിലേക്കും കയറി വരാറുണ്ട്. വീട് തട്ടിപ്പ്‌ എന്ന ആശയം കൈമുതലാക്കിയ ഇവര്‍ പ്രവാസികളുടെ മനസ്സിലെ  ആഗ്രഹത്തെ മുതലെടുക്കുന്നു. പലരും ഈ മോഹന വാക്കുകളില്‍ അടി പതറി വീണിട്ടുണ്ട് ‍. ഇപ്പോള്‍ ഫ്ലാറ്റ്/വില്ലകളുടെ രൂപത്തില്‍ മറ്റൊരു തട്ടിപ്പ് പ്രവാസിയെ തേടിയെത്തിയിരിക്കുന്നു. നാട്ടില്‍ സെറ്റില്‍ ചെയ്യുവാനായി വില്ലാപോജക്ടുകളിലും ഫ്ലാറ്റുകളിലും നിക്ഷേപിക്കുന്നവര്‍ കരുതിയിരിക്കുക. വില്ലയും ഫ്ലാറ്റും  നിര്‍മ്മിച്ചു വില്‍ക്കുന്നവര്‍ പ്രധാനമായും ലക്ഷ്യമിടുന്ന പ്രവാസികളെയാണ്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കൊപ്പം വ്യാജന്മാരും ഈ മേഖലയില്‍ കടന്നു കൂടിയിട്ടുണ്ട്. വലിയ പരസ്യങ്ങളുടേയും ഓഫറുകളുടേയും അകമ്പടിയോടെ ഇത്തരക്കാര്‍ രംഗത്തിറങ്ങും. ഇതില്‍ ആകര്‍ഷിക്കപ്പെട്ട് പലരും കയ്യിലുള്ളതോ ലോണെടുത്തോ അഡ്വാന്‍സ് നല്‍കും. എന്നാല്‍ തട്ടിപ്പിനായി രംഗത്തിറങ്ങുന്നവര്‍ പറയുന്ന സമയത്ത് ഗുണനിലവാരത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കുകയില്ല. ഇത്തരം തട്ടിപ്പുകാരുടെ കയ്യില്‍ പണം കുടുങ്ങിയവര്‍ അതൊടെ വെട്ടിലാകുകയും ചെയ്യും. പ്രവാസികളെ സംബന്ധിച്ച് ഇതിന്റെ പുറകെ കേസും മറ്റുമായി പോകുവാന്‍ പലവിധ പരിമിതികളും ഉണ്ടുതാനും. ഈ പരിമിതിയെ ആണ് ഇവര്‍ ചൂഷണം ചെയ്യുന്നതും. തട്ടിപ്പുകള്‍ പുറത്തു വരുമ്പോള്‍ പോലീസ് നിയമനടപടികള്‍ ആരംഭിക്കും എന്നാല്‍  ഉപഭോക്താക്കളെ സംബന്ധിച്ചുണ്ടാകുന്ന സമയത്തിന്റേയും ധനത്തിന്റേയും നഷ്ടം വലിയതാണ്.

ഇത്തരം ഒരു തട്ടിപ്പിന്റെ കഥയാണ് ആപ്പിള്‍ ഫ്ലാറ്റ് സംഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. വന്‍തോതിലുള്ള പരസ്യങ്ങളുടേയും മാര്‍ക്കറ്റിങ്ങിന്റേയും പിന്‍ബലത്തോടെ ആയിരുന്നു ആപ്പിള്‍ എ പ്രോപ്പര്‍ട്ടീസ് ഉപഭോക്താക്കളുടെ ഇടയിലേക്ക് ഇറങ്ങിയത്.  ആപ്പിള്‍ എ ഡേയെ പറ്റി പറയുവാന്‍ പരസ്യങ്ങളില്‍ പ്രമുഖര്‍ തന്നെ അണി നിരന്നു. പരസ്യവാചകങ്ങളില്‍ വിശ്വസിച്ച് ആപ്പിള്‍.കോം, നാനോ, ബിഗ് ആപ്പീള്‍ തുടങ്ങിയ പ്രോജക്ടുകളിലേക്ക് പ്രവാസികളടക്കം നിരവധി പേര്‍ ലക്ഷങ്ങളാണ് നല്‍കിയത്. ഇടപാടുകാരില്‍ നിന്നും കോടികള്‍ പിരിച്ചെടുത്തെങ്കിലും   സമയത്തിനു ഫ്ലാറ്റുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറുവാന്‍ കമ്പനി തയ്യാറായില്ല. ഫ്ലാറ്റിനായി പണം നല്‍കിയവര്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ പലതരത്തിലുള്ള ഒഴിവുകഴിവുകള്‍ പറയുവാന്‍ തുടങ്ങി.  അധികം താമസിയാതെ തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് അവര്‍ക്ക് ബോധ്യം വന്നു. ഇടപാടുകാരില്‍ നിന്നുമുള്ള സമ്മര്‍ദ്ദം ശക്തമായപ്പോള്‍ ഉടംകള്‍ ഒളിവില്‍ പോയി.  മാനേജിങ്ങ് ഡയറക്ട സാജു കടവില്‍, ഡയറക്ടര്‍ രാജീവ് എന്നിവര്‍ക്കെതിരെ ഇടപാടുകാര്‍ ബിഗ് ആപ്പിള്‍ ബയേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പോലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് ആപ്പിള്‍ എ ഡേയുടെ ആസ്ഥാനത്ത് പോലീസ് റെയ്ഡും നടന്നു. പ്രതികള്‍ക്കെതിരെ പോലീസ് ലുക്കൌട്ട് നോട്ടീസ് നല്‍കിയിരുന്നു.

കേരളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷമായി റിയല്‍ എസ്റ്റേറ്റ് രംഗത്ത് വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ചെറിയ പട്ടണങ്ങളില്‍ പോലും ഫ്ലാറ്റുകള്‍ ഉയരുവാന്‍ തുടങ്ങി. നാട്ടില്‍ സ്വന്തമായി  വീട് നിര്‍മ്മിക്കുവാന്‍ സാധിക്കാത്തവരും ചെറിയ നിക്ഷേപത്തില്‍ ടൌണില്‍ താമസിക്കുവാന്‍ ആഗ്രഹിക്കുന്നവരുമാണ് റെഡിമേയ്ഡ് വില്ലാ പ്രോജക്ടുകളേയും ഫ്ലാറ്റുകളെയും ആശ്രയിക്കുന്നത്. മികച്ച ബില്‍ഡര്‍മാര്‍ തങ്ങളുടെ ക്വാളിറ്റി കാത്തു സൂക്ഷിക്കുക തന്നെ ചെയ്യും. എന്നാല്‍ തട്ടിപ്പുകാരാകട്ടെ പലപ്പോഴും നിര്‍മ്മാതാക്കള്‍ നല്‍കുന്ന ബ്രോഷറിന്റേയും യഥാര്‍ത്ഥ  കെട്ടിടത്തിന്റേയും അവസ്ഥകള്‍ ഒന്നായിരിക്കില്ല.  ഭഗവാന്റെ തിരുമുമ്പില്‍ എന്ന് തെറ്റിദ്ധരിക്കും വിധത്തില്‍ ആയിരിക്കും പരസ്യത്തില്‍ പറയുക എന്നാല്‍ വില്ല ചിലപ്പോള്‍ നാലോ അഞ്ചോ കിലോമീറ്റര്‍ അകലെയായിരിക്കുകയും.

ഇത്തരം കാര്യങ്ങളില്‍ ഉപഭോക്താക്കള്‍ ആണ് ജാഗ്രത പുലര്‍ത്തേണ്ടത്. തങ്ങള്‍ വാങ്ങാന്‍ പോകുന്ന പോജക്ടിന്റെ ഡിസൈനിങ്ങിനെ കുറിച്ചും ബില്‍ഡറെ കുറിച്ചും വ്യക്തമായി അന്വേഷിച്ചറിയണം. പ്രോജക്ടിനു സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും അനുമതിയുണ്ടോ ഏതെങ്കിലും വിധത്തിലുള്ള നിയമ കുരുക്കുകള്‍ ഉണ്ടോ എന്നെല്ലാം മുന്‍ കൂട്ടി അറിയാതെ വലിയ തുക നിക്ഷേപിക്കുന്നത് പിന്നീട് അബദ്ധമായി മാറും. കേരളത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ നിരവധി ഫ്ലാറ്റുകള്‍ ഇനിയും വില്‍ക്കപ്പെടാതെ കിടക്കുമ്പോള്‍ ഭാവിയില്‍ വരാന്‍ പോകുന്ന പ്രോജക്ടില്‍ നിക്ഷേപിക്കുമ്പോള്‍ ഒരു വട്ടം കൂടെ ആലോചിക്കുന്നത് നന്നായിരിക്കും. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട പഴമൊഴി ഓര്‍ക്കുന്നത് നന്നായിരിക്കും

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കോവിലന്‍ യാത്രയായിട്ട് ഒരാണ്ട് തികയുന്നു.
Next »Next Page » ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അനുവദിക്കാന്‍ യു.ഡി.എഫ്. ആലോചിക്കുന്നു »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine