ജോസിയോ കല്ലാറോ? ചെന്നിത്തല പ്രതിസന്ധിയില്‍

March 25th, 2011

election-epathramഉടുമ്പന്‍ ചോല:  കോണ്ഗ്രസിനെന്നും സ്ഥാനാര്‍ഥി നിര്‍ണ്ണയം ഒരു കീറാമുട്ടിയാണ്. അതിനി ഹൈകമാണ്ട് വിചാരിച്ചാലും അങ്ങനയെ നടക്കൂ. അത് എല്ലാവരേക്കാളും ഏറെ ചെന്നിത്തലക്ക് അറിയാം. ഉടുമ്പന്‍ ചോലയിലെ സ്ഥാനാര്‍ഥി ജോസി സെബാസ്റ്റ്യന്‍ ശരിക്കും ഒരു തലവേദന ആയിരിക്കുകയാണ്. ഏറെ ആറ്റിക്കുറുക്കി ഉണ്ടാക്കിയ ലിസ്റ്റില്‍ കടന്നു കൂടിയിട്ടും ജോസിയുടെ കാര്യം പരുങ്ങലിലാണ്.  ജോസിയെ സ്ഥാനാര്‍ഥി ആക്കിയതില്‍ പ്രതിഷേധിച്ച് പത്ത് മണ്ഡലം പ്രസിഡന്റ്‌ മാരാണ് രാജി വെച്ചത്. കൂടാതെ വലിയ ഒരു വിഭാഗം പ്രവര്‍ത്തകരും ജോസിയെ മത്സരിപ്പിക്കുന്നതില്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നു. ജോസിക്ക് പകരം ഇബ്രാഹിം കുട്ടി കല്ലാറിനെ മത്സരിപ്പിക്കണം എന്ന വാദം മുറുകുന്നിനിടെ സ്ഥാനാര്‍ഥിയെ മാറ്റില്ലെന്ന് ചെന്നിത്തല അറിയിച്ചു എങ്കിലും മാറ്റണമെന്നു തന്നെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. പരസ്യ പ്രകടനം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ നേതൃത്വത്തിന്റെ അച്ചടക്ക നടപടികള്‍ കൊണ്ട് പ്രാദേശിക വികാരത്തെ ഒതുക്കുവാന്‍ ആകാത്ത സ്ഥിതിയില്‍ പ്രശ്നം വഷളായിരി ക്കുകയാണിപ്പോള്‍.

സ്ഥാനാര്‍ഥി നിര്‍ണ്ണയം എന്ന വൈതരണി തന്നെ യാണ് തെരഞ്ഞെടുപ്പിനെക്കാള്‍ കടുപ്പമെന്നു വീണ്ടും തെളിയിക്കുകയാണ്. ഇടതു മുന്നണി സ്ഥാനാര്‍ഥി പ്രചരണ രംഗത്ത് ഇതിനോടകം ഏറെ മുന്നേറിയിട്ടുണ്ട്. ഇനി തര്‍ക്കങ്ങള്‍ പരിഹരിച്ച് ജോസി തന്നെ രംഗത്ത് വന്നാലും അത് വിജയ സാധ്യതയെ വളരെയധികം ദോഷകരമായി ബാധിക്കും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിന്ധു ജോയ്‌ കോണ്ഗ്രസിലേക്ക്?

March 24th, 2011

sindhu-joy-epathram

തിരുവനന്തപുരം : എസ്. എഫ്. ഐ. മുന്‍ സംസ്ഥാന പ്രസിഡണ്ടും, ദേശീയ വൈസ്‌ പ്രസിഡണ്ടും, കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിക്ക് എതിരെ പുതുപ്പള്ളിയില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥിയും ആയ സിന്ധു ജോയിയെ സി. പി. എമ്മില്‍ നിന്നും പുറത്താക്കി. തന്നെ തുടര്‍ച്ചയായി അവഗണിക്കുന്നു എന്ന് സിന്ധു ജോയി നേരത്തെ പരാതിപ്പെട്ടിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സിന്ധുവിനെ പുറത്താക്കിയത്.

കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഏറണാകുളത്തു നിന്നും കെ. വി. തോമസിനോട് മത്സരിച്ചു സിന്ധു പരാജയപ്പെട്ടിരുന്നു.

ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന് സിന്ധു ജോയ്‌ പങ്കെടുക്കും എന്ന് സൂചനയുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

4 അഭിപ്രായങ്ങള്‍ »

ബാലകൃഷ്ണ പിള്ള മത്സരിക്കില്ല

March 24th, 2011

election-epathramതിരുവനന്തപുരം :  അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ആര്‍. ബാലകൃഷ്ണ പിള്ള നിയമ സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് അറിയിച്ചു. ബാലകൃഷ്ണ പിള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് കെ. ബി. ഗണേഷ്‌ കുമാര്‍ അറിയിച്ചത്‌ കോണ്ഗ്രസില്‍ ഏറെ ആശയ കുഴപ്പത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് കോണ്ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും പി. പി. തങ്കച്ചനും ബാലകൃഷ്ണ പിള്ളയെ പൂജപ്പുര ജയിലില്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. ഇതിനു ശേഷമാണ് താന്‍ മത്സരിക്കുന്നില്ല എന്ന് പിള്ള അറിയിച്ചത്‌.

ബാലകൃഷ്ണ പിള്ള മത്സരിക്കും എന്ന് അറിയിച്ച കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ ഡോ. എന്‍. എന്‍. മുരളി ആയിരിക്കും യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മഞ്ചേശ്വരത്ത് പ്രതീക്ഷയോടെ ബി.ജെ.പി

March 22nd, 2011

മഞ്ചേശ്വരം: കേരളത്തില്‍ ഇത്തവണ അക്കൌണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. അതിനായി പാര്‍ട്ടിയൂടെ ശക്തികേന്ദ്രങ്ങളിലൊന്നായ മഞ്ചേശ്വരത്ത് യുവ നേതാവ് കെ.സുരേന്ദ്രനെ തന്നെയാണ് ഇറക്കിയിരിക്കുന്നത്. കോഴിക്കോട് ഉ‌ള്ളിയേരി സ്വദേശിയായ സുരേന്ദ്രന്‍ യുവജന പ്രസ്ഥാനത്തിലൂടെയാണ് രാഷ്ടീയരംഗത്തേക്ക് കടന്നുവന്നത്.  നല്ലൊരു വാഗ്മികൂ‍ടിയായ സുരേന്ദ്രന്‍ നേരത്തെ തന്നെ പ്രചാരണ രംഗത്ത് ഇറങ്ങിയിരുന്നു. അതുകൊണ്ടു തന്നെ യു.ഡി.എഫിന്റേയും എല്‍.ഡി.എഫിന്റേയും സ്ഥാനാ‍ര്‍ഥികളേക്കാള്‍ മുമ്പ് തന്നെ മണ്ഡലത്തില്‍ തന്റെ സാന്നിധ്യം സ്ഥാപിച്ചുകഴിഞ്ഞു. ബി.ജെ.പിയുടെ പല ഉന്നതരായ നേതാക്കന്മാരും വരും ദിവസങ്ങളില്‍ മണ്ഡലത്തില്‍ പ്രചാരണത്തിനായി എത്തും.  പതിവു പോലെ ഇത്തവണയും ശക്തമായ ത്രികോണ മത്സരമാണ് മഞ്ചേശ്വരം മണ്ഡലത്തി‌ല്‍ നടക്കുക. എല്‍.ഡി.എഫിനായി സിറ്റിങ്ങ് എം.എല്‍.എ കുഞ്ഞമ്പു തന്നെ മത്സരിക്കും. യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്ലീം ലീഗിന്റെ പി.ബി. അബ്ദുറസാഖാണ്. ബി.ജെ.പിക്ക് പ്രതീക്ഷയുള്ള മറ്റൊരു മണ്ഡലം കാസര്‍കോഡാണ്. ജയലക്ഷ്മി ഭട്ടാണ് ബി.ജെ.പി. സ്ഥനാര്‍ഥി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആര്‍. ബാലകൃഷ്ണ പിള്ള കൊട്ടാരക്കരയില്‍ മത്സരിക്കും

March 22nd, 2011

r-balakrishna-pillai-epathram

കൊല്ലം: വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര മണ്ഡലത്തില്‍ നിന്നും ആര്‍. ബാലകൃഷ്ണ പിള്ള കേരള കോണ്‍‌ഗ്രസ്സ് സ്ഥാനാര്‍ഥിയാകും. ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ കഠിന തടവിനു ശിക്ഷിക്കപ്പെട്ട് പൂജപ്പുര ജയിലില്‍ കഴിയുന്ന ആര്‍. ബാലകൃഷ്ണ പിള്ളക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്കുണ്ടാകില്ല എന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം. എന്നാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ പിള്ളയുടെ സ്ഥാനാര്‍ഥിത്വം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചാല്‍ പകരം ഡമ്മി സ്ഥാനാര്‍ഥിയായി ഡോ. എന്‍. എന്‍. മുരളിയും നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നുണ്ട്. പിള്ളയ്ക്ക് സഹതാപ തരംഗം ഉണ്ടെന്നും അത് വോട്ടാക്കി മാറ്റുവാന്‍ സാധിക്കും എന്നുമാണ്‌ പാര്‍ട്ടി കരുതുന്നത്.

എന്നാല്‍ അഴിമതി ക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പിള്ള മത്സര രംഗത്തുണ്ടാ‍യാല്‍ അത് മുന്നണിക്ക് ദോഷം ചെയ്യും എന്ന് കരുതുന്നവര്‍ യു. ഡി. എഫിലുണ്ട്. പിള്ളയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച സാഹചര്യത്തില്‍ യു. ഡി. എഫ്. നേതൃത്വം തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനും സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും  ആവശ്യപ്പെട്ടു. പിള്ള മത്സരിച്ചാല്‍ എതിര്‍ സ്ഥാനാര്‍ഥി ഉച്ചക്ക് മുമ്പെ വിജയിക്കുമെന്ന് പിണറായി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എം.ആര്‍.മുരളിയെ ഇടത് ഏകോപനസമിതിയില്‍ നിന്നും പുറത്താക്കി
Next »Next Page » മഞ്ചേശ്വരത്ത് പ്രതീക്ഷയോടെ ബി.ജെ.പി »



  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine