വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് വെടിവെപ്പ്

October 10th, 2011

kerala-police-lathi-charge-epathram

കോഴിക്കോട് : നിര്‍മ്മല്‍ മാധവിന് എഞ്ചിനീയറിങ്ങ് കോളേജില്‍ പ്രവേശനം നല്‍കിയതുമായി ബന്ധപ്പെട്ട് കോഴിക്കോട് ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജിനു മുമ്പില്‍ പോലീസും എസ്. എഫ്. ഐ. പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജ്ജിലും കല്ലേറിലും കണ്ണീര്‍ വാതക പ്രയോഗത്തിലും നിരവധി എസ്. എഫ്. ഐ. പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചു വിടുവാന്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ രാധാകൃഷ്ണപിള്ള സര്‍വ്വീസ് റിവോള്‍‌വറില്‍ നിന്നും നാലു റൌണ്ട് വെടി വെക്കുകയായിരുന്നു. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല. വെടിവെപ്പ് സംബന്ധിച്ച് താഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പരിക്കേറ്റ പോലീസുകാരെ ആസ്പത്രിയില്‍ എത്തിക്കുന്നതിനായി പ്രവര്‍ത്തകരെ പിരിച്ചു വിടുവാനാണ് വെടി വെച്ചതെന്ന് അസിസ്റ്റന്റ് കമ്മീഷ്ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഘര്‍ഷത്തില്‍ എസ്. എഫ്. ഐ. സംസ്ഥാന സെക്രട്ടറി പി. ബിജുവിന് തലക്ക് സാരമായ പരിക്കേറ്റു. ബിജുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ കെ. കെ. പ്രവീണിനു കല്ലേറില്‍ തലക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ബീച്ച് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോഴിക്കോടും തിരുവനന്തപുരത്തും എസ്. എഫ്. ഐ. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. സംഭവത്തില്‍ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പോലീസ് വെടി വെച്ചത് വിദ്യാര്‍ഥികളെ അപായ പ്പെടുത്തുവാനാണെന്ന് പിണറായി വിജയന്‍ ആരോപിച്ചു. വെടി വെച്ച ഉദ്യോഗസ്ഥ നെതിരെ നടപടി യെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കായം കുളത്ത് അന്യസംസ്ഥാന തൊഴിലാളികളും നാട്ടുകാരും ഏറ്റുമുട്ടി

September 26th, 2011
കായംകുളം: കായം‌കുളത്ത് അന്യസംസ്ഥാന തൊഴിലാളികളും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കു പറ്റി. അഞ്ചുപേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. ബംഗാളില്‍ നിന്നുമുള്ള ധാരാളം തൊഴിലാളികള്‍ ഈ പ്രദേശത്ത് തമ്പടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം റേഷന്‍ കട നടത്തുന്ന സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയിരുന്നു. മൊബൈല്‍ ഫോണ്‍ മോഷണം നടത്തിയത് ബംഗാളില്‍ നിന്നുമുള്ളവര്‍ ആണോ എന്ന സംശയത്തെ തുടര്‍ന്ന് അവര്‍ താമസിക്കുന്ന സ്ഥലത്ത് നാട്ടുകാര്‍ അന്വേഷിക്കുവാന്‍ ചെന്നു. തുടര്‍ന്ന് ഇതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ എത്തിയത്. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി സംഘട്ടനത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ വന്‍ തോതില്‍ തമ്പടിക്കുന്നത് പ്രദേശ വാസികള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായ പരാതി വര്‍ദ്ധിച്ചു വരികയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒക്ടോബര്‍ മുതല്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിക്കും

September 26th, 2011
power-epathram
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടേയും പെട്രോളിയം ഉല്പന്നങ്ങളുടേയും വിലവര്‍ദ്ധനവില്‍ നട്ടം തിരിയുന്ന ജനത്തിനു മേല്‍ മറ്റൊരു ഭാരം കൂടെ. ഒക്ടോബര്‍ മുതല്‍ വൈദ്യുതിക്ക്  യൂണിറ്റിന് 25 പൈസ സര്‍ച്ചാര്‍ജ്ജ് ഏര്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കി. പ്രതിമാസം 120 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്നവരെ വര്‍ദ്ധനവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ടി.വി ഫ്രിഡ്ജ് എന്നിവയുള്ള ഭൂരിപക്ഷം വീടുകളിലും ശരാശരി വൈദ്യുതി ഉപയോഗം 150-200 യൂണിറ്റ് വരെ ആണ്. എല്ലാ വിഭാഗം ഉപഭോക്താക്കളില്‍ നിന്നും സര്‍ച്ചാര്‍ജ്ജ് ഈടാക്കുവാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു എങ്കിലും പ്രതിമാസം 120 യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്നവരെ ഒഴിവാക്കുവാനും ഇതുമൂലം വരുന്ന സാമ്പത്തിക നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കുവാനും തീരുമാനിക്കുകയായിരുന്നു. ഈ തുക സമ്പ്സിഡിയായി വൈദ്യുതി ബോര്‍ഡിനു ലഭിക്കും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിബി മലയിലും ബി.ഉണ്ണികൃഷ്ണനും രാജിവെച്ചു

September 24th, 2011
siby-malayil-B.Unnikrishnan-epathram
കൊച്ചി: ഫെഫ്കയുടെ പ്രസിഡണ്ട് സ്ഥാനത്തു നിന്നും സിബി മലയിലും ജനറല്‍ സെക്രട്ടറിസ്ഥാനത്തു നിന്നും ബി.ഉണ്ണികൃഷ്ണനും രാജിവെച്ചു. കൊച്ചിയില്‍ വെള്ളിയാഴ്ച നടന്ന ഫെഫ്ക തൊഴിലാളി സംഗമത്തിനിടയില്‍ തികച്ചും നാടകീയമായിട്ടായിരുന്നു ഇരുവരുടേയും രാജി പ്രഖ്യാപനം. സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ ദേശീയ സംഘട്നയില്‍ (ഐഫെക്) ഫെഫ്‌കയ്ക്ക് അഫിലിയേഷന്‍ ലഭിക്കുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിച്ച സാഹചര്യത്തിലാണ് തങ്ങളുടെ രാജിയെന്നാണ് ബി.ഉണ്ണികൃഷണന്‍ വ്യക്തമാക്കിയത്. ജനറല്‍ കൌണ്‍സില്‍ ചേര്‍ന്ന് പുതിയ ഭാരവാഹികളെ കണ്ടെത്തും വരെ കണ്‍‌വീനര്‍ സ്ഥാനത്തു തുടരുവാന്‍ ബി.ഉണ്ണികൃഷണോട് ഫെഫ്ക കോര്‍ കമ്മറ്റി യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

1 അഭിപ്രായം »

ഐസ്ക്രീം കേസ്: വി.എസിന്റെ ആരോപണങ്ങള്‍ ഗൌരവമേറിയതെന്ന് ഹൈക്കോടതി

September 24th, 2011
Kerala_High_Court-epathram
കൊച്ചി: കോഴിക്കോട്ടെ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭക്കേസില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്ച്യുതാനന്ദന്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗൌരവമുള്ളതാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.ചെലമേശ്വര്‍ പറഞ്ഞു. ഇതു സാധാരണ കേസല്ലെന്നും സര്‍ക്കാരിനെതിരെയും പ്രമുഖരായ മറ്റു ചിലര്‍ക്കെതിരേയും ഗൌരവമുള്ള ആരോപണങ്ങള്‍ ഉണ്ട്. ഇതൊരു സാധാരണ കേസല്ലെന്നും അതിനാല്‍ തന്നെ കോടതിയുടെ ഉത്തരവാദിത്വം ഇരട്ടിക്കുകയാണെന്നും  ഹൈക്കോടതി  പറഞ്ഞു. കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോളായിരുന്നു കോടതിയുടെ നിരീക്ഷണം.
കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം തന്നെയാണ് ഇപ്പോളും അന്വേഷണം തുടരുന്നതെന്നും അഡ്വക്കേറ്റ് ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കേസ് ഡയറിയും കേസിന്റെ അന്വേഷണ പുരോഗതിയടങ്ങുന്ന റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിക്ക് കൈമാറി. ഇതുവരെ 84 സാക്ഷികളില്‍ നിന്നും മൊഴിവെടുത്തതായും ഇവരില്‍ നിന്നും 56 രേഖകള്‍ ശേഖരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് അന്വേഷണം കാര്യമായി തന്നെ പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസില്‍ ഇനിയും വാദം തുടരും.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആറു വയസ്സുകാരിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍
Next »Next Page » സിബി മലയിലും ബി.ഉണ്ണികൃഷ്ണനും രാജിവെച്ചു »



  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine