പൌരാവകാശ വേദി പ്രതിഷേധിച്ചു

January 1st, 2011

ഗുരുവായൂര്‍ : മനുഷ്യാവകാശ പ്രവര്‍ത്തകനും പി. യു. സി. എല്‍. നേതാവുമായ ഡോ. ബിനായക് സെന്നിനെ ജീവപര്യന്തം തടവിലാക്കിയതില്‍ പ്രതിഷേധിച്ച് പൌരാവകാശ വേദിയുടെ ആഭിമുഖ്യത്തില്‍ ഗുരുവായൂരില്‍ പ്രകടനവും പൊതു യോഗവും നടത്തി. ഡോ. ബിനായക് സെന്നിനെ നിരുപാധികം ജയിലില്‍ നിന്ന് മോചിപ്പിക്കണം എന്ന് പൌരാവകാശ വേദി ആവശ്യപ്പെട്ടു.

ഷെരീഫ്‌

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാത്രിയില്‍ ഉറങ്ങുന്ന റെയില്‍വേ അന്വേഷണം

October 18th, 2010

indian-railways-epathramകൊല്ലം : തീവണ്ടി വരുന്ന സമയം അറിയാന്‍ പറവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രാത്രി കാലങ്ങളില്‍ വിളിച്ചിട്ട് കാര്യമില്ല എന്ന് കൊല്ലത്തുകാര്‍ക്ക്‌ നന്നായിട്ടറിയാം. കാരണം വിളിച്ചിട്ട് ഫലമില്ലാതായി നേരിട്ട് സ്റ്റേഷനില്‍ ചെന്ന പലരും കണ്ടത് പുതച്ചു മൂടി ഉറങ്ങുന്ന “അന്വേഷണ” ഉദ്യോഗസ്ഥനെയാണ്. പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ല എന്നും ഇവര്‍ പറയുന്നുണ്ട്. അടുത്ത കാലത്താണ് ഈ പരിപാടി തുടങ്ങിയതത്രെ. സ്റ്റേഷനിലേക്ക് വിളിച്ചാല്‍ ഈയിടെയായി രാത്രി ഫോണ്‍ എടുക്കാറേയില്ല. രാത്രി വണ്ടികളില്‍ യാത്ര ചെയ്യുന്നവര്‍ക്ക്‌ ഏറെ ബുദ്ധിമുട്ട് ഇത് മൂലം ഉണ്ടാകുന്നു. തീവണ്ടി വൈകിയാണ് എത്തുന്നത് എന്ന് അറിഞ്ഞാല്‍ അതിന് അനുസരിച്ച് മാത്രം വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ മതിയല്ലോ എന്ന് കരുതി റേയില്‍വേ സ്റ്റേഷനിലേക്ക് വിളിക്കുന്നവര്‍ക്ക് ഇവിടെ നിന്നും മറുപടി ലഭിക്കാറേയില്ല.

- സ്വ.ലേ.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കണ്ടല്‍ പാര്‍ക്ക് പൂട്ടുവാന്‍ നിര്‍ദ്ദേശം

October 7th, 2010

mangrove-forest-epathramകണ്ണൂര്‍ : കണ്ണൂരിലെ കണ്ടല്‍ പാര്‍ക്ക് പൂട്ടണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടു. തീരദേശ പരിപാലന നിയമം ലംഘിച്ചു കൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നതെന്നും അവ പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പാപ്പിനിശ്ശേരിയിലെ ഇക്കോ ടൂറിസം സൊസൈറ്റിയ്ക്കാണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ സ്ഥാപിച്ചിട്ടുള്ള കണ്ടല്‍ പാര്‍ക്കില്‍ പരിസ്ഥിതിക്ക് ദോഷകരമാകുന്ന വിധത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും കണ്ടലിനെ മറയാക്കി ക്കൊണ്ട് മറ്റു പല പദ്ധതികളും കൊണ്ടു വരുവാന്‍ ശ്രമിക്കുന്നുണ്ടെന്നും ആരോപണങ്ങള്‍ ഉണ്ടായിരുന്നു.  വിവാദ കണ്ടല്‍ പാര്‍ക്കിനെതിരെ സജീവമായി രംഗത്ത് വന്നത് കെ. സുധാകരന്‍ എം. പി. യാണ്. കണ്ണൂര്‍ രാഷ്ടീയത്തില്‍ സുധാകരന്റേയും മാര്‍ക്കിസ്റ്റ് പാര്ട്ടിയുടേയും ബലാബലത്തിനും വിവാദ പാര്‍ക്ക് വിഷയം വേദിയായി. സുധാകരന്‍ പരിസ്ഥിതി മന്ത്രാലയത്തിനു പരാതി നല്‍കി. തുടര്‍ന്ന് പാര്‍ക്ക് വിദഗ്ദ സമിതി സന്ദര്‍ശിക്കുകയുണ്ടായി. ഇവരുടെ നിരീക്ഷണത്തിലും പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. കണ്ടല്‍ പാര്‍ക്ക് സംബന്ധിച്ചുള്ള കേസില്‍ സുപ്രീം കോടതിയും പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കുവാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു.

നടപടികളെ തുടര്‍ന്ന് ഏതാനും ദിവസത്തേക്ക് പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചുവെങ്കിലും പിന്നീട് ഇത് തുറന്നിരുന്നു. പത്തു രൂപ സംഭാവനയായി സ്വീകരിച്ചു കൊണ്ടാണ് പാര്‍ക്കിലേക്ക് പ്രവേശനം നല്‍കിയിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജനകീയ പ്രതിരോധ സമിതിയുടെ വാഹന ജാഥ

October 1st, 2010

എറണാകുളം : മുതലാളിമാരുടെ ലാഭാര്‍ത്തിക്കു മുന്‍പില്‍ സഞ്ചാര സ്വാതന്ത്ര്യം പണയം വെയ്ക്കില്ലെന്നു പ്രഖ്യാപിച്ചു കൊണ്ട് നാടെമ്പാടും നടക്കുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല സമര പ്രചരണ വാഹന ജാഥ ആരംഭിച്ചു. ജനകീയ പ്രതിരോധ സമിതി പ്രസിഡണ്ട് ജസ്റ്റിസ്‌ വി. ആര്‍. കൃഷ്ണയ്യര്‍ ഏറണാകുളത്ത് വെച്ച് ജാഥ ഉദ്ഘാടനം ചെയ്തു.

justice-vr--krishnaiyer-epathram

ജസ്റ്റിസ്‌ വി. ആര്‍. കൃഷ്ണയ്യര്‍

എറണാകുളം തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലൂടെ വാഹന്‍ ജാഥ കടന്നു പോവും. സെപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ 9 വരെയാണ് ജാഥ. പ്രൊഫ. സാറാ ജോസഫ്‌, പ്രൊഫ. കെ. ബി. ഉണ്ണിത്താന്‍, ഇ. വി. മുഹമ്മദാലി, ഡോ. ജയപ്രകാശ്‌, ടി. കെ. വാസു, സഹറുദ്ദീന്‍, അഡ്വ. രവി പ്രകാശ്‌, രവീന്ദ്രന്‍ ചിയ്യാരം, സ്വാമി വിശ്വ ഭദ്രാനന്ദ ശക്തി ബോധി, മോഹന്‍ദാസ്‌, അനില്‍ കാതിക്കൂടം, ജോയ്‌ കൈതാരത്ത്, പി. കെ. ധര്മ്മരാജ്, ജി. നാരായണന്‍, ഡോ. പി. എസ്. ബാബു, സി, കെ, ശിവദാസന്‍ എന്നിവര്‍ പങ്കെടുക്കും.

മുപ്പത്‌ മീറ്ററില്‍ സര്‍ക്കാര്‍ ചെലവില്‍ ദേശീയ പാത നിര്‍മ്മിക്കുക എന്ന തീരുമാനത്തെ ബി.ഓ.ടി. മുതലാളിമാരും ഭൂ മാഫിയയും ചില രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് അട്ടിമറിച്ചതിലൂടെ കേരള ജനതയുടെ ആത്മാഭിമാനത്തിന് ഇവര്‍ വില പറഞ്ഞിരിക്കുകയാണ് എന്ന് ജനകീയ പ്രതിരോധ സമിതി തൃശൂര്‍ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവര്‍ ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തെ പിന്തുണച്ചു കൊണ്ടും, ബി.ഓ.ടി. ക്കെതിരെയുള്ള ജന വികാരം കൂടുതല്‍ വളര്‍ത്തി എടുക്കുന്നതിനും ലക്ഷ്യം വെച്ച് കൊണ്ടാണ് പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

യോഗ്യതാ പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തണം : ഹൈക്കോടതി

September 23rd, 2010

medical-entrance-kerala-epathram

എറണാകുളം : സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികളുടെ യോഗ്യതാ പരീക്ഷയുടെയും മെഡിക്കല്‍ പ്രവേശന പരീക്ഷയുടെയും മാര്‍ക്കുകള്‍ പ്രസിദ്ധപ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. മാര്‍ക്ക്‌ ലിസ്റ്റ് പ്രസിദ്ധപ്പെടു ത്തുന്നതോടെ മെഡിക്കല്‍ പ്രവേശന ത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന പ്രക്രിയ സുതാര്യമാവും. തെറ്റായ മാര്‍ക്കുകള്‍ കാണിച്ചു കൃത്രിമമായി മെഡിക്കല്‍ പ്രവേശനം നേടുന്ന സംഭവങ്ങള്‍ വ്യാപകമാണ് എന്ന് പരാതിക്കാരി പറയുന്നു. മാര്‍ക്കുകള്‍ വെളിപ്പെടുത്തണം എന്ന് താന്‍ മാനേജ്മെന്റുകളോട് ആവശ്യപ്പെ ട്ടിരുന്നുവെങ്കിലും തന്റെ ആവശ്യം മാനേജ്മെന്റുകള്‍ നിരസിക്കു കയായിരുന്നു എന്നും പരാതിക്കാരി അറിയിച്ചു.
മാനേജ്മെന്റുകള്‍ മെഡിക്കല്‍ പ്രവേശന യോഗ്യതാ നിര്‍ണ്ണയ പ്രക്രിയ രഹസ്യമാക്കി വെച്ചിരിക്കുകയാണ് എന്ന് പരാതിക്കാരി ആരോപിച്ചു. കഴിവിന്റെ അടിസ്ഥാനത്തില്‍ നടക്കേണ്ട ഈ പ്രക്രിയ നീതിപൂര്‍വം നടത്തേണ്ട ബാദ്ധ്യത മാനേജ്മെന്റു കള്‍ക്കുണ്ട്. മാര്‍ക്ക്‌ ലിസ്റ്റ് വെളിപ്പെടുത്താന്‍ തയ്യാറാവാത്തത് തന്റെ ഭരണഘടനാ പരമായ മൌലികാവ കാശത്തിന്റെ ലംഖനമാണ് എന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

103 of 1061020102103104»|

« Previous Page« Previous « വൈകല്യങ്ങള്‍ തടസമായില്ല; ഷാജിക്ക് മികവുറ്റ വിജയം
Next »Next Page » മുസ്ലിം ലീഗിന്റെ പെരുമാറ്റച്ചട്ടം ചര്‍ച്ചയാകുന്നു »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine