പത്രിക തള്ളി : ഇടപെടാന്‍ കഴിയില്ല എന്ന് ഹൈക്കോടതി 

March 22nd, 2021

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : കേരളത്തിലെ മൂന്നു മണ്ഡലങ്ങളിലെ എന്‍. ഡി. എ. സ്ഥാനാര്‍ത്ഥി കളുടെ നാമ നിർദ്ദേശ പത്രിക തള്ളിയ വിഷയത്തിൽ ഇടപെടാന്‍ കഴിയില്ല എന്ന് ഹൈക്കോടതി.

ഗുരുവായൂര്‍, തലശ്ശേരി, ദേവികുളം എന്നീ മണ്ഡല ങ്ങളില്‍ ബി. ജെ. പി. നേതൃത്വം നല്‍കുന്ന എന്‍. ഡി. എ. സ്ഥാനാര്‍ത്ഥി കളുടെ പത്രിക, സാങ്കേതിക പിഴവിന്റെ പേരില്‍ വരണാധികാരികള്‍ തള്ളിയിരുന്നു.

ഇതിന്നെതിരെ ഗുരുവായൂര്‍ മണ്ഡലം ബി. ജെ. പി. സ്ഥാനാര്‍ത്ഥി അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍, തലശ്ശേരി യിലെ സ്ഥാനാര്‍ത്ഥി ഹരിദാസ്, ദേവി കുളത്തെ സ്ഥാനാര്‍ത്ഥി ധന ലക്ഷ്മി എന്നിവര്‍ ആയിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ തുടങ്ങി എന്നതിനാല്‍ ഇത്തരം ഹര്‍ജി കളില്‍ ഇട പെടു ന്നതിന് കോടതിക്ക് നിയമ പരമായ പരിമിതികള്‍ ഉണ്ട് എന്ന് ഹൈക്കോടതി വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജീവനക്കാർ പണി മുടക്കുന്നു : ബാങ്കു കൾ നാലു ദിവസം അടച്ചിട്ടും

March 8th, 2021

bank-note-indian-rupee-2000-ePathram
കൊച്ചി : പൊതുമേഖലാ ബാങ്കുകളെ സ്വകാര്യ വത്‌കരി ക്കുവാനുള്ള നീക്കം ഉപേക്ഷി ക്കണം എന്ന് ആവശ്യ പ്പെട്ടു കൊണ്ട് ഈ മാസം 15, 16 തിയ്യതി കളില്‍ ബാങ്ക് ജീവനക്കാര്‍ ദേശീയ തലത്തില്‍ പണി മുടക്കിന്ന് ആഹ്വാനം ചെയ്തു. വാരാന്ത്യ അവധിയും പണി മുടക്കും കാരണം തുടര്‍ച്ച യായി നാലു ദിവസ ങ്ങളില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം ഉണ്ടാവില്ല.

മാര്‍ച്ച് 11 വ്യാഴാഴ്ച ശിവരാത്രി പ്രമാണിച്ച് ബാങ്ക് അവധി ആയിരിക്കും. തുടര്‍ന്ന് വെള്ളി യാഴ്ച മാത്രമേ ബാങ്ക് പ്രവര്‍ത്തി ക്കുകയുള്ളൂ. വാരാന്ത്യ അവധി യായ ശനിയാഴ്ച (മാർച്ച് 13) മുതൽ നാലു ദിവസം രാജ്യത്തെ ബാങ്കു കളുടെ പ്രവർത്തനം മുടങ്ങും.

പൊതു മേഖലാ ബാങ്കുകളുടെ സ്വകാര്യ വത്‌കരണ നീക്കം ഉപേക്ഷിക്കണം എന്ന് ആവശ്യ പ്പെട്ട് ബാങ്ക് ജീവന ക്കാരുടെ ഒമ്പത് യൂണിയനു കളുടെ ദേശീയ ഐക്യവേദി യാണ് പണി മുടക്കിന് ആഹ്വാനം ചെയ്തി രിക്കുന്നത്. 10 ലക്ഷ ത്തോളം ബാങ്ക് ജീവന ക്കാരും ഓഫീസർ മാരും പണി മുടക്കില്‍ ഭാഗമാവും. പൊതു മേഖല, സ്വകാര്യ, വിദേശ, ഗ്രാമീണ ബാങ്കു കളെ പണി മുടക്ക് ബാധിക്കും.

 * ബാങ്കുകളില്‍ പുതിയ സമയ ക്രമീകരണം

  * ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പുതു വർഷം മുതൽ പ്ലാസ്റ്റിക് നിരോധന നിയമം കർശ്ശനം

December 31st, 2020

plastic-flex-board-banned-election-kerala-ePathram
കൊച്ചി : ജനുവരി ഒന്നു മുതൽ എറണാകുളം ജില്ല യിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്ന ങ്ങളുടെ നിരോധനം കൂടുതൽ കർശ്ശനമായി നടപ്പില്‍ വരുത്തും എന്ന് ജില്ലാ കളക്ടർ.

ഇത്തരം പ്ലാസ്റ്റിക് വസ്തുക്കൾ ഉല്‍പ്പാദിപ്പിക്കുന്നതും സംഭരിക്കുന്നതും കൈ മാറ്റം ചെയ്യു ന്നതും നിയമ വിരുദ്ധം ആയിരിക്കും. സര്‍ക്കാര്‍ നിർദ്ദേശങ്ങൾ ലംഘി ക്കുന്ന വർക്ക് എതിരെ കർശ്ശന നിയമ നടപടികൾ ഉണ്ടായിരിക്കും.

നിരോധിച്ച പ്ലാസ്റ്റിക്ക് വിഭാഗത്തില്‍ ഉൾപ്പെട്ടവ :-

1. എല്ലാ കനത്തിലുമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ.
2. ഭക്ഷണം വിളമ്പുന്നതിനായി വിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ.
3. സ്റ്റൈറോ ഫോമിലും തെർമോ കോളിലും നിർമ്മിച്ച പ്ലേറ്റുകള്‍, കപ്പുകൾ.
4.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളേറ്റുകൾ, കപ്പുകൾ, സ്പൂൺ, സ്ട്രോ എന്നിവ.
5. നോൺ വൂവൻ ബാഗുകൾ. പ്ലാസ്റ്റിക് കൊടി – തോരണങ്ങൾ.
6. പഴങ്ങളും പച്ചക്കറികളും പൊതിയുന്ന പ്ലാസ്റ്റിക്ക് റാപ്പറുകൾ.
7. പ്ലാസ്റ്റിക്കില്‍ നിർമ്മിച്ച കുടിവെള്ള പൗച്ചുകൾ (ബോട്ടിലുകള്‍).

കംപോസ്റ്റബിൾ പ്ലാസ്റ്റിക് എന്ന പേരിൽ മാർക്കറ്റിൽ ഇറങ്ങുന്ന സാമഗ്രികളും നിരോധിച്ച വസ്തു ക്കളിൽ ഉൾപ്പെടും. പൂർണ്ണമായും പ്ലാസ്റ്റിക് മുക്തമായ പേപ്പറോ തുണിയോ സ്റ്റീൽ-സെറാമിക്-വുഡൻ ഉത്ന്നപ ങ്ങളോ മാത്രമാണ് ഉപയോഗിക്കാവുന്നത് .

ജില്ലയിൽ ഈ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിയി മോണിറ്ററിംഗ് സംവിധാനം ഉണ്ടാകും. തദ്ദേശ സ്ഥാപന ങ്ങളിൽ ആരോഗ്യ വിഭാഗത്തിന്റെ കീഴിൽ പ്രത്യേക സ്ക്വാഡുകൾക്കു രൂപം നൽകും. കടകളിലും ഹോട്ടലു കളിലും കൃത്യമായ ഇടവേളകളിൽ സ്ക്വാഡു കളുടെ പരിശോധന ഉണ്ടാകും.

നിയമം കർശ്ശനമായി നടപ്പിലാക്കുന്നു എന്നു ഉറപ്പ് വരുത്തുവാനായി തദ്ദേശ സ്ഥാപന സെക്ര ട്ടറിമാർ അതീവ ജാഗ്രത പുലർത്തണം എന്നും ഒരു ക്ലീൻ ഗ്രീൻ ജില്ലയായി എറണാകുളത്തെ മാറ്റും എന്നും ജില്ലാ കളക്ടർ അറിയിച്ചു.(പബ്ലിക് റിലേഷന്‍സ്)

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നവംബര്‍ 25 ന് എല്‍. ഡി. എഫ്. ജനകീയ പ്രതിഷേധം 

November 22nd, 2020

ldf-election-banner-epathram
തിരുവനന്തപുരം : ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ നവംബര്‍ 25 ന് ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. കേന്ദ്ര സര്‍ക്കാറും അന്വേഷണ ഏജന്‍സികളും കേരള വികസനം അട്ടിമറി ക്കുവാനുള്ള നീക്കം നടത്തുന്നു എന്ന് ആരോപിച്ച് ‘കേരള ത്തെ രക്ഷിക്കുക വികസനം സംരക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തി യാണ് ജനകീയ പ്രതിഷേധം സംഘടിപ്പി ക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാസ്ക് ധരിക്കാത്ത വര്‍ക്കും പൊതു സ്ഥല ങ്ങളില്‍ തുപ്പുന്ന വര്‍ക്കും 500 രൂപ പിഴ

November 14th, 2020

face-mask-to-avoid-spread-of-covid-19-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് പകര്‍ച്ച വ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സിനു (കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ്) ഭേദഗതി വരുത്തി. ഇതിന്റെ ഭാഗമായി കൊവിഡ് നിയമ ലംഘന ങ്ങള്‍ക്ക് പിഴ ശിക്ഷ വര്‍ദ്ധിപ്പിച്ചു.

മാസ്ക് ധരിക്കാതെ പുറത്ത് ഇറങ്ങുന്നവരില്‍ നിന്നും പൊതു സ്ഥലങ്ങളില്‍ തുപ്പുന്ന വരില്‍ നിന്നും 500 രൂപ പിഴ ഈടാക്കും. ക്വാറന്റൈന്‍ ലംഘന ത്തിന് 2000 രൂപ യാണ് പിഴ. മരണാനന്തര ചടങ്ങു കളിലെ കൊവിഡ് നിയന്ത്രണ ലംഘന ത്തിന്നും നിയന്ത്രിത മേഖല കളില്‍ കടകള്‍, ഓഫീസുകള്‍ എന്നിവ തുറന്നാല്‍ 2000 രൂപ വീതം പിഴ ചുമത്തും.

കടകളിലും സൂപ്പര്‍ മാര്‍ക്കറ്റു കളിലും ഉപഭോക്താ ക്കളുടെ എണ്ണം നിയന്ത്രി ക്കാത്തവരിൽ നിന്നും അവിട ങ്ങളിൽ സാമൂഹിക അകലം പാലി ക്കാത്ത വരില്‍ നിന്നും 3000 രൂപ പിഴ ഈടാക്കും.

അതു പോലെ പൊതു സ്ഥല ങ്ങ ളില്‍ കൂട്ടം ചേര്‍ന്നാല്‍ (ധര്‍ണ്ണ, റാലി എന്നിവ യുടെ നിയന്ത്രണ ലംഘനം) 5000 രൂപ യും വിവാഹ ചടങ്ങുകളില്‍ കൊവിഡ് മാനദണ്ഡ ങ്ങള്‍ പാലി ക്കാത്ത വരില്‍ നിന്നും 5000 രൂപ യും പിഴ ഈടാക്കും.

പൊതു ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇരിക്കുന്ന സാഹ ചര്യത്തിലാണ് നിയമം ഭേദ ഗതി ചെയ്ത് പിഴത്തുക ഉയര്‍ത്തുന്നത്.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

12 of 1101112132030»|

« Previous Page« Previous « കൊവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം അനുവദിക്കും
Next »Next Page » സ്ത്രീകൾക്കു വേണ്ടി സൗജന്യ ആയുർ വേദ തെറാപ്പിസ്റ്റ് കോഴ്‌സ് »



  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine