മന്ത്രി ആര്യാടന്റെ കൈ വെട്ടുമെന്ന് ഭീഷണി

September 18th, 2013

aryadan-muhammad-epathram

കണ്ണൂർ: മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ കൈവെട്ടുമെന്ന് ഭീഷണി മുഴക്കിയ ഈ. കെ. വിഭാഗം സമസ്ത നേതാവും എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന സെക്രട്ടറിയുമായ നാസര്‍ ഫൈസി കൂടത്തായി അറസ്റ്റിൽ. ഒരു പൊതു യോഗത്തിലാണ് മന്ത്രി ആര്യാടന്റെ കൈ വെട്ടുമെന്ന് ഫൈസി വിവാദപരമായ പരാമര്‍ശം നടത്തിയത്. സ്വന്തം വകുപ്പില്‍ ഒരു ടയര്‍ പോലും വാങ്ങിക്കൊടുക്കുവാന്‍ കഴിയാത്ത ആര്യാടന്‍ മുഹമ്മദ് കാന്തപുരത്തിന്റെ കൈയ്യില്‍ നിന്നും പണം വാങ്ങി സമസ്തയുടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണെന്നും, അങ്ങിനെ ചെയ്യുന്ന ആര്യാടന്റെ കൈ വെട്ടുമെന്നുമാണ് നാസര്‍ ഫൈസി പറഞ്ഞത്.

ഇതേ തുടര്‍ന്ന് ഞായറാഴ്ച ഫൈസിയെ തളിപ്പറമ്പ് എസ്. ഐ. അനില്‍ കുമാര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടു. ഫൈസിയുടെ പ്രസംഗത്തിന്റെ റിക്കോര്‍ഡുകള്‍ പോലീസിന്റെ പക്കല്‍ ഉണ്ടെന്നാണ് സൂചന. ഭീഷണിപ്പെടുത്തൽ, അനുവാദമില്ലാതെ പൊതു യോഗം സംഘടിപ്പിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കൊപ്പം ഏതാനും എസ്. കെ. എസ്. എസ്. എഫ്. പ്രവര്‍ത്തകരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഭീകരന്‍ യാസിന്‍ ഭട്കലിനു മുസ്ലിം ലീഗുമായി ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് ബി.ജെ.പി

September 5th, 2013

തിരുവനന്തപുരം:ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് യാസിന്‍ ഭട്കലിന് മുസ്ലിം ലീഗുമായി ബന്ധം ഉണ്ടോ എന്ന് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍. എന്‍.ഡി.എഫിന്റെ വളര്‍ച്ച മുസ്ലിം ലീഗിന്റെ സംരക്ഷണത്തിലാണെന്ന് അദ്ദേഹം ആരോപിച്ചു.

കൊടും ഭീകരനായ യാസിന്‍ ഭട്കലിനു എന്‍.ഡി.എഫുമായി ബന്ധമുണ്ടെന്ന് ഐ.എന്‍.എ. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്. ഡെല്‍ഹി, അഹമ്മദാബാദ്, സൂറത്ത്, ഹൈദരബാദ്, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന സ്ഫോടനക്കേസുകളില്‍ പ്രതിയാണ് ഭട്കല്‍. അടുത്തിടെയാണ് ഇയാള്‍ അന്വേഷണ ഏജന്‍സിയുടെ പിടിയിലായത്. ഭട്കലിനു എന്‍.ഡി.എഫ് ബന്ധമുണ്ടെന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് രാജ്യ സഭയില്‍ എം.വെങ്കയ്യനായിഡു ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിവാദ അറബിക്കല്ല്യാണം; യത്തീംഖാന ഭാരവാഹികള്‍ രാജി വെച്ചു

September 1st, 2013

child-marriage-epathram

കോഴിക്കോട്: യത്തീംഖാന അന്തേവാസിയായ പതിനേഴുകാരിയെ അറബിക്ക് വിവാഹം കഴിച്ച് ആഴ്ചകള്‍ക്കകം ഉപേക്ഷിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിയസ്കോ യത്തീംഖാന ഭാരവാഹികള്‍ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വെച്ചു. യത്തീം ഖാന ചെയര്‍മാന്‍ പി. എൻ. ഹംസക്കോയ, സെക്രട്ടറി പി. ടി. മുഹമ്മദലി, കോ-ഓര്‍ഡിനേറ്റര്‍ ബി. വി. മാമുക്കോയ എന്നിവരാണ് രാജി വെച്ചത്. അടിയന്തിരമായി ചേര്‍ന്ന സിയെസ്കോ യോഗത്തില്‍ സത്യം തെളിയുന്നത് വരെ മാറി നില്‍ക്കുന്നതാണ് നല്ലത് എന്ന അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവരുടെ രാജി അംഗീകരിക്കുകയായിരുന്നു.

ജുണ്‍ 13 നാണ് യു. എ. ഈ. പൌരത്വമുള്ള ജാസി മുഹമ്മദ് അബ്ദുള്‍ കരീം എന്ന അറബി യത്തീംഖാനയിലെ അന്തേവാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. രേഖകളില്‍ അറബിയാണെന്ന കാര്യം മറച്ചു വെച്ചായിരുന്നു വിവാഹം നടത്തിയത്. വിവാഹ ശേഷം ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഇയാള്‍ സ്വദേശമായ യു. എ. ഈ. യിലേക്ക് മടങ്ങിപ്പോയി. പെണ്‍കുട്ടിയെ താന്‍ മൊഴി ചൊല്ലിയതായി മധ്യസ്ഥന്‍ വഴി അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഭാഗത്തു നിന്നും പരാതി നല്‍കുകയായിരുന്നു. കേരളത്തിലെ പല റിസോര്‍ട്ടുകളിലും മറ്റും താമസിപ്പിച്ച് ഏതാനും ദിവസം ലൈംഗികമായി പീഡിപ്പിച്ച ശേഷം മൊഴി ചൊല്ലുകയായിരുന്നു എന്നാണ് പരാതി. പരാതിയെ തുടര്‍ന്ന് അറബി, അറബിയുടെ മാതാവ്, രണ്ടാനച്ഛന്‍ മറ്റൊരു ബന്ധു എന്നിവരെയും ഓര്‍ഫനേജ് അധികൃതരേയും പ്രതിയാക്കി പോലീസ് കേസെടുത്തു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരള ത്തില്‍ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച

August 7th, 2013

eid-mubarak-eid-ul-fither-in-kerala-ePathram
കോഴിക്കോട് : കാപ്പാട് കടപ്പുറത്ത് ശവ്വാല്‍ മാസ പ്പിറവി കണ്ടതിന്‍റെ അടിസ്ഥാന ത്തില്‍ വ്യാഴാഴ്ച കേരള ത്തില്‍ ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, ഹുസൈന്‍ മടവൂര്‍ എന്നിവരാണ് മാസ പ്പിറവി കണ്ടത് സ്തിരീകരിച്ചത്. തെക്കന്‍ കേരള ത്തിലും വ്യാഴാഴ്ച തന്നെ യായിരിക്കും ചെറിയ പെരുന്നാള്‍ എന്ന് പാളയം ഇമാം അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സാക്കിയാല്‍ സ്വാഗതം ചെയ്യുമെന്ന് കാന്തപുരം

June 30th, 2013

കോഴിക്കോട്: പെണ്‍കുട്ടികള്‍ സദാചാരപരമായും മറ്റും വഴിതെറ്റി പോകാതിരിക്കുവാന്‍ അവരുടെ വിവാഹപ്രായം 16 വയസ്സാക്കുന്നത് സഹാ‍യകരമാകുമെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍. മറ്റുള്ളവര്‍ക്ക് സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാം. 16 വയസ്സിനു ശേഷം ഉള്ള വിവാഹങ്ങള്‍ ശൈശവ വിവാഹമായി കാണാന്‍ കഴിയില്ലെന്നും വിവാഹപ്രായം 16 വയസ്സാക്കി കുറക്കുകയാണെങ്കില്‍ തങ്ങള്‍ അത് സ്വാഗതം ചെയ്യും. അഖിലേന്ത്യാ സുന്നി ജം‌ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറികൂടിയായ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശൈശവ വിവാഹം നിരോധിച്ചിട്ടുള്ളതാണ് ഇന്ത്യയില്‍ എന്നിരിക്കെയാണ് 16 വയസ്സുള്ളവരുടെ വിവാഹം റജിസ്റ്റര്‍ ചെയ്തു നല്‍കുവാന്‍ കേരള സര്‍ക്കാര്‍ ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നത്. ഇത് വിവാദമായതിനെ തുടര്‍ന്ന് 16 വയസ്സ് കഴിഞ്ഞവരുടെ ജൂണ്‍ 27 വരെ ഉള്ള വിവാഹങ്ങള്‍ റജിസ്റ്റര്‍ ചെയ്തു നല്‍കിയാല്‍ മതി എന്ന് മറ്റൊരു സര്‍ക്കുലര്‍ ഇറക്കുകയായിരുന്നു. ജൂണ്‍ 27 വരെ ആയി നിജപ്പെടുത്തിയാലും പ്രത്യക്ഷത്തില്‍ ഇത് 18 വയസ്സ് പൂര്‍ത്തിയാകണം എന്ന നിയമത്തിന്റെ ലംഘനമായി മാറുമെന്നാണ് പ്രായപരിധി യെ 16 ആയി കുറക്കുവാനുള്ള ശ്രമങ്ങളെ എതിര്‍ക്കുന്നവര്‍ പറയുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

13 of 251012131420»|

« Previous Page« Previous « മുസ്ലിം ലീഗിനെ കുറിച്ചുള്ള ചെന്നിത്തലയുടെ പരാമര്‍ശം വളച്ചൊടിച്ചു: മുഖ്യമന്ത്രി
Next »Next Page » ശാലു മേനോനെതിരെ കേസെടുക്കുവാന്‍ കോടതി നിര്‍ദ്ദേശം »



  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine