നിർബന്ധിത മത പരിവർത്തന കേന്ദ്രങ്ങൾ അടച്ചുപൂട്ടണം

October 19th, 2017

Kerala_High_Court-epathram

കൊച്ചി : നിർബന്ധിത മത പരിവർത്തന കേന്ദ്രങ്ങൾ അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി. കണ്ണൂർ സ്വദേശി ശ്രുതിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ ബലപ്രയോഗത്തിലൂടെ മതം മാറ്റുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ശ്രുതിയുടെ വിവാഹം പ്രണയ വിവാഹമാണെന്നും ഇതിന് ലൗ ജിഹാദുമായി യാതൊരു ബന്ധവുമില്ലെന്നും കോടതി പറഞ്ഞു.

സ്വന്തം ഇഷ്ടപ്രകാരം നടത്തിയ വിവാഹം ഇരുവർക്കും പ്രായപൂർത്തിയായതിനാൽ നിയമപരമായി നിലനിൽക്കുന്നതാണെന്നും മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബലി പെരുന്നാൾ സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ച

August 23rd, 2017

arafa-day-hajj-ePathram
കോഴിക്കോട് : ഗള്‍ഫു നാടു കളോടൊപ്പം കേരള ത്തിലും 2017 സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ച ഈ വര്‍ഷത്തെ ബലി പെരുന്നാള്‍ ആഘോഷിക്കും.

ആഗസ്റ്റ് 22 ചൊവ്വാഴ്ച കോഴി ക്കോട് കാപ്പാട് കടപ്പുറത്ത് ദുല്‍ഹജ്ജ് മാസ പ്പിറവി കണ്ടതിന്റെ അടിസ്ഥാന ത്തില്‍ ഇന്ന് (ബുധനാഴ്ച) ദുല്‍ ഹജ്ജ് ഒന്ന് ആയി രിക്കും എന്ന് വിവിധ വിഭാഗ ങ്ങളിലെ ഖാദി മാ രായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി ജിഫ്രി മുത്തുക്കോയ തങ്ങള്‍, അബ്ദുല്‍ മജീദ് ബാഖവി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറി യിച്ചു.

പരിശുദ്ധ ഹജ്ജിലെ സുപ്രധാന കര്‍മ്മ മായ അറഫാ സംഗമം ഇൗ മാസം 31 (ദുല്‍ഹജ്ജ് 9) വ്യാഴാഴ്ച യാണ്. തുടർന്ന് സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ച ബലി പെരു ന്നാള്‍ ആഘോ ഷിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉച്ചഭാഷിണി ഉപയോഗ ത്തിന്​ കടുത്ത നിയന്ത്രണ ങ്ങള്‍ വരുന്നു

August 14th, 2017

loud-speaker-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് ഉച്ചഭാഷിണി ഉപയോ ഗത്തിന് കടുത്ത നിയന്ത്രണ ങ്ങള്‍ വരുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പ് ഇതു സംബന്ധിച്ചുള്ള നട പടി ക്രമ ങ്ങൾ ആരംഭിച്ചു.

1988 ലെ ഹൈകോടതി ഉത്തര വിന്റെ അടിസ്ഥാന ത്തിൽ, 1993ൽ ആഭ്യന്തര വകുപ്പ് പുറപ്പെടു വിച്ച മാർഗ്ഗ രേഖ യുടെ ചുവടു പിടിച്ച് കൊണ്ടാണ് ഉച്ച ഭാഷിണി നിയന്ത്രണം കർശനമായി നടപ്പാക്കുവാൻ ഒരുങ്ങുന്നത്.

ജന്മ ദിനം, ഗൃഹ പ്രവേശനം, വിവാഹം തുടങ്ങിയ ആഘോഷ ങ്ങള്‍ക്ക് ബോക്‌സ് രൂപ ത്തിലുള്ള ഉച്ച ഭാഷിണി മാത്രമേ ഉപയോഗി ക്കുവാൻ പാടുള്ളൂ.

കോളാമ്പി രൂപ ത്തിലുള്ള ആംപ്ലിഫയറുകള്‍ പൂര്‍ണ്ണ മായും നിരോധിച്ചു. ബോക്‌സുകളില്‍ നിന്നുള്ള ശബ്ദ പരിധി, പരിപാടി നടക്കുന്ന ഹാളി ന്റെ പരിസര ത്തിന്ന് ഉള്ളില്‍ ഒതുങ്ങു കയും വേണം.

ആരാധനാലയ ങ്ങളിലേത് ഉൾപ്പെടെ യുള്ള ഉച്ച ഭാഷിണി കൾക്കും ഈ നിയന്ത്രണ ങ്ങൾ ബാധക മാണ്.

ക്ഷേത്ര ങ്ങൾ, മുസ്ലിം – ക്രിസ്ത്യന്‍ പള്ളികള്‍ മറ്റു ആരാധ നാലയ ങ്ങള്‍ എന്നിവിട ങ്ങളില്‍ ബോക്‌സ് മാതൃക യിലുള്ള ഉച്ച ഭാഷിണി മാത്രമേ ഉപയോഗി ക്കുവാന്‍ പാടുള്ളൂ. എന്നാല്‍, ഇവയുടെ ശബ്ദം ഈ ആരാധനാ ലയ ങ്ങളുടെ വളപ്പിന് പുറത്തു പോകു വാനും പാടില്ല.

തെരുവു കളിലും വാഹന ങ്ങളിലും ഉച്ച ഭാഷിണി ഉപയോഗം പരമാവധി ഒഴിവാക്കണം. പൊലീസി ന്റെ മുന്‍കൂർ അനുമതി കൂടാതെ ഉച്ച ഭാഷിണി ഉപയോഗി ക്കുവാന്‍ പാടില്ല എന്നും നിയമ ത്തില്‍ പറയുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ശബരി മല യിൽ തിക്കും തിരക്കും : നിരവധി പേര്‍ക്ക് പരിക്ക്

December 25th, 2016

sabarimala-epathram
ശബരിമല : തിക്കിലും തിരക്കിലും പെട്ട് ശബരി മല യില്‍ ഇരുപത്തി അഞ്ചോളം പേര്‍ക്ക് പരിക്ക്. ഇവരില്‍ ഗുരു തര നില യിലുള്ള രണ്ടു പേരെ പമ്പ ആശു പത്രി യിലും ബാക്കി യുള്ള വരെ സന്നിധാനം ആശു പത്രി യിലും പ്രവേശി പ്പിച്ചു.

അപക ടത്തിൽ പെട്ട വരിൽ കൂടുതലും ഇതര സംസ്ഥാന ക്കാരായ ഭക്തർ ആയി രുന്നു എന്നറി യുന്നു. മാളിക പ്പുറ ത്തിനു സമീപ മാണ് അപകടം നടന്നത്.

ഞായറാഴ്ച ദീപാ രാധനക്കു ശേഷം തങ്കയങ്കി ചാര്‍ത്തി യുള്ള ദര്‍ശന ത്തിനായി കാത്തു നിന്ന വരാണ് അപകട ത്തില്‍ പെട്ടത്. ദീപാരാധന ക്കു ശേഷം ഭക്തരെ ദര്‍ശന ത്തിനായി കടത്തി വിടു മ്പോഴാ യിരുന്നു തിക്കും തിരക്കും ഉണ്ടായത്.

മാളിക പ്പുറത്ത് ഭക്തരെ നിയന്ത്രി ച്ചിരുന്ന വടം പൊട്ടിയ താണ് അപകട കാരണം എന്നാണു പ്രാഥമിക വിവരം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒല്ലൂര്‍ പള്ളിക്കെതിരെ കേസുകൊടുത്താല്‍ വിശ്വാസികള്‍ വിവാഹം മുടക്കും?

December 14th, 2015

തൃശ്ശൂര്‍: വികാരിയച്ചനെതിരെ കേസ് നല്‍കിയതിനു ആ കുടുബത്തിലെ വിവാഹം മുടക്കണമെന്ന് ആവശ്യപ്പെട്ട് ഇടകാംഗങ്ങളുടെ പ്രചാരണം. തൃശ്ശൂര്‍ ഒല്ലൂരിലാണ് ഇടവകയിലെ വിശ്വാസി സൂമൂഹം ജാഥയും ഫ്ലക്സും വച്ച് വിവാഹം മുടക്കുവാന്‍ പരസ്യ പ്രചാരണം നടത്തുന്നത്. സഹജീവികളോട് കരുണയും ശത്രുക്കളോട് ക്ഷമിക്കണമെന്നും പഠിപ്പിച്ച കൃസ്തുവിന്റെ പാത പിന്തുടരുന്നു എന്ന് അവകാശപ്പെടുന്നവരാണ് അങ്ങേയറ്റം മനുഷ്യാവകാശ നിഷേധമായ ഈ പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നത്. ഒല്ലൂര്‍ സെന്റ് ആന്റണീസ് പള്ളിയ്ക്കും വികാരിയച്ചനും എതിരെ കേസ് കൊടുത്ത മങ്കിടിയാന്‍ (തെക്കിനിയത്ത്) റാഫേലിന്റെ കുടുബത്തെയാണ് ഇടവക സമൂഹത്തിന്റെ പേരില്‍ ഭ്രഷ്ട് കല്പിച്ച് മാനസികമായും അല്ലാതെയും പീഡിപ്പിക്കുന്നത്. സഭാവിശ്വാസികളായ നൂറുകണക്കിനു ആളുകള്‍ ഫ്ലക്സ് ബോര്‍ഡും പ്ലക്കാര്‍ഡുകളും പിടിച്ച് കല്യാണം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച ഒല്ലൂരില്‍ ജാഥ നടത്തി. റാഫേലിനെതിരെ വ്യാപകമായ ഒപ്പുശേഖരണവും നടന്നിരുന്നു.

ഒല്ലൂര്‍ പള്ളി തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിനെതിരെ പള്ളിയോട് ചേര്‍ന്ന് വീട് വച്ച് താമസിക്കുന്ന റാഫേല്‍ കോടതിയെ സമീപിച്ചത്. കോടതി ഇദ്ദേഹത്തിന്റെ പരാതി സ്വീകരിച്ച് വെടിക്കെട്ട് സ്റ്റേ ചെയ്തു. കാര്യങ്ങള്‍ പരിശോധിച്ച് അന്തിമ തീരുമാനം ഏറ്റെടുക്കുവാന്‍ ജില്ലാ ഭരണകൂടത്തിനു നിര്‍ദേശം നല്‍കി. പഴയകാല ആചാരങ്ങളുടെ ഭാഗമായി നടത്താനുള്ള കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന 2007ല്‍ വന്ന ഒരു സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുന്‍‌കാലങ്ങളിലേതു പോലെ വെടിക്കെട്ട് നടത്തുവാന്‍ എ.ഡി.എം അനുവാദവും നല്‍കി. തുടര്‍ന്ന് വെടിക്കെട്ടും നടന്നു. ഇതിനെതുടര്‍ന്നാണ് വീടിനു നാശനഷ്ടമുണ്ടായി എന്ന് കാണിച്ച് കരിമരുന്ന് പ്രയോഗത്തില്‍ തന്റെ വീടിനു നാശനഷ്ടമുണ്ടായി എന്ന് കാണിച്ച് റാഫേല്‍ ജില്ലാ കോടതിയില്‍ പള്ളിക്കെതിരെയും ഫാ.നോബി അമ്പൂക്കനും ട്രസ്റ്റിമാര്‍ക്കെതിരെയും പരാതി നല്‍കിയത്.

ഇതേതുടര്‍ന്ന് ഇടവകാംഗങ്ങളും പള്ളിയും റാഫേലിനെതിരായി. തര്‍ക്കം മുറുകിയിരിക്കുമ്പോളാണ് റാഫേലിന്റെ മകന്റെ വിവാഹം വരുന്നത്. ഇതിന്റെ
ആവശ്യങ്ങള്‍ക്കായി പള്ളിയുമായി ബന്ധപ്പെട്ടപ്പോള്‍ കേസിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആക്കണമെന്ന് ആവശ്യം ഉയര്‍ന്നു. എന്നാല്‍ റാഫേല്‍ ഇതിനു
വഹ്ശങ്ങിയില്ല. തുടര്‍ന്ന് ഇദ്ദേഹത്തെ ബിഷപ് ഹൌസില്‍ വിളിച്ച് ചര്‍ച്ചക്ക് ശ്രമിച്ചെങ്കിലും അതിനും വഴങ്ങാതെ വന്നതോടെയാണ് വിശ്വാസികളെ അണി നിരത്തി റാഫേലിനെതിരെ പരസ്യമായ പ്രകടനം നടത്തിയത്. വിവാഹം പള്ളിയില്‍ വച്ച് നടത്തണമെന്നും താന്‍ വിശ്വാസങ്ങള്‍ക്ക് എതിരല്ലെന്നുമാണ് റാഫേലിന്റെ നിലപാട്.

സഭയ്ക്കെതിരെയും വികാരിക്കെതിരെയും പരാതി നല്‍കുന്നവര്‍ക്ക് ഇതായിരിക്കും ഗതിയെന്നാണ് ഇത്തരം ജാഥകളും പ്ലക്കാര്‍ഡുകളും വഴി ഭീഷണിയുടെ സ്വരത്തില്‍ നല്‍കുന്നത്. സംഭവത്തെ കുറിച്ച് പ്രമുഖ മാധ്യമങ്ങളും രാഷ്ടീയ പ്രസ്ഥാനങ്ങളും നിശ്ശബ്ദത പാലിച്ചെങ്കിലും സോഷ്യല്‍ മീഡിയ ഈ വിഷയത്തെ ഏറ്റെടുത്തു. ശക്തമായ വിമര്‍ശനമാണ് ഈ സംഭവത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. അങ്ങേയറ്റം ലജ്ജാകരും പ്രതിഷേധാര്‍ഹവുയ പ്രതിഷേധാര്‍ഹവുമാണ് സംഭവമെന്ന് പലരും അഭിപ്രായപ്പെട്ടു. കൌമാരക്കാരായ കുട്ടികളെ കൂടെ ഈ ജാഥയില്‍ ഉള്‍പ്പെടുത്തിയതിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

8 of 2678920»|

« Previous Page« Previous « എന്തു തെളിവാണ് കേന്ദ്ര സര്‍ക്കാരിന് ഉമ്മന്‍ ചാണ്ടിക്ക് എതിരെ ലഭിച്ചത് എന്ന് പിണറായി വിജയന്‍
Next »Next Page » പ്രധാന മന്ത്രി നരേന്ദ്ര മോഡി കേരള ത്തില്‍ »



  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine