ആഡംഭരമില്ലാതെ മന്ത്രി ബിനോയ് വിശ്വത്തിന്റെ മകള്‍ വിവാഹിതയായി

August 10th, 2010

wedding-epathramതിരുവനന്തപുരം : ആര്‍ഭാടങ്ങള്‍ക്ക് അതിരുകള്‍ ഇല്ലാതെ നടക്കുന്ന മന്ത്രി മക്കളുടെ വിവാഹങ്ങള്‍ക്ക് ഒരു അപവാദമായി സബ് രജിസ്ട്രാര്‍ ഓഫീസിലെ ലളിതമായ ഒരു ചടങ്ങില്‍ മന്ത്രി പുത്രിയുടെ വിവാഹം നടന്നു. വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വത്തിന്റെയും ഷൈലാ ജോര്‍ജ്ജിന്റേയും മകള്‍ രശ്മിയും മലപ്പുറം പേരാമ്പ്ര സ്വദേശി ഷംസുദ്ദീനുമാണ് കഴിഞ്ഞ ദിവസം മാതൃകാ വിവാഹം നടത്തിയത്.

തിരുവനന്തപുരം പട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ആണ് ഇരുവരും വിവാഹിതരായത്. ലളിതമായ ചടങ്ങിനു സാക്ഷിയായി അടുത്ത ബന്ധുക്കളും ഏതാനും സുഹൃത്തുക്കളും മാത്രം. ബിനോയ് വിശ്വത്തിന്റെ ഭാര്യാ മാതാവ് കൂത്താട്ടുകുളം മേരി സാംസ്കാരിക പ്രവര്‍ത്തകരായ കെ. ഈ. എന്‍. കുഞ്ഞമ്മദ്, പി. കെ. പോക്കര്‍ തുടങ്ങിയവരും വധൂവരന്മാരെ ആശീര്‍വദിക്കുവാന്‍ എത്തിയിരുന്നു.

“ദി ഹിന്ദു” പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റില്‍ സബ് എഡിറ്ററാണ് രശ്മി. ഷംസുദ്ദീന്‍ ദേശാഭിമാനി പത്രത്തില്‍ സബ് എഡിറ്ററും. ഇരുവരും നേരത്തെ സുഹൃത്തുക്കള്‍ ആയിരുന്നു.

വിവാഹം എത്രയും ലളിതമാക്കണം എന്ന് മന്ത്രി ബിനോയ് വിശ്വത്തിനും മകള്‍ക്കും ആഗ്രഹം ഉണ്ടായിരുന്നു. വേദികളിലും ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ സംസാരിക്കുക മാത്രമല്ല, പ്രവര്‍ത്തിയിലും നിലനിര്‍ത്തുന്ന ആദര്‍ശ ശുദ്ധി തന്റെ മകളുടെ വിവാഹത്തിലൂടെ അദ്ദേഹം തെളിയിച്ചു.

-

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

രമ്യക്കിനി ഉണരാത്ത നിദ്ര

August 7th, 2010
remya-antony-epathram

വരുമൊരിക്കല്‍
എന്റെ ആ നിദ്ര നിശബ്ദമായി…
മനസും ആത്മാവും നിന്നെ ഏല്പിച്ച്,
വെറും ജഡമായി…,
ചുറ്റുമുള്ളതൊന്നും കാണാതെ, കേള്‍ക്കാതെ,
നശ്വരമാം ബന്ധങ്ങളിലെ വേദന എന്തെന്നറിയാതെ…,
പ്രണയിക്കുവാന്‍ കാമിനിയില്ലെന്നു പരിഭവിക്കാതെ…,
പ്രതീക്ഷിക്കുവാന്‍ ഏതുമില്ലാതെ…,
പ്രകൃതിയുടെ ഞരക്കം പോലും തട്ടിയുണര്‍ത്താതെ…

നീ ഒന്നു വേഗം വന്നുവെങ്കില്‍…!!!

“ഉണരാത്ത നിദ്ര” എന്ന കവിതയിലെ ഈ വരികള്‍ കുറിച്ചിട്ട രമ്യാ ആന്‍റണി യാത്രയായി… ശലഭങ്ങള്‍ ഇല്ലാത്ത ലോകത്തേയ്ക്ക്‌. ശൈശവത്തില്‍ പോളിയോ വന്നു കാലുകള്‍ തളര്‍ന്ന രമ്യ, വായിലെ ക്യാന്‍സറിനു തിരുവനന്തപുരം ആര്‍. സി. സി. യില്‍ ചികില്‍സ യിലായിരുന്നു. രോഗത്തിന്റെ കാഠിന്യത്തിലും മനസ്സ്‌ തളരാതെ ഓണ്‍ലൈന്‍ ലോകത്ത്‌, ഓര്‍ക്കുട്ടിലും, ഫേസ്ബുക്കിലും, കൂട്ടം എന്ന മലയാളി സോഷ്യല്‍ നെറ്റ്വര്‍ക്കിലും ഒക്കെ സജീവമായിരുന്നു രമ്യ. രോഗക്കിടക്കയില്‍ ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ രമ്യയുടെ സഹായത്തിനും കൂട്ടിനും എപ്പോഴും ഓടിയെത്തിയിരുന്നു. സജീവമായ ബ്ലോഗിങ്ങിനോപ്പം ചിത്ര രചനയും കവിതാ രചനയും നടത്തിയ രമ്യ പലപ്പോഴായി തന്റെ ഡയറിയില്‍ കുറിച്ചിട്ട കവിതകള്‍ എല്ലാം ചേര്‍ത്ത് പ്രസിദ്ധീകരിച്ച ‘ശലഭായനം’ വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. ശലഭായന ത്തിലെ കവിതകള്‍, തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജ്‌ വിദ്യാര്‍ത്ഥികള്‍ ചിത്രാവിഷ്കാരം നടത്തിയതും ശ്രദ്ധിക്ക പ്പെട്ടിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ 02:30 നു തിരുവനന്തപുരം ആര്‍. സി. സി. യില്‍ വെച്ചാണ് മരണം സംഭവിച്ചത്.

തിരുവനന്തപുരം തിരുമല മാങ്കാട്ടു കടവ്‌ സ്വദേശി ആന്‍റണി – ജാനറ്റ്‌ ദമ്പതികളുടെ മകളാണ് ഇരുപത്തി അഞ്ചു കാരി യായ രമ്യ. നാലാം വയസ്സില്‍ പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്ന രമ്യ, പഠിച്ചു മുന്നേറി കോവളത്തെ ഒരു നക്ഷത്ര ഹോട്ടലില്‍ ജോലി നേടി. ധന്യ, സൗമ്യ എന്നിവര്‍ സഹോദര ങ്ങളാണ്. വെള്ളിയാഴ്ച വൈകുന്നേരം മാങ്കാട്ടു കടവി നടുത്ത് ഈഴക്കോട് പൊറ്റയി ലില്‍ സംസ്കരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാന്‍സര്‍ ബാധിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിയ്ക്കും. : രമ്യ ആന്റണി

July 13th, 2010

remya-antony-epathramതിരുവനന്തപുരം : രോഗം തളര്‍ത്താത്ത ഇഛാ ശക്തിയുടേയും, പ്രതികൂല സാഹചര്യങ്ങളിലെ അചഞ്ചലമായ നിശ്ചയ ദാര്‍ഢ്യത്തിന്റേയും നേര്‍രൂപമായ കവയത്രി രമ്യാ ആന്റണിക്ക്‌ ഓര്‍ക്കുട്ടിലെ സൗഹൃദ ക്കൂട്ടായ്മ “ഫ്രണ്ട്സ്‌ ഓഫ്‌ രമ്യ” യുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ബ്ലോഗില്‍ പലപ്പോഴായി കുറിച്ച കവിത കളിലൂടെയാണ്‌ കൂട്ടുകാര്‍ രമ്യയിലേ ക്കെത്തിയത്‌ . ‘REMYAM – The festival of Togetherness Teamwork and Harmony’ – നിയമ പാര്‍ലമന്ററി കാര്യ വകുപ്പു മന്ത്രി എം. വിജയ കുമാര്‍ ഉദ്‌ഘാടനം ചെയ്തു.

“ഫ്രണ്ട്സ്‌ ഓഫ്‌ രമ്യ” സമാഹരിച്ച ഒരു ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും സ്ക്കൂട്ടറും അദ്ദേഹം രമ്യക്കു സമ്മാനിച്ചു. പ്രൊഫസര്‍ ബി. ഹൃദയ കുമാരി ടീച്ചറും, ശില്‍പ്പി കാനായി കുഞ്ഞിരാമനും ചേര്‍ന്ന് ലാപ്പ്‌ ടോപ്പും, കവി പ്രൊഫസര്‍ ഡി. വിനയ ചന്ദ്രന്‍ പേനയും, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ. ആര്‍. മോഹനന്‍ വാഹന രേഖകളും, ഇ. എം. രാധ ഹെല്‍മറ്റും, രാധാ ലക്ഷ്മി പദ്‌മരാജന്‍ മഴക്കോട്ടും സമ്മാനിച്ചു. രമ്യയുടെ കവിതകള്‍ക്ക്‌ തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ്‌ കോളേജിലെ കൂട്ടുകാര്‍ തീര്‍ത്ത ചിത്രങ്ങളുടെ പ്രദര്‍ശനവും, രമ്യയുടെ പുതു കവിതകളുടെ സമാഹാരം ‘സ്പര്‍ശ’ ത്തിന്റെ കവര്‍ പേജ്‌ പ്രകാശനവും അനുബന്ധമായി നടന്നു.

remya-antony-vijayakumar-epathram

"ഫ്രണ്ട്സ്‌ ഓഫ് രമ്യ" നല്‍കിയ സ്കൂട്ടര്‍ മന്ത്രി എം. വിജയകുമാര്‍ രമ്യക്ക് കൈമാറുന്നു

മൂന്നാം ക്ലാസ്സു മുതല്‍ തിരുവനന്തപുരത്തെ പോളിയോ ഹോമില്‍ താമസിച്ചു പഠിച്ച രമ്യ, ഫസ്റ്റ്‌ ക്ലാസോടെ എസ്‌. എസ്‌. എല്‍. സി. പാസ്സായി. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്പ്ലിക്കേഷനിലും, ലൈബ്രറി സയന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ കോഴ്സിലും ഉയര്‍ന്ന മാര്‍ക്കു നേടി. തിരുവനന്തപുരം ലീലാ കെംപിന്‍സ്കി ഹോട്ടലില്‍ അസിസ്റ്റന്റ്‌ ലൈബ്രേറിയനായി ജോലി ചെയ്യവേ റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (തിരുവനന്തപുരം) പ്രവേശിപ്പിക്കപ്പെട്ടു. നിലവില്‍ കാന്‍സര്‍ ബാധിതരുടെ ക്ഷേമത്തിനായി സജീവമായി പ്രവര്‍ത്തിക്കുന്നു.

remya-antony-minister-vijayakumar

"ഫ്രണ്ട്സ്‌ ഓഫ്‌ രമ്യ" സമാഹരിച്ച ഒരു ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകള്‍ മന്ത്രി എം. വിജയകുമാര്‍ രമ്യക്കു സമ്മാനിക്കുന്നു

ദേവകി വാര്യര്‍ സ്മാരക സ്ത്രീ പഠന കേന്ദ്രം സെക്രട്ടറി ടി. രാധാമണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ കെ. ജി. സൂരജ്‌ (കണ്‍വീനര്‍ – ഫ്രണ്ട്സ്‌ ഓഫ്‌ രമ്യ) സ്വാഗതവും, സന്തോഷ്‌ വില്‍സൺ മാസ്റ്റര്‍ (ചെയര്‍മാന്‍ – ഫ്രണ്ട്സ്‌ ഓഫ്‌ രമ്യ) നന്ദിയും പറഞ്ഞു. തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ്‌ കോളേജിലെ കൂട്ടുകാര്‍ , ഡോ. സി. പിന്റോ അനുസ്‌മരണ സമിതി, സിന്റ്രിയോ ടെക്നോളജീസ്‌, വൈഗ ന്യൂസ്‌, കാവല്‍ കൈരളി മാസിക, ഇന്ത്യന്‍ റൂമിനേഷന്‍സ്‌ ഡോട്ട്‌ കോം, ശ്രുതിലയം ഓര്‍ക്കുട്ട്‌ കൂട്ടായ്മ എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.

കാന്‍സര്‍ ബാധിതരുടെ ക്ഷേമത്തിനായി സജീവമായി പ്രവര്‍ത്തിക്കാന്‍ രമ്യ ആഹ്വാനം ചെയ്തു. രമ്യയുടെ നേതൃത്വത്തില്‍ ഫ്രണ്ട്സ്‌ ഓഫ്‌ ശ്രദ്ധ എന്ന കാന്‍സര്‍ ബാധിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക്‌ രൂപം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. പരിപാടികള്‍ക്ക്‌ ജോഷി കെ. സി., ഷാന്റോ ആന്റണി, അഷ്‌ക്കര്‍ കതിരൂര്‍ , അനില്‍ കുര്യാത്തി, തുഷാര്‍ പ്രതാപ്‌, സന്ധ്യ എസ്‌. എന്.‍, സുമ തോമസ്‌ തരകന്‍, അനില്‍കുമാര്‍ കെ. എ., എസ്‌. കലേഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

കൂട്ടുകാരുടെ നേതൃത്വത്തില്‍ രമ്യയുടെ കവിതകളുടെ ഓഡിയോ രൂപം, ജീവിത രേഖകള്‍ ചിത്രീകരിക്കുന്ന ഡോക്കുമന്ററി എന്നിവയുടെ പിന്നൊരുക്കങ്ങള്‍ നടന്നു വരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

22 of 2210202122

« Previous Page « ജമാഅത്ത് നിരീക്ഷണത്തില്‍
Next » കിണറ്റില്‍ വീണ കരടിയെ രക്ഷപ്പെടുത്തി »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine