ഇനി മുതല്‍ ‘ഭിന്ന ശേഷിക്കാർ’ എന്ന പദം ഉപയോഗിക്കണം

February 26th, 2020

specially-abled-in-official-avoid-disabled-ePathram

തിരുവനന്തപുരം : ഭിന്നശേഷിക്കാർക്ക് വേണ്ടി യുള്ള ദേശീയ അവകാശ നിയമ ത്തിന്റെ ഭാഗ മായി ഓഫീസ് രേഖകൾ, ബ്രോഷർ, പദ്ധതി കൾ, വെബ് സൈറ്റ്, ആശയ വിനിമയം തുടങ്ങിയ എല്ലാ വിധ മേഖല കളിലും ഭിന്ന ശേഷിക്കാർ / Specially Abled / PWD എന്ന വാക്കുകൾ മാത്രമേ ഉപ യോഗി ക്കാവൂ എന്ന് ഭിന്ന ശേഷി ക്കാർ ക്കായുള്ള സംസ്ഥാന കമ്മീ ഷണർ നിർദ്ദേശിച്ചു.

അംഗ പരിമിതർ / Handi caped / Disabled എന്ന വാക്കു കൾ പൂർണ്ണ മായി നീക്കം ചെയ്യണം. ഇക്കാര്യം എല്ലാ വകുപ്പ് മേധാവി കളും പ്രത്യേക ശ്രദ്ധ പുലർ ത്തണം എന്നും നിർദ്ദേശിച്ചു.

പി. എൻ. എക്സ്. 782/2020   

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചക്ക : കീമോ തെറാപ്പി യുടെ പാർശ്വ ഫല ങ്ങൾ ഇല്ലാതാക്കും എന്നു പഠനം

February 5th, 2020

chakka-jackfruit-official-fruit-kerala-ePathram
കൊച്ചി : അര്‍ബ്ബുദ രോഗ ത്തിനുള്ള ചികിത്സ യുടെ ഭാഗ മായ കീമോ തെറാപ്പി യുടെ പാർശ്വ ഫല ങ്ങൾ പച്ച ചക്ക യിലൂടെ ഇല്ലാതാക്കാം എന്നുള്ള പഠന പ്രബന്ധ ത്തിന് അംഗീ കാരം. കീമോ തെറാപ്പി നല്‍കുന്ന വരിൽ 43% പേർക്കും വയറിളക്കം, ന്യൂമോണിയ, ക്ഷീണം, വായിലെ വ്രണം എന്നിങ്ങനെ യാണ് പാര്‍ശ്വ ഫലങ്ങള്‍ കണ്ടു വരുന്നത്.

പച്ചച്ചക്ക പൊടിച്ച് ദിവസം 30 ഗ്രാം വീതം പ്രാതലിനും അത്താഴത്തിനും നൽകി. ഇവരില്‍ ഇത്തര ത്തിലുള്ള അസ്വസ്ഥത കള്‍ (കീമോയുടെ പാർശ്വ ഫല ങ്ങൾ) വരുന്നില്ല എന്നാണു കൊച്ചി റിനൈ മെഡി സിറ്റി യിലെ പഠന ത്തിൽ കണ്ടെത്തിയത്. അര്‍ബ്ബുദ രോഗി കളായ 50 പേരില്‍ ഡോക്ടര്‍. തോമസ് വർഗ്ഗീസിന്റെ മേൽ നോട്ട ത്തിൽ നടത്തിയ പരീക്ഷ ണത്തിലാണ് ഇതു തെളിഞ്ഞത്.

രാസ മരുന്ന് എന്ന നിലയിൽ അല്ല ചക്ക പ്പൊടി യുടെ ഉപ യോഗം എന്നും ഇതു ഭക്ഷണം ആയി നല്‍കി യതാണ് എന്നും ഡോക്ടര്‍. തോമസ് വർഗ്ഗീസ് വിശദീ കരിച്ചു. പഴ വർഗ്ഗ ങ്ങളില്‍ ഉള്ള പെക്റ്റിൻ ഉപയോഗിച്ച് പാർശ്വ ഫല ങ്ങളെ തടയുക യാണ്. 30 ഗ്രാം ചക്ക പ്പൊടി യിൽ ഒരു ഗ്രാം പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. രോഗി കൾക്കു ഗുണം ചെയ്യുന്ന ഭക്ഷ്യ പദാർത്ഥ ങ്ങൾ ലോക മെമ്പാടും ഉപ യോഗി ക്കുന്നുണ്ട്.

അതുകൊണ്ട് കീമോ തെറാപ്പി ചെയ്തു വരുന്നവര്‍ക്കു കൊടുക്കുന്ന ദോശ, ഇഡ്ഡലി, പുട്ട്, ചപ്പാത്തി, ഓട്സ് എന്നിവയില്‍ ചക്കപ്പൊടി നൽകിയത്. അന്താരാഷ്ട്ര മെഡിക്കൽ ജേര്‍ ണല്‍ ബയോ മോളി ക്യൂൾസിൽ ഈ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പള്‍സ് പോളിയോ : സംസ്ഥാന തല ഉദ്ഘാടനം ആരോഗ്യ വകുപ്പു മന്ത്രി നിര്‍വ്വഹിച്ചു

January 20th, 2020

pulse-polio-vaccine-ePathram
തിരുവനന്തപുരം : പോളിയോ എന്ന മാരക പകര്‍ച്ച വ്യാധിക്ക് എതിരെ നിതാന്ത ജാഗ്രത വേണം എന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍. പ്രധാനമായും കുട്ടി കളുടെ നാഢീ വ്യൂഹത്തെ ബാധി ക്കുന്ന ഒരു വൈറസ് രോഗ മാണ് വെള്ള ത്തില്‍ കൂടിയും ആഹാര ത്തില്‍ കൂടി യും പകരുന്ന പോളിയോ.

സാധാരണയായി രോഗം വന്ന് ഏതാനും ദിവസ ങ്ങള്‍ക്ക് ഉളളില്‍ തന്നെ രോഗം ഭേദമാകും എങ്കിലും പാര്‍ശ്വ ഫല മായി കൈ കാലുകള്‍ക്ക് തളര്‍ച്ച ബാധിക്കുകയും സ്ഥിര മായ അംഗ വൈകല്യ ത്തിന് കാരണം ആവുകയും ചെയ്യാറുണ്ട്.

ഇത്തരത്തിലുള്ള വൈകല്യങ്ങള്‍ ഇല്ലാതെ കാത്തു സൂക്ഷി ക്കുവാനായി മുന്‍ കരുതല്‍ എന്നോണം നേരത്തെ തന്നെ പോളിയോ വാക്‌സിന്‍ നല്‍കേണ്ടതാണ് എന്നും ആരോഗ്യ വകുപ്പു മന്ത്രി വ്യക്തമാക്കി.

distribution-of-polio-drops-started-ePathram

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി യുടെ സംസ്ഥാന തല ഉദ്ഘാടനം തിരു വനന്ത പുരം വിളപ്പില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്ര ത്തില്‍ നിര്‍വ്വ ഹിച്ചു കൊണ്ട് സംസാരി ക്കുക യായി രുന്നു ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍.

വലിയൊരു യജ്ഞമാണ് കേരളത്തില്‍ നടക്കുന്ന്. ജന ങ്ങളുടെ ശാരീരികവും മാനസികവു മായ ആരോഗ്യം നില നിര്‍ത്താന്‍ എല്ലാ മേഖല യിലൂടെയും പ്രവര്‍ത്തി ക്കുകയാണ്.

ഒട്ടേറെ പദ്ധതികളി ലൂടെയും ഒട്ടേറെ പ്രവര്‍ ത്തനങ്ങളി ലൂടെയും മുന്നോട്ട് പോകുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തന മാണ് പോളിയോ പ്രതിരോധം എന്നത്. ലോകത്തെ പോളിയോ വിമുക്തമാക്കുക എന്നതാണ് ലക്ഷ്യം.

ഭാരതം 2014 ല്‍ പോളിയോ മുക്തമായി എങ്കി ലും പ്രതി രോധ പ്രവര്‍ ത്തന ങ്ങള്‍ നിര്‍ത്തു വാന്‍ സമയം ആയിട്ടില്ല. അയല്‍ രാജ്യങ്ങളില്‍ നിന്നും ഇപ്പോഴും ധാരാളം പോളിയോ കേസു കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടു ന്നത് നമ്മുടെ രാജ്യ ത്തേക്കും രോഗ സംക്രമണ സാധ്യത വളരെ ഏറെ യാണ്. അതിനാല്‍ കൃത്യ മായ പോളിയോ വാക്‌സിന്‍ കൊടുത്തു കൊണ്ട് പ്രതിരോധം ശക്തി പ്പെടു ത്തേ ണ്ട താണ്.

ഏകദേശം 25 ലക്ഷത്തോളം കുരുന്നു കള്‍ക്കാണ് പോളിയോ തുള്ളി മരുന്ന് നല്‍കുന്നത്. 24,000 ത്തോളം വാക്‌സിനേഷന്‍ ബൂത്തു കള്‍ കൂടാതെ ട്രാന്‍സിറ്റ് ബൂത്തു കളും മൊബൈല്‍ ബൂത്തു കളും സജ്ജീകരി ച്ചിട്ടുണ്ട്. ഭവന സന്ദര്‍ശന ത്തിനായി 24,247 ടീമുകളെയും പരി ശീലനം നല്‍കി തെരഞ്ഞെടു ത്തിട്ടുണ്ട്. നേരത്തെ നടത്തിയ മുന്നൊരുക്കത്തിന്റെ വലിയൊരു യജ്ഞ മാണ് നടക്കുന്ന്.

ഇങ്ങനെ ശ്രദ്ധ യോടെ മുന്നേറുന്നത് കൊണ്ട് കേരളം പല കാര്യങ്ങളിലും മുന്നിലാണ്. ശിശു മരണ നിരക്കും മാതൃ മരണ നിരക്കും കുറവാണ്. പല രോഗ ങ്ങളേയും പ്രതി രോധി ക്കുവാൻ നമുക്കായി ട്ടുണ്ട് എന്നും മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അങ്കണവാടി ജീവന ക്കാരുടെ സർവ്വേ : സഹകരണം അഭ്യര്‍ത്ഥിച്ച് അധികൃതര്‍

January 20th, 2020

logo-wcd-ministry-of-women-and-child-development-ePathram

തൃശ്ശൂര്‍ : സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നടപ്പില്‍ കൊണ്ടു വരുന്ന ‘സമ്പുഷ്ട കേരളം’ പദ്ധതി യുടെ ഭാഗമായി നടന്നു വരുന്ന കുടുംബ സർവ്വേയോട് എല്ലാ വരും സഹ കരിക്കണം എന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു. അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷണ ക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യ ത്തോടെ ഉള്ള താണ് ‘സമ്പുഷ്ട കേരളം’ പദ്ധതി.

അങ്കണ വാടി ജീവന ക്കാർ വീടു കളില്‍ എത്തി സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ വഴി യാണ് വിവര ശേഖരണം നടത്തുന്നത്. കുട്ടികളിലെ വളർച്ച മുരടിപ്പ്, പോഷക ആഹാര ക്കുറവ് തുടങ്ങിയവ മനസ്സി ലാക്കുന്ന തിനും പരിഹാര നടപടികൾ സ്വീകരിക്കുകയു മാണ് ഇതി ലൂടെ ഉദ്ദേശിക്കുന്നത്.

ഈ കുടുംബ സർവ്വേ യിൽ കൃത്യമായ വിവര ങ്ങൾ നൽകണം. പൗരത്വ രജി സ്റ്റർ വിഷയ വുമായി ഈ സർവ്വേ ക്ക് യാതൊരു ബന്ധവും ഇല്ല എന്നും ആശങ്ക പ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ലാ എന്നും ബന്ധ പ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സർവ്വേ യുമായി ബന്ധപ്പെട്ട് ചില കേന്ദ്ര ങ്ങളിൽ നിന്നും ആശങ്ക കളും തെറ്റി ദ്ധാരണ കളും പ്രകടി പ്പിച്ച തിനെ തുടർന്ന് ബന്ധപ്പെട്ട വകുപ്പു കളുടെ യോഗം തൃശ്ശൂര്‍ കളക്ട റേറ്റിൽ ചേർന്നു. എ. ഡി. എം. റെജി പി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ സുരക്ഷണ, സീനിയർ സൂപ്രണ്ട് ഷറഫുദ്ദീൻ എന്നിവർ സംബന്ധിച്ചു.

* പബ്ലിക് റിലേഷന്‍ വകുപ്പ്

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചാൽ പിഴ

November 25th, 2019

no-plastic-bags-epathram തിരുവനന്തപുരം : 2020 ജനു വരി ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധനവും കേരള ത്തെ മാലിന്യ മുക്ത മാക്കാൻ ഹരിത നിയമ ങ്ങളും മലിനീകരണ നിയന്ത്രണ നിയമ ങ്ങളും കർശനമായി നടപ്പാക്കും.

ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് സാധന ങ്ങളുടെ ഉപയോഗം നിരോധി ക്കുക എന്നതി നൊപ്പം അവ യുടെ നിർമ്മാണം, വിതരണം എന്നിവ തടയുവാനും നഗര ങ്ങളിലും ഗ്രാമ ങ്ങ ളിലും സ്ഥിരം സംവിധാനാം ഒരുക്കും.

മേൽപ്പറഞ്ഞ തരത്തിലുള്ള നിരോധിച്ച പ്ലാസ്റ്റിക് വസ്തു ക്കൾ, ആഘോഷ പരിപാടി കളിൽ ഉപ യോഗിച്ചാൽ കടുത്ത പിഴ ഈടാക്കും എന്നും നവകേരളം പദ്ധതി കോഡിനേറ്റർ ചെറി യാൻ ഫിലിപ്പ് പറഞ്ഞു.

പ്ലാസ്റ്റിക് സാധന ങ്ങൾക്ക് ബദല്‍ ആയി പ്രകൃതി സൗഹൃദ ഉത്പന്നങ്ങൾ ഉപ യോഗി ക്കുവാന്‍ ഹരിത കേരളം മിഷൻ പ്രചാരണം നടത്തും. മാലിന്യങ്ങൾ പൊതു നിരത്തിലും ജലാശയ ങ്ങളിലും വലിച്ച് എറിയു കയും പ്ലാസ്റ്റിക് കത്തി ക്കുകയും ചെയ്യുന്ന വർക്ക് എതിരെ കർശ്ശന നിയമ നടപടി സ്വീകരിക്കും.

മാലിന്യങ്ങളും വിസര്‍ ജ്ജ്യങ്ങളും കായൽ, നദി, തോട് എന്നി വിടങ്ങളിലേക്ക് ഒഴുക്കു ന്നത് മലി നീകരണ നിയ ന്ത്രണ നിയമ പ്രകാരം കുറ്റകരമാണ്. അഞ്ചു വർഷം വരെ തടവ്, അല്ലെങ്കില്‍ ഒരു ലക്ഷം രൂപ വരെ പിഴ യും ശിക്ഷ ലഭിക്കും.

മജിസ്‌ട്രേറ്റ് കോടതി, കളക്ടർ, തദ്ദേശ സ്ഥാപന സെക്രട്ട റിമാർ എന്നിവർക്ക് നടപടി എടുക്കാവുന്ന കുറ്റമാണ് ഇത്. അതിനാൽ ഹരിത നിയമ ങ്ങളെപ്പറ്റി ബോധ വത്കരണം നടത്തും എന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മാലിന്യ വിമുക്ത ജലാശയ ങ്ങൾ : മുല്ലപ്പുഴ യില്‍ കയാക്കിംഗ് മത്സരം
Next »Next Page » സ്കൂള്‍ കലോത്സവ ത്തിനു തിരശ്ശീല ഉയര്‍ന്നു »



  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine