നഗ്ന ദൃശ്യങ്ങള്‍: പി. സി. ജോര്‍ജ്ജിന്റെ വെളിപ്പെടുത്തലിനായി സരിത എസ്. നായരും കാത്തിരിക്കുന്നു

October 22nd, 2014

saritha-s-nair-epathram

പെരിന്തല്‍മണ്ണ: അശ്ളീല ദൃശ്യങ്ങള്‍ വാട്സ് അപ്പ് ഉള്‍പ്പെടെ നവ മാധ്യമങ്ങളില്‍ പ്രചരിച്ചതുമായി ബന്ധപ്പെട്ട് ഗവണ്മെന്റ് ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജിന്റെ വെളിപ്പെടുത്തലിനായി കാത്തിരിക്കുകയാണെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ കുറ്റാരോപിത സരിത എസ്. നായര്‍. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ മാസം 23 നു നടത്തും എന്നാണ് പി. സി. ജോര്‍ജ്ജ് പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നത്. സംഭവത്തിനു പിന്നില്‍ രാഷ്ടീയ ഗൂഢാലോചനയുണ്ട്. ഇതേ പറ്റി വിശദമായ അന്വേഷണം നടത്തണം. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയില്‍ പി. സി. ജോര്‍ജ്ജിന് ഇതു സംബന്ധിച്ച് അറിവുണ്ടാകുമെന്നും സരിത പറഞ്ഞു. ദൃശ്യങ്ങളില്‍ ചിലതു മോര്‍ഫ് ചെയ്തതാണെന്ന് സംശയമുണ്ട്. രണ്ടു രീതിയിലാണ് ദൃശ്യങ്ങള്‍ പുറത്തു വരുവാന്‍ സാധ്യതയുള്ളത്. അവയില്‍ ഒന്നു വെളിപ്പെടുത്തുവാന്‍ ആകില്ല. പോലീസ് കസ്റ്റഡിയില്‍ എടുത്ത ലാപ്ടോപില്‍ നിന്നോ മൊബൈലില്‍ നിന്നോ ആകാനും വഴിയുണ്ട്. ഭീഷണിക്ക് മുമ്പില്‍ താന്‍ അടിയറവ് പറയില്ലെന്നും അവര്‍ വ്യക്തമാക്കി.

കോടതിയിലേക്ക് പോകും വഴി തന്റെ കാറിടിച്ച് പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സരിത എസ്. നായര്‍. അടുത്തിടെയാണ് സരിതയുടെ രൂപ സാദൃശ്യമുള്ള സ്ത്രീയുടെ നഗ്ന രംഗങ്ങള്‍ അടങ്ങിയ ആറ് ക്ലിപ്പുകള്‍ വ്യാപകമായി പ്രചരിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പി.ടി. ഉഷയുടെ സ്കൂളിനു മുമ്പില്‍ സി.പി.എം. സമരം

October 21st, 2014

pt-usha-medals-epathram

കോഴിക്കോട്: ലോക കായിക വേദികളില്‍ മികച്ച പ്രകടനം കാഴ്ച വച്ച ടിന്റു ലൂക്ക ഉള്‍പ്പെടെ നിരവധി പേരെ പരിശീലിപ്പിച്ച കായിക കേരളത്തിന്റെ അഭിമാനമായ പി. ടി. ഉഷ സ്കൂള്‍ ഓഫ് അത്‌ലറ്റിക്സിനെതിരെ സി. പി. എം. സമരം. കെ. എസ്. ഐ. ഡി. സി. യുടെ ഇന്‍‌ഡ്സ്ട്രിയല്‍ എസ്റ്റേറ്റ് പ്രദേശത്താണ് സ്കൂള്‍. സിന്തറ്റിക്ക് ട്രാക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടായെന്ന് ആരോപിച്ചാണ് സമരം. എന്നാല്‍ കെ. എസ്. ഐ. ഡി. സി. അടുത്ത കാലത്തു നടത്തിയ അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം മൂലമാണ് വെള്ളക്കെട്ടെന്നാണ് ഉഷ സ്കൂളിന്റെ വിശദീകരണം.

സംസ്ഥാന സര്‍ക്കാരിന്റെ അവഗണയും ഒപ്പം സി. പി. എമ്മിന്റെ സമരവും മൂലം സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഗുജറാത്തിന്റെ കായിക വികസനത്തിനായി ഉള്ള ക്ഷണം സ്വീകരിക്കുവാന്‍ പി. ടി. ഉഷ തീരുമാനിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്ര മോദി ഉഷയെ ക്ഷണിച്ചിരുന്നു. അന്ന് പക്ഷെ ഉഷ ഗെയിംസുകളുടെ തിരക്കുകളില്‍ ആയിരുന്നു. ഇതിനിടെ നരേന്ദ്ര മോദി പ്രധാന മന്ത്രിയാകുകയും ചെയ്തു. ഗുജറാ‍ത്ത് സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച പി. ടി. ഉഷ അടുത്ത മാസം 9ന് ഗുജറാത്തിലെത്തി സ്പോര്‍ട്സ് അതോറിറ്റി ഡയറക്ടര്‍ സന്ദീപ് പ്രതാപുമായി ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് ഗുജറാത്ത് സ്പോര്‍ട്സ് അതോറിറ്റിയുമായി ധാരണാ പത്രത്തില്‍ ഒപ്പിടും. ഇപ്പോള്‍ സമരം നടക്കുന്ന കിനാലൂരിലെ ഉഷ സ്കൂള്‍ പോലെ മികച്ച അത്‌ലറ്റുകളെ വാര്‍ത്തെടുക്കുവാന്‍ ഉതകുന്ന ഒരു സ്ഥാപനമാണ് ലക്ഷ്യമിടുന്നത്. 9 മുതല്‍ 14 വരെ ആറ്‌ കേന്ദ്രങ്ങളില്‍ സെലക്ഷന്‍ ട്രയലും നടത്തും.

ഗുജറാത്തിലെ സ്പോര്‍ട്സിന്റെ വികസനത്തിനായി ഞാന്‍ സഹകരിക്കും. എന്നാല്‍ താന്‍ കേരളം വിട്ട് എങ്ങും പോകുന്നില്ലെന്ന് ഉഷ വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിവാദ ദൃശ്യം പുറത്ത് വിട്ടത് തന്റെ മരണം ആഗ്രഹിക്കുന്നവര്: സരിത എസ്. നായര്‍

October 13th, 2014

saritha-s-nair-epathram

കോഴിക്കോട്: വാട്സ് അപ്പില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന ദൃശ്യം പുറത്ത് വിട്ടത് തന്റെ മരണം ആഗ്രഹിക്കുന്നവരാണെന്ന് സരിത എസ്. നായര്‍. തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കുവാനുള്ള ശ്രമങ്ങള്‍ തുടക്കം മുതലേ നടക്കുന്നുണ്ട്. എന്നാല്‍ താന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. സത്യാവസ്ഥ പരിശോധിച്ച ശേഷം നിയമ നടപടികളിലേക്ക് കടക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ദൃശ്യങ്ങളില്‍ ഉള്ളത് താന്‍ തന്നെ ആണോ എന്ന് അവര്‍ വ്യക്തമാക്കിയില്ല.

ഇന്നലെ ഉച്ചയോടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുവാന്‍ തുടങ്ങിയതെന്ന് കരുതുന്നു. ആറോളം ദൃശ്യങ്ങളാണ് വാട്സ് അപ്പ് വഴി പ്രചരിക്കുന്നത്. ഒരു കിടപ്പു മുറിയില്‍ നിന്ന് വസ്ത്രം മാറുന്നതിന്റെയും സ്വകാര്യ ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതുമായ ദൃശ്യങ്ങള്‍ ആണ് ഇവ. സരിതയുടെ പേരില്‍ ഇറങ്ങിയ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ ഓണ്‍ലൈനില്‍ വൈറല്‍ ആയിക്കഴിഞ്ഞു. കേരളത്തിലും വിദേശത്തും ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫേസ് ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയകളില്‍ സരിതയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളും പോസ്റ്റുറുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സരിത എസ്. നായരുടെ ഷോ സൂപ്പര്‍ ഹിറ്റ്

October 13th, 2014

തിരുവനന്തപുരം: ഒരു പ്രമുഖ മലയാളം ചാനലില്‍ ഇന്നലെ സരിത പങ്കെടുത്ത ഒരു ചാറ്റ് ഷോ സൂപ്പര്‍ ഹിറ്റ്. സോളാര്‍ കേസിലെ വിവാദ നായികയായ സരിതയെ ഉള്‍പ്പെടുത്തിക്കൊണ്ട് ഉള്ള ഈ ഷോയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു എങ്കിലും ഷോ ധാരാളം പേര്‍ കാണുകയുണ്ടായി. വളരെ ആഹ്ലാദവതിയായാണ് അവര്‍ പങ്കെടുത്തത്. കുറിക്ക് കൊള്ളുന്ന ചോദ്യങ്ങള്‍ക്ക് തന്മയത്വത്തോടെ മറുപടി നല്‍കി.ഒപ്പം അവര്‍ പാട്ടു പാടുകയും നൃത്തം ചെയ്യുകയും ചെയ്തു. പരിപായില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്കുത്തരമായി തന്റെ പ്രണയത്തെ പറ്റി അവര്‍ മനസ്സു തുറന്നു. തന്റെ ഒരു അകന്ന ബന്ധുവാണ് ആദ്യ പ്രണയത്തിലെ നായകന്‍ എന്നും ഇപ്പോളും പരസ്പരം കാണാറുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സംസാരിക്കാറില്ല.

സിനിമയിലേക്കുള്ള കടന്നുവരവിനെ പറ്റി സരിത വാചാലയായി. മാധ്യമങ്ങളുടെ ക്യാമറക്ക് മുമ്പില്‍ നില്‍ക്കുന്നതു പോലെ അല്ല സിനിമയില്‍ അഭിനയിക്കുന്നതെന്നും ആദ്യമായി ക്യാമറക്ക് മുമ്പില്‍ നിന്നപ്പോള്‍ തനിക്ക് ടെന്‍ഷന്‍ തോന്നിയെന്നും സരിത പറഞ്ഞു. അന്ത്യകൂതാശ എന്ന പേരിട്ടിരിക്കുന്ന സിനിമയില്‍ ഇരുപത്തിരണ്ടു കാരന്റെ അമ്മയായാണ് സരിത അഭിനയിച്ചിരിക്കുന്നത്. അവസരം ലഭിച്ചാല്‍ സീരിയലുകളില്‍ അഭിനയിക്കുവാന്‍ താല്പര്യം ഉണ്ടെന്നും അവര്‍ പറഞ്ഞു.

രാഷ്ടീയത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തന്റെ റോള്‍ മോഡല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു. പറയേണ്ടിടത്തു പറഞ്ഞും മൌനം പാലിക്കേണ്ടിടത്ത് മൌനം പാലിച്ചും തന്മയത്വത്തോടെ പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്ന ഉമ്മന്‍ ചാണ്ടിയുടെ രീതിയെ അഭിനന്ദിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനും തനിക്ക് ആഗ്രഹം ഉണ്ടെന്ന് സരിത വ്യക്തമാക്കി.

ഈ ഷോ പ്രക്ഷേപണം ചെയ്ത ഇന്നലെ തന്നെയാണ് സരിതയുടെ എന്ന പേരില്‍ നഗ്നരംഗങ്ങള്‍ അടങ്ങിയ ദൃശ്യങ്ങള്‍ വാട്സ് അപ്പ് വഴി വ്യാപകമായി പ്രചരിച്ചിരിക്കുന്നതും. ഓണ്‍ലൈനില്‍ വിവാദ നായിക സരിതയുടെ എന്ന പേരില്‍ ഉള്ള ആറു ക്ലിപ്പുകള്‍ വൈറല്‍ ആയിരിക്കുകയാണ്. തന്റെ മരണം ആഗ്രഹിക്കുന്നവരാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടതെന്നും താന്‍ ആത്മഹത്യ ചെയ്യില്ലെന്നുമാണ് വിവാദ ദൃശ്യങ്ങളെ കുറിച്ച് സരിത മാധ്യമങ്ങളോട് പ്രതികരിച്ചത്. സത്യാവസ്ഥ പരിശോധിച്ച ശേഷം നിയമ നടപടികളിലേക്ക് കടക്കുമെന്നും അവര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കെ. ആര്‍. മീരയ്ക്ക് വയലാര്‍ അവാര്‍ഡ്

October 12th, 2014

kr-meera-epathram

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രശസ്ത എഴുത്തുകാരി കെ. ആര്‍. മീരയുടെ ‘ആരാച്ചാര്‍’ എന്ന നോവലിന്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. വയലാര്‍ രാമ വര്‍മ്മയുടെ ചരമ ദിനത്തില്‍ പുരസ്കാരം നല്‍കുമെന്ന് വയലാര്‍ രാമ വര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡണ്ട് പ്രൊഫ. എം. കെ. സാനു പത്ര സമ്മേളനത്തില്‍ അറിയിച്ചു. മലയാളിയുടെ വായനാ ബോധത്തെ പിടിച്ചുണര്‍ത്തുവാനും തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കൊണ്ടു പോകുവാനും ആരാച്ചാരിലൂടെ മീരക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ രചിച്ചിട്ടുള്ളതാണ് ‘ആരാച്ചാര്‍’ എന്ന നോവല്‍. പരമ്പരാഗത നോവല്‍ സങ്കല്പങ്ങളില്‍ നിന്നും തികച്ചും വിഭിന്നമായാണ് ഈ നോവലിന്റെ സങ്കേതം. ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥയെ പ്രമേയമാക്കി ക്കൊണ്ടുള്ള നോവല്‍ എപ്രകാരമാണ് ഭരണകൂടം ഓരോരുത്തരെയും ഇരകളാക്കുന്നതെന്ന് കാണിച്ചു തരുന്നു.

2013-ലെ ഓടക്കുഴല്‍ അവാര്‍ഡിനും ഈ കൃതി അര്‍ഹമായിട്ടുണ്ട്. ഹാങ് വുമണ്‍ എന്ന പേരില്‍ ഈ നോവല്‍ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുവ തലമുറയിലെ എഴുത്തുകാരില്‍ പ്രമുഖയാ‍യ കെ. ആര്‍. മീര നിരവധി ചെറുകഥകളും ഏതാനും നോവലുകളും രചിച്ചിട്ടുണ്ട്. നേത്രോന്മലീനം, ആ മരത്തെയും മറന്നു മറന്നു ഞാന്‍, മീരാ സാധു, യൂദാസിന്റെ സുവിശേഷം എന്നീ നോവലുകളും ആവേ മരിയ, ഓര്‍മ്മയുടെ ഞരമ്പ്, മോഹമഞ്ഞ, ഗില്ലറ്റിന്‍ എന്നീ ചെറുകഥാ സമാഹാരങ്ങളും മാലാഖയുടെ മറുകുകള്‍ എന്ന നോവലൈറ്റും രചിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇടപ്പള്ളിയിലെ ലുലു മാളില്‍ അപകടം; പിഞ്ചു കുഞ്ഞ് മരിച്ചു
Next »Next Page » സരിത എസ്. നായരുടെ ഷോ സൂപ്പര്‍ ഹിറ്റ് »



  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine